കൊല്ലം കളക്ടറേറ്റിലെ ടെസ്റ്റ് ഡോസിന്റെ പിന്നിലെ ആളെ കണ്ടത്താൻ പൊലീസ് പരാജയപ്പെട്ടപ്പോൾ മലപ്പുറം കളക്ടറേറ്റ് ലക്ഷ്യമിട്ട് ഭീതി വിതറി; പിന്നിൽ നിരോധിക്കപ്പെട്ട സിമിയുടെ പിൻഗാമികൾ രൂപം കൊടുത്ത ബേസ് മൂവ്മെന്റ്; ടിഫിൻ ബോക്സും പ്രഷർ കുക്കറും ഒക്കെ ഉപയോഗിച്ച് ആളെ കൊല്ലാതെയുള്ള നിയന്ത്രിത സ്ഫോടനത്തിന്റെ കാരണം തേടി എൻഐഎ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. അതുകൊണ്ട് തന്നെ ആർക്കും ഭയം കൂടാതെ സഞ്ചിരിക്കാം. ഇവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന ബോംബ് സ്ഫോടനങ്ങളില്ല. നിലയ്ക്കാത്ത വെടിയൊച്ചകളില്ല. രാഷ്ട്രീയത്തിന്റെ പേരിലെ അടിപിടിയും കത്തിക്കുത്തും കൊലയും മാത്രമായിരുന്നു ക്രിമിനൽ ചിത്രം. ഇതിനൊപ്പം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകകളും. നിരപാരാധികളെ കൊല്ലുന്ന തീവ്രവാദം കേരളത്തിലേക്ക് എത്തി നോക്കിയതേയില്ല. ഐസിസും അൽഖൈയ്ദയുമെല്ലാം ഇവിടെ സജീവമാണെന്ന വാദമെത്തിയെങ്കിലും സാധാരണക്കാർക്ക് അതിന്റെ ഭീതി തിരിച്ചറിയേണ്ടി വന്നില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ചിത്രം മാറുകയാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കേരളവും ഭീകരർ ലക്ഷ്യമിടും. ഭോപ്പാലിൽ 8 സിമി പ്രവർത്തകെ പൊലീസ് വെടിവച്ചു കൊന്നതിന് തൊട്ടു പിറകേ മലപ്പുറം കളക്ടറേറ്റിൽ സ്ഫോടനമുണ്ടായി. സിമിയുടെ പുതിയ വിഭാഗമായ ദി ബേസ് മൂവ്മെന്റാണ് പിന്നിലെന്ന് പ്രഖ്യാപിക്കുന്ന സ്ഫോടനം.
സംഭവത്തെക്കുറിച്ച് വിശദാമയി അന്വേഷിക്കാനാണ് ദേശീയ അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊച്ചയിൽ നിന്നുള്ള എൻ.ഐ.എ സംഘമാണ് അന്വേഷണത്തിന് എത്തുന്നത്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പെൻഡ്രൈവ് വിശദ പരിശോധനക്ക് വിധേയമാക്കും. സ്ഫോടനത്തെ തുടർന്ന് സിവിൽ സ്റ്റേഷന്റെ സുരക്ഷ ശക്തമാക്കി. സമാനരീതിയിൽ കൊല്ലം കലക്ടറേറ്റിലും മൈസൂരിലും സ്ഫോടനം നടന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള പൊലീസ് സംഘവും അന്വേഷണത്തിനെത്തിയിട്ടുണ്ട്. സംസ്ഥാന രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രത്യക സംഘവും ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം അന്വേഷണം ആരംഭിച്ചു. ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ വേരുകളാണ് എൻഐഎ പ്രധാനമായും തേടുന്നത്. കനകമലയിൽ നിന്ന് പിടിയിലായവരിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവ് ശേഖരണവും നടത്താനാണ് നീക്കം.
