Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സരിതയുടെ ഫോണിൽ വിളിക്കാൻ സമയമുണ്ട്; യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല; 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവന് ഇന്ന് ആസ്തി 250 കോടി; തമ്പാനൂർ രവിക്ക് എതിരെ ആഞ്ഞടിച്ച് എയിലെ യൂത്തന്മാർ; സ്വാശ്രയ സമരത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതുമാനം

സരിതയുടെ ഫോണിൽ വിളിക്കാൻ സമയമുണ്ട്; യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല; 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവന് ഇന്ന് ആസ്തി 250 കോടി; തമ്പാനൂർ രവിക്ക് എതിരെ ആഞ്ഞടിച്ച് എയിലെ യൂത്തന്മാർ; സ്വാശ്രയ സമരത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന് പുതുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാശ്രയ സമരം വൻവിജയമായിരുന്നുവെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ്, കെ എസ് യു നേതൃത്വങ്ങൾ ഒരുമയോടെ സമരം നയിച്ചെന്നും വിശകലനം ചെയ്യുന്നു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കിന് പുതുതലം നൽകുകയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരം. ഗ്രൂപ്പ് സമവാക്യങ്ങളെ പോലും താറുമാറാക്കുന്ന തലത്തിൽ എഐ ഗ്രൂപ്പുകൾ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയാണ്.

തമ്പാനൂർ രവി സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് എ വിഭാഗത്തിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. രമേശ് ചെന്നിത്തല മുന്നിൽ നിന്ന് നയിച്ചതു കൊണ്ടാണോ തമ്പാനൂർ രവി ഇത്തരത്തിൽ പെരുമാറിയതെന്ന സംശയമാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്നത്. ഇതിനെ പ്രതിരോധിച്ച് എ ഗ്രൂപ്പ് നേതാക്കളും സജീവമായതോടെ കോൺഗ്രസിലെ പുനഃസംഘടനയ്ക്ക് തൊട്ട് മുമ്പ് വലിയോരു ഏറ്റുമുട്ടലിന് കളം ഒരുങ്ങുകയാണ്.

സ്വാശ്രയ സമരം സജീവമാക്കിയത് ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ യുത്ത് കോൺഗ്രസുകാരാണ്. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നമെന്ന നിലയിൽ കെ എസ് യുവും സമരത്തിനിറങ്ങി. യൂത്ത് കോൺഗ്രസിന്റെ നിരാഹാരത്തോട് ആദ്യമൊന്നും കോൺഗ്രസുകാർ ആരും സജീവമായി സഹകരിച്ചില്ല. പിന്നീട് നിയമസഭ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പിന്തുണയുമായെത്തി. വിഷയം നിയമസഭയിൽ സജീവമായി ഉയർത്തി. ഇതോടെ സ്വാശ്രയ സമരത്തിന് മൈലേജ് കൂടുകയായിരുന്നു.

ഇതോടെ കെപിസിസി അധ്യക്ഷൻ വി എം സുധീരനും സമരത്തെ പിന്തുണച്ച് എത്തി. യൂത്ത് കോൺഗ്രസിലെ എ വിഭാഗമാണ് സമരം തുടങ്ങിയതെങ്കിലും ഫലത്തിൽ ഐ പക്ഷത്തേക്ക് സമരം എത്തുകയായിരുന്നു. ഇതോടെ സമരം അട്ടിമറിക്കാൻ എ ഗ്രൂപ്പിലെ പ്രമുഖനായ തമ്പാനൂർ രവി സജീവമായെന്നാണ് തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്.

