സൗമ്യക്ക് നീതി നിഷേധിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ ബാലിശമായ നിഗമനങ്ങൾ സൗമ്യക്ക് നീതി നിഷേധിച്ചു; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡോ. ഹിതേഷ് ശങ്കർ എഴുതുന്നു
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളാണെന്ന് വിലയിരുത്തുന്നു. ഡോ. ഷേർളി വാസു അല്ല പോസ്റ്റുമോർട്ടം ചെയ്തതെന്ന് വിചാരണാ വേളയിൽ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പരമോന്നത കോടതിയുടെ വിധി. പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും നടത്തിയ ഡോക്ടർക്ക് മാത്രമേ ആ കേസിന്റെ മുഴുവൻ സത്യവും പറയാനാകൂ. സൗമ്യക്കേസിൽ ദൃക്സാക്ഷികൾ ഇല്ലെന്നിരിക്കെ ശാസ്ത്രീയ തെളിവുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതെല്ലാം കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വേണം കരുതാൻ.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തത്. ഫെബ്രുവരി രണ്ടിന് തന്നെ ഗോവിന്ദച്ചാമി പിടിയിലായി. ഫെബ്രുവരി മൂന്നിന് വൈദ്യപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ആ സമയം ഞാനാണ് ഗോവിന്ദച്ചാമിയെ പരിശോധിച്ചത്. പരിശോധനാ സമയത്ത് ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ രേഖപ്പെടുത്തുകയും ആ മുറിവുകളുടെ പ്രായവും രീതിയും സാഹചര്യവും രേഖപ്പെടുത്തിയിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിന് ഗോവിന്ദച്ചാമി തന്ന മറുപടി ഹിസ്റ്ററി അസ് സ്റ്റേറ്റഡ് ബൈ സബ്ജക്റ്റ് എന്ന തലക്കെട്ടിൽ രേഖപ്പെടുത്തി. അത് പിന്നീട് കീഴ്ക്കോടതിയിൽ എക്സ്ട്രാ ജുഡീഷ്യൽ കൺഫെഷൻ ആയി അംഗീകരിച്ചു.
ഡി.എൻ.എ പരിശോധനയ്ക്കായി വനിതാ ടെക്നീഷ്യൻ രക്തം എടുത്തപ്പോൾ ഉണ്ടായ ഉദ്ധാരണവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ബലാൽസംഗം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ സൗമ്യയുടെ ശരീരത്തിൽ നിന്നും ചികിത്സാ സമയത്ത് ശേഖരിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ മുറിവുകളും ഹിസ്റ്ററിയും ശക്തമായ ക്രോസ് എക്സാമിനേഷന് വിധേയമാവുകയും ചെയ്തു. ഒരു കണ്ണി പോലും വിട്ടുപോകാതെ അത് തെളിയിക്കാൻ ശാസ്ത്രീയമായി കഴിഞ്ഞതു കൊണ്ടാണ് ബലാൽസംഗം തെളിയിക്കപ്പെട്ടതും സുപ്രീം കോടതി ശരി വച്ചതും.
കൊലപാതക കേസിലേക്ക് വന്നാൽ
സൗമ്യയുടെ യഥാർത്ഥ മരണകാരണവും ശരീരത്തിലെ മറ്റു മുറിവുകളും സസൂക്ഷ്മം പരിശോധിച്ച് രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയാകണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. പൂർണ്ണമായും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് മാത്രമേ അതിന് സാദ്ധ്യമാകൂ. കോടതിയിൽ സമർപ്പിച്ച രേഖയിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ ചുവടെ.
