കരുണയുടെ പേരിൽ വിശ്വാസികളിൽ നിന്ന് പത്ത് ശതമാനം പിരിച്ച സഭ പാവങ്ങൾക്ക് കൊടുക്കുന്നത് നക്കാപ്പിച്ച മാത്രം; വൈദികരുടെ ശമ്പളം 60 ശതമാനം കൂട്ടിയപ്പോഴും കപ്യാന്മാർക്കും തൂപ്പുകാർക്കും നയാപൈസ കൊടുത്തില്ല; പോപ് ഫ്രാൻസിസ് പ്രഖ്യാപിച്ച കരുണയുടെ വർഷം ലാഭമാക്കി കേരളത്തിലെ കത്തോലിക്കാ സഭ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രാർത്ഥന ചൊല്ലിയതു കൊണ്ടു നിർമ്മല മനസാക്ഷിയുണ്ടെന്ന് അവകാശപ്പെടാൻ സഭക്കോ ക്രിസ്ത്യാനിക്കോ സാധിക്കില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിക്ക് കാരുണ്യത്തിനായി നിലവിളിച്ചുകൊണ്ടിരിക്കുന്നു ദാരിദ്ര്യത്തിന്റെ വിവിധ ഭാവങ്ങളെ അവഗണിക്കാനാവില്ല. കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ സെപ്റ്റംബറിൽ ലോകത്തോടു പറഞ്ഞതാണിത്. ഈ ലക്ഷ്യം മുൻ നിർത്തിയാണ് മാർപ്പാപ്പ കരുണയുടെ വർഷം പ്രഖ്യാപിച്ചത്. എന്നാൽ മാർപ്പാപ്പ ഉദ്ദേശിച്ചതിനെ എല്ലാ അർത്ഥത്തിലും കേരളത്തിലെ കത്തോലിക്കാ സഭ അട്ടിമറിച്ചു. സഭയക്ക് കാശുണ്ടാക്കാനുള്ള പദ്ധതിയായി ഇതും മാറി.
സഭയും സഭാമക്കളമടങ്ങിയ ക്രിസ്തു അനുയായികളെ കരുണ കാട്ടുന്നവരാകാനായാണ് കഴിഞ്ഞ വർഷം മാർപ്പാപ്പ കരുണയുടെ വർഷം പദ്ധതി പ്രഖ്യാപിച്ചത്. സഭാ വിശ്വാസികൾ വരുമാനത്തിന്റെ 10% പള്ളിക്കായി നീക്കി വയ്ക്കണമെന്നാണ്. എല്ലാ പള്ളികളുടെയും വരവ് ചെലവു കണക്കുകൾ വർഷത്തിലൊരിക്കൽ രൂപത പരിശോധിക്കും. വരുമാനത്തിന്റെ 7 മുതൽ 9 വരെ ശതമാനം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം എന്നായിരുന്നു നിർദ്ദേശം.
മാർപ്പാപ്പ പറഞ്ഞത് അനുസരിച്ച് വിശ്വാസികളിൽ ബഹുഭൂരിഭാഗവും കാരുണ്യ വർഷത്തിന് അവരുടെ ഭാഗം നൽകി. എന്നാൽ കേരള കത്തോലിക്ക സഭ മാർപ്പാപ്പയുടെ 'കരുണ' പൂർണ്ണമായി ഒഴിവാക്കി വിവിധ ദേവാലയങ്ങളിൽ 'കരുണയുടെ വാതിലുകൾ' മാത്രം സ്ഥാപിച്ച് ആ ചടങ്ങ് പൂർത്തിയാക്കി.
ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും പൂർണ്ണമായി അവഗണിച്ചു എന്ന് വിവിധ പള്ളികളുടെയും രൂപതകളുടെയും വരവ്െചലവുകണക്കുകളിൽ വ്യക്തമാണ്. വിശ്വാസികളിൽ നിന്ന് ദശാംശം കൃത്യമായി വാങ്ങിച്ച വൈദികരും മെത്രാന്മാരും ദശാംശം കൊടുക്കൽ അവർക്കു ബാധകല്ല എന്ന നിലപാട് എടുത്തു. എന്നാൽ മാർപ്പാപ്പ പ്രഖ്യാപിച്ച കാരുണ്യ വർഷത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി മിക്ക പള്ളികളും വേണ്ടത്ര തുക വിനിയോഗിച്ചതുമില്ല.
ഒരു കോടിയും മൂന്നു കോടിയും ഒക്കെ വാർഷിക വരുമാനമുള്ള പള്ളികളിൽ ഒരു ലക്ഷം രൂപ പോലും കാരുണ്യ പ്രവൃത്തികൾക്കായി ഉപയോഗിച്ചില്ല. പള്ളിക്കാരുടെ വാർഷിക കണക്കുകൾ പരിശോധിച്ച വൈദികനായ അരമനയിലെ ചാൻസിലർമാരും അധികാരപ്പെട്ടവരും ഇത് കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു.
