രാജീവ് ചന്ദ്രശേഖരനും റൂപെർട്ട് മർഡോക്കും റഹേജയും എങ്ങനെയാണ് ഏഷ്യാനെറ്റ് മുതലാളിമാരാകുന്നത്? ഏഷ്യാനെറ്റ് ബ്രോഡ്ബാൻഡും എസിവിയും ഏഷ്യാനെറ്റും തമ്മിലെന്ത് ബന്ധം? ഇന്ന് കാണുന്ന ഏഷ്യാനെറ്റിലെ വകഭേദങ്ങൾ നിങ്ങൾക്ക് അറിയാമോ?
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് ഏഷ്യാനെറ്റ് എന്നത്. മാദ്ധ്യമരംഗത്ത് ചുവടുവച്ച ഏഷ്യാനെറ്റ് ഇന്ന് വിവരസാങ്കേതിക രംഗത്തെ പ്രമുഖർ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഒറ്റ സ്ഥാപനം എന്ന നിലയിൽ നിന്നും വിവിധ സ്ഥാപങ്ങളായാണ് ഇന്ന് ഏഷ്യാനെറ്റിന്റെ പ്രവർത്തനം. എന്നാൽ, പേരിലും ലോഗോയിലും പരസ്പരം സാമ്യതകൾ പുലർത്തുന്നുണ്ട് ഏഷ്യാനെറ്റ്.
വാർത്താ ചാനൽ ആയാലും വിനോദ ചാനൽ ആയാലും മലയാളത്തിലെ നമ്പർ വണ്ണായി വിലസുന്ന ഏഷ്യാനെറ്റിന്റെ മേധാവികൾ ആരൊക്കെയാണ്? സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നതാണ് ഈ ചോദ്യം. പലർക്കും ഇതേക്കുറിച്ച് വ്യക്തതയില്ല. ചാനലിന് തുടക്കമിട്ടവർ തന്നെയാണോ ചാനൽ തുടങ്ങിയത്. ഏഷ്യാനെറ്റ് എന്നത് എത്ര കമ്പനിയാണ്.? ആരാണ് യഥാർഥ ഉടമകൾ.? എല്ലാം ഒന്നു തന്നെയാണോ.? ഏഷ്യാനെറ്റ് ചാനൽ.. മൂവീസ്...ന്യൂസ്.. ബ്രോഡ്ബാൻഡ്.. കേബിൾ ടിവി.... എസിവി.... ടെലിഷോപ്പ്... അങ്ങിനെ ഏഷ്യാനെറ്റ് എത്ര തരം... ഏതാണ് യഥാർഥ ഏഷ്യാനെറ്റ്? പരിശോധിക്കാം.
ശശികുമാറിന്റെ പ്രയത്നത്തിൽ ഏഷ്യാനെറ്റ് പിറക്കുന്നു
ഇന്ത്യൻ ദൃശ്യമാദ്ധ്യമ രംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമായി വളർന്ന വ്യക്തിയാണ് ശശികുമാർ. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും പ്രയത്നവുമാണ് ഏഷ്യാനെറ്റ് എന്ന ചാനലിന് അടിത്തറ പാകിയത്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായാണ് ഏഷ്യാനെറ്റ് രംഗപ്രവേശം ചെയ്തത്.
ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായിരുന്നു ശശികുമാർ. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്, താനാബാന, മണി മാറ്റേഴ്സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു.
ഈ സമയത്താണ് സ്വന്തമായൊരു ചാനൽ എന്ന ചിന്ത അദ്ദേഹത്തിൽ ഉണ്ടാകുന്നത്. പിടിഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാൽ, ശശികുമാർ മുന്നോട്ടുവച്ച ചാനൽ എന്ന ആശയം പി.ടി.ഐ അംഗീകരിക്കാതെ വന്നു. ഇതോടെയാണ് അദ്ദേഹം സ്വന്തം നിലയിൽ ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. തുടർന്നാണ് അദ്ദേഹം തന്റെ അമ്മാവൻ കൂടിയായ ഡോ. റജി മേനോനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തത്.
1991 ൽ രജിസ്റ്റർ ചെയ്ത് 1993 ൽ റെജി മേനോൻ, ശശികുമാർ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു കമ്പനിയായി ഏഷ്യാനെറ്റ്. ആ നാളുകളിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന സാറ്റലൈറ്റ് ചാനലുകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു കേബിൾ ടിവി ശൃംഖലയായിരുന്നു അത്. അന്ന് പരിമിതമായ സൗകര്യങ്ങളോടെയാണ് ചാനൽ പ്രവർത്തിച്ചത്. എന്നാൽ, പിൽക്കാലത്ത് മഹത്തായ പ്രസ്ഥാനമായി മാറുകയായിരുന്നു ഏഷ്യാനെറ്റ്.
