വിമർശിക്കാം, പക്ഷെ അപമാനിക്കരുത്; ആദിവാസികൾക്ക് എന്നെ നന്നായി അറിയാം; ചിലർ തനിക്കെതിരെ ബോധപൂർവ്വമായ നീക്കം നടത്തുന്നു; ആദിവാസി സ്ത്രീകൾ ഗർഭത്തെ കുറിച്ചുള്ള പ്രസ്താവന വിവാദമായപ്പോൾ പ്രതികരിച്ച് എ കെ ബാലൻ
തിരുവനന്തപുരം: 'യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആദിവാസി സ്ത്രീകൾ ഗർഭം ധരിച്ചതിന് താൻ ഉത്തരവാദിയല്ല' എന്ന പ്രസ്താവന നടത്തിയതിന്റെ പേരിൽ കടുത്ത വിമർശനം നേരിടേണ്ടി വന്ന മന്ത്രി എകെ ബാലൻ വിശദീകരണവുമായി രംഗത്തെത്തി. തന്റെ നിയമസഭാ പ്രസംഗിത്തിലെ ഒരു ഭാഗം മനപ്പൂർവ്വം അടർത്തിയെടുത്ത് ആക്ഷേപിക്കുന്ന വിധത്തിൽ ചിലർ ബോധപൂർവ്വം പ്രചരണം നടത്തിയെന്നാണ് എ കെ ബാലൻ വിശദീകരിച്ചത്. വിമർശിക്കാം, പക്ഷെ അപമാനിക്കരുതെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എകെ ബാലൻ പ്രതികരിച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് ബോധപൂർവമായ നീക്കമാണെന്നും മന്ത്രി ആരോപിച്ചു.
തന്റെ പ്രസ്താവനയിലെ ചില വാക്കുകൾ ബോധപൂർവ്വം അടർത്തിയെടുത്ത് ആദിവാസി മേഖലയിൽ ഈ സർക്കാർ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി തന്നെ അപമാനിക്കാൻ വാർത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. തന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തിൽ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കൾ പ്രതികരിക്കുന്നത് വേദനാജനകമാണെന്നും എകെ ബാലൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
വിമർശിക്കാം, പക്ഷെ അപമാനിക്കരുത്
അട്ടപ്പാടിയിൽ സര്‍ക്കാർ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ മണ്ണാര്‍ക്കാട് എംഎല്‍എ ഉന്നയിച്ച ഉപചോദ്യത്തിന് മന്ത്രി എന്ന നിലയിൽ ഞാൻ നല്കിയ ഉത്തരം ദുരുദ്ദേശ്യത്തോടെ നവമാദ്ധ്യമങ്ങളിൽ ചിലത് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ മുഖ്യധാരാ പത്രദൃശ്യ മാദ്ധ്യമങ്ങൾ ആദ്യം ഇത്തരമൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നില്ല. സഭയിൽ പ്രതിപക്ഷവും ആക്ഷേപം ഉന്നയിച്ചിരുന്നില്ല. എന്നാൽ ചില ഓണ്‍ ലൈന്‍ വാര്‍ത്താ പോര്ട്ട്ലുകളിൽ വന്ന വാര്‍ത്തകൾ പിന്നീട് പലരും ഷെയർ ചെയ്തതിന് ശേഷമാണ് ചില മുഖ്യഥാരാ മാദ്ധ്യമങ്ങൾ ഇത് ഏറ്റുപിടിച്ചത്. ഒരു പുനരാലോചനയുടെ ഭാഗമായി ബോധപൂര്വാമാണിത്.
എന്റെ മറുപടി പൂര്‍ണരൂപത്തിൽ കൊടുക്കുന്നതിന് പകരം ബോധപൂര് വമായി ചില വാക്കുകൾ അടര്‍ത്തി യെടുത്ത് ആദിവാസി മേഖലയിൽ ഈ സര്ക്കാ ർ വന്നതിന് ശേഷം നടത്തിയ ശ്രദ്ധേയമായ പ്രവര്ത്ത നങ്ങളെ തമസ്കരിക്കാനാണ് ശ്രമിച്ചത്. ഒപ്പം വ്യക്തിപരമായി എന്നെ അപമാനിക്കാൻ വാര്‍ത്ത വക്രീകരിച്ച് കൊടുക്കുകയും ചെയ്തു. എന്നെ അറിയുന്ന ഒരു ആദിവാസി സുഹൃത്തും ഈ നുണ പ്രചരണത്തിൽ വീഴില്ലെന്ന് ഉറപ്പാണ്. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കൾ പ്രതികരിക്കുന്നത് വേദനാജനകമാണ്.
