എട്ട് മണിയോടെ മുദ്രാവാക്യം വിളിച്ച് ശാഖകൾക്ക് മുമ്പിൽ എത്തും; ജോലിക്ക് കയറ്റിവിടാൻ തയ്യാറായി പൊലീസ് കാവൽ നിന്നിട്ടും ജോലി ചെയ്യാൻ ആരുമെത്തുന്നില്ല; കടമ നിറവേറ്റാൻ എത്തുന്ന മാനേജർമാർ ഉടൻ സ്ഥലം വിടും; സംസ്ഥാനത്തൊട്ടുക്കുമുള്ള ആയിരത്തോളം ബ്രാഞ്ചുകളും അടഞ്ഞു കിടക്കുന്നു; മുതലാളിയുടെ പിടിവാശിക്ക് മുന്നിൽ തലകുനിക്കാതെ ജീവനക്കാർ മുൻപോട്ട്
അരുൺ ജയകുമാർ
തിരുവനന്തപുരം: തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് ശക്തമായ വേരോട്ടമുള്ള കേരളത്തിൽ സമരം വിജയിക്കാൻ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ തൊഴിലാളികൾ തയ്യാറാണ്. ഇക്കാര്യൽ മുതലാളി ആരായാലും തൊഴിലാളികൾ ഒറ്റക്കെട്ടാണ്. തുച്ഛമായ ശമ്പളം നൽകിയും പ്രതികരിക്കുന്നവരെ പ്രതികാര നടപടിക്ക് വിധേയരാക്കിയും അടിച്ചമർത്തൽ സമീപനം സ്വീകരിച്ച മുത്തൂറ്റ് ഫിനാൻസ് മുതലാളിയുടെ ഹുങ്കിനെതിരെ തൊഴിലാളികളുടെ സമരം ശക്തിപ്രാപിക്കുകയാണ് കേരളത്തിൽ. ദിവസം അഞ്ച് കഴിഞ്ഞെങ്കിലും സിഐടിയുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ തൊഴിലാളി സമരത്തിന്റെ ആവേശം കൂടുന്നതല്ലാതെ കുറയുന്നില്ല.
കേരളത്തിലാകെ വ്യാപിച്ച സമരം തിരുവനന്തപുരം ജില്ലയിലും ശക്തമാണ്. ഇന്നും സമരത്തിന്റെ വീര്യം ചോരാതെ മുദ്രാവാക്യങ്ങൾ വിളിച്ച സമരക്കാർ എത്തി. ജോലിക്ക് സന്നദ്ധരാകുന്നവർക്ക് പൊലീസ് സുരക്ഷയൊരുക്കാൻ ഉണ്ടെങ്കിലും ആരും കരിങ്കാലികളാകാൻ തയ്യാറായില്ല. സമരപന്തൽ സന്ദർശിച്ച മറുനാടൻ മലയാളി ലേഖകൻ കണ്ടതും സമര തീക്ഷ്ണത തന്നെയാണ്. പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, യൂണിയൻ രൂപീകരിച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്നോണം അനധികൃതമായി വിദൂര സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫർ ചെയ്ത നടപടികൾ പുനപരിശോധിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ സ്ഥാപനത്തിലെ കേരളത്തിലെ ഇടപാടുകളെല്ലാം സ്തംഭിച്ചിരിക്കയാണ്.
അനിശ്ചിതകാല സമരം ആരംഭിച്ചത് ഈ മാസം മൂന്ന് മുതലാണ്. സിഐടിയുവിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ മുത്തൂറ്റ് ഫിനാൻസ് ശാഖകളിൽ സമരം നടക്കുന്നത്. നാട്ടിൻപുറം മുതൽ നഗരമേഖലകളിൽ വരെ സമരം ശക്തമാണ്. മുത്തൂറ്റ് ശാഖകൾ സംസ്ഥാന വ്യാപകമായി ഇന്നും അടഞ്ഞ് തന്നെ കിടന്നു. രാവിലെ മുതൽ തന്നെ സമരക്കാർ അതത് ബ്രാഞ്ചുകൾക്ക് മുമ്പിലെത്തിയിരുന്നു. സ്ഥാപനം തുറക്കാനെന്ന പേരിൽ മാനേജർമാർ മാത്രമാണ് വന്നത്. ജീവനക്കാരില്ലാത്തതിനാൽ ഒന്നും കാര്യമായ ചെയ്യാൻ സാധിക്കാതെ വന്നതോടെ പതിയെ സ്ഥലം വിടുകയാണ് ചെയ്യുന്നത്.