തമ്പാനുർ രവിയെ പേലെ ഉള്ള കിടാങ്ങൾ ഉള്ള പാർട്ടിയിൻ തുടരണമോ എന്ന് പുനർ ചിന്തണം നടത്താൻ സമയം ആയിരികുന്നു. ഖദറിനുള്ളിലെ ക്രിമിനലുകൾ ആണ് ഇവവരെന്ന ചില യൂത്ത് കോൺഗ്രസ് നേതാക്കളെ തമ്പാനുർ രവി വിശേഷിപ്പിച്ചതായാണ് ആരോപണം. ഒരു പൊതു വേദിയിൽ കമ്യൂണിസ്റ്റുകാരും പൊലീസിലെ ചില ഉന്നതരുടെയും സാന്നിധ്യത്തിൽ ആണ് രവിയുടെ ഈ പ്രസ്ഥാവന. കെ എസ് യു യൂത്ത് നേതാക്കളായ നബീൽ, ഷൈൻലാൽ എന്നിവരെ കുറിച്ച് പൊലീസിനോട് പരിഹാസ രൂപേണ സംസാരിക്കുക ആയിരുന്നു ഇയാൾ. ബീടി തുറുപ്പ് കാരന്റ മകൻ, റോഡിൽ 50 പൈസക്ക് മഞ്ഞ പത്രം വിറ്റു നടന്നവൻ, ഇന്ന് തമ്പാനൂർ രവിയുടെ ആസ്ഥി 250 കോടി. ബാംഗ്ലൂരിൽ 4 ഫ്‌ലാറ്റുകൾ. ഇദ്ദേഹത്തിന്റെ വരുമാന സ്രോതസ് അന്വേഷിക്കണം. സരിതാ നായരോട് 526 തവണ ഫോണിൽ വിളിച്ച് സംസാരിച്ചത് എന്തായിരുന്നു എന്ന് പൊതു സമൂഹത്തിന് അറിയാമോ ഞാൻ പറയാം എന്ന തരത്തിൽ ഷാജഹാൻ ഇട്ട പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. യൂത്ത് കോൺഗ്രസിലെ എ വിഭാഗം നേതാവായ ഷാജഹാന്റെ പ്രസ്താന ഉമ്മൻ ചാണ്ടി ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

സരിതയുടെ ഫോണിൽ വിളിക്കാൻ  സമയമുണ്ട്. യൂത്ത് കോൺഗ്രസുകാരുടെ സമരത്തെ അഭിവാദനം ചെയ്യാൻ സമയം ഇല്ല. അയാൾ ഈ പാർട്ടിയുടെ ശാപമാണെന്നും വാദമത്തി. ആരാണ് ഈ തമ്പാനൂർ രവിയെന്നായിരുന്നു മറ്റൊരു കോൺഗ്രസ് നേതാവിന്റെ കമന്റ്. സ്വായശ്രയ സമരത്തിൽ ഏറ്റവും കൂടുതൽ കേസ് ഉണ്ടായ നേമം യൂത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റിന്റെ ഈ പോസ്റ്റ് ഏറെ ചർച്ചയായി. ഇതോടെ പ്രതിരോധവുമായി എ ഗ്രൂപ്പുമെത്തി. യൂവജന ക്ഷേമ ബോർഡ് അധ്യക്ഷനായിരുന്ന പ്രശാന്തിനെ രംഗത്തിറക്കിയാണ് തമ്പാനൂർ രവിടെ പ്രതിരോധിക്കാൻ ശ്രമിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന തമ്പാനൂർ രവിയെ അധിക്ഷേപിക്കരുതെന്ന പ്രശാന്തിന്റെ ആവശ്യം ആരും മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെ ചർച്ചകൾ തുടർന്നു. തമ്പാനൂർ രവിയ്‌ക്കെതിരായ കടന്നാക്രമണത്തിൽ രമേശ് ചെന്നിത്തല നിശബ്ദതപാലിക്കുകയും ചെയ്തു.

സരിതാ നായരുടെ വെളിപ്പെടുത്തലുകളിൽ സത്യം ഒന്നും ഇല്ലായിരുന്നു എങ്കിലും ഗവൺമന്റിനെ പ്രതിസന്ധിയിൽ ആക്കുന്നവ ആയിരുന്നു. അതു കൊണ്ട് യുഡിഎഫ് ഒരു തീരുമാനമെടുത്തു. സരിതയുമായി ഒരു സെറ്റിൽമെന്റ്. സരിതക്ക് കാശ് കൊടുക്കാൻ ധാരണ ആയി. 2 തവണകളായി സരിതക്ക് പണം കൊടുത്തു. ആദ്യത്തെ കാശ് തമ്പാനൂർ രവി സരിതക്ക് കൊടുത്തു. രണ്ടാമത്തെ കാശ് സ്വന്തം പോക്കറ്റിൽ ആക്കി. 'ഇവിടെയാണ് വിഷയങ്ങളുടെ ആരംഭം' എല്ലാപേരും കരുതും പോലെ ഉമ്മൻ ചാണ്ടി സാറിന് എതിരെ അന്വേഷണ കമ്മീഷന് മുൻപിൽ ഒന്നും പറയരുതേ എന്ന് പറയാൻ അല്ല രവി സരിതയെ വിളിച്ചത്. സരിത ഉണ്ടാക്കിയ കാശിന്റെ അംശം താൻ പറ്റിയത്
പുറം ലോകം അറിയാതെ ഇരിക്കാനാണ് 526 തവണ ഫോണിൽ വിളിച്ചത്.ഇങ്ങനെയൊക്കെയാണ് തമ്പാനൂർ രവിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസുകാർ സോഷ്യൽ മീഡിയയിൽ ഉയർത്തിയ വാദങ്ങൾ. സ്വാശ്രയ സമരം കത്തിപ്പടരുമ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് 8 ദിവസം നിരാഹാരം കിടന്നപ്പോൾ യുഡിഎഫിലെ എല്ലാ നേതാക്കളും സമരപ്പന്തൽ സന്ദർശിച്ചിട്ടും തമ്പാനുർ രവിക്ക് മാത്രം സമയം കിട്ടിയില്ല. ചികിൽസയിൽ ആയിരുന്നു പോലും. വീടിനു പുറകിലെ മദ്യക്കുപ്പി എണ്ണിയാൽ അറിയാം എന്തായിരുന്നു ചികിൽസ എന്ന്ഇങ്ങനെ പോകുന്നു വിമർശനം.