2015 ജനുവരിയിൽ കർണാടക മുഖ്യമന്ത്രിയുടെ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ലഭിച്ച പോസ്റ്റൽ സന്ദേശത്തോടെയാണ് 'ദ ബേസ് മൂവ്മെന്റ്' എന്ന സംഘത്തെക്കുറിച്ച് ആദ്യം അറിയുന്നത്. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നെന്ന അറിയിപ്പാണ് ഇതിലുണ്ടായിരുന്നത്. 2016 ജനുവരിയിൽ ബംഗളൂരുവിലെ ഫ്രഞ്ച് കോൺസുലേറ്റിനാണ് സംഘത്തിന്റെ രണ്ടാമത്തെ കത്ത് ലഭിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസെ ഓലൻഡെയുടെ ഇന്ത്യ സന്ദർശനത്തിനെതിരെ ആയിരുന്നു ഇത്. 2016 ഏപ്രിൽ ഏഴിന് മൂന്നാമത്തെ കത്ത് ആന്ധ്രയിലെ ചിറ്റൂരിലെ കമേഴ്സ്യൽ ടാക്സ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ നടന്ന സ്ഫോടനത്തെതുടർന്ന് നടത്തിയ പരിശോധനയിലും ലഭിച്ചു. പക്ഷേ ആരാണ് സംഘടനയ്ക്ക പിന്നിലെന്ന് ആർക്കും ഇനിയും കണ്ടെത്താനായിട്ടില്ല. സിമിയിൽ പ്രവർത്തിച്ചിരുന്നവരാകാം ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
2016 ജൂൺ 15നാണ് കൊല്ലം കലക്ടറേറ്റിൽ സ്ഫോടനം നടന്നത്. സംസ്ഥാനത്ത് ജില്ല ഭരണ സിരാകേന്ദ്രങ്ങളിൽ അഞ്ച് മാസത്തിനിടെ നടന്നത് രണ്ട് സ്ഫോടനങ്ങൾ. യാദൃച്ഛികമായി രണ്ടിടത്തും സ്ഫോടനങ്ങൾ നടക്കുമ്പോൾ കലക്ടറായി ഉണ്ടായിരുന്നത് എ. ഷൈനമോൾ. കൊല്ലം കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട ജീപ്പിന് സമീപമാണ് സ്ഫോടനമുണ്ടായത്. ടിഫിൻ ബോക്സിലാണ് കൊല്ലത്ത് സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കൊല്ലം കലക്ടറേറ്റ് പരിസരത്തുൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ നടന്ന സ്ഫോടനങ്ങളുമായി മലപ്പുറത്തേതിന് സാമ്യമുണ്്. കൊല്ലത്തെ സ്ഫോടനത്തിൽ ആരും കൊല്ലപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഈ സ്ഫോടനത്തെ ആരും കാര്യമായി ഗൗനിച്ചതുമില്ല. ഇതാണ് മലപ്പുറം കളക്ടറേറ്റിലേക്ക് സ്ഫോടനം എത്തിച്ചതെന്ന് പൊലീസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ കരുതലോടെയുള്ള അന്വേഷണത്തിന് എൻ ഐ എ എത്തുന്നു. ദി ബേസ് മൂവ്മെന്റ് തന്നെയാണ് കൊല്ലത്തും മലപ്പുറത്തും സ്ഫോടനം