സിഐടിയുവിന്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ തന്നെ സമരക്കാർ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾക്ക് മുന്നിലേക്ക് ജാഥയായി തന്നെ എത്തുന്നുണ്ട്. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് സമരക്കാർ വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തുന്നത്. പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് മുദ്രാവാക്യം വിളികളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. മാനേജ്മെന്റിന്റെ പ്രവണതകൾക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കൾക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്സ് ആൻഡ് ഫിനാൻസ് എംപ്ലോയീസ് യൂണിയൻ എന്നിവരും ചേർന്നാണ് ഇപ്പോൾ വിവിധ ബ്രാഞ്ചുകളിൽ സമരം നടത്തുന്നത്. ഒൻപത് മണിയോടെയാണ് മുത്തൂറ്റ് ഫിനാൻസിന്റെ ശാഖകൾ തുറക്കുവാൻ ജീവനക്കാരെത്തുന്നത്.
ഓഫീസ് തുറക്കുവാനെത്തുന്നവരോട് കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ച ശേഷം ഓഫീസ് തുറക്കരുതെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ട് വെയ്ക്കുന്നത്. തങ്ങളുടെ ഒപ്പം ജോലി ചെയ്തവരെ പറഞ്ഞ് വിട്ടതിലും പ്രതികാരനടപടിയെന്നോണം നൽകിയ ട്രാൻസ്ഫറിനോടും സമരത്തിൽ നിന്ന് വിട്ട് നിൽക്കുന്ന ജീവനക്കാർക്ക് പോലും മാനേജ്മെന്റിന്റെ നയത്തോട് യോജിപ്പില്ല. സമരത്തിന് പരസ്യ പിന്തുണ നൽകാത്തവർ പോലും മാനേജ്മെന്റിന്റേത് കടുംപിടുത്തമാണ് വിഷയത്തെ വഷളാക്കിയതെന്ന നിലപാടിലാണ്. ഇക്കാര്യം അവർ മറുനാടൻ മലയാളിയോട് പറയുകയും ചെയ്തു.
പ്രധാന ജംങ്ങ്ഷനുകൾ കേന്ദ്രീകരിച്ചുള്ള മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുന്നിൽ സമരക്കാർ കുത്തിയിരുപ്പ് തുടരുകയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ മുത്തൂറ്റ് ജീവനക്കാരും സമരക്കാരും തമ്മിൽ ചെറിയ തോതിൽ തർക്കമുണ്ടായി. കഴിഞ്ഞ ദിവസം സമരക്കാരെത്തുന്നതിന് മുൻപ് തന്നെ അതിരാവിലെയെത്തിയ ജീവനക്കാർ പഞ്ച് ചെയ്ത ശേഷം പുറത്ത് നിന്നു. ഇത് മനസ്സിലാക്കിയ സമരക്കാർ ഓഫീസിൽ പ്രവേശിക്കരുതെന്ന ആവശ്യം മുന്നോട്ട് വച്ചു. സമരം നടക്കുന്നതിനിടയിൽ സമരക്കാരെ തോൽപ്പിക്കാനായി മിടുക്ക് കാണിക്കുന്നവർ അവസാനം എന്തെങ്കിലും സംഭവിച്ചിട്ട് സമരക്കാരെ പഴിക്കരുതെന്ന മുന്നറിയിപ്പാണ് നൽകിയത്. പ്രധാനമായും സ്വർണ്ണപ്പണയമാണ് മുത്തൂറ്റിലുള്ളത്. ഇത് പൂർണ്ണസ്തംഭവമാണ്.
