മുത്തലാഖിനെതിരെ മുറവിളി ശക്തമാകുമ്പോൾ നടുറോഡിൽ ഒരു തലാഖ്; ഭാര്യയെ പരസ്യമായി മൊഴിചൊല്ലിയത് കാത്തിരിപ്പിനൊടുവിൽ പെൺകുട്ടി പിറന്നതിന്റെ പേരിൽ; മകളെ സാക്ഷിനിർത്തി നടത്തിയ തലാഖ് കേട്ട് പൊട്ടിക്കരഞ്ഞ് യുവതി
ജയ്പൂർ: രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കണമെന്നും മുസ്ളീം സ്ത്രീകളെ പെരുവഴിയിലാക്കുന്ന മുത്തലാഖ് നിയമംമൂലം തടയണമെന്നുമുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ പ്രസവത്തിൽ ആൺകുട്ടിക്ക് ജന്മം നൽകിയില്ലെന്നതിന്റെ പേരിൽ യുവതിയെ നടുറോഡിൽവച്ച് മുത്തലാക്ക് ചൊല്ലി ഒരു മുസ്ളീം യുവാവിന്റെ വിവാഹമോചന പ്രഖ്യാപനം. മൂന്നാം തലാഖ് ചൊല്ലി ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുന്ന സമ്പ്രദായത്തിനെതിരെ വ്യാപകമായി എതിർപ്പുകളുയരുന്നതിനിടെയാണ് ന്യായം ലവലേശംപോലുമില്ലാത്ത ഒരു കാര്യത്തിന് പരസ്യമായ മുത്തലാഖ് നടന്നത്.
നേരിട്ടും കത്തിലൂടെയും ഫോണിലൂടെയുമെല്ലാം തലാഖ് ചൊല്ലുന്നതിന്റെ സാംഗത്യം സോഷ്യൽ മീഡിയയിലുൾപ്പെടെ വ്യാപകമായി വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും വഴിവയ്ക്കുന്ന കാലത്താണ് രണ്ടാമത് ആൺകുഞ്ഞല്ല പിറന്നത് എന്നതിന്റെ പേരിൽ ഒരു തലാഖ് വാർത്ത. ജയ്പൂരിൽവച്ചാണ് രാജസ്ഥാൻ സ്വദേശിയായ യുവാവ് ഭാര്യയെ നാട്ടുകാർ നോക്കിനിൽക്കെ റോഡിൽവച്ച് തലാഖ് ചൊല്ലി വേർപിരിയൽ അറിയിച്ചത്. ഏറെക്കാലത്ത് നേർച്ചകൾക്കും കാഴ്ചനൽകലിനുമെല്ലാം ശേഷം പിറന്ന, നാലുവയസ്സുകാരിയായ മകളെ സാക്ഷിനിർത്തിയായിരുന്നു ഈ തലാഖ്.
ആൺകുഞ്ഞ് ജനിച്ചില്ലെന്ന കാരണത്താൽ കുഞ്ഞിന് നാലുവയസ്സായതിനു ശേഷം തലാഖ് ചൊല്ലിയത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. അതിനാൽത്തന്നെ ഇത് വൻ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ ഉണ്ടാകുന്നതെന്ന കാര്യം തീരുമാനിക്കപ്പെടുന്നത് പുരുഷന്റെ ജീനുകളിലാണെന്ന വസ്തുത സ്്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ പഠിപ്പിക്കുന്ന ഇക്കാലത്ത് ഇക്കാര്യത്തിന് തലാഖ് ചൊല്ലിയ ഈ മണ്ടൻ ആരെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ വൻ പരിഹാസമാണ് ഉയരുന്നത്. മാത്രമല്ല, പെൺകുഞ്ഞ് പിറന്നതിന്റെ പേരിൽ ഭാര്യയെ മൊഴിചൊല്ലിയതിന് ഇയാൾക്കെതിരെ നടപടിയുണ്ടാകണമെന്ന ആവശ്യവും സജീവമാകുന്നു.
ജോധ്പൂർ ഭായ് ഭൂജ് സ്വദേശിയായ ഇർഫാൻ ആണ് ഭാര്യ ഫറാഹിനെ നടുറോഡിൽ വച്ച് മൊഴി ചൊല്ലി ഒഴിവാക്കിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും ഇരുവർക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ ഇർഫാന്റെ വീട്ടുകാരിൽ നിന്ന് ഫറാഹിനു നേരത്തേ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. കടുത്ത മാനസികപീഡനങ്ങളും ഉണ്ടായെന്ന് ഫറാഹ് ഇപ്പോൾ പറയുന്നു. ഇതിനു ശേഷം ഏറെ കാത്തിരിപ്പിനൊടുവിൽ ഒരു മകൾ പിറന്നു. പക്ഷേ, മകൻ ജനിക്കണമെന്നായിരുന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും ആവശ്യം. അതിനാൽ മകളുണ്ടായിട്ടും കാര്യങ്ങൾക്ക് മാറ്റമൊന്നും ഉണ്ടായില്ല. ആൺകുട്ടിയെയായിരുന്നു ആവശ്യം എന്നു പറഞ്ഞ് പീഡനം തുടർന്നു. ഇതിന്റെ പേരിലാണ് തന്നെ ഇപ്പോൾ മൊഴി ചൊല്ലിയതെന്നാണ് ഫറാഹ് പറയുന്നത്.
എന്നാൽ, തന്റെ വീട്ടുകാരുമായി ഫറാഹ് ചേർച്ചയിലല്ലെന്നും ഇതാണ് തന്നെ മൊഴിചൊല്ലലിന് പ്രേരിപ്പിച്ചതെന്നുമാണ് സംഭവം വിവാദമായതോടെ ഇപ്പോൾ ഇർഫാൻ പറയുന്നത്. പത്തുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഫറാഹ് ഗർഭിണിയായി. ജനിച്ചത് മകളും. ഇപ്പോൾ നാലു വയസുള്ള ഈ പെൺകുട്ടിയെയും സാക്ഷിയാക്കിയായിരുന്നു ഇർഫാന്റെ മൊഴിചൊല്ലൽ.
അതേസമയം, വിവാഹമോചനത്തിന് താൻ തയ്യാറല്ലെന്നും വഴിയിൽ വച്ച് മുത്തലാഖ് എന്നു പറഞ്ഞതുകൊണ്ടു മാത്രം വിവാഹമോചനമാകില്ലെന്നും ഫറാഹ് പറയുന്നു. നിയമപരമായി തന്നെ ഇതിനെ നേരിടാൻ അവരെ സഹായിക്കാൻ പലരും ഇതിനകം രംഗത്തെത്തിയിട്ടുമുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഫറാഹ് തനിക്കുണ്ടായ പീഡനങ്ങളുടേയും മൊഴിചൊല്ലലിന്റെയും വിവരങ്ങൾ തന്നെ സന്ദർശിച്ച മാദ്ധ്യമപ്രവർത്തകരോട് വിവരിച്ചത്.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- തലാഖ് ചൊല്ലിയാൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല
- പുരികം ഷെയ്പ് ചെയ്തതിന് സൗദിയിൽ നിന്ന് ഫോൺ വഴി മുത്തലാഖ് ചൊല്ലി
- രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! വഹാബ്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