രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ പണിതുയർത്തിയത് ഒരു നിർമ്മാണവും പാട്ടില്ലെന്ന നിയമം നിലനിൽക്കുന്നുവെന്ന് അറിഞ്ഞുകൊണ്ടുതന്നെ; അനധികൃതം ആണെന്നറിഞ്ഞിട്ടും നമ്പരിട്ട് പഞ്ചായത്ത് നികുതി ഈടാക്കിയത് നിയമസാധുത നൽകാൻ; നീന്തൽക്കുളവും ബോട്ടുജെട്ടിയും കൂറ്റൻ കെട്ടിടങ്ങളും കയ്യേറ്റ ഭൂമിയിൽ; പഞ്ചായത്ത് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് ലക്ഷങ്ങൾ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: സർവ്വനിയമങ്ങളും ലംഘിച്ച് നിർമ്മിച്ച ഡോ.രവിപിള്ളയുടെ ഹോട്ടൽ റാവിസിന്റെ അനധികൃത നിർമ്മാണത്തിന് കൂട്ടുനിന്നത് ഹോട്ടൽ സ്ഥിതി ചെയ്യുന്ന തൃക്കടവൂർ ഗ്രാമപഞ്ചായത്തിലെ അധികൃതർ. തൃക്കടവൂർ ഗ്രാമപഞ്ചായത്ത് കണ്ണടച്ചതുകൊണ്ടാണ് ഹോട്ടൽ നിർമ്മാണം നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. തൃക്കടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തീരദേശ പരിപാലന അഥോറിറ്റി ചെയർമാന് എഴുതിയ കത്തുതന്നെ ഇതിന് തെളിവാണ്.
കത്തിൽ പറയുന്നത് ഇങ്ങനെ: 'റാവിസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത് തൃക്കടവൂർ ഗ്രാമപഞ്ചായത്തിൽ കോട്ടയത്ത് കടവ് വാർഡിലാണ്. 1994ൽ നിർമ്മാണം ആരംഭിച്ച കെട്ടിടമാണ്. രണ്ട് കെട്ടിടമാണ് അവിടെ നിർമ്മിച്ചിട്ടുള്ളത്. 1991ൽ തീരദേശ പരിപാലനനിയമം വരുന്നതിന് മുമ്പ് തന്നെ കേരള സർക്കാർ പഞ്ചായത്തിലെ കുറേ സർവ്വേനമ്പറുകളിൽ വരുന്ന പ്രദേശങ്ങൾ കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ആ സർവ്വേ നമ്പറിൽ പെട്ട സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രദേശം സി.ആർ.ഇസഡ്- രണ്ട് കാറ്റഗറിയിൽ വരുന്നതിനാലാണ് അനുവാദം നൽകിയത്. തീരദേശ പരിപാലന നിയമത്തിൽ ഇളവ് വരുത്തി പുറപ്പെടുവിച്ച ഉത്തരവ് അല്ലിത്. ഈ ഉത്തരവ് കോടതി വിധിപ്രകാരം റദ്ദാക്കിയിട്ടില്ലാത്തതുമാണ്. 1986 ലെ ഉത്തരവിന്റെ വെളിച്ചത്തിൽ മാത്രമാണ് അനുവാദം നൽകിയത് എന്ന വിവരം ബോധിപ്പിക്കുന്നു'.
എന്നാൽ പഞ്ചായത്തിന്റെ ഈ വിശദീകരണം തികച്ചും തെറ്റാണെന്ന് ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഭൗമശാസ്ത്ര പഠന കേന്ദ്രവും റാവിസ് നിലനിൽക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൊല്ലം വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്തല്ല കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒരു നിർമ്മാണപ്രവർത്തനങ്ങളും നടത്തരുതെന്ന് നിഷ്കർഷിച്ചിട്ടുള്ള സി.ആർ.ഇസഡ്- മൂന്ന് പ്രദേശത്താണ് ഹോട്ടൽ നിലനിൽക്കുന്നത്. ഹോട്ടലിന്റെ ഉടമയോ തൃക്കടവൂർ ഗ്രാമപഞ്ചായത്തോ, റാവിസ് നിലനിൽക്കുന്ന പ്രദേശത്ത് കെട്ടിടം നിർമ്മിക്കുന്നതിനും അനുമതി നൽകുന്നതിനും തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്നോ കേന്ദ്ര വനംപരിസ്ഥിതി വകുപ്പിൽ നിന്നോ മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെ നടപടി നിലവിലുള്ള നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് തീരദേശ പരിപാലന അഥോറിറ്റി റിപ്പോർട്ടിൽ പറയുന്നു.
