പാറമടയെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥലത്തെത്തിയ മെമ്പറെ പാർട്ടി നേതാവിന്റെ ബന്ധുവായ പാറമട ഉടമ സിനിമാ സ്റ്റൈലിൽ ബൈക്ക് തടഞ്ഞ് വധഭീഷണി മുഴക്കി; സഹായിക്കുമെന്ന് കുരുതിയ പാർട്ടിക്കാരും പുറത്തിറങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകി: ഗതികെട്ട് ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ച ചിറ്റാറിലെ സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് പറയാനുള്ളത്
അരുൺ ജയകുമാർ
തിരുവനന്തപുരം: സ്വാർത്ഥ ലാഭത്തിന് വേണ്ടി സിപിഐ(എം) എന്ന തൊഴിലാളി പാർട്ടിയെ ഉപയോഗിക്കുന്നവർ ഇന്ന് നിരവധിയുണ്ട്. ഇക്കൂട്ടത്തിൽ മുതിർന്ന നേതാക്കൾ മുതൽ പാർട്ടിയുടെ ലോക്കൽ നേതാക്കൾ വരെയുണ്ട്. മുതിർന്ന നേതാക്കൾക്ക് ബന്ധം വൻകിട മുതലാളിമാരുമായിട്ടാണെങ്കിൽ പ്രദേശിക നേതാക്കളുടെ ബന്ധം മണൽ-ക്വാറി മാഫിയകളുമായിട്ടാണ്. സംസ്ഥാനത്ത് ശക്തമായ ക്വാറി മാഫിയക്കെതിരെ നിലപാട് സ്വീകരിക്കാൻ പലപ്പോഴു സിപിഐ(എം) നേതാക്കൾ വൈമനസ്യം കാണിക്കുകയാണ്. അങ്ങനെ നിലപാട് സ്വീകരിച്ച് ആരെങ്കിലും രംഗത്തെത്തിയാൽ തന്നെ അവരെ പാർട്ടിയിലെ ഉന്നത നേതാക്കൾ തന്ന ഇടപെട്ട് ഭീഷണിപ്പെടുത്തുന്ന സാഹചര്യം സംജാതമാണ് താനും. ഇത്തരമൊരു സംഭവം പത്തനംതിട്ടയിലെ ചിറ്റാറിൽ ഉണ്ടായത് മറുനാടൻ മലയാളി നേരത്തെ വാർത്തയാക്കിയിരുന്നു. ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുന്ന ചിറ്റാറിലെ പാറമടക്കെതിരെ നിലപാട് എടുത്ത സിപിഎമ്മിനെ പഞ്ചായത്ത് മെമ്പർ നിതിൻ കിഷോറിന് നേരിടേണ്ടി വന്നത ഉന്നത നേതാക്കളിൽ നിന്നുള്ള ഭീഷണിയായിരുന്നു.
സിപിഐ(എം) നേതാവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഡെൽറ്റ ക്വാറിക്ക് ഒത്താശ ചെയ്ത മുതിർന്ന നേതാക്കൾ തന്നെയാണ് പാർട്ടി നിലപാടുകളെ തള്ളി മുതലാളിമർക്കൊപ്പം ചേർന്നത്. ക്വാറിക്കെതിരെ ശബ്ദമുയർത്തിയ നിതിനെ നിശബ്ദനാക്കാൻ പാർട്ടിയിലെ തന്നെ നേതാക്കൾ രംഗത്തെത്തിയപ്പോഴാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത്. ജനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടി നേതാക്കളുടെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി ബന്ധം ഉപേക്ഷിക്കുമെന്നും നിതിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയുണ്ടായി. പാറമട ലോബിയിൽ നിന്നുള്ള ഭീഷണി ഒരു വശത്തും പാർട്ടി നേതാക്കളിൽ നിന്നുള്ള സമ്മർദ്ദം മറുവശത്തുമായി കടുത്ത സമ്മർദ്ദത്തിലാണ് പഞ്ചായത്ത് മെമ്പർ നിതിൻ കിഷോർ.
പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ ചൂണ്ടിക്കാട്ടിയപ്പോൾ മുതലാണ് നിതിൻ നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്. എന്നാൽ തെറ്റു തിരുക്കാൻ കൂട്ടാക്കാതെ അതിനൊപ്പം നിൽക്കാൻ നിർബന്ധിക്കുകയാണ് ചിലനേതക്കൾ ചെയ്തതെനനാണ് നിതിൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. കേവലം പാറമടക്കാർക്ക് മാത്രമല്ല, ചിറ്റാറിലെ പാർട്ടിയിലും സിപിഐ(എം) ഭരണത്തിലും നിലനിൽക്കുന്നതെന്നാണ് നിതിൻ പറയുന്നത്. രണ്ട് കുരുന്നുകളുടെ ജീവനെടുത്ത ചിറ്റാർ ആകാശ ഊഞ്ഞാൽ ദുരന്തത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്നത് ഇവിടുത്തെ പഞ്ചായത്ത് ഭരണസമിതി തന്നെയാണ്. കാരണം യാതൊരു അംഗീകാരവും സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ ആകാശ ഊഞ്ഞാൽ പ്രവർത്തിക്കാൻ അനുവദിച്ചത് സിപിഐ(എം) ഭരണ സമിതി തന്നെയായിരുന്നു.
ചിറ്റാർ ഗ്രാമ പഞ്ചായത്തിലെ ആകാശ ഊഞ്ഞാൽ ദുരന്തത്തിൽ പഞ്ചായത്തിന്റെ നിലപാടിനെ ചോദ്യം ചെയ്തത് മുതലാണ് താൻ പാർട്ടിയിലെ ചിലരുടെ കണ്ണിൽ കരടാകുന്നതെന്നാണ് ചിറ്റാർ ഗ്രാമപഞ്ചായത്തംഗം നിതിൻ കിഷോർ പറയുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ചിറ്റാറിൽ സ്ഥാപിച്ച ആകാശ ഊഞ്ഞാൽ അപകടത്തിൽ 2 കുട്ടികൾ മരിച്ചിരുന്നു. ആരാണ് ഇവിടെ കാർണിവൽ സംഘത്തിന് ആകാശ ഊഞ്ഞാൽ സ്ഥാപിക്കാൻ അധികാരം നൽകിയതെന്നും ദുരന്തത്തിന്റെ കാരണക്കാർ ആരെന്നും അന്ന് തന്നെ ചോദ്യം ഉയർന്നിരുന്നു. പഞ്ചായത്ത് ഭരണ സമിതിയിൽ കാർണിവൽ സംഘം അപേക്ഷ സമർപ്പിച്ചപ്പോൾ പി.ഡബ്ല്യു.ഡി, അഗ്നിശമന സേന എന്നിവരുടെ അനുമതി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ ശേഷം അനുമതി വാങ്ങുകയായിരുന്നു. എന്നാൽ അത് പരിശോധിക്കാതെയാണ് പഞ്ചായത്ത് അന്ന് ടിക്കറ്റ് സീൽ ചെയ്ത് നൽകിയത്.
ടിക്കറ്റ് സീൽ ചെയ്ത് നൽകിയിട്ട് അപകടത്തിൽ പങ്കില്ലെന്ന് പറയുന്നത് എങ്ങനെയെന്ന് നിതിൻ ചോദ്യം ചെയ്തിരുന്നു. അപ്പോൾ മറുപടി ലഭിച്ചില്ലെങ്കിലും പിന്നീട് പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെ മുതിർന്ന നേതാക്കൾ വിളിച്ച് ശകാരിക്കുകയും പിന്നീട് മര്യാദയ്ക്ക് നടന്നോളണം എന്ന താക്കീത് നൽകിയെന്നും നിതിൻ വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ ചിറ്റാറിൽ ഇറങ്ങി നടക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോൾ അനധികൃത പാറമട ഘനനത്തിനെതിരെ നിലപാടെടുത്തതിന് പാർട്ടിയിൽ നിന്നുമുണ്ടായ പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്നും പൊതുപ്രവർത്തന രംഗത്തുനിന്നും മാറുകയാണെന്ന് നിതിൻ പറഞ്ഞത്. ഇപ്പോൾ പാർട്ടിയുടെ നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ സാമൂഹിക വിരുദ്ധനായി ചിത്രീകരിച്ചും വ്യക്തിഹത്യ നടത്തിയും ഇല്ലായ്മ ചെയ്യാൻ പാർട്ടി നീക്കം നടക്കുന്നതായി നിതിൻ മറുനാടനോട് പറഞ്ഞു.