കേബിൾ ചാനൽ എന്ന നിലയിൽ നിന്നും ഒരു മലയാളം സാറ്റലൈറ്റ് ചാനൽ തുടങ്ങിക്കൂടാ എന്ന ചിന്ത ഏഷ്യാനെറ്റ് എന്ന ചാനലിനെ യാഥാർഥ്യമാക്കി. അങ്ങിനെ 1993 ആഗസ്റ്റിൽ മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിനു ശേഷം ചാനലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേരും ലോഗോയും ഉപയോഗിക്കാം എന്ന വ്യവസ്ഥയിൽ കേബിൾ ശൃംഖല മുഴുവനായി ബോംബെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റഹേജാ ഗ്രൂപ്പിനു വിൽക്കുകയായിരുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് കേബിൾ നിലവിൽ വന്നത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് രാമചന്ദ്ര ഗുഹയുടെ ഭാര്യ സുജാത കേശവൻ ആണ്.
റഷ്യൻ ഉപഗ്രഹ സഹായം, മൂന്ന് മണിക്കൂർ സംപ്രേഷണം
ഏഷ്യാനെറ്റ് സാറ്റലേറ്റ് ചാനൽ എന്ന നിലയിലേക്ക് മാറിയത് മലയാളത്തിലെ സുപ്രധാനമായ ചുവടുവെപ്പായിരുന്നു. അന്ന് റഷ്യൻ ഉപഗ്രഹ സഹായമായിരുന്നു ചാനലിനുണ്ടായിരുന്നത്. EKRAM ലേക്ക് അപ്പ് ലിങ്ക് ചെയ്തിരുന്നത് യുഎസ്എസ്ആറിൽ നിന്നുമായിരുന്നു. പിന്നീട് ഫിലിപ്പൈൻസ്, മനില എന്നിവിടങ്ങളിലേക്ക് മാറ്റി. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്റെ സംപ്രേഷണം. ഇങ്ങനെ സംപ്രേഷണം ആരംഭിച്ചതിനെ ക്രമേണ 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ ഉയർത്തി. 1995 മുതൽ അപ് ലിങ്ക് സിംഗപ്പൂരിലേക്കും 2002ൽ അത് ചെന്നൈയിലേക്കും മാറ്റി. ഇപ്പോൾ കേരളത്തിൽ നിന്നു തന്നെയാണ് ചാനലിന്റെ പ്രവർത്തനങ്ങൾ.
1993ൽ തുടങ്ങിയ ഏഷ്യാനെറ്റിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ സർക്കാറിതര ചാനലിലെ തത്സമയ വാർത്ത സംപ്രഷണം ചെയ്തത്.1995 സെപ്റ്റംബർ 30ന് ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു ന്യൂസ് ഡെസ്കും ബ്യൂറോയും. പിന്നീട് പൂർണ്ണ നിലയിൽ വാർത്താചാനൽ ആയതോടെ ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ എല്ലാക്കോണിലും ലഭ്യമായി. ഇപ്പോൾ മലയാളം വാർത്താചാനലിൽ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്.
ഏഷ്യാനെറ്റ് കേബിൾ ശൃംഖലയുടെ ചുമതലക്കാരായ റഹേജാ ഗ്രൂപ്പ്
മാതൃസ്ഥാപനത്തിൽ നിന്നും 1995 കളിലാണ് റഹേജാ ഗ്രൂപ്പ് പടിപടിയായി ഏഷ്യാനെറ്റ് കേബിൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഈ രംഗത്ത് വലിയ കുതിപ്പു തന്നെയാണ് കേബിൾ ടിവി രംഗത്ത് ഇവർ നടത്തിയത്. വികസനത്തിലും സാങ്കേതിക മുന്നേറ്റത്തിലും വൻ കുതിപ്പ് നടത്തിയ സ്ഥാപനം കേരളം മുഴുവൻ വ്യാപിച്ചു. തിരുവനന്തപുരത്ത് ഒതുങ്ങി നിന്ന കേബിൾ ശൃംഖലയാണ് കേരളമാകെ വ്യാപിച്ചത്. ഇവരുടെ കീഴിൽ പ്രദേശിക വാർത്തകളെ ലക്ഷ്യം വച്ചാണ് ആദ്യമായി ഒരു കേബിൾ ചാനൽ തുടങ്ങിയത്. എസിവി ചാനൽ ഇതോടെ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെത്തി.
