ക്രൈസ്തവ സഭകൾ ഏകമനസ്സോടെ സമ്മതിച്ചെങ്കിലും മുസ്സീം സംഘടനകൾ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല; ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മോദി സർക്കാറിന് തുടക്കത്തിലേ തിരിച്ചടി; നിങ്ങൾ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഈ ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങളുടെ അഭിപ്രായം അറിയിക്കുക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഒരു രാജ്യം ഒരു നിയമം എന്ന കാര്യത്തിലേക്കായി മുന്നോട്ടു പോകുകയാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ. അതിന്റെ ഭാഗമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരിക്കിക്കയാണ് മുസ്ലിം ലംഘടനകൾ. ക്രൈസ്തവ സംഘടനകൾ ഏകമനസ്സോടെ സമ്മതിച്ചെങ്കിലും മുസ്ലിം സംഘടനകൾ ചർച്ചക്ക് പോലും തയ്യാറാകാതെ മുഖം തിരിഞ്ഞു നിന്നതോടെ മോദി സർക്കാറിന് കനത് തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷൻ പുറത്തിറക്കിയ ചോദ്യാവലിക്കെതിരെ തന്നെ രംഗത്തെത്തിയിരിക്കയാണ് മുസ്ലിം സംഘടനകൾ. ചോദ്യാവലി റക്കാക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോർഡ് വാർത്താസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഏക സിവിൽകോഡ് രാജ്യത്തിന് ഗുണകരമല്ല. ഇന്ത്യയിൽ നിരവധി സംസ്കാരങ്ങളുണ്ട് അവ ബഹുമാനിക്കേണ്ടതാണെന്നും ബോർഡ് വ്യക്തമാക്കി.
ഓരോരുത്തരുടെയും മതത്തിനനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണം. അമേരിക്കയിലുള്ളവരെല്ലാം അവരുടെ വ്യക്തി നിയമങ്ങൾക്കനുസരിച്ചും സ്വത്വമനുസരിച്ചുമാണ് ജീവിക്കുന്നത്. ഇക്കാര്യത്തിൽ നമ്മുടെ രാജ്യം എന്തുകൊണ്ടാണ് അമേരിക്കയെ പിന്തുടരാത്തതെന്നും മുസ്ലിം വ്യക്തി നിയമ ബോർഡ് ജനറൽ സെക്രട്ടറി വലി റഹ്മാനി പറഞ്ഞു. മുസ്ലിംകളും സ്വാതന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം വിലകുറച്ചാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമന കമ്മീഷൻ നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ തന്നെ ചോദ്യാവലി ബഹിഷ്കരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈവിധ്യങ്ങൾ നിറത്തിലാക്കാനുള്ള സർക്കാറിന്റെ ഏജന്റായി പ്രവർത്തിക്കുകയാണ് നിയമ കമീഷനെന്നും വലി റഹ്മാനി കുറ്റപ്പെടുത്തി. എല്ലാറ്റിനും അമേരിക്കയിലേക്ക് നോക്കുന്ന മോദി സർക്കാർ വ്യക്തിനിയമ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തിൽ അമേരിക്കയെ കണ്ടുപഠിക്കാത്തതെന്താണെന്ന് വലി റഹ്മാനി ചോദിച്ചു. ഏക സിവിൽകോഡ് ഒരിക്കലും നടപ്പാക്കാൻ കഴിയില്ളെന്ന് കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ വീരപ്പ മൊയ്ലി അഭിപ്രായപ്പെട്ടു. മോദി സർക്കാർ ഇതിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ജനതാദൾയു നേതാവ് അലി അൻവർ പ്രതികരിച്ചു. എല്ലാവർക്കും ഒരു നിയമം അടിച്ചേൽപിച്ച് സാംസ്കാരിക വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യയിൽ നടക്കില്ളെന്ന് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് മൗലാന അസദുദ്ദീൻ ഉവൈസി പറഞ്ഞു.
അതേസമയം എതിർപ്പ് ഉയരുമ്പോൾ തന്നെയും ഏക സിവിൽകോഡ് ദേശീയതലത്തിൽ രാഷ്ട്രീയ വിവാദമായി മാറുകയാണ്. മുസ്ലിം സംഘടനകൾക്കു പിറകെ പ്രതിപക്ഷ കക്ഷികൾ ഏക സിവിൽകോഡിനെതിരെ രംഗത്തിറങ്ങിയപ്പോൾ പുരോഗമന സമൂഹത്തിലേക്കുള്ള ചുവടുവെപ്പായി ബിജെപി കമ്മിഷൻ നടപടിയെ വിശേഷിപ്പിച്ചു.
