അലറിവിളിക്കുന്ന അർണാബുമാർ യുദ്ധത്തിന് വഴിമരുന്നിടുമോ? ഇൻഡോ-പാക് മാദ്ധ്യമ യുദ്ധവും മുറുകുന്നു; പക്ഷം പിടിക്കാൻ മത്സരിച്ച് ഉർദ്ദുഭാഷാ പത്രങ്ങൾ; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങിയാൽ ഒന്നാം പ്രതി മാദ്ധ്യമങ്ങളെന്ന് ബിബിസി; ഓർമ്മിപ്പിക്കുന്നത് ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: മാദ്ധ്യമങ്ങളുടെ യുദ്ധം. കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന അപ്രഖ്യാപിത വെടി വയ്പ്പ് പൂർണ്ണ യുദ്ധമായി മാറിയാൽ അതിൽ മാദ്ധ്യമങ്ങളുടെ പങ്കു ചെറുതായിരിക്കില്ലെന്നു ബിബിസി. ശീത യുദ്ധ കാലത്തു റഷ്യൻ നേതാവ് നികിത ക്രൂഷ്ചേവ് പറഞ്ഞത് മാദ്ധ്യമങ്ങളാണ് ഞങ്ങളുടെ പ്രധാന ആയുധം എന്നാണ്, ഇതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ഇപ്പോൾ കശ്മീരിന്റെ പേരിൽ ഇന്ത്യ, പാക് അനുകൂല മാദ്ധ്യമങ്ങൾ എടുക്കുന്ന നിലപാട്. ജമ്മു കശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു ഭാഗത്തും സമ്മർദ്ദം കനത്തതും അതിനു ചുവടു പിടിച്ചു ഇരു പക്ഷത്തേയും ന്യായങ്ങൾ പുറം ലോകത്തു എത്തിക്കാൻ മാദ്ധ്യമങ്ങൾ മത്സരിക്കുന്നതും നിരീക്ഷിച്ചാൽ യുദ്ധം ഏറെക്കുറെ തുടങ്ങിയ പ്രതീതിയാണ് ലഭിക്കുന്നത്.
മാദ്ധ്യമ വാർത്തകളുടെ ചുവട് പിടിച്ചു സോഷ്യൽ മാദ്ധ്യമങ്ങൾ കൂടി രംഗത്ത് എത്തിയതോടെ സർക്കാരുകൾ എടുക്കുന്ന നിർണ്ണായക നിലപാടിന് പോലും പ്രസക്തി നഷ്ടപ്പെടുകയാണ്. ഓഹരി വിപണിയും മറ്റും മാദ്ധ്യമ വാർത്തകളോട് നിമിഷം പ്രതി പ്രതികരിക്കുന്നതിനാൽ യുദ്ധസമാന സാഹചര്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ അനുരണനങ്ങൾ ഏറെ വലുതാണ്. ഇക്കാരണം കൊണ്ട് കൂടിയാകാം, സർക്കാർ തലത്തിൽ നിന്ന് യുദ്ധത്തെ പറ്റി പൂർണ്ണ നിശബ്ദം ആയിരുന്നിട്ടും യുദ്ധ ഭീതിയിൽ ഇന്നലെ പാക്കിസ്ഥാൻ ഓഹരി കമ്പോളം വലിയ തകർച്ച നേരിട്ടത്.
ഇരു ഭാഗത്തും സമ്മർദ്ദം വളർത്തുന്നതിൽ പക്ഷം പിടിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടിങ് വലിയ പങ്കു വഹിക്കുന്നുണ്ടെന്നാണ് ബിബിസി കണ്ടെത്തൽ. ഇന്ത്യൻ നിയന്ത്രണത്തിൽ ഉള്ള കാശ്മീരിൽ മാദ്ധ്യമ പ്രവർത്തകർ കൃത്യമായി പക്ഷം പിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം ഇന്ത്യൻ അനുകൂല നിലപാട് എടുക്കുമ്പോൾ മറു വിഭാഗം വിരുദ്ധ നിലപാടുമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കനത്ത കർഫ്യു നേരിട്ടാണ് മാദ്ധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സൈന്യത്തിന്റെ കർക്കശ നിലപാടിൽ സർക്കാർ വിരുദ്ധ റിപ്പോർട്ടിങ്ങിനു സാധ്യത കൂടുതലാണെന്നും ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതോടൊപ്പം ഭീകരരെ നേർക്ക് നേർ നേരിടേണ്ടി വരുന്ന മാദ്ധ്യമ പ്രവർത്തകർ ഒരു ദാക്ഷിണ്യവും കാട്ടാതെ സർക്കാർ അനുകൂല റിപ്പോർട്ടിങ്ങിനു തയ്യാറാകയും ചെയ്യും. ജനം നേരിടുന്ന കൊടിയ ദുരിതങ്ങൾ ആദ്യം കാണുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നതിനാൽ പുറം ലോകത്തു ഇത്തരം വാർത്തകൾ ആദ്യം എത്തുകയും അതിന്റെ ഗുണം സർക്കാർ നീക്കങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് ബിബിസി ടീമിന്റെ വിലയിരുത്തൽ. പ്രിന്റ് പത്രങ്ങളും ലോക്കൽ കേബിൾ ടിവി നെറ്റ്വർക്കും റേഡിയോയും ഒക്കെ ഇന്ത്യ സമർത്ഥമായി ഉപയോഗിക്കുന്നു എന്നും ഇവർ കണ്ടെത്തുന്നു.
