ഗ്രാമങ്ങളെ സമ്പന്നമാക്കാൻ നെഹ്റു കൊണ്ടുവന്ന പദ്ധതി; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയപ്പോഴും കള്ളപ്പണക്കാരും അഴിമതിക്കാരും സുരക്ഷിത താവളമായി കരുതി; രാഷ്ട്രീയക്കാരുടെ അവിഹിത സമ്പാദ്യങ്ങളും മൂടി സൂക്ഷിച്ചു; നിയമത്തിന്റെ അതിർവരമ്പുകൾ കടന്നപ്പോൾ പിടി വീണു; സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾക്ക് വഴിവച്ചത് ഇടത് വലത് പാർട്ടികളുടെ നിലപാടുകൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. നോട്ട് പിൻവലിക്കൽ വിഷയം ബാങ്കുകളുടെ അടിത്തറ ഇലക്കി കളഞ്ഞു. ആളുകൾ വിശ്വസിച്ച് ഏല്പിച്ച പണം മാറി കിട്ടുമോ എന്നുറപ്പില്ല. പ്രാദേശിക നേതാക്കൾ നിർബന്ധിച്ച് കൊണ്ടു ചേർത്ത പണം കള്ളപ്പണമായി പുറത്തേയ്ക്ക് വരുമോ എന്ന ആശങ്കയില്ലാതില്ല. സഹകണ ബാങ്കുകളുടെ മേൽ സുരക്ഷ ഇതിനോടകം നഷ്ടമായി കഴിഞ്ഞു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അടിത്തറയായി മാറിയ സഹകരണ ബാങ്കുകളെ കുളം തോണ്ടാൻ ബിജെപി ശ്രമിക്കുന്നു എന്നത് സത്യം ആണെങ്കിലും ഈ പ്രതിസന്ധിക്ക് ഇടത് വലത് നേതാക്കൾക്കുള്ള പങ്ക് കുറച്ചു കാണാൻ കഴിയില്ല.
ഗ്രാമ സ്വരാജ് എന്നതായിരുന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്ന സഫലീകരണത്തിന് കരുത്താകാനായിരുന്നു ത്രിതല സഹകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത്. ഗ്രാമങ്ങളിലെ സാധാരണക്കാരുടെ നിക്ഷേപ താൽപ്പര്യം വളർത്തുക. അതിലൂടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തുടക്കം. ഇതിന് വേണ്ടിയായിരുന്നു ബാങ്കിങ് ഇതര സാമ്പത്തിക ഇടപാടു കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങളെ റിസർവ്വ് ബാങ്ക് അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. എന്നാൽ ഇത് രാഷ്ട്രീയമായി മുതൽക്കൂട്ടാക്കാൻ പാർട്ടികളും നേതാക്കളുമെത്തി. ഇതോടെ അടിസ്ഥാന സങ്കൽപ്പത്തിനും വ്യതിചലനമുണ്ടായി. സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗ്രാമീണരുടെ സ്വയം പര്യാപ്തയെന്ന ലക്ഷ്യം നടന്നില്ല. പകരം ശതകോടികളുടെ ഇടപാട് കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറുകയായിരുന്നു.
കാർഷി ലോണുകൾ അനുവദിക്കാനും ചെറുകിട കുടിൽ വ്യവസങ്ങൾക്ക് തുണയാകാനുമായിരുന്നു പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ലക്ഷ്യമിട്ടത്. അസംഘടിത തൊഴിൽ മേഖലയ്ക്ക് തുണയാകുമെന്നും കരുതി. എന്നാൽ സാധ്യതകൾ തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാരാണ് ഈ മേഖലകളിൽ സഹകരണ പ്രസ്ഥാനവുമായെത്തിയത്. കശുവണ്ടി, കൊപ്ര, റബ്ബർ മേഖലയിലേക്ക് രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റമുണ്ടായി. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സബ്സിഡിയുടെ പ്രയോജനം അഴിമതിക്കാർക്ക് മാത്രമായി ഒതുങ്ങി. പ്രാഥമിക തലത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം തന്നെ അങ്ങനെ അട്ടിമറിക്കപ്പെട്ടു. ഭരണഘടനയനുസരിച്ച് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനു മാത്രമേ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയൂ. എന്നാൽ കറൻസി വിനിമയത്തിന് സാഹചര്യമൊരുക്കി ഈ നിയമം അട്ടിമറിക്കാൻ കേരളത്തിൽ ഇടപെടലുകൾ സജീവമായി. മെഡിക്കൽ കോളേജുകളും തീംപാർക്കുകളും സഹകരണ പ്രസ്ഥാനങ്ങളായി കേരളത്തിൽ ഉയർന്നു. ജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരിൽ സഹകരണ നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ രാഷ്ട്രീയക്കാർ അട്ടിമറിച്ചു.