അതേസമയം, ദേശീയ നിയമ കമ്മിഷൻ പുറത്തിറക്കിയ ചോദ്യാവലി രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കാനുള്ള ആദ്യ നടപടിയാണെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു. നിയമ കമ്മിഷൻ ഇപ്പോൾ തുടങ്ങിയ നടപടി ഏക സിവിൽകോഡ് നടപ്പാക്കുകയെന്ന കേന്ദ്ര സർക്കാറിന്റെ നയത്തിന്റെ ഭാഗമാണെന്നും എന്നാൽ വിഷയത്തിൽ പാർട്ടി ഇപ്പോൾ നിലപാട് പരസ്യമാക്കിയിട്ടില്ളെന്നും പ്രമുഖ ബിജെപി നേതാവ് പറഞ്ഞു. അതേസമയം, മുത്തലാഖ് കേസിൽ പാർട്ടി നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചതെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.
ഏക സിവിൽകോഡിനെയും മുത്തലാഖിനെയും ഒന്നായി കാണരുതെന്നും അമിത് ഷാ പറഞ്ഞു. മുത്തലാഖ് വിഷയം സുപ്രീംകോടതിയിലാണ്. കീഴ്കോടതികളിൽനിന്ന് കേസ് ജയിച്ചും തോറ്റും അത് സുപ്രീംകോടതിയിലത്തെിയതാണ്. അല്ലാതെ പാർട്ടി അജണ്ട നടപ്പാക്കിയതല്ല. മുത്തലാഖ് കേസിൽ സുപ്രീംകോടതി അഭിപ്രായം തേടിയപ്പോൾ പാർട്ടിയുടെ നിലപാടാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലമായി സമർപ്പിച്ചത്. മൂന്നുനാല് മന്ത്രാലയങ്ങൾ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ ബോർഡിന് എത്ര കാലം മുഖ്യധാരയിൽനിന്ന് മാറിനിൽക്കാൻ കഴിയുമെന്ന് ചോദിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അവർ ഏക സിവിൽകോഡിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടു.
ഏകസിവിൽ കോഡിന്റെ കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയ നിയമ കമ്മിഷൻ 16 ചോദ്യങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏകസിവിൽ കോഡ് നടപ്പാക്കാൻ സർക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുവെന്നിരിക്കേ, ഈ വിഷയത്തിൽ തുടർ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങൾക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കേ, വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, ജീവനാംശം, പിന്തുടർന്ന തുടങ്ങിയ വിഷയങ്ങൾ ഏകസിവിൽ കോഡിന്റെ പരിധിയിൽ വരേണ്ടതുണ്ടോ? നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനങ്ങൾക്ക് പ്രയോജനപ്രദമായ വിധത്തിൽ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ? വ്യക്തിനിയമങ്ങൾ സംയോജിപ്പിക്കുന്നതു വഴി ലിംഗസമത്വം ഉറപ്പു വരുത്താമെന്ന് കരുതുന്നുണ്ടോ? ഏക സിവിൽ കോഡ് ഐശ്ചികമാകേണ്ടതുണ്ടോ?ബഹുഭാര്യാത്വവും സമാനമായ രീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?മുത്ത്വലാഖ് പൂർണമായി നിരോധിക്കുകയോ, നിലനിർത്തുകയോ, ഭേദഗതിയോടെ നിലനിർത്തുകയോ വേണ്ടതുണ്ടോ?ഹിന്ദു സ്ത്രീകൾക്ക് സ്വത്തിൽ കൂടുതൽ അവകാശം ഉറപ്പു വരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ? വിവാഹമോചനം ഉറപ്പിക്കാൻ രണ്ടുവർഷ സമയം നൽകുന്നത് ക്രിസ്ത്യൻ വനിതകൾക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ്? നിയമ കമ്മീഷൻ മുന്നോട്ടുവച്ചിരിക്കുന്നത്?.
ഇക്കാര്യങ്ങളിൽ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകൾ, സാമൂഹിക സംഘങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതുസമൂഹ സംരംഭകർ, സർക്കാർ ഏജൻസികൾ, എന്നിവർക്ക് അഭിപ്രായം അറിയിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി കൂടിക്കാഴ്ചകൾ നടക്കും.
