നികേഷ് കുമാർ തിരിച്ചെത്തുമോ? പരിചിത മുഖങ്ങൾ കൂടുമാറുമ്പോൾ നികേഷിന്റെ അഭാവം നിഴലിച്ച് മലയാളം വാർത്താചാനൽ ലോകം; ബഷീർ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് സജീവ ചർച്ചയാക്കി സോഷ്യൽ മീഡിയ; തിരികെ എത്താൻ അഭ്യർത്ഥനകളുമായി ഫാൻസുകാർ; അക്ബറിന് ആകാമെങ്കിൽ നികേഷിനും ആയിക്കൂടെയെന്ന് ചോദ്യം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളം വാർത്താചാനൽ ലോകത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വം തന്നെയാണ് എം വി നികേഷ് കുമാറിന്റേത്. ഇന്നത്തെ നിലയിലേക്ക് മലയാളികളെ വാർത്തകളിലേക്ക് അടുപ്പിച്ചതിൽ നികേഷ് കുമാറിന് നിർണ്ണായക റോൾ തന്നെയുണ്ട്. റിപ്പോർട്ടർ ചാനലിന്റെ എംഡിയും ചീഫ് എഡിറ്ററുമായി നികേഷ് രാഷ്ട്രീയ മോഹങ്ങളുമായി അഴീക്കോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തിരികെ സ്വന്തം ചാനലിന്റെ നടത്തിപ്പും മറ്റുമായി അദ്ദേഹം സജീവമായെങ്കിലും തിരികേ ഫ്രേമിലേക്ക് എത്തിയിരുന്നില്ല. റിപ്പോർട്ടർ ചാനലിലെ ഏറ്റവും റേറ്റിംഗുള്ള പരിപാടിയായ എഡിറ്റേഴ്സ് അവറിൽ നികേഷിന്റെ അഭാവം ശരിക്കും നിഴലിക്കുന്നുണ്ട്. മറ്റ് ചാനലുകളിലെല്ലാം അവതാരകൻ ഉണ്ടെങ്കിലും നികേഷ് എന്ത് അഭിപ്രായം പറഞ്ഞു എന്നറിയാൻ മലയാളി താൽപ്പര്യപ്പെട്ടിരുന്നു.
അതുകൊണ്ട് തന്നെ നികേഷ് തിരികെ ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തണമെന്ന നല്ലൊരു ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്. സജീവ മാദ്ധ്യമപ്രവർത്തന രംഗത്തേക്ക് താനില്ലെന്ന് നികേഷ് നേത്തെ അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ചാനൽ നടത്തിപ്പുമായി രംഗത്തുള്ളപ്പോഴും ഫ്രേമിലേക്ക് തിരിച്ചെത്താത്തത്. എന്നാൽ, ഇപ്പോൾ നികേഷ് വീണ്ടും തിരികെ ക്യാമറയ്ക്ക് മുമ്പിലേക്ക് എത്തുമോ എന്ന ചോദ്യം പലരും ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം മലായാളം വാർത്താചാനൽ ലോകത്ത് എടുത്തുപറയാൻ പറ്റുന്ന ഒരു ഐക്കൺ ഇപ്പോൾ ഇല്ല എന്നതു തന്നെയാണ്. പലരും ചാനലുകളിൽ നിന്നും കൂടു വിട്ട് കൂടു മാറുകയാണ്. ഇങ്ങനെ കൂടുമാറ്റം സജീവമായ വേളയിലാണ് നികേഷിന്റെ അഭാവം ശരിക്കും മലയാളം വാർത്താ ചാനൽ ലോകത്ത് നിഴലിച്ചു തുടങ്ങിയിട്ടുണ്ട്. ഇതോടെ തീരുമാനം തിരുത്തി നികേഷ് വീണ്ടും വാർത്താ ചർച്ചകളെ നയിക്കാൻ എത്തണമെന്ന അഭ്യാർത്ഥനകൾ സജീവമാണ്.
ഇത് സംബന്ധിച്ച സോഷ്യൽ മീഡിയയിലും ചില ചർച്ചകൾ നടക്കുന്നുണ്ട്. പ്രശസ്ത മലയാളം ബ്ലോഗറും പ്രവാസിയുമായി ബഷീർ വള്ളിക്കുന്നാണ് നികേഷിന്റെ തിരിച്ചുവരവ് ചർച്ചകൾ ഫേസ്ബുക്കിൽ തുടങ്ങിവച്ചത്. അൽപ്പം ആക്ഷേപത്തിന്റെ ചേരുമ്പടിയോടെയാണ് ബഷീർ കാര്യം പറഞ്ഞതെങ്കിലും നികേഷ് കുമാർ തിരിച്ചുവരണമെന്ന ആഗ്രഹിക്കുന്ന നിരവധി പേർ ഇതോടെ അവരുടെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തി. നികേഷിന് തിരിച്ചുവരാൻ പറ്റിയ സമയാണ് ഇതെന്നും പറഞ്ഞു കൊണ്ടാണ് നിരവധി പേർ ഫേസ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയത്. നികേഷ് വീണ്ടും വാർത്താലോകത്തേക്ക് തിരിച്ചുവരുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് പലരും ചരിത്രത്തെ ചൂണ്ടി അഭിപ്രായപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. പലരും ഗൗരവത്തോടെ തന്നെ നികേഷിനോട് തിരിച്ചുവരാൻ അഭ്യർത്ഥിച്ചു. മീഡിയാ വണിൽ നിന്നും സനീഷും, ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും ലല്ലു ശശിധരൻ പിള്ളയും ഗോപീകൃഷ്ണനുമൊക്കെ പുതിയ ചാനലാണ് നെറ്റ്വവർക്ക് 18ലേക്ക് ചുവടുമാറിയിട്ടുണ്ട്. ബിജെപി അനുകൂല വിവാദം ഏഷ്യാനെറ്റ് ന്യൂസിന് കനത്ത തിരിച്ചടിയുമായി. മാതൃഭൂമിയിലെ പ്രമുഖ അവതാരകനായ വേണു ബാലകൃഷ്ണന് പഴയ ആരാധകർ ചാനൽ ലോകത്തില്ല താനും. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിയാണ് പലരും നികേഷ് കുമാർ തിരികെ എത്തണമെന്ന് അഭ്യാർത്ഥിക്കുന്നത്.
നികേഷ് തിരികെ വരണമെന്ന് അഭ്യർത്ഥിച്ചുള്ള ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ് ഇങ്ങനെയാണ്:
സനീഷ് മീഡിയ വണ്ണിൽ നിന്ന് രാജി വച്ചു.. ലല്ലുവും ഗോപീകൃഷ്ണനും ഏഷ്യാനെറ്റിൽ നിന്ന് രാജി വച്ചു.. രാജിയോട് രാജി.. പലരും പുതിയ ചാനലുകളിലേക്ക് കൂടു മാറുമ്പോൾ ഇതുവരെ കൂടണയാത്ത നികേഷിനെ ഓർമ വരുന്നു.
നികേഷേ, നീ എവിടെപ്പോയി ഒളിച്ചിരിക്കുവാ.. പുറത്തിറങ്ങി വാ.. ഇത് ബെസ്റ്റ് ടൈം ഡാ..
ഒരു തോൽവിയൊക്കെ ആർക്കും പറ്റില്ലേ. ഒരു കിണറ്റിലൊക്കെ ആരും വീഴില്ലേ..
നിങ്ങൾക്ക് രാഷ്ട്രീയത്തേക്കാൾ നല്ലത് മാദ്ധ്യമ പ്രവർത്തനമാണ്.
'ഇറങ്ങി വാടാ.. നിന്റെ ഫാൻസാടാ പറയുന്നത്'
ബഷീർ വള്ളിക്കുന്നതിന്റെ പോസ്റ്റിന് പിന്തുണച്ച് നിരവധിപേർ അനുകൂല അഭിപ്രായം രേഖപ്പെടുത്തി. മറ്റൊരാൾ എഴുതിയത് ഇങ്ങനെ:
മലയാള വാർത്താമാദ്ധ്യമ രംഗത്തേക്ക് അഥവാ ക്യാമറയ്ക്ക് മുന്നേലേക്ക് M V നികേഷ് കുമാർ തിരിച്ചു വരണം. ദൃശ്യ മാദ്ധ്യമരംഗത്തെ ഇന്നത്തെ എല്ലാം ട്രെൻഡുകളൂം സെറ്റ് ചെയ്തത് താങ്കൾ ആണ്. ഒരുകാലത്ത് ചുണ്ടനക്കി,മൂക്കിൻ തുമ്പത്തു ഈച്ച വന്നുനിന്നാൽ പോലും അനങ്ങാതെ വാർത്ത വായിച്ചിരുന്ന അവതാരകരെ ഇപ്പോൾ കാണുന്ന ഈ നിലവാരത്തിലേക്ക് എത്തിച്ചതിൽ താങ്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോൾ ഈ രംഗത്ത് ഉള്ളവർ മികച്ചവർ തന്നെയാണെങ്കിലും താങ്കൾ പോയതിനു ശേഷം പൊതുതാല്പര്യമുള്ള വിഷയങ്ങൾ പഠിച്ചു മുന്നിൽ നിന്ന് ചർച്ച ചെയ്യാൻ ഒരാളില്ലാത്ത അവസ്ഥ സത്യത്തിൽ ഇവിടുണ്ട് .ഒരു വിഷയം പഠിച്ചുഅവതരിപ്പിച്ചു ചർച്ച ചെയ്യാനും നേരിന്റെ പക്ഷത്തു നിന്ന് എതിരാളികളെ കടിച്ചുകീറാനും താങ്കളോളം മിടുക്ക് ഇവിടെ ആർക്കും ഇല്ല. താങ്കളുടെ അസാന്നിധ്യം വല്ലാതെ ഇവിടെ ഫീൽ ചെയ്യുന്നു.