കേരള പൊലീസ് ഫോം 102ൽ
പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പറഞ്ഞ് ഫോറൻസിക് ഡോക്ടർക്ക് കൈമാറുന്ന രേഖയാണ് കേരള പൊലീസ് ഫോം 102. ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് അതിൽ പൊലീസ് പറഞ്ഞിരിക്കുന്നത്. ഗോവിന്ദച്ചാമി പരിശോധനാ വേളയിൽ നടത്തിയ കുറ്റസമ്മതവും അതു തന്നെയായിരുന്നു. ദൃക്സാക്ഷികളുടെ മൊഴി എടുത്തുചാടിയെന്ന വിധത്തിലായിരുന്നു. മറ്റൊരു കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന വ്യക്തി സൗമ്യ ചാടുന്നതാണോ തള്ളിയിട്ടതാണോ എന്ന് വ്യക്തമായി രാത്രിയോട് അടുക്കുന്ന സമയത്ത് കണ്ടതെങ്ങനെയെന്ന് വ്യക്തമല്ല. ആ മൊഴിയുടെ പോരായ്മ കീഴ്ക്കോടതിയിൽ തന്നെ പരിശോധിക്കപ്പെടണമായിരുന്നു. അത് പ്രോസിക്യൂഷന്റെ വലിയ പരാജയമാണ്.
ഡോ. ഷേർളി വാസുവിന്റെ നിഗമനം അനുസരിച്ച് ട്രെയിനിൽ വച്ച് നാലോ അഞ്ചോ തവണ സൗമ്യയുടെ തല ഭിത്തിയിലിടിച്ച് ബോധക്ഷയം ഉണ്ടാക്കിയതിന് ശേഷം ട്രെയിനിൽ നിന്നും എടുത്തെറിഞ്ഞു എന്നതാണ്. കൊല്ലാനുള്ള പ്രതിയുടെ ഉദ്ദേശ്യം തെളിയിക്കാൻ വേണ്ടി കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ മനസിൽ തോന്നിയ ബാലിശമായ നിഗമനം സൗമ്യക്ക് നീതി നിഷേധിച്ചുവെന്ന് വേണം കരുതാൻ.
ഡോ. ഷേർളി വാസു ശ്രദ്ധിക്കാതെ പോയത്
മോഷണശ്രമത്തിനുള്ളിൽ സൗമ്യയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ ആണ് ഗോവിന്ദച്ചാമിക്ക് ഉത്തേജനമുണ്ടായത്. ആദ്യലക്ഷണം മോഷണമായിരുന്നു. പിന്നീട് ബലാൽസംഗമായി. ബലാൽസംഗത്തിൽ നിന്നും രക്ഷപെടാൻ ഡോറിന്റെ അടുത്തേക്ക് ഓടിയ സൗമ്യയെ പിൻതുടർന്ന് ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നു. പത്തോ പതിനഞ്ചോ കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നും വീണാലും ചാടിയാലും അധികം പരിക്കുകൾ ഉണ്ടാകണമെന്നില്ല. എന്നാൽ തള്ളിയിടുമ്പോൾ വേറെ ഒരു ഫോഴ്സ് കൂടി ഉണ്ടാവുകയും അത് കൂടുതൽ ഗുരുതരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യും. സൗമ്യയുടെ ശരീരത്തിലെ ആദ്യത്തെ മുറിവ് വീഴുമ്പോൾ ഉണ്ടായതും, രണ്ടാമത്തേത് ഗോവിന്ദച്ചാമി ബലാൽസംഗത്തിന് ശേഷം കല്ലുകൊണ്ട് അടിച്ചതുമാണ്. രണ്ടാമത്തെ മുറിവിന് കാരണം ഗോവിന്ദച്ചാമിയാണ്. തലയ്ക്ക് അടിച്ചാൽ മരിക്കുമെന്ന് ഏതൊരാൾക്കും അറിയാം.
അപ്പോൾ അടിച്ചത് വഴി കൊല്ലാനുള്ള ഉദ്ദേശ്യവും കൊല്ലപ്പെടുമെന്ന ഗോവിന്ദച്ചാമിയുടെ അറിവും തെളിയിക്കപ്പെടുമായിരുന്നു. ട്രെയിനിൽ സൗമ്യയുടെ തല തവണ ഇടിച്ച് അബോധാവസ്ഥയിലാക്കി എന്ന ഡോ. ഷേർളിയുടെ തെറ്റായ റിപ്പോർട്ട് മുഖാന്തിരം അതിക്രൂരനായ ഒരു നരാധമന് കിട്ടേണ്ട തക്ക ശിക്ഷയാണ് ഇല്ലാതായത്. മരണകാരണം ശ്വാസനാളത്തിലേക്ക് രക്തം കയറിയതാണെന്ന ഡോ. ഷേർളിയുടെ റിപ്പോർട്ടും വിനയായി. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നത് മരണകാരണമാകുമെന്ന് സാധാരണക്കാർക്ക് അറിയാൻ കഴിയില്ല എന്ന സുപ്രീം കോടതിയുടെ പരാമർശത്തിന് വഴിവച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പാകപ്പിഴയാണ്. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നതിന് ഇടയാക്കിയത് ഗോവിന്ദച്ചാമി ഉണ്ടാക്കിയ ഒന്നും രണ്ടും മുറിവുകളുടെ ഫലമാണ്. അസ്പിരേഷൻ ഒഫ് ബ്ലഡ് എന്ന പരാമർശം ഇല്ലെങ്കിലും ഒന്നും രണ്ടും മുറിവുകൾ കൊണ്ട് മരണത്തിന് കാരണമാകുമെന്ന് കീഴ്ക്കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സുപ്രീം കോടതിയിലെ ഈ പരാമർശം ഒഴിവാക്കാമായിരുന്നു.