ഓരോ ആദിവാസി കുടുംബത്തേയും എന്റെ സ്വന്തം കുടുംബമായിട്ടാണ് ഞാൻ കാണുന്നത്. വി എസ് സര്ക്കാ രിന്റെ കാലഘട്ടത്തിൽ ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയിൽ അത് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്റെ ആദിവാസി ഊരുകളിലേക്കുള്ള യാത്രയും അവരോടൊപ്പമുള്ള താമസവും പൊതുസമൂഹവും ആദിവാസി വിഭാഗങ്ങളും പുതിയൊരു അനുഭവമായിട്ടാണ് കണ്ടത്. വെളിച്ചമെത്താത്ത ആദിവാസി ഊരുകളിൽ വെളിച്ചം എത്തിയത് അക്കാലത്തായിരുന്നു.
കഴിഞ്ഞ യുഡിഎഫ് സര്ക്കാാരിന്റെ കാലഘട്ടത്തിൽ അട്ടപ്പാടിയിൽ നടന്ന ശിശുമരണവുമായി ബന്ധപ്പെട്ട് ഞാൻ അസംബ്ലിയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെ തുടര്‍ന്നാണ് ബഹു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. ശിശുമരണ നിരക്കിൽ സര് വകാല റെക്കാര്‍ഡാണ് യുഡിഎഫ് ഭരണത്തിൽ കണ്ടത്. ഇത് കേരളത്തിന് അപമാനമാണെന്ന് പറയാൻ അന്നത്തെ മുഖ്യമന്ത്രി തന്നെ നിര്‍ബന്ധിക്കപ്പെട്ടു.
ശിശുമരണ നിരക്ക് കുറയ്ക്കുക, നല്ല പോഷകാഹാരം നല്‍കുക, മതിയായ വൈദ്യസഹായം ലഭ്യമാക്കുക, ഇവ ഉറപ്പുവരുത്താനാണ് ഈ സര്‍ക്കാർ അധികാരത്തിൽ വന്ന് 10 ദിവസം കഴിയുമ്പോൾ 2016 ജൂൺ 4 ന് അട്ടപ്പാടി സന്ദര്‍ശിച്ചത്. എംപി, കളക്ടർ, സബ്കളക്ര്!, എംഎല്‍എ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് റിവ്യൂ നടത്തി. ആ ഘട്ടത്തിൽ 37 ആദിവാസി കുട്ടികളെ സാധാരണ ഭാരത്തേക്കാളും കുറവുള്ളവരായി കണ്ടെത്തിയിരുന്നു. ഇവരുടെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് 12 എങ്കിലും ഉണ്ടായിരിക്കേണ്ടത് 7 മാത്രമായിരുന്നു. ശിശുമരണത്തിന് എല്ലാ സാധ്യതയും ഇത് മൂലം ഉണ്ടാകുമായിരുന്നു. ശക്തമായ ഇടപെടൽ സര്‍ക്കാർ നടത്തി. ഇതിന്റെ ഭാഗമായി ഒരു കുട്ടിക്കും പിന്നീട് ജീവഹാനിയുണ്ടായില്ല. ഇവര്‍ക്ക് വൈദ്യസഹായവും പോഷകാഹാരവും ഉറപ്പുവരുത്തി. അട്ടപ്പാടി ഉള്‍പെടെയുള്ള ആദിവാസി മേഖലകളിൽ പഞ്ഞമാസത്തിൽ (ജൂൺ, ജൂലൈ, ഓഗസ്റ്റ്, സപ്തംബർ) 25 കോടി രൂപ ചെലവഴിച്ച് പോഷകാഹാരക്കിറ്റുകൾ വീടുകളിലെത്തിച്ചു. സൗജന്യ റേഷൻ ഉറപ്പുവരുത്തി. ഇതിന് പുറമെ ഓണക്കാലത്ത് 1,52,000 ത്തോളം കുടുംബങ്ങള്‍ക്ക് നല്ല ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ഇതിന് 13 കോടി രൂപയാണ് ചെലവഴിച്ചത്.
