ഒടുവിൽ ഞാനും അറിഞ്ഞു കാവി ഭീകരതയുടെ ദംഷ്ട്ര; ഞാനും എന്റെ കുടുംബവും ഇന്നലെ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഷാജൻ സ്കറിയ
കാവി ഭീകരത അല്ലെങ്കിൽ സംഘപരിവാർ ഭീകരത എന്നത് സോഷ്യൽ മീഡിയയിലെ ഏറ്റവും പരിചിതമായ പദങ്ങളിൽ ഒന്നാണ്. കണ്ണൂരിലെ കൊലപാതകങ്ങളുടെ അനുഭവത്തിലാണ് ഇതു കൂടുതലും കേൾക്കുന്നത്. ഇസ്ലാമിക ഭീകരത കമ്മ്യൂണിസ്റ്റ് ഭീകരത എന്നിവയ്ക്കൊപ്പം തുല്ല്യ പ്രാധാന്യത്തോടെയാണ് ഞാൻ ഈ പദത്തെയും അവഗണിച്ചിരുന്നത്. എല്ലാത്തരത്തിലുള്ള ആശയങ്ങൾക്കും സഹിഷ്ണുതയോടെ അവസരം കൊടുക്കണമെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയായതിനാൽ ഞാൻ ഒരിക്കലും ഇത്തരം പ്രചാരണങ്ങളിൽ വീണു പോയിട്ടില്ല.
മത മൗലിക വാദങ്ങളെ ആശയപരമായി എതിർക്കണം എന്നു വിശ്വസിക്കുമ്പോഴും ഒരാൾക്ക് അയാളുടെ വിശ്വാസങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഏതെങ്കലും ഒരു മൗലികവാദിയുമായി ഇടപെടാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. എന്നാൽ കാവി ഭീകരത അല്ലെങ്കിൽ സംഘ പരിവാർ ഭീകരത എന്നത് ഇന്നലെ ഞാൻ നേരിട്ടു അനുഭവിക്കുകയുണ്ടായി. ഞാൻ ഒരു ഈശ്വര - പ്രകൃതി വിശ്വാസി ആയതുകൊണ്ടാകാം ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നാണ് എന്റെ ഒരു തോന്നൽ.
ഹർത്താലുകളും ബന്ദും നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആയതിനാൽ അത്തരം ദിവസങ്ങളിൽ വാഹനം ഓടിച്ചു ഒരിക്കൽ എങ്കിലും പുറത്തിറങ്ങുക എന്റെ രീതിയാണ്. സ്വന്തമായി വാഹനം ഓടിക്കാൻ തുടങ്ങിയ അന്നു മുതൽ എല്ലാ ഹർത്താലുകളിലും ഞാൻ പുറത്തിറങ്ങിയിട്ടുണ്ട്. പ്രതിഷേധങ്ങൾ സ്വയം നിർമ്മിതം ആകണമെന്നും ആരെങ്കിലും അടിച്ചേൽപ്പിക്കണ്ടത് ആയിക്കൂട എന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു നിലപാട് വർഷങ്ങളായി ഞാൻ എടുക്കുന്നത്.
ഹർത്താൽ ദിവസങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞാൽ അവരെ പ്രകോപിപ്പിക്കാതെ സഹിഷ്ണുതയോടെ സംസാരിക്കാനും അവരുമായി ചെറിയ ഒരു ആശയം സംവാദം നടത്താനും ഞാൻ ശ്രമിക്കാറുണ്ട്. ഇത്തരം സംവാദങ്ങളിൽ എല്ലാം തന്നെ വിജയിക്കാനും എനിക്കു സാധിച്ചിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകർ വീട്ടിൽ ഇരുന്നാൽ ഹർത്താലിന്റെ വാർത്ത വെളിയിൽ അറിയില്ലല്ലോ എന്ന സാമാന്യ യുക്തി മാത്രം മതി എന്റെ വാദം തടയുന്നവർ പൊതുവെ അംഗീകരിക്കാൻ. എന്നാൽ ഇന്നലത്തെ എന്റെ അനുഭവം തിരിച്ചായിരുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന മനു എന്നൊരു പയ്യനും ശ്രീകണ്ഠൻ എന്നൊരാളും കുമാർ എന്നൊരാളുമായിരുന്നു കൊലവിളി നടത്തിയത്. രാജേഷ് വിളിച്ചിട്ടും അവർ മുൻപോട്ട് വിടാൻ അനുവദിച്ചില്ല എന്നു മാത്രമല്ല എന്റെ വണ്ടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി കൊണ്ടിരുന്നു.രണ്ട് ദിവസം മുൻപേ ഒരു പ്രധാനപ്പെട്ട ഒരു വാർത്തയുടെ തെളിവ് നൽകാൻ എന്നോട് നേരിട്ടു പൊന്മുടിക്ക് മുൻപുള്ള കല്ലാറിൽ എത്താൻ ഒരാൾ പറഞ്ഞിരുന്നു. പിന്നീട് ഹർത്താൽ പ്രഖ്യാപിക്കുന്നത്. ഹർത്താൽ അവസാനിക്കാൻ ഒന്നര മണിക്കൂർ കൂടി ബാക്കി ഉള്ളപ്പോൾ ഞാൻ ഇന്നലെ കുടുംബത്തെ കൂടി കൂട്ടി പുറപ്പെട്ടു. എന്റെ ആവശ്യം കഴിഞ്ഞാൽ പൊന്മുടി വരെ പോയി മടങ്ങി വരാം എന്നതായിരുന്നു ഉദ്ദേശം. ഒരാഴ്ചയായി പഠിത്തം ഇല്ലാതിരിക്കുന്ന മക്കൾക്ക് ഒരു മാറ്റവും ആവട്ടെ എന്നു കരുതി.
