പച്ചിലയിൽ നിന്നും പെട്രോൾ ഉണ്ടാക്കാമെന്ന് പറഞ്ഞു രാമർ അടിച്ചുമാറ്റിയത് കോടികൾ; കേട്ടപാതി കേൾക്കാതെ പാതി ഗ്രാൻഡ് നൽകി കരുണാനിധി സർക്കാർ; പച്ചില പെട്രോൾ വിറ്റ് ഇന്ത്യ അമേരിക്കയെ കടത്തിവെട്ടുന്ന സമ്പന്ന രാജ്യമാകുന്നത് സ്വപ്നം കണ്ട ഇന്ത്യക്കാർ വിഡ്ഡികളായി; രാമർ പിള്ളയും ഭാര്യയും അകത്തായപ്പോൾ നാണം കെടുന്നത് ഇന്ത്യതന്നെ
ചെന്നൈ: രാമർ പെട്രോളിനെ കുറിച്ച് ഒരുകാലത്തെ ഇന്ത്യയിലെ മാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. അത്ഭുത പെട്രോൾ കണ്ടുപിടിച്ച വ്യക്തിയെന്നായിരുന്നു അന്ന് അദ്ദേഹത്തെ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. യാതൊരു വിധത്തിലുള്ള ശാസ്ത്രീയ അടിത്തറയും പരിശോധനയുമില്ലാതെ ഇതിനെ കണ്ണടച്ച് അന്നത്തെ ഭരണകൂടവും വിശ്വസിച്ചു. ഒടുവിൽ രാമർ പെട്രോൾ വെറും തട്ടിപ്പാണെന്ന് ബോധ്യമാകുമ്പോൾ നാണം കെടുന്നത് ഇന്ത്യ തന്നെയാണ്. പച്ചിലയുടെ പേരിൽ തട്ടിപ്പെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അന്നത്തെ കരുണാനിധി സർക്കാറിൽ നിന്നും കോടികൾ രാമർ ഗ്രാന്റായി നേടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് ഇത് തട്ടിപ്പാണെന്ന് ബോധ്യമായി കോടി രാമർ പിള്ളയെ ശിക്ഷിച്ചത് രാമർപിള്ളയും ഭാര്യയുമടക്കം അഞ്ചു പേർക്കു മൂന്നുവർഷം കഠിനതടവ്.
പച്ചിലകൾ ഉപയോഗിച്ചു പെട്രോൾ ഉൽപാദിപ്പിക്കാനുള്ള മാർഗം കണ്ടുപിടിച്ചുവെന്ന അവകാശവാദവുമായി 1996ലാണു വിരുദുനഗർ രാജപാളയം സ്വദേശിയായ രാമർപിള്ള രംഗത്തെത്തിയത്. എന്നാൽ ഇതു വ്യാജമായിരുന്നുവെന്നും നാഫ്ത പോലുള്ള പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ച് ഇന്ധനമുണ്ടാക്കുകയായിരുന്നുവെന്നുമാണു സിബിഐ കണ്ടെത്തിയത്. 1999-2000 കാലഘട്ടത്തിൽ ഇയാൾ ഈ പച്ചില പെട്രോൾ വിൽപനയിലൂടെ 2.27 കോടി രൂപ തട്ടിച്ചുവെന്നാണു കേസ്.
കേസിൽ രാമർപിള്ള, ഭാര്യ വേണുദേവി, സഹായികളായ എസ്.ചിന്നസാമി, ആർ.രാജശേഖരൻ, എസ്.കെ.ഭരത് എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്തിയ എഗ്മൂർ അഡീഷണൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേട്ട് ബാലസുബ്രഹ്മണ്യം അഞ്ചു പേർക്കും മൂന്നുവർഷം കഠിനതടവും 6,000 രൂപവീതം പിഴയും ശിക്ഷ വിധിച്ചു. ചില പച്ചിലകളും ഉപ്പ്, സിട്രിക് ആസിഡ് എന്നിവയും ഉപയോഗിച്ചു പെട്രോൾ നിർമ്മിക്കാൻ സാധിക്കുമെന്നായിരുന്നു രാമറുടെ അവകാശവാദം. ശസ്ത്രജ്ഞരടക്കമുള്ളവർക്കു മുൻപാകെ ഇതു വിശദീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതു രാമർ ജൈവ ഇന്ധനം എന്ന പേരിൽ വിപണിയിലിറക്കി. ഇന്ധന ഔട്ട്ലെറ്റുകൾ മുഖേനയായിരുന്ന വിൽപന.
