മുഖം മിനുക്കാൻ അഴിച്ചുപണി; ദി ഹിന്ദു എഡിറ്റോറിയൽ വിഭാഗം മേധാവി പി ഐ രാജീവ് മാതൃഭൂമിയുടെ എക്സിക്യൂട്ടീവ് എഡിറ്ററാകും; പിടിമുറുക്കുന്നത് ശ്രേയംസ് കുമാർ; മാദ്ധ്യമത്തിന്റെ തലപ്പത്തും മാറ്റങ്ങൾ
കെ സി റിയാസ്
കോഴിക്കോട്: കേരളപ്പിറവി ദിനത്തിൽ കേരളത്തിലെ രണ്ടു പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളിൽ സുപ്രധാന സ്ഥാനങ്ങളിൽ പുനപ്രതിഷ്ഠയുണ്ടാവും. മാതൃഭൂമി ദിനപത്രത്തിലും മാദ്ധ്യമം ആഴ്ചപ്പതിപ്പിലുമാണ് എഡിറ്റോറിയൽ തലപ്പത്ത് പുതിയ മാറ്റങ്ങൾ.
നഷ്ടപ്പെട്ട വിശ്വാസ്യതയും പരസ്യവരുമാനവും തിരിച്ചുപിടിക്കാൻ മാതൃഭൂമി പുതിയ എഡിറ്റോറിയൽ നേതൃത്വത്തെ അവരോധിക്കാൻ ചർച്ച തുടങ്ങിയിട്ട് മാസങ്ങളായി. ഇതിന്റെ ആദ്യ പടിയെന്നോണം ഒരു എക്സിക്യൂട്ടീവ് എഡിറ്ററെ ഉടൻ നിയമിക്കാനാണ് മാനേജ്മെന്റ് തീരുമാനം. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ കഴിവ് തെളിയിച്ച ദി ഹിന്ദു പത്രത്തിന്റെ കേരളത്തിലെ എഡിറ്റോറിയൽ വിഭാഗത്തിന്റെ മേധാവി കൂടിയായ പി ഐ രാജീവിനായിരിക്കും ഇതിന്റെ ചുമതല. നവംബർ ഏഴിനായിരിക്കും ഇദ്ദേഹം എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേൽക്കുക.
ഇന്ത്യൻ എക്സ്പ്രസ് റസിഡന്റ്് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ റസിഡന്റ് എഡിറ്റർ, ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ, മദ്ധ്യപ്രദേശ് ക്രോണിക്ക്ൾ ഫീച്ചർ എഡിറ്റർ, ദി ഹിന്ദു റസിഡന്റ് എഡിറ്റർ, ഫ്രീ പ്രസ് ജേർണൽ തുടങ്ങിയ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പി ഐ രാജീവ് കോഴിക്കോട് സ്വദേശിയാണ്. ജേർണലിസ്റ്റ് ജാടകളില്ലാത്ത മനുഷ്യപ്പറ്റുള്ള മികച്ച എഡിറ്ററായ ഇദ്ദേഹം ഒന്നര പതിറ്റാണ്ടിലേറെക്കാലം കേരളത്തിനു പുറത്താണ് മാദ്ധ്യമപ്രവർത്തനം നടത്തിയത്. ഇദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന്റെ ഗുജറാത്ത് റസിഡന്റ് എഡിറ്ററായി നിൽക്കുമ്പോഴാണ് മദ്ധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പത്രത്തിന് എഡിഷൻ തുടങ്ങി അതിന്റെ തലപ്പത്തു പ്രവർത്തിച്ചത്.
