കൊക്കൂൺ-സൈബർ ഡോം അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ആസ്ഥാനത്ത് ഐജിയാകണം! ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന തമാശ പറച്ചിൽ സുരേഷ് രാജ് പുരോഹിതിന് വിനയാകും; ഡിജിപി ഓഫീസിലെ പോര് ബെഹ്റയ്ക്കും തലവേദന; പിണറായി വിജയൻ കരുണ കാണിക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊക്കൂൺ-സൈബർ ഡോമിലെ ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയത് പൊലീസ് ആസ്ഥാനത്ത് ഐജിയായ സുരേഷ് രാജ് പുരോഹിതായിരുന്നു. കൊല്ലത്തെ രവിപിള്ളയുടെ അനധികൃത നിർമ്മാണമായ റാവീസ് ഹോട്ടലിൽ കോക്കൂൺ നടക്കുന്നുവെന്ന് അറിഞ്ഞായിരുന്നു സുരേഷ് രാജ് പുരോഹിത് കാര്യങ്ങൾ തിരിക്കിയത്. കേരളാ പൊലീസിന്റെ പേരിൽ നടക്കുന്ന ആഘോഷ പരിപാടിയുടെ ഒരു ഫയലും പൊലീസ് ആസ്ഥാനത്ത് ഇല്ലെന്ന സത്യം മനസ്സിലാക്കി സുരേഷ് രാജ് പുരോഹിത് ശരിക്കും ഞെട്ടി.
ഇതിനിടെ കൊക്കൂണിലെ പീഡന ആരോപണത്തിൽ സൈബർ സെൽ തലവനായിരുന്ന വിനയകുമാരൻ നായർ കുരുങ്ങിയത് വിവാദങ്ങൾക്ക് പുതിയ മാനം നൽകി. സംഭവം വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഏറ്റെടുത്തു. ഇതോടെ കൊക്കൂണിലെ പിന്നിലെ പ്രമുഖനായ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം കുടുങ്ങി. കൊക്കൂണിലെ ഫയൽ ചോദിച്ച് പൊലീസ് ആസ്ഥാനത്ത് എത്തിയ കുറിപ്പിൽ അത്തരമൊരു ഫയൽ ഇല്ലെന്ന് സുരേഷ് രാജ് പുരോഹിത് മറുപടിയും നൽകി. ഇതോടെ മനോജ് എബ്രഹാം അങ്കലാപ്പിലായി. ഇതിൽ നിന്ന് തലയൂരാൻ പൊലീസ് ആസ്ഥാനത്തെ ഐജി സ്ഥാനമാണ് മനോജ് എബ്രഹാം നോട്ടമിടുന്നത്. ഇതിനെടെ ചില അബന്ധങ്ങളിൽ വീണത് സുരേഷ് രാജ് പുരോഹിതിന് വിനയാവുകയാണ്.
മനോജ് എബ്രഹാമും സുരേഷ് രാജ് പുരോഹിതും തമ്മിലെ ഭിന്നത തുടങ്ങിയതോടെ മംഗളം പത്രത്തിൽ ഒരു വാർത്തയെത്തി. ഉദ്യോഗസ്ഥർക്ക് വ്യത്യസ്ഥ തിരിച്ചറിയിൽ കാർഡ് ഏർപ്പെടുത്താനുള്ള സുരേഷ് രാജ് പുരോഹിതിന്റെ നീക്കത്തെ ഡിജിപി ബെഹ്റ ശാസിച്ചുവെന്നായിരുന്നു അത്. ഈ വാർത്തയിൽ സുരേഷ് രാജ് പുരോഹിതിനെ ആർഎസ്എസുകാരനായും ചിത്രീകരിച്ചിരുന്നു. തൃശൂർ പൊലീസ് അക്കാഡമിയിലെ ബീഫ് വിവാദത്തിന്റെ പശ്ചാത്തലവും മാതാ അമൃതാനന്ദമയീയെ അക്കാഡമിയിലെ താമസ സ്ഥലത്തുകൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഇത് സുരേഷ് രാജ് പുരോഹിതിനെ അലോസരപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരെയടക്കം വിളിച്ച് സംസാരിക്കുന്നതിനിടെ താൻ ആർഎസ്എസ് അജണ്ട നടപ്പാക്കുമെന്ന് സുരേഷ് രാജ് പുരോഹിത് പകുതി തമാശയിൽ ഇവരോട് പറഞ്ഞു. ഇതാണ് സുരേഷ് രാജ് പുരോഹിതിനെതിരെ മനോജ് എബ്രഹാം ആയുധമാക്കുന്നത്. ഇങ്ങനെ പറഞ്ഞയാളെ പൊലീസ് ആസ്ഥാനത്ത് നിന്ന് മാറ്റാനാണ് മനോജ് എബ്രഹാമിന്റെ ശ്രമം.