ഹോട്ടലിന്റെ ഉടമയായ ഡോ. രവിപിള്ള ഹോട്ടൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ടുനൽകിയ അപേക്ഷയിൽ പറയുന്നത് 2008 ജനുവരിയിൽ നിർമ്മാണം തുടങ്ങി 2010 ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കി എന്നാണ്. അതായത് 1991 ൽ പാസാക്കിയ തീരദേശ പരിപാലന നിയമം നിലനിൽക്കുമ്പോഴാണ് ഈ നിയമം നഗ്നമായി ലംഘിച്ച് ഹോട്ടൽ റാവിസ് നിർമ്മിച്ചതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഹോട്ടൽ കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നമ്പർ നൽകുകയും കെട്ടിട നികുതി പിരിക്കുകയും ചെയ്തു. ഹോട്ടലിലെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് ഗ്രാമപഞ്ചായത്ത് അധികൃതർ ചെയ്തത്.
ഹോട്ടൽ റാവിസിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രത്യേക കമ്മിറ്റി ഗ്രാമപഞ്ചായത്തിന്റെ ഈ വീഴ്ചകളെപ്പറ്റി അക്കമിട്ട് പറയുന്നുണ്ട്. നിയമം ലംഘിച്ച് രവിപിള്ളക്ക് അഷ്ടമുടിക്കായലിന്റെ തീരത്ത് ഹോട്ടൽ റാവിസ് നിർമ്മിക്കാൻ കഴിഞ്ഞതിനു പിന്നിൽ കോടികളുടെ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. നിയമങ്ങൾ കാറ്റിൽ പറത്തി ഹോട്ടലിന് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയ തൃക്കടവൂർ ഗ്രാമപഞ്ചായത്ത് അധികൃതരിലേക്കാണ് ആരോപണങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത്.
ഏതാനും ചെറിയ കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്ന ഇവിടെ വർഷങ്ങൾ കൊണ്ട് വൻകിട കെട്ടിടങ്ങളാണ് ഉയർന്നുവന്നത്. വലിയ നീന്തൽക്കുളം പണിതു. കായൽ കൈയേറി നിർമ്മാണ പ്രവൃത്തികൾ നടത്തി. ബോട്ട് ജട്ടി നിർമ്മിച്ചു. 9 നിലയിൽ മണിമന്ദിരം ഉയർന്നു. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ പലതും തൃക്കടവൂർ പഞ്ചായത്ത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. രവിപിള്ളയുടെ റാവിസ് ഹോട്ടൽ നിർമ്മാണം അനധികൃതമാണെന്ന വസ്തുത തെളിവുകൾ സഹിതം മറുനാടൻ മലയാളി ഇന്നലെ പുറത്തുവിട്ടിരുന്നു.
പഞ്ചനക്ഷത്രഹോട്ടലായ റാവിസ് ഇടിച്ചുപൊളിച്ചുകളയേണ്ട കെട്ടിടമാണെന്ന് തീരദേശപരിപാലന അഥോറിറ്റി കണ്ടെത്തിയിരുന്നു. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് ഈ ഫൈവ്സ്റ്റാർ ഹോട്ടൽ പണിതുയർത്തിരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്താണ് റാവിസ് എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ രവി പിള്ള നിർമ്മിച്ചിരിക്കുന്നത്. 2011 നാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്. ബോളിവുഡ് താരം ഷാരൂഖ്ഖാനും പ്രമുഖ നടൻ മോഹൻലാലും ചേർന്നായിരുന്നു ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചത്.
രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ഹോട്ടലിന്റെ നിർമ്മാണം. 90 മുറികളാണ് ഹോട്ടലിലുള്ളത്. നാല് റസ്റ്റൊറന്റുകളും പ്രവർത്തിക്കുന്നു. 9 സ്യൂട്ട് റൂമുകളും ഹോട്ടലിലുണ്ട്. വമ്പൻ ആഡംബര സൗകര്യത്തോടെയാണ് ഹോട്ടൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം നിയമം ലംഘിച്ചാണെന്നാണ് സംസ്ഥാന സർക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു.
