സൈറസ് മിസ്ത്രിയെ പുറത്താക്കാനുള്ള നീക്കം തുടങ്ങിയതു മാസങ്ങൾക്കു മുമ്പ്; മൂല്യങ്ങളും വ്യവസായ തന്ത്രങ്ങളും സമന്വയിപ്പിക്കാൻ കഴിയാത്തതു മിസ്ത്രിക്കു വിനയായി; ഡോകോമോയുമായുള്ള കരാർ നിയമക്കുരുക്കിലേക്ക് എത്തിച്ചതും ടാറ്റ ചെയർമാന്റെ വിശ്വാസം നഷ്ടപ്പെടുത്തി
മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കാനുള്ള തീരുമാനം ടാറ്റ ഗ്രൂപ്പ് എടുത്തതു മാസങ്ങൾക്കു മുമ്പ്. ചെയർമാൻ സ്ഥാനത്തേക്ക് മിസ്ത്രിയെ എത്തിച്ചതു മാസങ്ങൾ നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷമായിരുന്നു. എന്നാൽ, പുറത്താക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടർ ബോർഡു യോഗം വെറും അരമണിക്കൂർ മാത്രമാണു നീണ്ടത്. അതിനർഥം മിസ്ത്രിയെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്.
അതേസമയം, മിസ്ത്രിയെ പുറത്താക്കിയത് എന്തിനാണ് എന്ന് ഇതുവരെ ടാറ്റ ഡയറക്ടർ ബോർഡോ മിസ്ത്രിയോ വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ അത്തരത്തിലൊരു വെളിപ്പെടുത്തൽ ഇനിയുണ്ടാകാനുമിടയില്ല.
മൂല്യങ്ങളും വ്യവസായ തന്ത്രങ്ങളുടെയും സമന്വയം പാളി
വലിയൊരു തീരുമാനം വളരെ വേഗം എടുക്കാൻ രാജ്യത്തെ ഏറ്റവുംവലിയ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടർമാർക്കു കഴിഞ്ഞപ്പോൾ തന്നെ ഈ തീരുമാനം മുമ്പേ നിശ്ചയിച്ചുറപ്പിച്ചതാണെന്നു വ്യക്തമാണ്. അതിന് ഔപചാരിക അംഗീകാരം വാങ്ങാൻ മാത്രമുള്ളതായിരുന്നു ഡയറക്ടർബോർഡ് യോഗം.
148 വർഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മൂല്യങ്ങളിൽനിന്നും വ്യവസായ തന്ത്രങ്ങളിൽനിന്നും വ്യതിചലിച്ചതാണ് മിസ്ത്രിക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായതെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇതേച്ചൊല്ലി ടാറ്റാ കുടുംബത്തിന്റെ കാരണവരായ രത്തൻ ടാറ്റയും കുടുംബത്തിനുപുറത്തുനിന്നെത്തി ചെയർമാനായ സൈറസ് മിസ്ത്രിയും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുമുണ്ടായിരുന്നു.
ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച
വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളാണു ടാറ്റ ഗ്രൂപ്പിന്റേതായി വിപണിയിലുള്ളത്. ആറുലക്ഷം ജീവനക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യവുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ സൺസ് ചെയർമാനാണ് ഫലത്തിൽ ഗ്രൂപ്പിന്റെ ചെയർമാനാവുക. ഇത്രയും വലിയൊരു സാമ്രാജ്യം നിയന്ത്രിക്കാൻ മാനേജ്മെന്റ് പാടവത്തിനൊപ്പം ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും വേണം. അത് മിസ്ത്രിക്കില്ലായിരുന്നെന്നാണ് രത്തൻ ടാറ്റയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഭാവിപരിപാടികളുടെ ദർശനരേഖ അവതരിപ്പിക്കാൻ ഡയറക്ടർമാർ പലവട്ടം മിസ്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ലെന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു.