ഇതിനിടയിൽ ശാഖയിലെത്തിയ ചില ഇടപാടുകാർ മുത്തൂറ്റിൽ ഇടപാട് നടത്താൻ തോന്നിയത് ഏത് കഷ്ടകാലത്തിനാണോ എന്ന് സ്വയം പഴിച്ചുകൊണ്ട് മടങ്ങിപോകുന്നതും കാണാമായിരുന്നു. ഇതിനിടയിൽ സ്ഥലത്ത് പൊലീസും എത്തിയെങ്കിലും സമരക്കാർക്കെതിരെ പരാതിയില്ലെന്നും തങ്ങളുടെ കൂടെ സഹപ്രവർത്തകർക്ക് വേണ്ടിയാണ് സമരമെന്ന ബോധ്യമുണ്ടെന്നുമാണ് ജീവനക്കാർ പൊലീസിനോടും പറഞ്ഞത്. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും പൊലീസിന് പരാതി നൽകിയെങ്കിലും ജീവനക്കാർ സമരക്കാരുമായി സഹകരിക്കുന്നതിനാൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കേണ്ട സാഹചര്യമില്ലെന്ന് പൊലീസും പറയുന്നു.
അതേസമയം സമരം ചെയ്യുന്നത് വെറുതെയാണെന്നും വെറും ന്യൂനപക്ഷം മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നുമുള്ള കഴിഞ്ഞ ദിവസത്തെ മുത്തൂറ്റ് മാനേജ്മെന്റിന്റെ പത്ര പരസ്യം അപഹാസ്യമാണെന്നും സമരക്കാരും ജീവനക്കാരും പറയുന്നു. നൽകുന്ന ശമ്പളമെന്ന പേരിൽ മുത്തൂറ്റ് മാനേജ്മെന്റ് നൽകിയ പരസ്യത്തിൽ പറയുന്ന ശമ്പളം നൽകിയിരുന്നെങ്കിൽ ഇങ്ങനെയൊരു സമരം നടക്കില്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ പക്ഷം.
മുത്തൂറ്റ് ഫിനാൻസ് പൊഴിയൂർ ബ്രാഞ്ച് മാനേജറായിരുന്ന അഭിലാഷ് പറയുന്നത് ഇങ്ങനെ: ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന സമയത്ത് തന്നെയാണ് യൂണിയൻ പ്രവർത്തനവുമായി മുന്നോട്ട് പോയത്. അപ്പോഴാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി മേഖലയിലേക്ക് സ്ഥലം മാറ്റിയത്. 22,000 രൂപയാണ് അഭിലാഷിന് മാസശമ്പളമായി നൽകിയിരുന്നത്. ആന്ധ്രയിലേക്ക് സ്ഥലം മാറ്റം നൽകിയപ്പോൾ താമസത്തിനോ ഭക്ഷണത്തിനോ പ്രത്യേക അലവൻസ് ഇല്ലായിരുന്നുവെന്നും മാസ ശമ്പളത്തിൽ നിന്നും അതിനുള്ള മാർഗം കാണുക എന്നതുമായിരുന്നു നിർദ്ദേശം. തുടർന്ന് സ്ഥലം മാറ്റം സ്വീകരിക്കാത്തതിന് സസ്പെൻഷനും നൽകുകയായിരുന്നു.
സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരോട് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് എന്ത് നിർദ്ദേശമാണ് നൽകിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഓഫീസ് തുറക്കണം പഞ്ച് ചെയ്യണം എന്നാണ് എന്നായിരുന്നു മറുപടി. ജോലി ചെയ്യാൻ പറ്റാത്തതിൽ എതിർപ്പുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടി ഒപ്പമുള്ളവരുടെ വിഷമം കാണാതിരിക്കാനാകില്ല എന്നായിരുന്നു. അതോടൊപ്പം തന്നെ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും ഓഫീസ് തുറക്കാത്തതിനാൽ അടുത്ത മാസത്തെ ശമ്പളം എന്നത് സ്വപ്നം മാത്രമാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.
ജീവനക്കാരുടെ സമരത്തിൽ തീരുമാനമാകാത്തത് വൻ നഷ്ടമാണ് മാനേജ്മെന്റിനും ഉണ്ടായിരിക്കുന്നത്. സമരം ഒത്ത് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മാനേജ്മെന്റ് പ്രതിനിധികളുടെ ബോർഡ് മീറ്റിങ്ങും നിശ്ചയിച്ചിട്ടുണ്ട്. കമ്പനിക്കുണ്ടാകുന്ന നഷ്ടം മനസ്സിലാക്കി തൊഴിലാളികളോട് അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ സമരക്കാരുമുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