ബിജെപിക്ക് ഏറ്റവും അധികം ശക്തിയുള്ള കുടപ്പനക്കുന്നിൽ നിന്നായിരുന്നു നാലരയോടെ യാത്ര തുടങ്ങിയത്. വിതുരയ്ക്ക് സമീപം തൊളിക്കോട് എന്ന സ്ഥലത്തെത്തിയപ്പോൾ ഒരു സംഘം ബിജെപി - ആർഎസ്എസുകാര്‍ വണ്ടിക്ക് മുൻപിലേക്ക് പാഞ്ഞടുത്തു. സാവധാനം എത്തിയ ഞാൻ വണ്ടി നിർത്തി വിൻഡോ താഴ്ത്തിയപ്പോഴേക്കും കാറിലിരിക്കുന്ന കുഞ്ഞുങ്ങളെ പോലും പരിഗണിക്കാതെ ചീത്ത വിളിച്ചു കൊണ്ട് ഒരു സംഘം ചുറ്റിനും കൂടി. ഞാൻ സാധാരണ പറയുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു നോക്കി. എന്നാൽ എന്റെ വണ്ടി കത്തിക്കുമെന്നും കൊല്ലുമെന്നുമൊക്കെയായിരുന്നു അവരുടെ ആക്രോശം. ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചതുകൊണ്ട് സംയമനത്തോടെയാണ് അപേക്ഷിച്ചത്.
ഇതിനിടയിൽ ഒരാൾ വണ്ടിയുടെ ഇടത്ത് വശത്തെ ടയറിന് സമീപം ഇരുന്നു കാറ്റു അഴിച്ചു വിടാൻ ശ്രമിച്ചു. കൂടെ നിന്നവർ എല്ലാം കൂടി അതിനെ ശക്തമായി എതിർത്തതുകൊണ്ട് ഒന്നും സംഭവിച്ചില്ല എന്നാണ് ഞാൻ കരുതിയത്. ബിജെപി സംസ്ഥാന സെക്രട്ടറി കൂടിയായ എന്റെ സുഹൃത്ത് വിവി രാജേഷിനെ ഞാൻ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. തിരുവനന്തപുരം എയർപോർട്ടിൽ ജോലി ചെയ്യുന്ന മനു എന്നൊരു പയ്യനും ശ്രീകണ്ഠൻ എന്നൊരാളും കുമാർ എന്നൊരാളുമായിരുന്നു കൊലവിളി നടത്തിയത്. രാജേഷ് വിളിച്ചിട്ടും അവർ മുൻപോട്ട് വിടാൻ അനുവദിച്ചില്ല എന്നു മാത്രമല്ല എന്റെ വണ്ടി കത്തിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി കൊണ്ടിരുന്നു.
കൊലയാളികൾ എന്നും മനസാക്ഷിയില്ലാത്തവരാണെന്നും ഒക്കെ അനേകം പേർ പറഞ്ഞു കേട്ടിട്ടും സംഘപരിവാറിനെ പറ്റി എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു സങ്കല്പം രാഷ്ട്രനിർമ്മാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നു മാത്രമായിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി, യാതൊരു കരുണമില്ലാത്തവരുടെ ഒരു കൂട്ടായ്മയാണ് ഇവരെന്ന്.രാജേഷ് പറഞ്ഞിട്ട് ബിജെപിയുടെ അവിടുത്തെ മണ്ഡലം പ്രസിഡന്റ് രതീഷ് മുളയറ എന്നെ ഫോണിൽ വിളിക്കുകയും അവിടുള്ള സംഘപരിവാർ പ്രവർത്തകരുമായി സംസാരിക്കുകയും ചെയ്തു. എന്നാൽ ഒരു കാരണവശാലും വണ്ടി അനങ്ങാൻ സമ്മതിക്കില്ല എന്ന വാശിയിൽ ആയിരുന്നു അവർ. നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ നിങ്ങൾക്കല്ല സംഘത്തിനാണ് മോശം എന്നൊക്കെ ഞാൻ പറഞ്ഞു നോക്കിയിരുന്നു. ഒരു മാദ്ധ്യമങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് ഞങ്ങളുടെ രീതിയെന്നും വേണമെങ്കിൽ അങ്ങനെ തന്നെ എഴുതിക്കോ എന്നുമൊക്കെ ആയിരുന്നു വെല്ലുവിളി.
തുടർന്ന് വഴക്കിന് നിൽക്കാതെ ഞാൻ മടങ്ങി പോന്നു. സാധാരണ ഗതിക്ക് അത്യാവശം സ്പീഡിൽ കാറോടിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ ഇന്നെല തൊളിക്കോട് നിന്ന് മടങ്ങിയത് വളരെ പതിയെ കാറോടിച്ചായിരുന്നു. എന്നിട്ടും വഴിയിൽ ഒരു ചെറിയ വളവിൽ വണ്ടി നിയന്ത്രണം വിട്ട് റോഡിന് പുറത്തേയ്ക്ക് തെന്നി മാറി. പുറത്തിറങ്ങി നോക്കിയപ്പോഴാണ് അറിയുന്നത് - വണ്ടിയുടെ കാറ്റ് അവർ അഴിച്ചു വിട്ടിട്ടാണ് എന്നെ പറഞ്ഞയച്ചത് എന്ന്. ഞാൻ പതിവ് പോലെ സ്പീഡിൽ ആയിരുന്നു കാർ ഓടിച്ചിരുന്നതെങ്കിൽ വലിയൊരു അപകടം തന്നെ ഉണ്ടായേനെ എന്നുറപ്പായിരുന്നു. ഒഴിഞ്ഞു പോയത് വലിയൊരു ദുരന്തം തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് എന്നെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തിയത്.
ഒരു മാദ്ധ്യമങ്ങളുടെയും പിന്തുണ ഇല്ലാതെയാണ് സംഘം വളർത്തുന്നതെന്നും ഗുണ്ടായിസം തന്നെയാണ് ഞങ്ങളുടെ രീതിയെന്നും വേണമെങ്കിൽ അങ്ങനെ തന്നെ എഴുതിക്കോ എന്നുമൊക്കെ ആയിരുന്നു വെല്ലുവിളി.വണ്ടി മുമ്പോട്ട് കൊണ്ട് പോകാനാവാതെ ഞാൻ മടങ്ങിയപ്പോൾ വിജയികളായി ചിരിച്ച ആ സംഘപരിവാർ അംഗങ്ങളുടെ മുഖത്ത് ഒരു ചിരി ഞാൻ ശ്രദ്ധിച്ചിരുന്നു. കാറ്റു പോയ കാറുമായി പോകുന്ന വഴി വണ്ട് അപകടത്തിൽ പെട്ട് ഉണ്ടാകുന്ന ദുരന്തം മനസിൽ കണ്ടുകൊണ്ടുള്ള ചിരി. അൽപം എങ്കിലും മനുഷ്യത്വും മനസിൽ ഉണ്ടായിരുന്നെങ്കിൽ കാറിലിരുന്ന മൂന്ന് കുഞ്ഞുങ്ങളുടെ മുഖം അവരുടെ ആരുടെ എങ്കിലും മനസിൽ തെളിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നോ? നിഷ്കരുണം വെട്ടുകയും, കുത്തുകയും ചെയ്യാൻ എങ്ങനെയാണ് മനുഷ്യർക്ക് മനസുണ്ടാവുന്നത് എന്നു പലതവണ എന്നോട് തന്നെ ഞാൻ മുമ്പ് ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമായി തോന്നി ആ ചിരി.
കൊലയാളികൾ എന്നും മനസാക്ഷിയില്ലാത്തവരാണെന്നും ഒക്കെ അനേകം പേർ പറഞ്ഞു കേട്ടിട്ടും സംഘപരിവാറിനെ പറ്റി എന്റെ മനസിൽ ഉണ്ടായിരുന്ന ഒരു സങ്കല്പം രാഷ്ട്രനിർമ്മാണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടന എന്നു മാത്രമായിരുന്നു. എന്നാൽ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസിലായി, യാതൊരു കരുണമില്ലാത്തവരുടെ ഒരു കൂട്ടായ്മയാണ് ഇവരെന്ന്. ഏത് മതത്തിൽ വിശ്വസിച്ചാലും ഏത് സംഘടനയിൽ പ്രവർത്തിച്ചാലും കുരുന്നുകൾ കൊല്ലപ്പെടാൻ സാഹചര്യം ഒരുക്കുന്നത് മനസാക്ഷി മരവിച്ചവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. എന്റെ വണ്ടിയുടെ കാറ്റ് അഴിച്ചു വിട്ടയാളെ എനിക്കറിയില്ല. അയാൾക്ക് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അവരുടെ മുഖം മാത്രം ഓർത്തു നോക്കുക. അപ്പോൾ അറിയാം നിങ്ങൾ കാണിച്ച ക്രൂതയുടെ രൂക്ഷത. ദൈവവും, പ്രകൃതിയും നിങ്ങളോട് ക്ഷമിക്കട്ടെ എന്നു മാത്രമാണ് എന്റെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