പാർട്ടി മെമ്പറും പഞ്ചായത്തംഗവുമായ തന്റെ നിലപാടിനെ വകവെക്കാതെയാണ് അനധികൃതമായി പാറമട ഘനനം നടത്തുന്നവരെ പാർട്ടി പിന്തുണയ്ക്കുന്നതെന്നാണ് നിതിൻ പറയുന്നത്. ഖനനം നടത്തുന്ന ജെയിംസ് പീടികയിൽ എന്നയാളുടെ അടുത്ത ബന്ധുവാണ് ലോക്കൽ കമ്മിറ്റിയിലെ രണ്ടാമനും സഹകരണ ബാങ്ക് പ്രസിഡന്റുമായ ബിജു പടനിലം. ഇയാളുടെ അടുത്ത ബന്ധുവായതിനാലാണ് പാർട്ടിയിലെ ഒരു പക്ഷം പാറമടക്കാർക്കൊപ്പ നിൽക്കുന്നത്.
പത്തനംതിട്ടയിലെ സിപിഐ(എം) എന്ന പാർട്ടിയും പാറമട മുതലാളികളുമായുള്ള ബന്ധങ്ങളെ പറ്റി ആരോപണങ്ങളും അഭ്യൂഹങ്ങളും ചില്ലറയൊന്നുമല്ല ഉയരുന്നതെന്നും നിതിൽ പറയുന്നു. ചിറ്റാർ തോട്ടം വാർഡിൽ അനധികൃതപാറ ഖനനം നടക്കുന്നുവെന്നറിഞ്ഞാണ് അവിടെയെത്തിയ വനിതാ അംഗമായ ഷൈലജ സ്ഥലത്തെത്തി ഇതിനെ ചോദ്യം ചെയ്തത്. ഇവിടെ വെടിമരുന്നും ബോംബുമൊക്കെ ഉണ്ടെന്നും വാഹനമിടിച്ച് കൊല്ലുമെന്നുമൊക്കെ ഭീഷണിയുയർത്തിയപ്പോൾ ഉടൻ തന്നെ ചിറ്റാർ ടൗൺ വാർഡംഗമായ നിതിനെ കാര്യം അറിയിക്കുകയായിരുന്നു. അവിടെയെത്തി കാര്യങ്ങൾ തിരക്കിയ ശേഷം സ്ഥലം എസ്ഐയെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ എസ്ഐയിൽ നിന്നും വിവരമറിഞ്ഞ ജെയിംസ് സിനിമാ സ്റ്റൈലിൽ തന്റെ ബൈക്കിന് കുറുകെ കാർ നിർത്തി പുറത്തിറങ്ങി ഭീഷണിപ്പെടുത്തുക ആയിരുന്നുവെന്നും നിതിൻ പറയുന്നു.
20 ലക്ഷത്തോളം മാസവരുമാനമുണ്ട്. നാല് ലക്ഷത്തോളം രൂപ ഞാൻ ശമ്പളം മാത്രം നൽകുന്നു. ഉദ്യോഗസ്ഥർക്ക് മാസം മൂന്ന് ലക്ഷം നൽകുന്നുണ്ട്. വെറുതെ എന്നെ ഉപദ്രവിക്കരുത്. ഞാനും തിരിച്ച് ഉപദ്രവിക്കുമെന്ന് പറഞ്ഞ് ജെയിംസ് ഭീഷണി ഉയർത്തുകയാണ് ചെയ്തത്. ഇപ്പോൾ ഉണ്ടായ സംഭവത്തെ തുടർന്ന് കുടുംബം ആകെ ഭയന്നിരിക്കുകയാണ്. വിഷയങ്ങളുണ്ടായപ്പോൾ തന്നെ പാർട്ടി ലോക്കൽ കമ്മിറ്റിയിൽ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിനായി നാളെ പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി കൂടുന്നുണ്ടെന്നും നിതിൻ വ്യക്തമാക്കി.