നടത്തിയതെന്ന് പൊലീസ് പറയുന്നുണ്ട് 2016 ഏപ്രിൽ ഏഴിന് ആന്ധ്രയിലെ ചിറ്റൂരിൽ കോടതി വളപ്പിലും ജൂൺ 15ന് കൊല്ലം കലക്ടറേറ്റ് വളപ്പിൽ നിർത്തിയിട്ട ജീപ്പിന് സമീപവുമുണ്ടായ സ്ഫോടനത്തിലും ഓഗസ്റ്റ് ഒന്നിന് മൈസൂരിലുണ്ടായ സ്ഫോടനത്തിലും 'ദ ബേസ് മൂവ്മെന്റി'ന് പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കിട്ടിയ ലഘുലേഖകളും പെൻഡ്രൈവ് പോലുള്ള ഉപകരണങ്ങളും മാത്രമാണ് ഈ നിഗമനത്തിന്റെ അടിസ്ഥാനം. മാസങ്ങളുടെ ഇടവേളകളിൽ ഒരേ രീതിയിൽ സ്ഫോടനങ്ങൾ ആവർത്തിച്ചിട്ടും പിന്നിലുള്ളവരെ കണ്ടത്തൊനായിട്ടില്ല. കൊല്ലത്തെ സ്ഫോടനത്തെ തുടർന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും തെളിവ് ലഭിച്ചില്ല. മലപ്പുറത്ത് നടന്ന സ്ഫോടനവും കൊല്ലത്തും മൈസൂരിലും ചിറ്റൂരിലും നടന്ന സ്ഫോടനങ്ങളും തമ്മിൽ സമാനതകൾ ഏറെയുണ്ട്. ഇന്ത്യയുടെ മാപ് രേഖപ്പെടുത്തിയ കടലാസിൽ ഇംഗ്ളീഷിൽ ടൈപ്പ് ചെയ്ത നാല് വരി സന്ദേശം, ഉസാമ ബിൻലാദന്റെ ചിത്രം തുടങ്ങിയവയടങ്ങിയ പെട്ടി എന്നിവ സ്ഫോടനം നടന്ന സ്ഥലങ്ങളിൽനിന്ന് കണ്ടത്തെിയിട്ടുണ്ട്. ടിഫിൻ ബോക്സ് ഉപയോഗിച്ചാണ് കൊല്ലത്ത് സ്ഫോടനം നടത്തിയതെങ്കിൽ മലപ്പുറത്ത് പ്രഷർ കുക്കറിലാണ് നടപ്പാക്കിയത്.
സ്ഫോടനം നടക്കുമ്പോൾ കൊല്ലത്ത് സിസിടിവി പ്രവർത്തിച്ചിരുന്നില്ല. ഇതോടെ എല്ലാ കളക്ടറേറ്റിലും സിസിടിവി ശരിയാക്കാൻ നിർദ്ദേശമെത്തി. എന്നാൽ ഇന്നലെ സ്ഫോടനം നടക്കുമ്പോൾ മലപ്പുറത്തും സിസിടിവി ഇല്ല. ഇത്ര ലാഘവത്തോടെയാണ് കൊല്ലത്തെ സ്ഫോടനത്തെ അധികാരികൾ കണ്ടത്. അതുകൊണ്ട് തന്നെ തെളിവുകൾ അവശേഷിപ്പിക്കാതെ ബോംബ് പൊട്ടിക്കാൻ ക്രിമിനലുകൾക്കായി. 35 ഏക്കറിൽ പരന്നുകിടക്കുന്ന മലപ്പുറം സിവിൽ സ്റ്റേഷൻ വളപ്പിൽ നിരവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന ഇടത്താണ് ചൊവ്വാഴ്ച സ്ഫോടനം നടന്നത്. മജിസ്ട്രേറ്റ് കോടതിക്ക് പുറമെ ജില്ലാ പി.എസ്.സി ഓഫിസ്, ഭൂജലവകുപ്പ്, ചെറുകിട ജലസേചന വകുപ്പ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുടെ കാര്യാലയം തുടങ്ങി നിരവധി വകുപ്പുകളുടെ ജില്ലാ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.