പൊലീസ് വാനിനു ഉള്ളിൽ ബൂട്ട്‌സ് ഇട്ട് പൊലീസ് ക്രൂരമായി ചവിട്ടിയപ്പോൾ അവർക്ക് വേദനിച്ചില്ല. നബീലിനെ ലാത്തി കൊണ്ട് കൊതി തീരെ തല്ലിയപ്പോഴും അവർക്ക് വേദനിച്ചില്ല, പക്ഷെ സുഹ്യത്തുക്കളെ മുതിർന നേതാക്കളുടെ ചില നിലവാരമില്ലാത്ത വാക്കുകൾ മനസിനെ തളർത്തുന്നുവെന്ന സമര നായകരുടെ പോസ്റ്റ് യൂത്ത് കോൺഗ്രസിലെ ഗ്രൂപ്പ് മാറ്റങ്ങളുടെ സൂചനയാണ്. തിരുവനന്തപുരത്തെ എ ഗ്രൂപ്പിലെ യൂത്ത് കോൺഗ്രസുകാരെ മുഴുവൻ അടർത്തിയെടുക്കാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമമായാണ് ഇതിനെ എ ഗ്രൂപ്പ് കാണുന്നത്. എന്നാൽ തമ്പാനൂർ രവിക്ക് എതിരയെ ഉയർന്ന സരിതയുമായി ബന്ധപ്പെട്ട പരിഹാസങ്ങൾ ഒരിടത്തും ഉന്നയിക്കാനും എ ഗ്രൂപ്പിന് കഴിയുന്നില്ല. കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നേരത്തെ സജീവമാക്കിയ വാദമാണ് ഇവിടെ ചർച്ചായക്കിയത് എന്നതാണ് ഇതിന് കാരണം.

നിലവിൽ കരകുളം കൃഷ്ണപിള്ളയാണ് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ തമ്പാനൂർ രവി കെപിസിസി ജനറൽ സെക്രട്ടറിയും. തിരുവനന്തപുരത്ത് എ ഗ്രൂപ്പ് പിടിമുറുക്കാനായി തമ്പാനൂർ രവിയെ ഡിസിസി അധ്യക്ഷനാക്കാൻ പോലും ആലോചിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് തമ്പാനൂർ രവിയ്‌ക്കെതിരെ ഐ ഗ്രൂപ്പ് ആരോപണങ്ങൾ സജീവമാക്കുന്നത്. നെയ്യാറ്റിൻകര സനലിനെ ഡിസിസി അധ്യക്ഷനാക്കാനാണ് സുധീരന് താൽപ്പര്യം. അതുകൊണ്ട് രവിയ്‌ക്കെതിരായ നീക്കങ്ങളെ സുധീരനും അനുകൂലിക്കും. ഇത് മനസ്സിലാക്കി തലസ്ഥാനത്ത് യൂത്ത് കോൺഗ്രസിൽ ഐ ഗ്രൂപ്പിന്റെ ശക്തികൂട്ടാനാണ് ചെന്നിത്തലയുടെ നീക്കം. നിയമസഭയുമായി ബന്ധപ്പെട്ട സമരങ്ങൾ വിജയിപ്പിക്കണമെങ്കിൽ യൂത്ത് കോൺഗ്രസുകാരുടെ പിന്തുണ അനിവാര്യമാണ്. ഇത് മനസ്സിലാക്കിയാണ് ചെന്നിത്തലയുടെ കരുനീക്കം. ഇത് വിജയിപ്പിക്കാൻ എ ഗ്രൂപ്പിലെ തിരുവനന്തപുരത്തെ കരുത്താനായ തമ്പാനൂർ രവിയെ യൂത്തന്മാരിൽ നിന്ന് അകറ്റുകയാണ് ചെന്നിത്തല പക്ഷം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP