9000 കോടി മോഷ്ടിച്ചു കടന്ന വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ പോലും ധാരണയിലെത്താൻ കഴിഞ്ഞില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മദ്യരാജാവിനെ വിട്ടുനൽകാൻ ആവില്ലെന്ന പരസ്യ നിലപാടിലേക്ക് ബ്രിട്ടൻ; മല്യയുടെ പേരിൽ ബ്രിട്ടീഷ് ഇലക്ട്രൽ രജിസ്റ്ററിൽ ചേർത്ത് വെല്ലുവിളി; തെരേസാ മേയുടെ ഇന്ത്യാ സന്ദർശനം ആർക്കും ഗുണം ചെയ്തില്ല
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്ത്യൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ തിരിച്ചയക്കില്ലെന്ന നിലപാടിലേക്ക് ബ്രിട്ടൻ. ഏകദേശം 9000 കോടി രൂപ രാജ്യത്തെ പൊതുമേഖലാ ബാങ്കിൽ നിന്നും മോഷ്ടിച്ചു കടന്ന വിജയ് മല്യയെ എന്ത് വിലകൊടുത്തും രാജ്യത്തു തിരികെ എത്തിക്കുക എന്ന മോദിയുടെ നിലപടിനു വിരുദ്ധമായി നീങ്ങുന്ന ബ്രിട്ടൺ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സൗന്ദര്യ പിണക്കം കടുത്ത ശത്രുതയിൽ എത്തിക്കുമെന്ന ആശങ്കയ്ക്കും ഇതോടെ സ്ഥിരീകരണമാകുകയാണ്.
ഈ മാസം ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇന്ത്യ സന്ദർശനത്തിലും വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്ന കാര്യവും പ്രധാന ചർച്ച ആയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കും എന്ന സൂചന നൽകിയ തെരേസ മേ മടങ്ങി എത്തിയ ഉടൻ ബ്രിട്ടൻ ഇത്തരം ഒരു നിലപാട് വ്യക്തമാകുന്നത് ഇന്ത്യയെ അമ്പരപ്പിക്കുകയാണ്. ഇതോടെ ബ്രെക്സിറ്റ് ക്ഷീണം തീർക്കാൻ തെരേസ കച്ചവടം ലക്ഷ്യമാക്കി നടത്തിയ ഇന്ത്യ ട്രിപ്പ് ഏറെക്കുറെ വെള്ളത്തിലായി എന്നതും ഉറപ്പിക്കാൻ സാധ്യത തെളിയുകയാണ്. മല്യക്ക് വേണ്ടി ബ്രിട്ടൻ എന്തിനു ഇന്ത്യയെ വെറുപ്പിക്കുന്നു എന്ന ചോദ്യത്തിന് തല്ക്കാലം ഉത്തരം ലഭ്യമല്ലെങ്കിലും ഈ നിലപാട് വഴി ബ്രിട്ടന് സംഭവിക്കാനിരിക്കുന്ന നഷ്ടം ഏറെ വലുതായിരിക്കും എന്നും രാജ്യാന്തര വിദഗ്ദ്ധർ കരുതപ്പെടുന്നു.
വിജയ് മല്യയെ വിട്ടു കിട്ടാൻ നിയമപരമായ മാർഗ്ഗം ഇന്ത്യ തേടണം എന്ന നിലപാടിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ഇതിനർത്ഥം കോടതി വഴിയുള്ള പരിഹാരമാണ് ഇന്ത്യക്കു മുന്നിൽ ഉള്ളതെന്ന് വ്യക്തം. പക്ഷെ ശത കോടികൾ കയ്യിലുള്ള മല്യ ബ്രിട്ടനിലെ മുതിർന്ന അഭിഭാഷകരെ വച്ച് കേസ് നടത്തിയാൽ എത്ര കാലം വേണമെങ്കിലും യുകെയിൽ തുടരാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ പോലും കോടതി വഴി തനിക്കു അനുകൂലമായ ഉപാധികൾ കണ്ടെത്താനും മല്യയ്ക്ക് കഴിയും.
ഈ വഴി തേടാൻ ഇന്ത്യ താൽപ്പര്യപ്പെടാത്തതു കൊണ്ടാണ് ബ്രിട്ടീഷ് സർക്കാരിനോട് അനധികൃത കുടിയേറ്റക്കാരൻ എന്ന നിലയിൽ ഇയാളെ നാട് കടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യക്കാരടക്കം അനവധി സാധാരണക്കാരെ ബ്രിട്ടൻ അനധികൃത കുടിയേറ്റക്കാരൻ എന്ന ലേബലിൽ ഇതിനകം നാട് കടത്തി കഴിഞ്ഞു. കഴിഞ്ഞ വർഷം ബ്രൈറ്റനിലെ മലയാളിയെ നാട് കടത്തിയത് വീട്ടിൽ വഴക്കുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ഇത്തരം യാഥാർഥ്യങ്ങൾക്കു മുന്നിലാണ് വിജയ് മല്യ ഇന്ത്യയെ നോക്കി പല്ലിളിച്ചു കാട്ടുന്നത്.