നാല് നിലകളിൽ ചെറുതും വലുതുമായ മറ്റ് വകുപ്പുകളുടെ ഓഫിസുകളുമുണ്ട്. ഇവയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നവരും നിരവധി. ശാന്തിതീരം പാർക്കിലേക്കുള്ള റോഡും ഈ കെട്ടിടത്തിന് മുന്നിലൂടെയാണ്. ഇതുവഴി കടന്നുപോകുന്നവരും ഏറെ. ഇത്രയും പേരുടെ കണ്ണുവെട്ടിച്ച് എങ്ങനെ സ്ഫോടകവസ്തു കാറിനടിയിൽ സ്ഥാപിച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെയും സിവിൽ സ്റ്റേഷൻ ജീവനക്കാരുടെയും സംശയം. ആൾനാശമല്ല, ഭീതി പരത്തുകയാണ് സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്നും സൂചനയുണ്ട്. സിവിൽ സ്റ്റേഷനിൽ പൊട്ടിത്തെറിയുണ്ടായ കാറിൽ സ്ഫോടകവസ്തു ഘടിപ്പിച്ചത് കോടതിവളപ്പിൽ നിന്നെന്ന് പൊലീസ് കരുതുന്നു. രാവിലെ വാഹനം കഴുകുകയും വെള്ളവും ഓയിലും പരിശോധിക്കുകയും ചെയ്താണ് വാഹനവുമായി പുറപ്പെട്ടതെന്ന് വാഹന ഉടമയും ഡ്രൈവറുമായ ആനക്കയം സ്വദേശി ഉസ്മാൻ പറഞ്ഞു. 9.10ന് വീട്ടിൽനിന്ന് പുറപ്പെട്ടു. കാട്ടുങ്ങലിൽനിന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. റജി കെ. കുഴിയേലിൽ കാറിൽ കയറി. ഒമ്പതരയോടെ സിവിൽ സ്റ്റേഷനിലെ ഒന്നാം മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്തു. ഇരുവരും മൂന്നാം നിലയിലെ ഹോമിയോ ഓഫിസിലത്തെി. തുടർന്ന്, ഡി.എം.ഒ ഡോക്ടർമാരുടെ യോഗത്തിൽ പങ്കെടുത്തു. ഈ സമയം താൻ ഓഫിസിൽ ഇരിക്കുകയായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു. ഈ സമയമാകാം സ്ഫോടകവസ്തു വാഹനത്തിൽ ഘടിപ്പിച്ചതെന്നാണ് സൂചന. മലയാള ദിനാഘോഷവും ഡോക്ടർമാരുടെ അവലോകനയോഗവും കഴിഞ്ഞിറങ്ങവെ അപ്രതീക്ഷിതമായാണ് പൊട്ടിത്തെറി ശബ്ദം കേട്ടതെന്ന് ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. റജി കെ. കുഴിയേലിൽ പറഞ്ഞു.
രണ്ടര വർഷത്തിലേറെയായി ജില്ല മെഡിക്കൽ ഓഫിസിന് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടിക്കുന്ന വാഹനം മൂന്നുമാസം മുമ്പാണ് അവസാനമായി കരാർ പുതുക്കിയത്. രാവിലെ ഒമ്പതരയോടെ ജില്ല ഹോമിയോ മെഡിക്കൽ ഓഫിസിലത്തെുന്ന വാഹനം മെഡിക്കൽ ഓഫിസറുടെ ആവശ്യാർഥം ഓടുകയാണ് പതിവ്. സ്ഫോടനത്തിന്റെ ശബ്ദവും പുകയും ഗന്ധവും സൃഷ്ടിച്ച ഞെട്ടലിലാണ് അരീക്കോട് മൂത്തേടത്ത് മുഹമ്മദും. സ്ഫോടനം നടക്കുന്ന സമയം തൊട്ടടുത്ത കാറിൽ വിശ്രമിക്കുകയായിരുന്നു മുഹമ്മദ്. ഹോമിയോ മെഡിക്കൽ ഓഫിസറുടെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഭാര്യ തച്ചണ്ണ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ഫൗസിയയെ കാത്ത് കാറിലിരിക്കുകയായിരുന്നു ഇദ്ദേഹം. മൊബൈലിൽ പാട്ട് കേട്ടിരിക്കെ പൊടുന്നനെയാണ് പൊട്ടിത്തെറി ശബ്ദം കേട്ടത്. മൊബൈൽ പൊട്ടിത്തെറിച്ചതാകാമെന്ന സംശയത്തിൽ കാറിൽനിന്ന് ചാടിയിറങ്ങിയപ്പോഴാണ് തൊട്ടടുത്ത വാഹനത്തിൽനിന്ന് പുകയും രൂക്ഷഗന്ധവും ഉയർന്നത്. ഇതോടെ ഓടി മാറുകയായിരുന്നു. സ്ഫോടനം നടന്ന കാറിന് തൊട്ടടുത്തായിരുന്നു മുഹമ്മദ് കാർ നിർത്തിയിട്ടിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്