സ്വമേധയാ കേസെടുത്ത സിബിഐ ഇയാളുടെ ചെന്നൈയിലുള്ള വിവിധ ഔട്ട്ലെറ്റുകളിൽ നിന്നു 10,000 ലീറ്ററിലേറെ രാമർ പെട്രോൾ പിടിച്ചെടുത്തിരുന്നു. വിദഗ്ധ പരിശോധനയിൽ പെട്രോളിയം ഉൽപന്നങ്ങൾ ഉപയോഗിച്ചു തന്നെയാണ് ഇയാൾ ഇന്ധനം ഉൽപാദിപ്പിക്കുന്നതെന്നു കണ്ടെത്തുകയും ചെയ്തു. ഔട്ട്ലെറ്റ് ഉടമകളിൽ നിന്നു നിക്ഷേപം എന്ന പേരിലും ഇന്ധന വിലയായിട്ടുമാണു പണം തട്ടിയത്. ഏതാനും വർഷം മുൻപു കടൽവെള്ളം ഉപയോഗിച്ച് ഇന്ധനം ഉൽപാദിപ്പിക്കാൻ കഴിയുമെന്ന അവകാശവാദവുമായി എത്തിയ രാമർ കഴിഞ്ഞവർഷം ഹെർബൽ ഹൈഡ്രോകാർബൺ എന്ന പേരിൽ ആ ഉൽപന്നം വിപണിയിൽ ഇറക്കിയിരുന്നു. ലീറ്ററിന് 23 രൂപ നിരക്കിലാണ് ഇതും വിറ്റത്.
സ്വന്തമായി ഉൽപ്പാദിപ്പിച്ച പെട്രോൾ ഉപയോഗിച്ച് പെട്രോളുപയോഗിച്ച് വാഹനങ്ങൾ ഓടിച്ചുകാണിച്ചുകൊണ്ടാണ് രാമർ ജനത്തെ കൈയിലെടുത്തത്. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെയും നിരവധി ശാസ്ത്രജ്ഞരുടെയും മുന്നിൽ രാമർ ഈ പ്രദർശനങ്ങൾ നടത്തിയിരുന്നു. ചെന്നൈയിൽമാത്രം രാമറും കൂട്ടരും 11 വിൽപ്പനശാലകളാണ് ഈ പെട്രോൾ വിറ്റഴിക്കാനായി തുറന്നത്. ലിറ്ററിന് 15 രൂപ മുതൽ 20 രൂപ വരെയായിരുന്നു നിരക്ക്.
എന്നാൽ, പിന്നീട് ഐ.ഐ.ടി. മദ്രാസിലും ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോളിയത്തിലും നടത്തിയ പരിശോധനകളിൽ രാമറിന്റെ പെട്രോൾ മണ്ണെണ്ണയും ബെൻസീനും നാഫ്തയുമൊക്കെ കലർത്തിയുണ്ടാക്കിയതാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ. രാമറിനും കൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തിയത്. പെട്രോൾ നിർമ്മാണത്തിന് ഫാക്ടറിയുണ്ടെന്ന് രാമർ അവകാശപ്പെട്ടിരുന്നെങ്കിലും ആകെയുണ്ടായിരുന്നത് ചെന്നൈയിലെ പല്ലാവരത്ത് ഒരു ഗോഡൗൺ മാത്രമായിരുന്നെന്നും സിബിഐ. കണ്ടെത്
വെറുമൊരു കോടമ്പാക്കത്തുകാരനായ വ്യക്തി യാതൊരു ശാസ്ത്രീയപിൻബലവുമില്ലാത്ത, ഉന്നതവിദ്യാഭ്യാസമില്ലാത്ത, വെറുമൊരു സാധാരണക്കാരൻ കണ്ടുപിടിച്ചു എന്നുപറഞ്ഞപ്പോൾ തന്നെ പലരും സംശയം രേഖപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് താൻ കണ്ടുപിടിച്ചത് പെട്രോൾ അല്ല ബയോ ഇന്ധനമാണെന്ന് രാമൻ പിള്ള അവകാശപ്പെടുകയും ചെയ്തിരുന്നു.