ഡോക്ടര്‍മാരുടെ സംഘം സ്കൂളുകളിൽ പോയി ഹെല്‍ത്ത് സ്ക്രീനിങ് നടത്തി. ഹിമോഗ്ലോബിൻ കുറഞ്ഞ കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷയും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. പോഷകാഹാര പുനഃരധിവാസത്തിന് (NRC) വേണ്ടി മൂന്ന് സെന്ററുകൾ പ്രവർത്തിപ്പിച്ചു. ഇതിന്റെ ഫലമായാണ് പോഷകാഹാരക്കുറവു മൂലം കുട്ടികൾ മരിക്കുന്ന അവസ്ഥ ഒഴിവായത്.
ഇതിനിടയിൽ 13 വയസുള്ള മണികണ്ഠൻ എന്ന കുട്ടി വയറുവേദനയും പനിയും ശ്വാസം മുട്ടലും ബാധിച്ച് മരണമടഞ്ഞു. എല്ലാ വൈദ്യസഹായവും നല്കിയിട്ടുപോലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇത് പോഷകാഹാരക്കുറവിന്റെ ഭാഗമായിരുന്നില്ല. ഈ കുട്ടിയുടെ ഷോളയാർ പഞ്ചായത്തിലെ സ്വര്ണപിരിവ് ഊര് തിരുവോണത്തിന് ഞാൻ സന്ദര്‍ശിച്ചിരുന്നു. പോഷകാഹാരം അവിടെ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നു. മാത്രമല്ല, രക്ഷിതാക്കള്‍ക്കും അത്തരമൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ആ ദിവസം തന്നെ മൂലഗംഗ ഊരിൽ തിരുവോണത്തിന് കുടുംബസമേതം ആദിവാസി സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിച്ചു. ഓണത്തിന് സര്ക്കാ ർ നല്കിയ ഭക്ഷണക്കിറ്റുകൾ ശരിയായ രീതിയിൽ വീടുകളിലെത്തിയോ എന്ന പരിശോധനയും നടത്തി. ശിശുമരണത്തില്‍ പെടാവുന്ന മൂന്ന് മരണങ്ങൾ പിന്നീടുണ്ടായി. ജന്മമനാ തലച്ചോറിൽ ഉണ്ടായ നീര്ക്കെഷട്ടിന്റെി ഭാഗമായി മൂന്ന് ദിവസം പ്രായമുള്ള ഒരു കുട്ടിയും, ഹൃദയത്തിന്റെമ വാള് വിന്റെ തകരാറ് കാരണം രണ്ട് മാസം പ്രായമായ മറ്റൊരു കുട്ടിയും, അബോര്‍ഷന്റെ ഭാഗമായുള്ള മറ്റൊരു മരണവുമായിരുന്നു അത്.
ഇന്ത്യയിൽ ശരാശരി ശിശുമരണ നിരക്ക് ആയിരം പ്രസവത്തിന് 44 എണ്ണമാണ്. കേരളത്തിൽ അത് 12 ആണ്. അട്ടപ്പാടി മേഖലയിൽ 13 മുതൽ 33 വരെയാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിൽ അട്ടപ്പാടിയിൽ 561 പ്രസവം നടന്നതിൽ മൂന്ന് ആദിവാസി കുട്ടികളാണ് മരണപ്പെട്ടത്. ഒരിക്കലും അട്ടപ്പാടി മേഖലയിലെ ശിശുമരണം സംസ്ഥാന ശരാശരിയെക്കാൾ കൂടില്ല. മാത്രവുമല്ല ഗണനീയമായി കുറയുകയും ചെയ്യും. ഇത് ആശ്വാസകരമാണ്.
ഈ വസ്തുതകൾ മറുപടിയായി പറയുമ്പോൾ ഞാൻ എണ്ണത്തിന്റെ കണക്ക് പറഞ്ഞു. അത് ശരിയുമായിരുന്നു. എണ്ണത്തിൽ മാത്രമെ അത് പറയാനും കഴിയു. ഇത് എന്റെ പ്രിയപ്പെട്ട ആദിവാസി സമൂഹത്തെ അപമാനിക്കലാണ് എന്നാണ് ചിലർ നവമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ഇത് ബോധപൂര് വമായ ഒരു ഇടപെടലാണ്. മറുപടിയെ സമഗ്ര രൂപത്തിൽ കാണാതെ ചില വാക്കുകൾ മാത്രം അടര്‍ത്തിയെടുത്ത് അതിന്റെ അന്തസത്തയെ ദുര് വ്യാഖ്യാനം ചെയ്യുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ അപമാനിക്കലാണ്. മറ്റൊരു അജണ്ടയുടെ ഭാഗവുമാണിത്.