കൊലപാതകക്കുറ്റം (302) തെളിയിക്കപ്പെടുമായിരുന്നു.
പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും രക്തസ്രവം കണ്ടെത്തിയെന്ന് ഡോ. ഷേർളി വാസുവിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആറു ദിവസത്തോളം ന്യൂറോ സർജറി വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ അതീവശ്രദ്ധയോടെ പരിചരിക്കപ്പെട്ട സൗമ്യയുടെ തൊണ്ടയിൽ നിന്നും ഈവിധം സ്രവം കണ്ടെത്തിയെന്നത് പരിഹാസ്യമായ പരാമർശമാണ്.
പൊലീസും തെറ്റിദ്ധരിക്കപ്പെട്ടു
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രോസിക്യൂട്ടറും ഡോ. ഷേർളി വാസുവും ശ്രമിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അന്വേഷണ സംഘത്തിന് യഥാർത്ഥ സംഭവം കൃത്യമായി കോടതിയെ ബോധിപ്പിക്കാൻ കഴിയാതെ വന്നത്. ഇതിനാൽ ഡോ. ഷേർളി വാസുവും അഡ്വ. സുരേശനും ചേർന്ന് ഉണ്ടാക്കിയ കഥയാണ് എല്ലാവരും വിശ്വസിച്ചത്. മീഡിയ ആക്ടീവിസം കൂടിയായപ്പോൾ കീഴ്ക്കോടതിയിലെ വിജയം എളുപ്പമായോ എന്നതും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. സത്യം എത്ര മൂടിവച്ചാലും മറനീക്കി പുറത്തുവരും എന്നത് തന്നെ സൗമ്യക്കേസിലും സംഭവിച്ചു. സത്യത്തിൽ നിന്നും മാറി കെട്ടുകഥയുടെ വഴിയേ സഞ്ചരിച്ച പ്രോസിക്യൂഷന് പരാജയം രുചിച്ചു. എന്നാൽ അതിന് സമൂഹം വളരെ വലിയ വില നൽകേണ്ടിവന്നു എന്നുമാത്രം.
ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം മുഴുവനായി ഗ്രഹിച്ചിട്ടില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് ഡോ. ഷേർളി മോർച്ചറിയിൽ എത്തിയത്. അപ്പോഴേക്കും ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും കേസ് തുടങ്ങിക്കഴിഞ്ഞിരുന്നു. മുറിവുകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു. ബ്രെയിൻ മാത്രമാണ് ഡോ. ഷേർളി വാസുവിന് പരിശോധിക്കാനായത്. തുടക്കം മുതൽ എടുത്ത ഫോട്ടോ നോക്കിയാണ് ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് മനസിലാകുന്നത്. ഡോ. സഞ്ജയ് എന്ന അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ചിത്രങ്ങൾ പകർത്തിയിരുന്നത്. യഥാർത്ഥത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും സമർപ്പിച്ച റിപ്പോർട്ട് ഇനിയും കണ്ടെത്തിയിട്ടില്ല.