ഗുജറാത്ത് വംശഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിട്ടു റിപ്പോർട്ട് ചെയ്ത് മാദ്ധ്യമരംഗത്ത് ഏറെ ശ്രദ്ധേയനായ രാജീവിന്റെ വരവോടെ മതനിരപേക്ഷ ഭൂമികയിൽ പത്രത്തിനുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതോടൊപ്പം പ്രൊഫഷണൽ മികവോടെ മാതൃഭൂമിയെ കൂടുതൽ മുന്നോട്ടു നയിക്കാൻ സാധിക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ. ഇപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായാണ് നിയമനമെങ്കിലും നിലവിലുള്ള എഡിറ്റർ കേശവൻ നായർ ഡിസംബറിൽ വിരമിക്കുന്നതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതല ഏൽപ്പിക്കാനും സാധ്യത ഏറെയാണ്.
അകത്തും പുറത്തും ഏറെ നാളായി തുടരുന്ന ചർച്ചകൾക്കും അസ്വസ്ഥതകൾക്കുമിടെ എഡിറ്റോറിയൽ വിഭാഗത്തിന്റെ പൂർണ നിയന്ത്രണം മാനേജിങ് എഡിറ്റർ പി വി ചന്ദ്രനിൽ നിന്നും മാനേജിങ് ഡയരക്ടർ എം പി വീരേന്ദ്രകുമാറിന്റെ മകൻ കൂടിയായ എം വി ശ്രേയാംസ്കുമാറിലേക്കു കേന്ദ്രീകരിക്കുംവിധമാണ് മാതൃഭൂമിയിലെ മാറ്റങ്ങൾ വരാനിരിക്കുന്നത്. മാതൃഭൂമി ചാനലുൾപ്പെടെ ഇലക്ട്രോണിക് മീഡിയയുടെ അധികാരിയായ ശ്രേയാംസ് കുമാറിന്റെ വരുതിയിൽ മാതൃഭൂമി പത്രവും കൂടി എത്തുംവിധമാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ ഇത് പൊളിച്ചടുക്കാൻ പി വി ചന്ദ്രനെ തുണയ്ക്കുന്നവർ സജീവ ചരടുവലി നടത്തുന്നുണ്ട്.
സത്യസന്ധമായ മാദ്ധ്യമപ്രവർത്തനം കൈമുതലായുള്ള പി ഐ രാജീവൻ ഏതെങ്കിലുമൊരു പ്രത്യേക പക്ഷത്തുനിൽക്കുന്ന സ്വഭാവക്കാരനല്ലെന്നത് പി വി ചന്ദ്രനെ പിന്തുണക്കുന്നവരിലും പ്രതീക്ഷ പകരുന്നുണ്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിയപ്പോൾ ചില മുസ്ലിം സംഘടനകൾ സംഘടിതമായി മാതൃഭൂമി ബഹിഷ്കരണം അടക്കമുള്ള പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത് പത്രത്തിന് സർക്കുലേഷനിലും പരസ്യ വരുമാനത്തിലും ഏറെ ഇടിവുണ്ടാക്കിയിരുന്നു. കേരളത്തിന് പുറമെ ഗൾഫ് നാടുകളിലും പത്രപ്രചാരണത്തെ ഇത് കാര്യമായി ബാധിച്ചു. പതിനായിരക്കണക്കിന് കോപ്പികളും, 30 ശതമാനത്തിലേറെ പരസ്യങ്ങളും നഷ്ടമായ മാതൃഭൂമിക്ക്, ദീർഘകാലത്തേക്ക് ബുക്ക് ചെയ്ത പല പരസ്യങ്ങളും പാതിവഴിയിൽ റദ്ദാക്കാനും അത് നിമിത്തമാക്കി.
വാർത്തകളിലും ജീവനക്കാരോടുള്ള ഇടപെടലിലുമെല്ലാം മാദ്ധ്യമരംഗത്ത് മികച്ച അഭിപ്രായമുള്ള രാജീവിന്റെ വരവ് സ്ഥാപനത്തിനു മുതൽകൂട്ടാവുമെന്നാണ് കരുതുന്നത്. പ്രചാരണത്തിൽ മുന്നിലുള്ള മനോരമയെ വെല്ലുംവിധം പ്രൊഫഷണൽ മികവോടെ പുതിയ വായനക്കാരെ കൂടുതൽ ആകർഷിക്കാനാണ് മാനേജ്മെന്റ് രാജീവിലൂടെ തന്ത്രം മെനയുന്നത്. അതിനിടെ, മാതൃഭൂമിയിൽ ലൈനർമാരോട് 100 പത്രം ചേർപ്പിക്കാനുള്ള നിർദ്ദേശം മാദ്ധ്യമപ്രവർത്തകരിലും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരിൽ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.