പൊലീസ് ആസ്ഥാനത്ത് നേരത്തേയും മനോജ് എബ്രഹാം പ്രവർത്തിച്ചിട്ടുണ്ട്. അപ്പോഴായിരുന്നു ഇ ബീറ്റ് വിവാദം ഉണ്ടായത്. എഡിജിപി ബി സന്ധ്യയായിരുന്നു ഇത് കണ്ടെത്തി നടപടികൾ എടുത്തത്. ഈ വിഷയം വിജിലൻസിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരാനും നീക്കം സജീവമാണ്. ഈ സമയത്ത് സുരേഷ് രാജ് പുരോഹിതനെ പോലൊരു വ്യക്തി പൊലീസ് ആസ്ഥാനത്ത് നിയോഗിക്കപ്പെട്ടാൽ തനിക്ക് പാരയാകുമെന്ന് മനോജ് എബ്രഹാം കരുതുന്നു. സാഹചര്യത്തിൽ സുരേഷ് രാജ് പുരോഹിതിന്റെ ആർഎസ് എസ് പരമാർശം ചർച്ചയാക്കിപ്പിക്കുകയാണ് ലക്ഷ്യം.
അതിനടെ താൻ അങ്ങനെ ആരോടും പറഞ്ഞില്ലെന്ന വിശദീകരണമാണ് സുരേഷ് രാജ് പുരോഹിത് ഔദ്യോഗികമായി നൽകുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയുമായി സുരേഷ് രാജ് പുരോഹിതിന് അടുത്ത ബന്ധമാണുള്ളത്. എന്നാൽ എസ് ഐ വരെയുള്ളവരുടെ സ്ഥലം മാറ്റത്തിൽ നിന്ന് ഐജിയെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായെന്നതും രസകരമാണ്. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചുള്ള സ്ഥലം മാറ്റ ഉത്തരവിൽ ഒപ്പിടില്ലെന്നാണ് ഐജിയുടെ പക്ഷം. ഇതോടെ പൊലീസ് ആസ്ഥാനത്തെ എ ഐ ജിയായ രാഹുൽ ആർ നായരെ കൊണ്ടാണ് ഡിജിപി സ്ഥലം മാറ്റ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്.
സ്ഥലംമാറ്റത്തിന് ഉദ്യോഗസ്ഥരിൽ നിന്ന് സന്നദ്ധത അറിയിച്ചുള്ള റിപ്പോർട്ട് വേണമെന്ന് പുരോഹിത് ശഠിക്കുന്നു. ഇതോടെയാണ് സുരേഷ് രാജ് പുരോഹിതിൽ നിന്ന് ചുമതല എടുത്തുമാറ്റിയത്. അതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫയലുമായെത്തിയ സ്റ്റാഫംഗത്തെ സുരക്ഷാപരിശോധനയുടെ പേരിൽ പൊലീസ് ആസ്ഥാനത്ത് തടഞ്ഞുവച്ചു. അപകടം മണത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയെ കണ്ട് മാപ്പുപറഞ്ഞാണ് തലയൂരിയത്. ഈ സാഹചര്യത്തിൽ പൊലീസ് ആസ്ഥാനത്ത് സമൂല അഴിച്ചു പണിയുണ്ടാകുമെന്നാണ് സൂചന.
സുരേഷ് രാജ് പുരോഹിതിനെ അവിടെ നിന്ന് മാറ്റും. വിഷയത്തിൽ സിപിഐ(എം) അനുകൂല സംഘടനയായ എൻ ജി ഒ യൂണിയനും സുരേഷ് രാജ് പുരോഹിതിന് എതിരാണ്. പൊലീസ് അക്കാഡമിയിൽ ബീഫ് നിരോധനം ഏർപ്പെടുത്തിയത് മുതൽ സിപിഐ(എം) സംഘടനകളുടെ കണ്ണിലെ കരടാണ് സുരേഷ് രാജ് പുരോഹിത്. കണ്ണൂർ റേഞ്ച് ഐജിയായും സുരേഷ് രാജ് പുരോഹിത് യുഡിഎഫ് ഭരണകാലത്ത് പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി തീരെയില്ലാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന തിരിച്ചറിവിലാണ് സുരേഷ് രാജ് പുരോഹിതിന് പൊലീസ് ആസ്ഥാനത്ത് പ്രധാന തസ്തിക മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.