പത്രങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഉറുദു ഭാഷയിലെ ഡെയിലി അഫ്താബ്, ഉറുദു പത്രമായ അൽ സഫ, ഇംഗ്ലീഷ് ഓൺലൈൻ പത്രം ഗ്രെയ്റ്റർ കശ്മീർ, മറ്റു ഇംഗ്ലീഷ് പത്രങ്ങളായ കാശ്മീർ ടൈംസ്, കാശ്മീർ മോണിറ്റർ, കാശ്മീർ റീഡർ, റൈസിങ് കാശ്മീർ, ഉറുദു പത്രം കാശ്മീർ ഉസ്മ, ശ്രീനഗർ ടൈംസ് എന്നിവ അതിർത്തി തർക്കവും സൈനിക ഭീകര ഏറ്റുമുട്ടലും നിമിഷം പ്രതി ജനങ്ങളിൽ എത്തിക്കുന്നു.
ചാനലുകളുടെ ഭാഗത്തു സെൻ ടി വി, ജെ കെ ചാനൽ, ടേക്ക് വൺ ടി വി, വാദി ടി വി, 9 ടി വി എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിങ് രംഗത്ത് ഉള്ളത്. ഉർദുവിലും കാശ്മീരിലും റിപ്പോർട്ട് ചെയ്തു ദേശീയ ചാനലായ ദൂരദർശൻ കാശ്മീർ ചാനൽ രാജ്യത്തിന്റെ ജിഹ്വയായി സാദാ സമയം ജനങ്ങളിൽ എത്താൻ ശ്രമിക്കുന്നു. ഇതോടൊപ്പം ന്യൂസ് ഏജൻസികളായ കാശ്മീർ ന്യൂസ് സർവീസ്, കറന്റ് ന്യൂസ് സർവീസ് എന്നിവയും സജീവമായി രംഗത്തുണ്ട്. ഇതിനു പുറമെയാണ് സ്വകാര്യ റേഡിയോ ആയ ബിഗ് എഫ് എം 92.7 ന്റെ പ്രവർത്തനം.
അതേ സമയം പാക്കിസ്ഥൻ ഭാഗത്തും സമാന തരത്തിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് മാദ്ധ്യമ ഭാഗത്തും നിന്നുള്ളത്. പാക് നിയന്ത്രിത കാശ്മീരിൽ കടുത്ത നിയത്രണത്തിലാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ മാദ്ധ്യമങ്ങളുടെ ഇഷ്ട വിഷയം. അഥവാ അത്തരം വാർത്തകളെ റിപ്പോർട്ട് ചെയ്യാൻ കഴിയൂ. മാദ്ധ്യമങ്ങളെ കൃത്യമായി പ്രചാരണ ആയുധമാക്കാൻ പാക് നിയന്ത്രിത കാശ്മീരിൽ സർക്കാർ സംവിധാനങ്ങൾക്കു കഴിയുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.
നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് കനത്ത വിലക്ക് നേരിടുന്നത് 2006 മുതൽ ഹ്യൂമൻ റൈറ്റ് വാച്ച് ഗ്രൂപ് പരാതിപ്പെടുന്ന കാര്യവും ബിബിസി എടുത്തു കാട്ടുന്നു. ഏക സ്വകാര്യ നിയന്ത്രിത മാദ്ധ്യമ വിഭാഗം എഫ്എം റേഡിയോ മാത്രമാണ്. അതും വിനോദ പരിപാടികൾ മാത്രം പ്രേക്ഷേപണം ചെയ്യാൻ ഉള്ള അനുമതിയോടെ പ്രവർത്തിക്കുന്നവ. വാർത്തകളും വാർത്ത അധിഷ്ഠിത പരിപാടികളും സർക്കാർ നിയന്ത്രിത റേഡിയോ വഴി മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. ഇന്റർനെറ്റ് ഉപയോഗത്തിനും പരിമിതിയുണ്ട്. ഇപ്പോഴും പാക് നിയന്ത്രിത കാശ്മീരിൽ ടെലികോം വികസനം പ്രാരംഭ ദിശയിലാണ്.