വിജയ് മല്യയുടെ കാര്യത്തിൽ കോടതി വഴിയുള്ള പരിഹാരം തേടണമെന്ന നിലപട് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഏതാനും മാസം ഇക്കാര്യത്തിൽ മൗനം പാലിച്ച ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ കർക്കശ നിലപടിലേക്കു നീങ്ങുന്നതിന്റെ കാരണവും വ്യക്തമല്ല. ഒരു പക്ഷെ തെരേസ മേയുടെ ഇന്ത്യൻ സന്ദർശനത്തോട് കാര്യമായ പ്രതികരണം ഉണ്ടായില്ല എന്ന വിലയിരുത്തലാകാം ഇപ്പോൾ വിദേശ മന്ത്രാലയത്തെ ഇക്കാര്യത്തിൽ പൊടുന്നനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
യുകെയിൽ ഒരാൾക്ക് കഴിയാൻ നിയമപരമായി സ്വരാജ്യത്തെ പാസ്പോർട്ട് വേണ്ട എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കു കത്ത് എഴുതിയിരിക്കുന്നത്. വിജയ് മല്യയുടെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചതിനുള്ള മറുപടിയായാണ് ബ്രിട്ടൻ ഈ നിലപട് എടുത്തിരിക്കുന്നത്. ഇതിനായി 1971 ലെ ഇമ്മിഗ്രേഷൻ നിയമവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി ഈ നിയമത്തിൽ ഒട്ടേറെ ഭേദഗതി വരുത്തി കുറ്റവാളികളെ മാതൃ രാജ്യത്തേക്ക് അയയ്ക്കാൻ നിയമം പരിഷ്ക്കരിച്ച കാര്യം ഇപ്പോൾ ബ്രിട്ടൻ സൗകര്യപ്പൂർവം മറക്കുകയാണ്.
എന്നാൽ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ നിയമപരമായ പോരാട്ടത്തിൽ സകല പിന്തുണയും നൽകാമെന്ന വാഗ്ദാനവും ബ്രിട്ടൻ നൽകിയിട്ടുണ്ട്. എന്നാൽ അതെത്രമാത്രം ആത്മാർത്ഥ ഉള്ളതാണെന്ന ചോദ്യം കൂടിയാണ് ഇപ്പോൾ ഉയരുന്നത്. ബ്രിട്ടന്റെ നിലപാട് വ്യക്തമായതോടെ നിയമപരമായി മല്യയെ ഇന്ത്യയിൽ എത്തിക്കാൻ എത്രയും വേഗം ശ്രമം തുടങ്ങുമെന്ന് അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്താവിച്ചിരുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന്റെ മറുപടി തേടാൻ ഉടൻ ബന്ധപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമയ വത്യാസം മൂലം രാജ്യസഭാ സമ്മേളിക്കുന്ന സമയത്തിനകം ബ്രിട്ടനിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
സാധുവായ പാസ്പോർട്ടുമായി ബ്രിട്ടനിൽ എത്തിയ ശേഷം കേസിന്റെ പേരിൽ അസാധുവാക്കപ്പെട്ട പാസ്പോർട്ട് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ജെയ്റ്റ്ലി വിശദീകരണം നൽകി. കഴിഞ്ഞ ആഴ്ചയാണ് മല്യയെ വിട്ടു നൽകാൻ നിയമപരമായ മാർഗം സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബ്രിട്ടൻ ഇന്ത്യക്കു കത്ത് എഴുതിയത്. അതേ സമയം മല്യ ദീർഘകാലം ബ്രിട്ടനിൽ ഉണ്ടാകും എന്ന സൂചന നൽകി അയാളുടെ പേര് ബ്രിട്ടനിലെ ഇലക്ട്രൽ പട്ടികയിലും സ്ഥാനം പിടിച്ചു.
േേഹർട്ഫോർഡ്ഷയറിലെ ടീവിൻ ഗ്രാമത്തിലെ മൂന്നു നില ആഡംബര വസതിയിൽ കഴിയുന്ന മല്യ ഇതേ അഡ്രസിലാണ് വോട്ടർ പട്ടികയിൽ ഇടം കണ്ടെത്തിയതും. കേസിന്റെ നാൾ വഴികളിൽ കൂടുതൽ ബലം ഉണ്ടാകുന്നതിനാണ് മല്യ വോട്ടർ പട്ടികയിൽ പേര് ചേർത്ത് എന്നും വ്യക്തം. ബ്രിട്ടീഷ് ഫോർമുല വൺ ചാമ്പ്യൻ ലിയൂവിസ് ഹാമിൽട്ടന്റെ പിതാവിന്റെ കയ്യിൽ നിന്നുമാണ് മല്യ ഈ വസതി സ്വന്തമാക്കിയത്. സ്വിസ്സ് ബാങ്ക് വഴി എത്തിയ പണം ഉപയോഗിച്ചാണ് മല്യ ഈ വസതി സ്വന്തമാക്കിയതും.
ഇന്ത്യയിൽ എത്തിയ തെരേസ മേ വിദ്യാർത്ഥികളുടെ വിസ പ്രശ്നത്തിൽ ഇന്ത്യയെ പ്രതിരോധിക്കാൻ അനവധി പേർ വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തങ്ങുകയാണ് എന്ന കാര്യം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെയും അനധികൃതമായി തങ്ങാൻ അനുവദിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ഇന്ത്യ, വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ ബ്രിട്ടൻ സംരക്ഷിക്കുന്നതിലെ പൊള്ളത്തരവും ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേ തുടർന്ന് ആഭ്യന്തര സെക്രട്ടറി തല ചർച്ചകൾ അടുത്ത വർഷം ആരംഭിക്കാം എന്ന ധാരണ നിലനിൽക്കെയാണ് ഏകപക്ഷീയമായി മല്യയെ പിടിച്ചു വയ്ക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. മല്യയോടൊപ്പം, ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് ഒളിച്ചോടിയ ലളിത് മോദിയെയും വിട്ടു കിട്ടണമെന്ന് ഇന്ത്യ തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു. ഈ ലിസ്റ്റിൽ 60 പേരുണ്ടെങ്കിലും അടിയന്തിരമായി ലഭിക്കേണ്ട പേരുകളിൽ മല്യയെയും ലളിതിനെയും പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടത്.
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്