മരണപ്പെട്ട മൂന്ന് കുട്ടികളുടെ അമ്മമാർ ഈ സര്‍ക്കാർ അധികാരത്തിൽ വരുന്നതിന് മുന്‍പ് ഗര്ഭിണികളായവരാണ്. ഈ വസ്തുത ഞാൻ മറുപടിയിൽ പറയാൻ നിര്ബ്ന്ധിക്കപ്പെട്ടതിന് ഒരു കാരണമുണ്ടായി. നാല് മാസത്തിന് മുമ്പ് അധികാരത്തിൽ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ഈ മൂന്ന് ശിശുമരണത്തിന് ഉത്തരവാദി എന്ന ചോദ്യകര്ത്താ വിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടാനാണ് അത് പറയാൻ നിര്ബ്ന്ധിക്കപ്പെട്ടത്. അതിനെയും വക്രീകരിച്ചു. എന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം നിയമസഭാ വെബ്സൈറ്റിൽ ലഭ്യമാണ്. ആര്ക്കുംവേണെങ്കിലും പരിശോധിക്കാം.
നാല് മാസത്തിനുള്ളിൽ പട്ടികജാതി/പട്ടികവര്‍ഗ്ഗ , പിന്നാക്ക ക്ഷേമ വകുപ്പ് ചെയ്ത കാര്യങ്ങൾ എണ്ണിയെണ്ണിപറയാൻ ഇവിടെ ആഗ്രഹിക്കുന്നില്ല. എന്നാൽ യുഡിഎഫിന്റെ കാലം എങ്ങിനെയായിരുന്നു എന്നറിയാൻ പത്രദൃശ്യമാദ്ധ്യമങ്ങളിൽ ഇപ്പോൾ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അഴിമതിക്കഥകൾ മാത്രം നോക്കിയാൽ മതി. ഈ നവമാദ്ധ്യമങ്ങളിൽ പലതും പ്രതികരിച്ചും കാണുന്നില്ല. ആശിക്കും ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ നടന്ന അഴിമതികൾ വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്നെ കത്ത് നല്കിയ ദിവസമാണ് ഇത്തരം വാര്‍ത്തകൾ പോസ്റ്റ് ചെയ്തത്. സുധീരൻ കത്ത് നല്‍കും മുന്‍പ് തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിരുന്നു.
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെ തമസ്കരിക്കാം, വിമര്‍ശിക്കാം, പക്ഷെ, ദയവ് ചെയ്ത് അപമാനിക്കരുത്. കേരളത്തിലെ ആദിവാസി സമൂഹത്തിന് എന്നെ നന്നായി അറിയാം. യുഡിഎഫ് കാലത്ത് മുത്തങ്ങ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് ജോലിയും സാമ്പത്തിക സഹായവും ചെയ്തുകൊടുത്ത എല്‍ഡിഎഫ് സര്‍ക്കാരിലെ അംഗമായിരുന്നു ഞാൻ. ആദിവാസി ഗോത്രസഭാ നേതാവ് ജാനുവിന്റെ അമ്മയ്ക്ക് രണ്ടര ഏക്കർ സ്ഥലം ഉള്‍പെടെ 25000 ആദിവാസി കുടുംബത്തിന് കേന്ദ്രവനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിന് ഞാൻ നടത്തിയ ഇടപെടൽ ആദിവാസി സമൂഹത്തിന് അറിയാം.
'ചരിത്രത്തിൽ ആദ്യമായി ആദിവാസി ജനവിഭാഗങ്ങള്‍ക്ക് സൗജന്യമായി സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കിയതും കഴിഞ്ഞ എല്‍ഡിഎഫ് സര്ക്കാ രാണ്. ആദിവാസികള്‍ തന്ന ഭക്ഷണവും കഴിച്ച് അവർ തന്നെ പായയിലും കിടന്നുറങ്ങിയ എന്നെ അവർ തന്നെ വിലയിരുത്തിക്കൊള്ളും. മന്ത്രി എന്ന നിലയിലും പൊതു പ്രവര്ത്തകൻ എന്ന നിലയിലും തെറ്റുകൾ സംഭവിച്ചാൽ ചൂണ്ടിക്കാണിച്ച് എന്നെ തിരുത്താനുള്ള അവകാശവും ഈ അടിസ്ഥാന സമൂഹത്തിന് ഉണ്ടായിരിക്കും. കാരണം ഞാൻ അവരിലൊരാളാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