സിപിഐ എം ചിറ്റാർ ടൗൺ ബ്രാഞ്ച് അംഗമാണ് നിതിൻ. ഡിവൈഎഫ്ഐയുടെ റാന്നി ഏര്യാകമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. എസ്എഫ്ഐയിലൂടെയാണ് നിതിൻ സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ എസ്എഫ്ഐയുടെ ജില്ലാ കമ്മറ്റി അംഗമായിരുന്നു. ചെറുപ്പം മുതൽ പാർട്ടിയെകുറിച്ച് കേട്ടാണ് വളർന്നത്. വിപ്ലവഗാനങ്ങളും രക്തസാക്ഷികലെകുറിച്ചുള്ള കവിതകളുമൊക്കെ കേൾക്കുമ്പോൾ അതേകുറിച്ച് വീട്ടുകാരോട് ചോദിച്ച് മനസ്സിലാക്കുമായിരുന്നുവെന്നും ഒരു പരമ്പരാഗത കമ്മ്യൂണിസറ്റ് അനുഭാവി കുടുബത്തിൽ ജനിച്ച നിതിൻ പറയുന്നു.
പത്തനംതിട്ട കാത്തലക്കിറ്റ് കോളേജിൽ നിന്നും ബിഎസ്സി ഫിസിക്സ് പാസ്സായി. ഈ സമയത്ത് സർവകലാശാല സെനറ്റ് അംഗവുമായിരുന്നു നിതിൻ.തന്റെ ഭാവി പരിപാടികൾ എന്താണെന്നത് നാളെ ബ്രാഞ്ച് കമ്മറ്റിക്ക് ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. പഞ്ചായത്തംഗമായ നിതിൻ ആ സ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് തന്നെ വിജയിപ്പിച്ചത് പാർട്ടിയും ജനങ്ങളും ചേർന്ന് തന്നെയാണെന്നും അതിനാൽ പാർട്ടി ആവശ്യപ്പെട്ടാൽ രാജി വെയ്ക്കുമെന്നും നിതിൻ പറയുന്നു. അതേ സമയം താൻ വാർഡിൻ നിന്നുള്ള അംഗമായി തുടണമെന്നാണ് വാർഡിലെ വോട്ടമാരുടെ ആവശ്യമെന്നും നിതിൻ പറയുന്നു.
സിപിഐ(എം) ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ശ്രീധരന്റെ വസ്തുവിലാണ് പാറഖനനം നടക്കുന്നത്. ക്വാറിക്ക് യാതൊരു വിധത്തിലുള്ള പാരിസ്ഥിതികത അനുമതിയും ഉണ്ടായിരുന്നില്ല. അതിനാൽ കഴിഞ്ഞ ജൂണിൽ പെർമിറ്റ് റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ജില്ലയിലെ സിപിഐ(എം) നേതാക്കളുടെ ഒത്താശയോടെ ഡെൽറ്റ ക്വാറിയുടെ പ്രവർത്തനം മുന്നോട്ടു പോകുകയായിരുന്നു. സ്ഥലത്തെ മെമ്പറായ നിതിൻ കിഷോർ ഈ വിഷയത്തിൽ പാറമടക്കെതിരെയാണ് നിലപാട് സ്വീകരിച്ചത്. എന്നാൽ, പാർട്ടിക്കാരിൽ ഒരാൾ നടത്തുന്ന അനധികൃത പാറമടക്കെതിരെ പ്രതികരിച്ചതോടെ പാർട്ടിയിലെ ഒരു കൂട്ടർ നിതിന് എതിരാകുകയായിരുന്നു.
വണ്ടിയിടിപ്പിച്ച് കൊല്ലുമെന്ന വരയെയാണ് തനിക്കെതിരായ ഭീഷണിയെന്നാണ് നിതിൻ കിഷോർ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇതോടെ ചിറ്റാറിലെ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. താൻ ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം എന്നുമാണ് കിഷേർ പറയുന്നത്. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വായടക്കാൻ ശ്രമം ഉണ്ടായതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് കിഷേർ വ്യക്തമാക്കുകയായിരുന്നു. ഇത് കൂടാതെ നിതിൻ കരഞ്ഞു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും സോഷ്യൽ മീഡിയിയൽ ഏറെ ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്