ഇന്ത്യൻകമ്പനിയെന്ന നിലയിൽനിന്ന് ടാറ്റയെ ആഗോള സ്ഥാപനമാക്കിയത് മിസ്ത്രിക്കുമുമ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റയാണ്. യൂറോപ്പിലെ കമ്പനികൾ ഏറ്റെടുത്തത് അതിന്റെ ഭാഗമായിരുന്നു. എന്നാൽ, ചില മേഖലകളിൽനിന്ന് പിന്മാറി ലാഭമുണ്ടാക്കുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്. 2007-ൽ രത്തൻ ടാറ്റ മുൻകൈയെടുത്ത് വാങ്ങിയ യൂറോപ്പിലെ ഉരുക്കുശാലകൾ മിസ്ത്രി വിറ്റൊഴിച്ചത് അതിന്റെ ഭാഗമായിരുന്നു. യൂറോപ്പിലെ ഹോട്ടലുകൾ പലതും അദ്ദേഹം കൈയൊഴിഞ്ഞു. ടാറ്റാ സ്റ്റീൽ രണ്ടു വർഷം തുടർച്ചയായി നഷ്ടമുണ്ടാക്കുകയുംചെയ്തു.
ഐ.ടി. രംഗത്തുള്ള ടാറ്റാ കൺസൾട്ടൻസിയും യു.കെ.യിലെ ആഡംബര വാഹന നിർമ്മാണ സ്ഥാപനമായ ജാഗ്വാർ ലാൻഡ്റോവറും മാത്രമാണ് മിസ്ത്രിയുടെ കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്. 2008-ൽ ടാറ്റ ഏറ്റെടുത്ത ജാഗ്വാറിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ മിസ്ത്രി ശ്രമിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. പാരമ്പര്യേതര ഊർജ രംഗത്തെ പ്രമുഖരായ വെൽസ്പൺ റിന്യൂവബിൾസ് ആൻഡ് സോളാർ പവറിനെ ഏറ്റെടുക്കാൻ മിസ്ത്രി തീരുമാനിച്ചത് ടാറ്റാ സൺസ് ബോർഡുമായി ആലോചിക്കാതെയാണ്.
ഡോക്കോമോക്കെതിരായ നിയമയുദ്ധം ശവപ്പെട്ടിയിലെ അവസാനത്തെ ആണി
ജപ്പാനിലെ ടെലികോം കമ്പനിയുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആരംഭിച്ച ടാറ്റ ഡോകോമോയിൽനിന്നു പിന്മാറാൻ ആഗ്രഹിച്ച ഡോകോമോയെ നിയമ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് സൈറസ് മിസ്ത്രിയുടെ പതനത്തിന് ആക്കം കൂട്ടി. സംയുക്ത സംരംഭം നഷ്ടം നേരിടുകയും ഡോകോമോ പിന്മാറാൻ തീരുമാനിക്കുകയും ചെയ്താൽ മുടക്കുമുതലിന്റെ പകുതി തിരികെ നൽകാമെന്ന് രത്തൻ ടാറ്റ നയിച്ച കാലത്ത് ടാറ്റ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് 117 കോടി ഡോളർ ആവശ്യപ്പെട്ടത് സൈറസ് മിസ്ത്രി അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ നിയമ പ്രശ്നങ്ങൾക്കു കാരണം. യുഎസിലെ കോടതിയെ ആണു ഡോകോമോ സമീപിച്ചിരിക്കുന്നത്, രത്തൻ ടാറ്റയുമായി ഇടപെടാനേ താൽപര്യമുള്ളൂ എന്നാണു ഡോകോമോ ടാറ്റ സൺസിനെ അറിയിച്ചിരിക്കുന്നത്.
ഭിന്നതയ്ക്കു പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളും?