ഏക സിവിൽകോഡ് നിയമ കമ്മിഷൻ ഉന്നയിക്കുന്ന വിഷയങ്ങൾ
ഏക സിവിൽകോഡിന്റെ കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയ നിയമ കമ്മിഷൻ 16 ചോദ്യങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്.
ഇന്ത്യയിൽ ഏക സിവിൽകോഡ് നടപ്പാക്കാൻ സർക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം പറയുന്നുവെന്നിരിക്കെ ഈ വിഷയത്തിൽ തുടർനടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ?
വിവിധ സമുദായങ്ങൾക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, ജീവനാംശം, പിന്തുടർച്ച തുടങ്ങിയ വിഷയങ്ങൾ ഏക സിവിൽകോഡിന്റെ പരിധിയിൽ വരേണ്ടതുണ്ടോ?
നിലവിലെ വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ജനത്തിന് പ്രയോജനപ്രദമായ വിധത്തിൽ ചിട്ടപ്പെടുത്തണമെന്ന് കരുതുന്നുണ്ടോ?
വ്യക്തിനിയമങ്ങൾ സംയോജിപ്പിക്കുന്നതുവഴി ലിംഗസമത്വം ഉറപ്പുവരുത്താമെന്ന് കരുതുന്നുണ്ടോ?
ഏക സിവിൽകോഡ് ഐച്ഛികമാക്കേണ്ടതുണ്ടോ?
ബഹുഭാര്യത്വവും സമാനമായരീതികളും നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതുണ്ടോ?
മുത്തലാഖ് പൂർണമായി നിരോധിക്കുകയോ നിലനിർത്തുകയോ ഭേദഗതിയോടെ നിലനിർത്തുകയോ വേണ്ടതുണ്ടോ?
ഹിന്ദു സ്ത്രീകൾക്ക് സ്വത്തിൽ കൂടുതൽ അവകാശം ഉറപ്പുവരുത്തുന്നതിന് നടപടി എടുക്കേണ്ടതുണ്ടോ?
വിവാഹമോചനം ഉറപ്പിക്കാൻ രണ്ടുവർഷ സമയം നൽകുന്നത് ക്രിസ്ത്യൻ വനിതകൾക്ക് തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമായി കാണുന്നുണ്ടോ?
എല്ലാ വ്യക്തിനിയമങ്ങൾക്കും ഏകീകൃത വിവാഹ സമ്മതപ്രായം വേണമെന്ന് കരുതുന്നുണ്ടോ?
എല്ലാ സമുദായങ്ങൾക്കും വിവാഹമോചനത്തിന് പൊതുവായ കാരണം ഉണ്ടായിരിക്കണമെന്ന് കരുതുന്നുണ്ടോ?
വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ജീവനാംശം നിഷേധിക്കപ്പെടുന്ന പ്രശ്നം പരിഹരിക്കാൻ ഏക സിവിൽകോഡ് സഹായിക്കുമോ?
വിവാഹ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നത് എങ്ങനെ നടപ്പാക്കാം?
ഭിന്ന ജാതിസമുദായങ്ങളിൽപെടുന്ന ദമ്പതികളുടെ സംരക്ഷണത്തിന് എന്തെല്ലാം നടപടി എടുക്കണം?
മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തിയുടെ അവകാശം ഹനിക്കുന്നതാണ് ഏക സിവിൽ കോഡ് എന്ന് കരുതുന്നുണ്ടോ?
വ്യക്തിനിയമങ്ങൾ ഏകീകരിക്കുന്നതിലേക്ക് സമൂഹത്തെ ബോധവത്കരിക്കാൻ എന്തൊക്കെ നടപടികൾ ആവശ്യമുണ്ട്?
ഇക്കാര്യങ്ങളിൽ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. മതസംഘടനകൾ, സാമൂഹിക സംഘങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൊതുസമൂഹ സംരംഭകർ, സർക്കാർ ഏജൻസികൾ എന്നിവർക്ക് അഭിപ്രായം അറിയിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി കൂടിക്കാഴ്ചകൾ നടക്കും.
അയക്കേണ്ട തപാൽ വിലാസം
Law Commission of India
14th Floor, H.T. House,
Kasturba Gandhi marg,
New Delhi-110001
ഇമയ്ൽ വഴി അഭിപ്രായം അറിയിക്കാൻ: [email protected]
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്