മിക്ക പത്രങ്ങളും ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനാൽ പുറം ലോകത്തെ വിവരങ്ങൾ ഏറെ പരിമിതമായാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു കാരണവശാലും വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ ഉള്ള അവസരവും ഇവിടെയില്ല. പാക് അധീന കാശ്മീരിൽ സർക്കാർ മുൻകൂട്ടിയുള്ള അനുമതി ലഭിക്കാതെ പുറത്തു നിന്നുള്ള മാദ്ധ്യമ പ്രവർത്തകർക്ക് കടക്കാനും കഴിയില്ല.
ഉർദുവിൽ മാത്രമാണ് മിക്ക പത്രങ്ങളും പുറത്തു വരുന്നത്. സിയാസ്ത്, മഹാസീബ്, കബറാമ, കശ്മീർ എക്സ്പ്രസ് എന്നിവയാണ് പ്രധാന പത്രങ്ങൾ. പാക്കിസ്ഥാൻ ടി വിയുടെ നിയന്ത്രണത്തിലുള്ള പിടിവി ആസാദ് ജമ്മു കാശ്മീർ ആണ് ഏക ടെലിവിഷൻ ചാനൽ. ഉറുദു, പഹാരി, ഗോജിറി ഭാഷകളിൽ ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്. മുസാഫറാബാദിൽ നിന്നും മിർപൂരിൽ നിന്നും പാക് സർക്കാർ അധീനതയിൽ പ്രേക്ഷപണം നടത്തുന്ന ആസാദ് കശ്മീർ റേഡിയോയും ജനങ്ങൾ പ്രധാനമായും വിവര ശേഖരണത്തിന് ആശ്രയിക്കുന്നത്. സ്വകാര്യ നിയത്രണത്തിൽ ഉള്ള റേഡിയോ വോയ്സ് ഓഫ് കശ്മീർ വിനോദ പരിപാടികൾ പ്രേക്ഷേപണം ചെയ്തും രംഗത്തുണ്ട്.
ഇരു ഭാഗത്തു നിന്നുമുള്ള റിപ്പോർട്ടിങ് ശൈലി വ്യക്തമാക്കുന്ന ഇന്നലത്തെ തലക്കെട്ടുകൾ
ഡെയിലി അഫ്താബ്: അതിർത്തി രേഖയിലെ ഏറ്റുമുട്ടലിൽ 12 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു
ഗ്രെയ്റ്റർ കശ്മീർ: കാശ്മീരിൽ പരിഹാരം കാണാതെ സമാധാനം ഉണ്ടാകില്ല, യു എന്നിൽ നവാസ് ഷെരീഫ്
കശ്മീർ ടൈംസ്: താഴ്വരയിൽ ജനജീവിതം നിശ്ചലം
കശ്മീർ മോണിറ്റർ: ഗിൽജിത്, ബലൂചിസ്ഥാൻ മേഖലയിലേക്ക് പാക് വിമാനങ്ങൾ റദ്ദാക്കി
കശ്മീർ റീഡർ: 75 ദിവസവും ജനജീവിതം ദുസ്സഹമായി തുടരുന്നു
റൈസിങ് കാശ്മീർ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ ഹോബി നവാസ് ഷെരീഫ്
ഡെയിലി കശ്മീർ: ഉസ്മാ ചെനാബ് വാലിയിൽ 75 ദിവസവും ജനജീവിതം ദുസ്സഹം, പ്രതിഷേധവും അറസ്റ്റും തുടരുന്നു
സിയാസത് - ഇന്ത്യൻ മാദ്ധ്യമങ്ങൾ പാക് വിരുദ്ധ പ്രചാരം നടത്തുന്നു
പാക് ടി വി: ന്യുയോർക് നവാസ് ഷെരീഫിനോടൊപ്പം (യുഎൻ അസെംബ്ലി നടക്കുന്ന പശ്ചാത്തലത്തിൽ)
പാക് റേഡിയോ: യു എന്നിൽ കശ്മീർ വിഷയം എത്തിച്ചതിനു നവാസിന് മസൂദിന്റെ നന്ദി (പാക് അധീന കാശ്മീർ പ്രസിഡന്റ് ആണ് മസൂദ്).
Stories you may Like
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
- ജമ്മു കശ്മീരിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ചു: പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്