ജമാഅത്തെ ഇസ്ലാമിയുടെ ബൗദ്ധിക സമ്പാദ്യമായ മാദ്ധ്യമം ആഴ്ച്ചപ്പതിപ്പിന്റെ തലപ്പത്താണ് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് പുതിയ തീരുമാനങ്ങൾ നടപ്പാക്കിയത്്. ദീർഘകാലമായി പീരിയോഡിക്കൽസ് വിഭാഗത്തിന്റെ മേധാവിയായി സേവനമനുഷ്ഠിച്ച പി കെ പാറക്കടവിനെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സ്ഥാനത്തു നിന്ന് മാറ്റി ഗ്രന്ഥകാരനും പ്രവാസ രചനകളിലൂടെ ഏറെ വായനക്കാരെ ആകർഷിക്കുകയും ചെയ്ത വി മുസഫർ അഹമ്മദിനാണ് പുതിയ ചുമതല നൽകിയിട്ടുള്ളത്. റിട്ടയർമെന്റിനു ശേഷം അഞ്ചു വർഷത്തേക്കായിരുന്നു പാറക്കടവിന്റെ കരാർ നിയമനമെങ്കിലും അത് അവസാനിച്ചിട്ട് ഒരു വർഷത്തോളമായി. എങ്കിലും പോസ്റ്റിലും സ്കെയിലിലുമെല്ലാം ആകർഷകമായ ചില ഓഫറുകൾ വച്ച് നീട്ടിയാണ് പുതിയ സ്ഥാനചലനങ്ങൾ.
ഡയരക്ടർ, എഡിറ്റോറിയൽ പബ്ലിക് റിലേഷൻസ് എന്ന പുതിയ തസ്തികയുണ്ടാക്കിയാണ് മാനേജ്മെന്റ് പാറക്കടവിന് തുടരാൻ അവസരം നൽകുക. മാദ്ധ്യമം 30-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ചുമതലകൾ അടക്കം ഇദ്ദേഹത്തെ ഏൽപ്പിക്കാനാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. വളരെ കുറഞ്ഞ കാലംകൊണ്ട് കേരളത്തിലും ജി സി സി രാജ്യങ്ങളിലും പ്രതീക്ഷകൾക്കപ്പുറമുള്ള നേട്ടമുണ്ടാക്കാൻ പത്രത്തിന് സാധിച്ചതായാണ് മാനേജ്മെന്റ് വിലയിരുത്തൽ. ഇടത്-വലത് ചേരികൾക്കിടയിലും കുത്തക പത്രങ്ങൾക്കിടയിലും മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളുടെ ജിഹ്വയാകാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമുയർത്താനും സാധിച്ചുവെന്ന് കരുതുന്ന മാനേജ്മെന്റ് പൂർണ്ണമായില്ലെങ്കിലും ഘട്ടംഘട്ടമായുള്ള സംഘടനാപരമായ ഇടപെടൽ പത്രത്തിലൂടെ നടപ്പാക്കാനാണ് സാധ്യത.
നേര്, നന്മ എന്ന മുദ്രാവാക്യവുമായി മാദ്ധ്യമം ഗ്രൂപ്പിന്റെ തന്നെ കീഴിൽ ആരംഭിച്ച മീഡിയാ വൺ ചാനലിൽ അത്തരമൊരു ഇടപെടലിന്റെ തുടക്കമെന്നോണമാണ് ചില പ്രോഗ്രാം നിയന്ത്രണങ്ങളും ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങാൻ മാനേജ്മെന്റിനെ നിർബന്ധിതരാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