ഇടയംകുളം കോളനിയിലെ ഏക കോൺക്രീറ്റ് വീടിന്റെ ഭൂഗർഭ അറയിലെ നാലുമീറ്റർ നീളവും രണ്ടര മീറ്റർ വീതിയിലുമുള്ള രഹസ്യമുറിയിൽ ഒരു സ്റ്റൗവും ഇരുമ്പുകുഴലുകളുമുപയോഗിച്ച് രാമർ ലോകത്തെ ഞെട്ടിച്ചത് 1992 നവംബർ 20നാണ്. 'തരാശു' എന്ന തമിഴ് വീക്ക്ലിയിലെ എഴുത്തുകാരൻ പിന്നെ സ്വയം വാർത്തയായി. കരിമ്പിൻ പാടങ്ങളും പരുത്തിച്ചെടികളും വിളഞ്ഞ ഇടയംകുളത്തേയ്ക്ക് ബി.ബി.സി. പോലുമെത്തി. രാമർ പശ്ചിമഘട്ടവും കടന്ന് വളർന്നു.ഇടത്തേ കവിളിനരികെ വലിയ മറുകും ഗൂർഖയുടെ ഛായയുമുള്ള ഒരു ചെറുപ്പുക്കാരൻ രാജപാളയത്തുകാരനായിരുന്നു, തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക മുദ്രയിലുള്ള ആണ്ടാർ കോവിൽ ഗോപുരം സ്ഥിതി ചെയ്യുന്ന ഇടയംകുളം എന്ന കുഗ്രാമത്തിലുള്ളവൻ. പെട്ടെന്നൊരുനാൾ ലോകത്തിനു മുഴുവൻ ഗൾഫ് രാജ്യങ്ങളെപ്പോലെയായി അയാൾ. എണ്ണയുടെ അക്ഷയഖനി. പച്ചില പെട്രോളിലൂടെ രാമർപിള്ള ഉണ്ടാക്കിയ മൈലേജ് മഹത്തായ കണ്ടുപിടിത്തങ്ങളുടെയത്രയും വലിപ്പമുള്ളതായിരുന്നു.
1992 ൽ പച്ചിലയിൽനിന്നും പെട്രോളിന് സമാനമായ ഇന്ധനം ഉണ്ടാക്കി എന്ന അവകാശവാദവുമായി എത്തിയ രാമർ, ഒരിടവേളക്കു ശേഷം 2006 ഇൽ വീണ്ടും ലോകജനതക്കുമുന്നിലെത്തുകയുമുണ്ടായി. 2006 ഡിസംബർ 31 നകം തന്റെ കണ്ടെത്തലുകൾ അംഗീകരിച്ചില്ലെങ്കിൽ ആത്മാഹുതി ചെയ്യും എന്ന ഭീഷണിയോടെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്കും ,കേന്ദ്ര ധന മന്ത്രി ചിദംബരത്തിനും കത്തെഴുതിയിരിക്കുകയാണ് എന്നാണ് അന്ന് പത്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പിന്നീട് 2000ൽ കേൾക്കുന്നത്, രാമർ പിള്ള ഉണ്ടാക്കിയ പച്ചിലപെട്രോൾ വെറും രാസമിശ്രിതമാണെന്നും, അതിനു യാതൊരു ശാസ്ത്രീയഅടിത്തറയുമില്ലെന്നും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗെഷൻ കണ്ടുപിടിച്ച് രാമറിനെ അറസ്റ്റ്ചെയ്തെന്നുമാണ്. വിപണിയിൽ ലഭ്യമായചിലതരം രാസപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കിയ പച്ചിലപെട്രോൾ എന്ന മിശ്രിതം രാസപരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും, പെട്രോളോ, അതിനു സമാനമായ ദ്രാവകമോ അല്ലെന്നുതെളിയിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി ശാസ്ത്രീയ അപഗ്രഥനത്തിനുശേഷം പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു. യഥാർത്ഥപെട്രോളുമായോ പെട്രോളിയം പ്രൊഡകറ്റ്മായോ ഇതിനുയാതൊരു ബന്ധവുമില്ല, പച്ചിലപെട്രോൾ എന്ന ദ്രാവകത്തിന് പെട്രോളിന്റെ സവിശേഷതകൾ ഒന്നുമില്ല, നമുക്ക് ലഭിക്കുന്ന പെട്രോൾ സാധാരണഗതിയിൽ കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ല. ഇതോടെയാണ് രാമർ പെട്രോൾ തട്ടിപ്പാണെന്ന് ബോധ്യമാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