ഇടത് സർക്കാർ അധികാരത്തിൽ വരാനും പിണറായി വിജയനെ പോലെ നിലപാടുകളിൽ കരുത്തുള്ള ഒരു മുഖ്യമന്ത്രിയെ കേരളത്തിന് കിട്ടാനും ഇടയായതിനു പ്രധാന കാരണങ്ങളിൽ ഒന്ന് താങ്കളുടെ ചാനൽ ചർച്ചകളും ബ്രേക്കിങ് ന്യൂസ്കളും ആണെന്നതിൽ തർക്കമില്ല.കേരളത്തിലെ പ്രതിപക്ഷത്തേക്കാളും അവരുടെ ടെലിവിഷൻ ചാനലിനേക്കാളും ശക്തമായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതികൾക്കെതിരെ കാമ്പെയിൻ ചെയ്തത് നികേഷും റിപ്പോർട്ടർ ചാനലുമായിരുന്നു. പൊതുജനങ്ങൾക്കിടയിൽ നിലപാടുകൾ രൂപപ്പെടുത്തുന്നതിനു ദൃശ്യ മാദ്ധ്യമ രംഗത്തെ ചർച്ചകൾ എപ്പോഴും സഹായകരമാകാറുണ്ട് അത്തരം നിലപാടുകൾ, സോളാർ ബാർകോഴ തുടങ്ങീ അനേകം വിഷയങ്ങളിൽ സമൂഹത്തിന് എടുക്കാൻ ഈ ചർച്ചകൾ മൂലം സാധിച്ചു എന്ന് നിസ്സംശയം പറയാം.
ചിലർ ചരിത്രത്തെ ചൂണ്ടിയാണ് ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയത്. അക്ബറിന് ആകാമെങ്കിൽ നികേഷിന് എന്താ തിരികെ എത്തിക്കൂടേ എന്നാണ് ഇവരുടെ ചോദ്യം. ഇതേക്കുറിച്ച് ഒരാൾ ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെയാണ്:
നികേഷ് കുമാർ മാദ്ധ്യമപ്രവർത്തന രംഗത്തേക്ക് തിരിച്ചുവരുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് നികേഷ് തന്നെയാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട ആദ്യ മാദ്ധ്യമപ്രവർത്തകൻ അല്ലല്ലോ നികേഷ്. കേരളത്തിലെ പ്രമുഖരായ പല നേതാക്കളും പത്രപ്രവർത്തനവും രാഷ്ട്രീയവും സമാന്തരമായി കൊണ്ടുനടന്നവരാണല്ലോ. പ്രശസ്ത പത്രപ്രവർത്തകനായ അന്തരിച്ച ബി.ജി.വർഗീസ് 1977ലെ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അദ്ദേഹം തുടർന്നും മാദ്ധ്യമപ്രവർത്തനം നടത്തി. എം.ജെ.അക്ബർ 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും 1991ൽ പരാജയപ്പെട്ടു. തുടർന്ന് മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ അഡ്വൈസറായി പ്രവർത്തിക്കുകയായിരുന്ന അക്ബർ അത് ഉപേക്ഷിച്ചാണ് മാദ്ധ്യമപ്രവർത്തനത്തിലേക്ക് മടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയത്തിലിറങ്ങിയ അക്ബർ 2014ൽ ബിജെപിയിൽ ചേരുകയും മന്ത്രിയാവുകയും ചെയ്തു.