വ്യവസായ വളർച്ചയുടെ മാത്രം പേരിലല്ല മിസ്ത്രിയുമായി ഭിന്നതയുണ്ടായതെന്നാണു സൂചന. അദ്ദേഹത്തിന്റെ കാലത്തും ടാറ്റ വളരുകയാണ് ചെയ്തത്. മിസ്ത്രി ചെയർമാനായി ചുമതലയേൽക്കുമ്പോൾ ടാറ്റയുടെ വിപണി മൂല്യം 4.97 ലക്ഷം കോടി രൂപയായിരുന്നു. തിങ്കളാഴ്ച മിസ്ത്രിയെ പുറത്താക്കാൻ തീരുമാനിക്കുമ്പോൾ അത് 8.71 ലക്ഷം കോടിയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളും രത്തൻ ടാറ്റയും മിസ്ത്രിയും തമ്മിലുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. രണ്ടുവർഷം മുമ്പ് മിസ്ത്രിയുടെ പിതാവ് ഷപുർജി പല്ലോൻജിയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ ആ ചടങ്ങിൽ രത്തൻ ടാറ്റ പങ്കെടുത്തിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓഹരി വിപണിയിൽ ടാറ്റയ്ക്ക് ഇടിവ്
സൈറസ് മിസ്ത്രിയുടെ പുറത്താകൽ ടാറ്റയ്ക്ക് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണു നൽകിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങി ഗ്രൂപ്പിലെ പ്രമുഖ കമ്പനികളുടെ ഓഹരികളിൽപ്പോലും കനത്ത വിൽപന സമ്മർദം അനുഭവപ്പെട്ടു. ടാറ്റ സൺസിലെ ഏറ്റവും വലിയ ഓഹരിയുടമകളാണു 18.4% പങ്കാളിത്തമുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പ് എന്നതിനാൽ കോർപറേറ്റ് രംഗത്തെ നീണ്ടുനിന്നേക്കാവുന്ന യുദ്ധത്തിന്റെ കാഹളമാണു മുഴങ്ങിയിരിക്കുന്നത് എന്നു കരുതുന്നവരും ഏറെയാണ്. തലപ്പത്തെ അസ്വസ്ഥതകൾ തുടർക്കഥയായാൽ അതു കമ്പനികളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്നാണ് ഓഹരി നിക്ഷേപകരുടെ ഭയം. എന്നാൽ, രത്തൻ ടാറ്റ ഇടക്കാല ചെയർമാനാകുമെന്നതു നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാൻ മതിയായ കാരണമാണെന്നും ഒരുവിഭാഗം പറയുന്നു.
ചർച്ചകളെല്ലാം പിൻഗാമിയെക്കുറിച്ച്
ടാറ്റയിൽ സൈറസ് മിസ്ത്രി യുഗം അവസാനിച്ചതോടെ വ്യവസായ ലോകം ചർച്ച ചെയ്യുന്നത് ടാറ്റയെ നയിക്കാൻ ഇനി ആരെന്നാണ്. പെപ്സിയുടെ ഇന്ദ്ര നൂയി, വോഡാഫോൺ മേധാവിയായിരുന്ന അരുൺ സരിൻ, ടാറ്റാ ഇന്റർനാഷണലിലെ നോയൽ ടാറ്റ, ടി.സി.എസിന്റെ സിഇഒ. എൻ. ചന്ദ്രശേഖരൻ, ടാറ്റാഗ്രൂപ്പിലെ തന്നെ ഇഷാത് ഹുസൈൻ, ബി. മുത്തുരാമൻ എന്നിവരാണു പരിഗണനയിൽ. ടാറ്റാ സൺസിലെ 66 ശതമാനം ഓഹരി കൈയാളുന്നത് ടാറ്റാ കുടുംബത്തിന്റെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ്. ട്രസ്റ്റുകളെ മാറ്റിനിർത്തിയാൽ ഏറ്റവുംവലിയ ഓഹരിയുടമയായ ഷപുർജി പല്ലോൻജി മിസ്ത്രിയുടെ ഇളയമകനാണ് ഇന്ത്യയിൽ ജനിച്ച് അയർലൻഡ് പൗരത്വം നേടിയ സൈറസ്. 18 ശതമാനം ഓഹരിയാണ് അവർക്കുള്ളത്. രണ്ടുട്രസ്റ്റുകളും ഫലത്തിൽ രത്തൻ ടാറ്റയുടെ നിയന്ത്രണത്തിലായതിനാൽ ടാറ്റാ സൺസിന്റെ ഭാവിയിൽ അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും നിർണായകം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്