ഇതിന്റെ സോഫ്ട് കോപ്പി ഡിപ്പാർട്ട്മെന്റിലെ ഹാർഡ് ഡിസ്കിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. പ്രിന്റ് കോപ്പി ഡോ. ഷേർളി വാസു കീറിക്കളഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോ. ഉന്മേഷിന്റെ അഭിപ്രായത്തിൽ മരണകാരണം തലയ്ക്കേറ്റ പരിക്ക് ആണ്. തലയ്ക്കേറ്റ രണ്ടു മുറിവുകൾ മരണത്തിന് ഇടയാക്കിയെന്നും ശരീരത്തിലേറ്റ മറ്റു മുറിവുകൾ ബലാൽസംഗം ചെയ്തപ്പോൾ ഉണ്ടായതാണ് എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം.
ഇത് യഥാർത്ഥ സംഭവം, കെട്ടുകഥയല്ല...
എ ഫൊറൻസിക് സർജൻ ഷുഡ് നോ ഹിസ് ഓർ ഹേർ ലിമിറ്റേഷൻസ്, ദെൻ ഓൻലി തിങ്ക് പോസിബിലിറ്റീസ് എന്ന് ഡോ. ചന്ദ്രൻ സർ പഠിപ്പിച്ചതാണ് എനിക്ക് ഓർമ്മ വരുന്നത്. ഡോ. ഉന്മേഷിനെ ശിക്ഷിക്കാനായിരുന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനും ഡോ. ഷേർളി വാസുവിനും കൂടുതൽ ആഗ്രഹം. ഡോ. ഉന്മേഷിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കി വിസ്തരിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.
പി.ഡബ്ലിയു 64 അതായത് ഡോ. ഷേർളി വാസുവിന്റെ മൊഴിയിൽ തന്നെയുള്ള വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് തൂക്കുകയർ ഒഴിവാക്കിക്കൊടുത്തത്. ഇതൊരു കഥയല്ലെന്നും യഥാർത്ഥ സംഭവമാണെന്നുമുള്ള ഉൾക്കാഴ്ച അവർക്കില്ലാതെ പോയി. അവരെ വിശ്വസിച്ച പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും യഥാർത്ഥ സംഭവം കോടതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചില്ല. കേസ് നന്നായി പഠിച്ചിരുന്നെങ്കിൽ പ്രോസിക്യൂട്ടർക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. പക്ഷെ, അദ്ദേഹം പഠിച്ചത് ഡോ. ഷേർളി വാസുവിന്റെ കെട്ടുകഥകളായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ അതിന്റെ ചിത്രങ്ങൾ ഒപ്പമുണ്ടായിരുന്നില്ല. മറിച്ച് വിചാരണാ വേളയിലായിരുന്നു ചിത്രങ്ങൾ ഹാജരാക്കിയത്. ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം ചെയ്തുവെന്ന് തെളിയിക്കുക കൂടിയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. മോർച്ചറിയിൽ ഏറ്റവും ഒടുവിൽ എത്തിയ ഡോ. ഷേർളി വാസു കൈകളിൽ ഗ്ലൗസിട്ട് ബ്രെയിൻ പരിശോധിച്ചിരുന്നു. അതു മാത്രമാണ് അവർ ചെയ്തതും. റിപ്പോർട്ട് ഫോട്ടോ നോക്കി തയ്യാറാക്കിയതുകൊണ്ടാണ് പൂർണ്ണരൂപം കൈവരിക്കാൻ കഴിയാതെ വന്നത്. ഇതാണ് കോടതിയിൽ പ്രതിഭാഗത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്.
(കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ആൻഡ് പൊലീസ് സർജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇടുക്കി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകൻ. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ ദേഹപരിശോധന നടത്തിയതും പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറാണ്. ലേഖകന്റെ അഭിപ്രായം മാത്രമാണിത്. മറുനാടന്റെ അഭിപ്രായമായി യാതൊരു ബന്ധവുമില്ല).
Stories you may Like
- കുത്തേറ്റു മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ ആശുപത്രികൾ വിസമ്മതിച്ചു
- വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ ഇല്ലായ്മ 'വില്ലൻ' ചിരിക്കുമ്പോൾ
- തിരുവനന്തപുരം ക്വാർട്ടേഴ്സിലെ വില്ലനെ കുടുക്കാൻ പുതിയ വകുപ്പുകൾ
- സൗമ്യ വിശ്വനാഥൻ വധക്കേസ്; ഡൽഹി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
- വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്