കുസാറ്റിലെ പ്രൊഫസറായ ഡോ.എ. രാമചന്ദ്രൻ, കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി പ്രൊഫസർ, ഡോ. കെ. പത്മകുമാർ, കെ.എസ്.സി.എസ്.ടി കോസ്റ്റൽ വിഭാഗം ഹെഡ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉണ്ടായിരുന്നത്. കേന്ദ്രസർക്കാരും കേരള സർക്കാരും തയ്യാറാക്കിയ സമഗ്രമായ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഹോട്ടലിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒരു നിർമ്മാണപ്രവർത്തനവും നടത്താൻ പാടില്ലാത്ത സി.ആർ.ഇസഡ് ഏരിയയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഹോട്ടലിനുവേണ്ടിയും ബോട്ട് ജെട്ടി നിർമ്മിക്കാനും അഷ്ടമുടിക്കായൽ നികത്തിയെടുത്തിട്ടുണ്ട്. ഹോട്ടൽ നിൽക്കുന്ന സ്ഥലത്തെ ബഹുനില കെട്ടിടം തീരദേശപരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെ നിർമ്മിച്ചവയാണെന്നും സമിതി കണ്ടെത്തി.
സ്ഥലപരിശോധന കൂടാതെ ബഹിരാകാശത്തുനിന്നുള്ള ഗൂഗിൾ സമിതി പരിശോധനയിലും സ്ഥലം കൈയേറിയാണ് ഹോട്ടൽ റാവിസ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായതായി സമിതി റിപ്പോർട്ടിൽ പറയുന്നു. 2003, 2009, 2011, 2014 വർഷങ്ങളിലെ ഗൂഗിൾ ചിത്രങ്ങളാണ് സമിതി പരിശോധിച്ചത്. ഇതിൽ 2003 ൽ അഷ്ടമുടിയിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങൾ വൻതോതിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ഹോട്ടൽ റാവിസ് വലുതാക്കിയതായി ബോധ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ നീന്തൽക്കുളവും നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമായാണ്. തീരത്തുനിന്ന് നൂറ് മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടൽ റാവിസിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.
ഭരണതലങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പുംകൊണ്ടാണ് രവിപിള്ളയ്ക്ക് അഷ്ടമുടിയിൽ ഹോട്ടൽ റാവിസ് നിർമ്മിക്കാനായതെന്ന് വ്യക്തമാക്കുന്നതാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ഹോട്ടൽ തുടങ്ങിയ സമയത്ത് നിർമ്മാണം സംബന്ധിച്ച ചെറിയ ചില വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതെല്ലാം രവിപിള്ള ഇടപെട്ട് ഒതുക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്നു പ്രതിഭാപാട്ടീലിനെ ഒരു സ്വകാര്യ ചടങ്ങിന്റെ പേരിൽ ഹോട്ടൽ റാവിസിൽ കൊണ്ടുവന്ന് ആഡംബര സ്യൂട്ടിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് അപൂർവ്വമായാണ് ഒരു പ്രസിഡന്റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് പുറത്ത് താമസിക്കുന്നത്. പ്രസിഡന്റ് താമസിച്ച ഹോട്ടലെന്ന ഖ്യാതിയും ഇതോടെ റാവിസിന് നേടിക്കൊടുക്കാൻ രവിപിള്ളയ്ക്ക് കഴിഞ്ഞു.
പ്രസിഡന്റുവരെ വന്ന് താമസിച്ച ഹോട്ടലിനെ തൊടാൻ അധികൃതർക്ക് മടിയായിരുന്നു. അതിനിടയാണ് ഹോട്ടലിന്റെ നിർമ്മാണം സംബന്ധിച്ച ചില പരാതികൾ ശാസ്ത്രസാങ്കേതിക വകുപ്പിന് ലഭിക്കുന്നത്. തുടർന്നായിരുന്നു അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും സമിതി വിദഗ്ധ പരിശോധന നടത്തിയതും സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉടൻ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ പരിപാലന അഥോറിറ്റി ഹോട്ടൽ റാവിസിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഹോട്ടൽ ഉടമകൾ കോടതിയെയും സമീപിച്ചുകഴിഞ്ഞു. കോടതി വിധി അനുസരിച്ചായിരിക്കും ഇനി ഹോട്ടലിന്റെ ഭാവി.
Stories you may Like
- ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കും കുതിരയും ചാമ്പ്യന്മാർ
- കെ കെ ശിവരാമനെതിരെ വീണ്ടും എം എം മണി; വാക്പോര് മുറുകുന്നു
- പട്ടികയിൽ ഒന്നാമത് ബംഗാൾ; ജല സെൻസസ് റിപ്പോർട്ട് പുറത്തു വരുമ്പോൾ
- മട്ടൻ കുറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഫൈജാസിന്റെ കഥ.
- വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെ കയ്യേറ്റം; സിപിഎം നേതാവ് കസ്റ്റഡിയിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്