എന്നാൽ കൊക്കൂൺ-സൈബർ ഡോമിലെ കള്ളക്കളി കണ്ടെത്തിയതോടെ വിവാദങ്ങൾ ഒന്നൊന്നായി സുരേഷ് രാജ് പുരോഹിതിനെ തേടിയെത്തി. ലോക്നാഥ് ബെഹ്റ ഡി.ജി.പിയായതിന് പിന്നാലെ സന്ദർശകർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കിയില്ല. പിന്നാലെ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ, എക്സിക്യൂട്ടിവ് ജീവനക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡ് നൽകി. ഇതിനായി പൂരിപ്പിച്ച് നൽകേണ്ട പെർഫോർമയിൽ ജീവനക്കാരുടെ ജാതി ചോദിച്ചത് വിവാദമായിരുന്നു.
എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡുണ്ടായിരിക്കേ തസ്തിക തിരിച്ച് വ്യത്യസ്ത നിറങ്ങളിലെ ടാഗ് ഏർപ്പെടുത്തിയതും വിവാദമായി. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുംനീല നിറത്തിലെയും മിനിസറ്റീരിയൽ ജീവനക്കാരിൽ ജൂനിയർ സൂപ്രണ്ട് മുതൽ മുകളിലോട്ടുള്ളവർക്ക് ഇളംനീല, ഹെഡ് ക്ലാർക്ക് വരെയുള്ളവർക്ക് പച്ച, ലാസറ്റ് ഗ്രേഡ് ജീവനക്കാർക്ക് മഞ്ഞ നിറത്തിലെയും ടാഗുകളാണ് അനുവദിച്ചത്. ഇതെല്ലാം സുരേഷ് രാജ് പുരോഹിതന്റെ നീക്കമായി വിമർശിക്കപ്പെട്ടു. എന്നാൽ ഡിജിപിയുടെ നിർദ്ദേശമാണ് നടപ്പാക്കപ്പെട്ടതെന്നതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് ബീഫ്് വിവാദവും ആർഎസ്എസ് അജണ്ടയും ഉയർത്തിക്കാട്ടിയുള്ള നീക്കം സുരേഷ് രാജ് പുരോഹിതിനെതിരെ വരുന്നത്.
തസ്തികയുടെ വലിപ്പമനുസരിച്ചുള്ള ടാഗുകളെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ വിവിധ നിറങ്ങളിലെ ടാഗുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇതെല്ലാം വാർത്തയാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അലോസരപ്പെടുത്തുന്നുണ്ട്. അഴിമതി പൂർണ്ണമായും ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥരെ കരിവാരി തേയക്കാൻ പൊലീസിലെ ചിലർ പൊലീസുകാരുടെ സ്ഥലം മാറ്റത്തിൽ പോലും അഴിമതി ആരോപിച്ച് വാർത്തയുണ്ടാക്കി. ഇതെല്ലാം മുഖ്യമന്ത്രിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ വലിയൊരു അഴിച്ചു പണി സേനയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.
പല ജില്ലയിലേയും എസ് പി മാരേയും മാറ്റും. ജിഷാ വധക്കേസിലും അതിരുമ്പുഴ കൊലപാതകത്തിലും എടിഎം കവർച്ചയിലും മറ്റും പ്രതികളെ പിടികൂടി പൊലീസിന് പ്രതിച്ഛായ മെച്ചം ഉണ്ടായതാണ്. അതിനിടെ ഇത്തരം വിവാദങ്ങളെത്തുന്നത് ഒട്ടും ഗുണകരമല്ല. സേനയിലെ തമ്മിൽ തല്ല് തുടർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതിനാൽ ഓണം കഴിഞ്ഞാൽ പൊലീസിൽ ശുദ്ധീകരണമെന്ന നിലയിലേക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നീങ്ങുന്നത്.
Stories you may Like
- ഇക്കാര്യത്തിലൊന്നും ഞാൻ ഒരു പ്രതികരണവും നടത്തന്നില്ല: കൊച്ചി മെട്രോ ചെയർമാൻ
- പത്മജാ വേണുഗോപാലിനെ ബിജെപിയിലേക്ക് എത്തിച്ചത് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ?
- ഐജി ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
- ബിജെപി പ്രവേശനത്തിന് പിന്നിൽ ബെഹ്റയെന്ന ആരോപണം തള്ളി പത്മജ
- പരാമർശം താനറിയാതെയെന്ന നിലപാടിൽ ലക്ഷ്മണ; ആ ആരോപണം ഇനി ഉന്നയിക്കാനാവില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്