ഇതോടെയാണ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടുകൾ സംശയ നിഴലിലായത്. എന്തുകൊണ്ട് മാർപ്പാപ്പ നിർദ്ദേശിച്ച തുക കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കാത്ത പള്ളികൾക്കെതിരെ സഭ നടപടിയെടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം. ഇത്തരം കള്ളക്കളി നടത്തിയ ഇടവക വികാരിക്കും മറ്റും വിശദ്ധീകരണ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയുമില്ല. ഇതിനൊപ്പം കാരുണ്യപ്രവൃത്തികൾക്കു മുൻകൂട്ടി നിശ്ചയിച്ച പണം കൊടുത്തിട്ടില്ലെന്നു മാത്രമല്ല വികാരിമാരുടെ ശമ്പളം 60% ഒറ്റയടിക്കു കൂടി. 7500 രൂപ പ്രതിമാസ ശമ്പളമുണ്ടായിരുന്ന വാകാരിമാരുടെ ശമ്പളം 12000 ആയി ഉയർത്തി.
എന്നാൽ പള്ളിയിലെ മറ്റു പണികൾ ചെയ്യുന്ന ദിവസം മുഴുവൻ ജോലിയെടുക്കുന്നവരുടെ ശമ്പളം കൂട്ടിയില്ല. മിക്ക പള്ളികളിലെ കപ്പ്യാരുമാരും മറ്റ് ജോലിയെടുക്കുന്നവരും ദാരിദ്ര്യത്തിൽ ജീവിക്കുന്നവരാണ്. ഇവർ മറ്റു ജോലിയോ വരുമാന മാർഗ്ഗമോ ഇല്ലാത്തവരുമാണ്. 5 അംഗ കുടുംബം ഉള്ള കപ്പ്യാരുടെ ശമ്പളം ഇപ്പോഴും 5000 രൂപ മാത്രം. അവിടെ ആരും കാരുണ്യം കാണിച്ചില്ല. അവരുടെ ശമ്പളം കൂട്ടിയുമില്ല. പള്ളിയിലെ തൂപ്പുകാർക്ക് പോലും കൂലി കൂട്ടി നൽകിയില്ല. ഇതും കാരുണ്യവർഷത്തിൽ സഭയിൽ വലിയ ചർച്ചയാവുകയാണ്. സ്വന്തം പോക്കറ്റ് വീർപ്പിക്കാനുള്ള സാധ്യതകളാണ് മെത്രാന്മാരും ഇടവക വികാരിമാരും കാരുണ്യ വർഷത്തിൽ ചെയ്തതെന്നാണ് ആക്ഷേപം.
കാരുണ്യ വർഷം വാക്കുകളിൽ ഒതുക്കി നിർത്താതെ പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്നായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം. ദരിദ്രർക്കു നീതിയും ന്യായവും ലഭിക്കുവാൻ അധികാരികൾ ശ്രദ്ധിക്കുമെങ്കിൽ, അതാണ് കാരുണ്യമെന്നും വിശദീകരിച്ചിരുന്നു. ഇതാണ് കേരളത്തിൽ കത്തോലിക്കാ സഭ അട്ടിമറിച്ചത് എന്നാണ് ആക്ഷേപം. അസാധാരണ ജൂബിലി വർഷമായാണ് ഫ്രാൻസിസ് മാർപാപ്പ കാരുണ്യ വർഷത്തെ വിശേഷിപ്പിക്കുന്നത്.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ലാൻട്രൻ ബസലിക്കയുടെ വാതിലുകൾ തുറന്ന് കൊണ്ടാണ് അസാധാരണ ജൂബിലി വർഷം മാർപാപ്പ പ്രഖ്യാപിച്ചത്. ഇതിന് സമാനമായി ലോകത്തെല്ലായിടത്തുമുള്ള കത്തോലിക്കാ രൂപതകളിലും കാരുണ്യ വർഷത്തോടനുബന്ധിച്ച് പ്രധാന ദേവാലയത്തിലെ വാതിലുകൾ തുറന്നു. പക്ഷേ അതിനപ്പുറത്ത് കാരുണ്യം എത്തിച്ച ഇടവകകൾ കുറവായിരുന്നു. ഇതാണ് ചർച്ചകൾക്ക് വഴിവയ്ക്കുന്നത്.
അതിനിടെ കാരുണ്യ വർഷത്തിന്റെ സമാപനത്തിൽ സഭയുടെ സ്കൂളുകളിലും കോളേജുകളിലും മെത്രാന്മാർ നടത്തുന്ന ബന്ധു നിയമനങ്ങളും വിവാദമാവുകയാണ്. സർക്കാർ ശമ്പളം നൽകുന്ന സഭാ സ്ഥാപനങ്ങളിലാണ് ഏറ്റവും അധികം 'ബന്ധു നിയമനങ്ങൾ' നടക്കുന്നതെന്നാണ് ആരോപണം. അദ്ധ്യാപകരായി നിയമിക്കപ്പെട്ടവരിൽ വലിയൊരു വിഭാഗം മെത്രാനോടടുത്തു നിൽക്കുന്ന വൈദികരുടെ അടുത്ത ബന്ധുക്കളാണ്. സർക്കാർ ശമ്പളം നൽകുന്നതിനാൽ ഈ ബന്ധുക്കളുടെ നിയമനവും അന്വേഷണ പരിധിയിൽ വരേണ്ടതാണെന്നും സഭാ വിശ്വാസികൾ തന്നെ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