ഇനി നിഷ്പക്ഷത ആണ് പ്രശ്നമെങ്കിൽ, വീണ്ടും അവതാരം എടുക്കുന്ന ദിവസം പിണറായി സർക്കാരിനെതിരെ ഒരു വാർത്ത ചെയ്തുകൊണ്ട് തുടങ്ങാവുന്നതാണ്. അതോടെ നിഷ്പക്ഷതയ്ക്കെ ജനങ്ങൾ തന്നെ ചാർത്തിക്കൊടുക്കും. അതുകൊണ്ട് അക്കാര്യം ഓർത്ത് മാറി നിൽക്കേണ്ടതില്ല.
ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുക്കുമ്പോൾ തന്നെ നികേഷ് കുമാർ ഫ്രേമിലേക്ക് തിരിച്ചു വരുമെന്നും അത് ജോൺ ബ്രിട്ടാസിന്റെ ജെ ബി ജംഗ്ഷന്റെ മോഡലിൽ ആയിരിക്കുമെന്നും ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കം ബാക്ക് നികേഷ് കുമാർ എന്ന പേരിൽ ഹാഷ് ടാഗ് പ്രചരണവും നടക്കുന്നുണ്ട്. വാർത്തകളെ നയിക്കാൻ നികേഷ് എത്തിയിലേക്കില്ലെങ്കിലും ഡിസംബർ ആദ്യവാരം നികേഷ് ഷോ എന്ന പേരിൽ പുതിയ പരിപാടിയുമായി രംഗത്തെത്താൻ ഉദ്ദേശിക്കുന്നയാണ് അറിഞ്ഞതെന്ന് റിപ്പോർട്ടർ ടി വി കേരളാ ഫാൻസ് എന്ന ഫേസ്ബുക്ക് പേജിൽ പറുയന്നത്. ഈ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
കമോൺഡ്രാാാാ....
നികേഷ് കുമാർ തിരിച്ച് വരുന്നു.....
മലയാളം ന്യൂസ് ചാനലുകളിലെ മുൻനിരപോരാളികൾ കൂട്ടത്തോടെ അംബാനിയുടെ ചാനലിലേക്ക് കൂടിയേറിയിരിക്കുകയാണ്.ഒന്നാമനായി നിലനിന്നിരുന്ന ഏഷ്യാനെറ്റിന് പോലും ഈ കൂടുമാറ്റത്തിനിടെ ഇളക്കം സംഭവിച്ചിരിക്കുന്നു...ഇതാണ് നികേഷേ നിന്റെ സമയം..ഇനിയും വരാതിരിക്കരുത്.നികേഷ് കുമാർ സ്ക്രീനിന് മുന്നിലെത്തരുത് എന്നാഗ്രഹിക്കുന്നത് റിപ്പോട്ടറിനെ ഭീതിയോടെ മാത്രം നോക്കിക്കാണുന്ന മറ്റ് ചാനലുകളാണ്.നികേഷ് സ്ക്രീനിലേക്ക് തിരിച്ച് വരാത്തതുകൊണ്ട് നേട്ടം ഇവർക്ക് മാത്രമാണ്.ഡിസംബർ ആദ്യവാരം നികേഷ് ഷോ എന്ന പേരിൽ പുതിയ പരിപാടിയുമായി രംഗത്തെത്താൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞു.എന്തിനാണ് അത്രയും കാത്തിരിക്കുന്നത്.അങ്ങയെ എത്രയും പെട്ടെന്ന് സ്ക്രീനിൽ കാണാൻ എന്നെ പോലെ ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്നു.താങ്കളുടെ രാഷ്ട്രീയ എതിരാളികൾ പോലും അത് ആഗ്രഹിക്കുന്നു എന്നാണ് ഞാൻ മനസിലാക്കുന്നത്.അംബാനിയുടെ ചാനലിലേക്ക് ആരും പോക്കോട്ടെ നികേഷ് സ്ക്രീനിലുണ്ടെങ്കിൽ പ്രേക്ഷകർ പിന്നെ ഒരു കുത്തക ചാനലും കാണാൻ പോകുന്നില്ല..അതുകൊണ്ട് അടുത്ത ദിവസം തന്നെ സ്ക്രീനിൽ പ്രതീക്ഷിക്കുന്നു....
അതേസമയം സോഷ്യൽ മീഡിയയിൽ പല വിധത്തിലുള്ള ചർച്ചകൾ നടക്കുമ്പോഴും നികേഷ് കുമാർ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മലയാളം വാർത്താ ചാനൽ ലോകത്തെ ഇന്നത്തെ വിധത്തിലേക്ക് രൂപപ്പെടുത്തിയതിൽ നിർണ്ണായക പങ്കുള്ള നികേഷിന്റെ അഭാവം ചാനൽ ലോകത്ത് നിഴലിക്കുന്നുണ്ടെന്നത് വാസ്തവമാണ് താനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്