സ്റ്റാറും രാജീവ് ചന്ദ്രശേഖരനും കടന്നുവരുന്നു
2000 വരെ ചാനലിന്റെ നിയന്ത്രണം റെജി മേനോന്റെയും ശശികുമാറിന്റെയും കൈകളിലായിരുന്നു. എന്നാൽ വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഏഷ്യാനെറ്റിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടേക്ക് വലിയ ആളുകളെത്തി. ഇങ്ങനെ 2000ത്തോടെ ഏഷ്യാനെറ്റിലെ ഷെയറുകൾ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പിൽക്കാലങ്ങളിൽ ഷെയർ കൂടുതലായി ഏറ്റെടുത്തതോടെ റെജി മേനോനും ശശികുമാറും ചാനലിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി. റൂപെർട്ട് മാർഡോക്കിന്റെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വൻ വികസനമാണ് ഏഷ്യാനെറ്റിന്റെ രൂപത്തിലും ഭാവത്തിലും സംഭവിച്ചത്.
വാർത്തകൾക്ക് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ്
ദൂരദർശനു ശേഷം മലയാളത്തിൽ വാർത്തകൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ഏഷ്യാനെറ്റായിരുന്നു. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ന്യൂസ് ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.
ഏഷ്യാനെറ്റിലെ വാർത്താ വിഭാഗത്തെ അടർത്തിമാറ്റിയാണു ജൂപ്പിറ്റർ മീഡിയ ഗ്രൂപ്പിനു കീഴിൽ 2003ൽ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങുന്നത്. തുടർന്ന് കൂടുൽ ചാനലുകളും പ്രവർത്തനം തുടങ്ങി. 2005ൽ ഏഷ്യാനെറ്റ് പ്ലസ് എന്ന പേരിൽ മറ്റൊരു വിനോദ ചാലും പ്രവർത്തനം തുടങ്ങി. 2012 ൽ ഏഷ്യാനെറ്റ് മൂവിസും, 2015 ൽ ഏഷ്യാനെറ്റ് എച്ച്ഡി ചാനലും തുടങ്ങി. ഇത് കൂടാതെ ചാനൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ചുവടുവച്ചു. ഏഷ്യാനെറ്റ് സുവർണ എന്ന പേരിൽ കന്നഡ ചാനലും ഏഷ്യാനെറ്റ് സിത്താര എന്ന പേരിൽ തെലുങ്ക് ചാനലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഏഷ്യാനെറ്റ് ചാനൽ ഗ്രൂപ്പുകളുടെ ചെയർമാൻ മലയാളി കൂടായിയ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരനാണ്. കെ മാധവനാണ് ചാനലിന്റെ വൈസ് ചെയർമാൻ കം എംഡി.
ബ്രോഡ്ബാൻഡ് രംഗത്തും ശക്തമായ സാന്നിധ്യം
2000ൽ കേബിൾ ടിവിയിൽ നിന്നും ഒരു പടി കൂടെ കടന്ന് ബ്രോഡ്ബാൻഡ് രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. ഇന്ന് 15 ലക്ഷത്തോളം കേബിൾ ടിവി ഉപഭോക്താക്കളും 2 ലക്ഷത്തോളം ബ്രോഡ്ബാൻഡ് കണക്ഷനുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ സംരംഭം ഇപ്പോൾ. ഇന്നിപ്പോൾ തെലുങ്കാന പോണ്ടിച്ചേരി മംഗലാപുരം തമിഴ്നാട് എന്നിവിടങ്ങളിൽ സേവനങ്ങൾ ആരംഭിച്ച് തെക്കെ ഇന്ത്യയിലാകെ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് ഏഷ്യാനെറ്റ് കേബിൾ.
ഇതിനിടെ സേവന കാര്യങ്ങളിൽ വൈവിദ്ധ്യ വൽകരണവും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻഡ് എസിവി കേബിൾ വിഷൻ, ഏഷ്യാനെറ്റ് മൊബൈൽ ടിവി, ഏഷ്യാനെറ്റ് ടെലിഷോപ്പ് എന്നിവയും പ്രവർത്തിക്കുന്നു. ഇത് കൂടാതെ ഏഷ്യാനെറ്റ് ഐ എന്ന പേരിൽ സെക്യൂരിറ്റി സിസ്റ്റവും റഹോജ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ വ്യത്യസ്ത കമ്പനികളായാണു പ്രവർത്തിക്കുന്നതെങ്കിലും ഏഷ്യാനെറ്റ് ലോഗോയിൽ മിക്കതിനും സാമ്യതകൾ തുടർന്നു പോരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്