ബാലപീഡകന് ജാമ്യം നൽകാൻ വക്കാലത്ത് ഏറ്റെടുത്ത സ്വന്തം സ്ഥാപനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഹരീഷ് വാസുദേവൻ; ഹരീഷിന്റെ പേരും വക്കാലത്തിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ; പ്രാക്ടീസ് ചെയ്യുന്ന സ്ഥാപനത്തിലും ഭിന്നതയായപ്പോൾ ക്ഷമാപണം നടത്തി തലയൂരാൻ ശ്രമം; പരിസ്ഥിതി അഭിഭാഷകൻ പിടിച്ച പുലിവാല്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പരിസ്ഥിതി പ്രവർത്തകർക്കിടയിലെ അഭിഭാഷക താരമായിരുന്നു ഹരീഷ് വാസുദേവ്. ധാർമികമായ പല വിഷയങ്ങളിലും വ്യക്തമായ ഇടപെടൽ നടത്തിയ യുവ വക്കീൽ. എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുകൾ ഉള്ള സാമൂഹിക പ്രവർത്തകൻ.
അനീതി കണ്ടാൽ പ്രതികരിക്കുന്നത് സ്വഭാവമാക്കിയ ഹരീഷ് വാസുദേവ് ഫേസ്ബുക്കിലിട്ട കമന്റ് ഏറെ വിവാദങ്ങൾ ഉണ്ടാക്കി. സോഷ്യൽ മീഡിയ ഈ വിഷയത്തിൽ സജീവ ചർച്ചയും ഇടപെടലും നടത്തിയതോടെ ഹരീഷ് വാസുദേവ് ഖേദപ്രകടനം നടത്തുകയാണ്.
പത്തുവയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഉബൈദിന്റെ കോടതിയിൽ വന്നു. ഗവ. അഭിഭാഷകൻ മിണ്ടിയില്ല. കോടതി ജാമ്യം അനുവദിച്ചു. ഇര അറിഞ്ഞിട്ടില്ല. ഇതുവരെ. ഇത്തരം മൗനങ്ങളുടെ അനീതികൾ പെരുമഴയായി പെയ്യുകയാണ് കോടതികളിൽ. കാണിയായി ഒരു മാദ്ധ്യമപ്രവർത്തകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചു പോകുന്ന നിമിഷങ്ങൾ-ഇതായിരുന്നു ഹരീഷ് വാസുദേവിന്റെ കമന്റ്. കോടതികളിലെ മാദ്ധ്യമ പ്രവർത്തകരുടെ വിലക്കുമായി ബന്ധപ്പെട്ട് കെ ജെ തോമസ് എഴുതിയ കുറിപ്പിന് താഴെയാണ് ഹരീഷ് ഈ കമന്റിട്ടത്. എന്നാൽ ഇത് ഹരീഷിന്റെ സ്വന്തം അഭിപ്രായ പ്രകടനമായി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി. ഇതിനിടെയാണ് ഈ കേസ് വാദിച്ച അഭിഭാഷക കൂട്ടായ്മയിലെ വസ്തുത സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത്.
പ്രതിക്കായി വക്കാലത്തുകൊടുത്ത സ്ഥാപനത്തിലെ അംഗമായിരുന്നു ഹരീഷും. വക്കാലത്തിൽ നാലാമനായി വി ഹരീഷിന്റെ പേരുമുണ്ടെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞു. ഇത് ഹരീഷ് വാസുദേവൻ തന്നെയാണെന്ന് അഭിഭാഷകരും സമ്മതിച്ചതോടെ തർക്കം മുറുകി. ജഡ്ജിയെ മോശക്കാരനായി ചിത്രീകരിച്ച ഹരീഷ് തന്റെ സ്വന്തം അഭിഭാഷക സ്ഥാപനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയെന്ന ചർച്ചയിലേക്ക് കാര്യങ്ങൾ വഴിമാറി.
ഇതോടെ വിവാദ പോസ്റ്റ് ഹരീഷ് പിൻവലിച്ചു. പക്ഷെ അപ്പോഴെക്കും സ്വന്തം സ്ഥാപനത്തിൽ പ്രശ്നങ്ങൾ തുടങ്ങി. മാദ്ധ്യമങ്ങൾക്ക് ഹൈക്കോടതിയിൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്ന തരത്തിലെ അഭിപ്രായ പ്രകടനമാണ് ഹരീഷ് നടത്തിയതെന്ന വാദവും സജീവമായി. ഇതോടെ യുവ അഭിഭാഷകൻ വലിയ പ്രതിസന്ധിയിലുമായി. ഇതോടെ ഖേദപ്രകടനത്തിന് ഹരീഷ് തയ്യാറായി. സ്വന്തം ഓഫീസിലേയും അഭിഭാഷകരുടേയും എതിർപ്പ് മറികടക്കാനാണ് ഇതെന്നാണ് വിലയിരുത്തൽ.
ഫേസ്ബുക്കിൽ അൽപ്പം മുമ്പ് ഹരീഷ് ഇട്ട പോസ്റ്റിലെ ഖേദ പ്രകടനം ഇങ്ങനെ: ഞാൻ കൂടി അംഗമായ ഓഫീസിൽ നിന്ന് എന്റെകൂടി വക്കാലത്തോടെ ഫയൽ ചെയ്ത ഒരു ജാമ്യ അപേക്ഷയിന്മേൽ ബഹു.ഹൈക്കോടതിയിൽ നടന്ന വാദത്തെപ്പറ്റിയും വിധിതീർപ്പിനെപ്പറ്റിയും ഞാൻ ഫേസ്ബുക്കിൽ ഒരു കമന്റ് ഇട്ടിരുന്നു. വസ്തുതകളോ ക്രിമിനൽ നിയമവശമോ പരിശോധിക്കാതെ ആണ് ഞാൻ കമന്റ് ഇട്ടത് എന്ന് ബോധ്യമായപ്പോൾ ഒരു മണിക്കൂറിനകം ആ കമന്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അതിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നതായി അറിഞ്ഞു. ഞാൻ ചെയ്ത പ്രസ്തുത പ്രവർത്തി വസ്തുതാപരമായും നിയമപരമായും ആലോചനയില്ലാതെ ചെയ്തതാണ്. അത് എന്റെ മാത്രം തെറ്റാണ്. ഇതുമൂലം ബഹുമാനപ്പെട്ട ഹൈക്കോടതിക്കോ സർക്കാർ അഭിഭാഷകർക്കോ മറ്റു അഭിഭാഷക സുഹൃത്തുക്കൾക്കോ ബന്ധപ്പെട്ട മറ്റാർക്കെങ്കിലുമോ ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. ബന്ധപ്പെട്ടവരോടെല്ലാം നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും ഹരീഷ് വാസുദേവ് കൂട്ടിച്ചേർക്കുന്നു.
കേസിന്റെ ജഡ്ജ്മെന്റ് കണ്ടപ്പോഴാണ് ഇത് തന്റെ ഓഫിസിൽ നിന്നും ഫയൽ ചെയ്ത കേസാണ് എന്ന് ഹരീഷ് വാസുദേവും മനസ്സിലാക്കിയത്. അതുകൊണ്ടാണ് കമന്റ് ഉടൻ ഡിലീറ്റ് ചെയ്തതും. തനിക്കു ആകെ ഇതിൽ പറയാൻ സാധിക്കുന്നത് ഇതുവരെ ആ കേസിൽ ഹാജരാകുകയോ, ഇതിലേ കക്ഷികളെ കാണുകയോ, കേസുമായി ബന്ധപെട്ടു കോടതിയിൽ എത്തുക്കയോ ഒപ്പം ഈ കേസുമായി ബന്ധപ്പെട്ട ഒരു സമയത്തും ഇടപെട്ടിട്ടില്ല എന്നും ഹരീഷ് വാസുദേവൻ നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സഹപ്രവർത്തകരിൽ നിന്ന് മനസ്സിലാക്കിയാണ് ഹരീഷിന്റെ ഖേദപ്രകടനമെന്നാണ് സൂചന.
കേസിന്റെ മെറിറ്റ് പഠിക്കാതെ ജഡ്ജിയുടെ തീരുമാനത്തെ കുറിച്ച് അഭിപ്രായം പറയാൻ പാടില്ല, സാങ്കേതികം ആണെങ്കിൽ കൂടി വക്കാലത്തിൽ പേരുള്ള ഒരു അഭിഭാഷകൻ എന്ന നിലയിൽ കക്ഷിക്കെതിരെ സംസാരിക്കുന്നതു അനുചിതം ആണ്, മാദ്ധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു എന്നതുകൊണ്ട് മാത്രം ജഡ്ജിയുടെ തീരുമാനം മാറുമെന്ന് ചിന്തിക്കുന്നത് ഉചിതം അല്ല തുടങ്ങിയ വാദങ്ങളാണ് കെജെ തോമസിന്റെ പേജിൽ ഹരീഷ് കുറിച്ച കമന്റിനെതിരെ ഉയർന്ന പ്രധാന വിമർശനങ്ങൾ. ഇതെല്ലാം ഉൾക്കൊണ്ടാണ് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഹരീഷിന്റെ ഖേദപ്രകടനം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