സ്ഥിരതയും വിശ്വാസ്യതയും സുതാര്യതയുമാണം സഹകരണ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. എങ്കിൽ മാത്രമേ പ്രാഥമിക തലത്തിലെ നിക്ഷേപങ്ങൾ സുരക്ഷിതമാകൂ. റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാവുകയും വേണം. എന്നാൽ റിസർവ്വ് ബാങ്കിലേക്ക് വിവരങ്ങൾ കൈമാറാതെ ചില സഹകരണ സ്ഥാപനങ്ങൾ സംവിധാനത്തെ അട്ടിമറിച്ചു. ഇത് സാമ്പത്തിക അരാജകത്വത്തിന് കാരണമായി. രാജ്യത്തെ സമ്പത്തിന്റെ ക്രയ വിക്രയങ്ങളിൽ റിസർവ്വ് ബാങ്കിന് പൂർണ്ണ നിയന്ത്രണം ഇല്ലാത്ത അവസ്ഥയുണ്ടായി. കണക്കുകൾ പുറത്തുവരാതിരിക്കാൻ പല വൻനിക്ഷേപങ്ങളും പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങളിലെത്തി. ചർച്ച ചെയ്യപ്പെട്ട അഴിമതികളെക്കാൾ പത്തിരിട്ടി പണം സഹകരണ മേഖലയിലൂടെ പല കൈമറിഞ്ഞു. സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് എജിക്ക് നൽകണമെന്നാണ് വ്യവസ്ഥ. ഇതും നടക്കാറില്ല. അതുകൊണ്ട് തന്നെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത് വെള്ളയാണോ കറുപ്പാണോ എന്നത് പുറം ലോകം അറിയാതെയും പോകുന്നു.
പല കഷ്ണങ്ങളായി ചിന്നിചിതറി കിടക്കുന്ന പണമിടപാട് സംവിധാനമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇവയ്ക്ക് പരസ്പര ബന്ധമുണ്ടെന്നാണ് വയ്പ്. എന്നാൽ ഇടപാടുകാരുടെ വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കാറുണ്ട്. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധികളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കേരളാ ബാങ്കെന്ന ഏക ജാലക സംവിധാനത്തിലേക്ക് സഹകരണ പ്രസ്ഥാനത്തെ കൊണ്ടു വരാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളെ പല സഹകരണ പ്രസ്ഥാനങ്ങളും എതിർത്തത് ഇതുകൊണ്ടാണ്. പ്രാഥമിക സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റുമ്പോൾ വിവരങ്ങൾ റിസർവ്വ് ബാങ്കിലെത്തും. ആരുടേയും പണം എങ്ങനേയും സ്വീകരിച്ച് നിക്ഷേപം കൂട്ടി കരുത്തരാകാനും കഴിയില്ല. ബാങ്കിങ് രംഗത്ത് സജീവമായ പുതു തലമുറ ബാങ്കുകളുമായി മത്സരിക്കേണ്ടിയും വരും. ഇതിലെല്ലാം ഉപരി രാഷ്ട്രീയക്കാരുടെ സ്വാധീനവും അവസാനിക്കും.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ 30,000 കോടി രൂപയുടെ കള്ളപ്പണമുണ്ടന്നാണ് ചില കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ഈ കണക്കിന്റെ ഉറവിടം വ്യക്തമല്ല. ഏതായാലും 2016 മാർച്ച് 31ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 52,813.23 കോടി രൂപയായിരുന്നു. സഹകരണ മേഖല തകർന്നാൽ ഈ പണം സ്വാഭാവികമായും മുഖ്യധാര ബാങ്കുകളിൽ എത്തിച്ചേരുമെന്നത് സ്വാഭാവികമാണ്. ഇതിന്റെ പേരിൽ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപക്കണക്ക് പുറത്ത് വരാതിരിക്കുന്നതിനെ അംഗീകരിക്കാനുമാകില്ല. പുതിയ കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് ശക്തമായ ബാങ്കിങ് സംവിധാനമായി മാറുകയാണ് വേണ്ടത്. എടിഎം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് കോഓപ്പറേറ്റീവ് സൊസൈറ്റികൾ മാറിയാൽ അത് പുതിയ സാമ്പത്തിക ക്രമത്തിനും വഴിവക്കും. എന്നാൽ സഹകരണ പ്രസ്ഥാനത്തിലെ നിക്ഷേപകരിലെ അനിശ്ചിതാവസ്ഥ ഇതെല്ലാം അട്ടിമറിക്കുകയാണ്. ഇത് അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് ഒരിക്കലും തയ്യാറാവുകയുമില്ല.
ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്.
2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. 1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ.
ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത് രാഷ്ട്രീയ നേതൃത്വമാണ്. കുറഞ്ഞ പലിശയ്ക്ക് നബാർഡിൽ നിന്ന് പോലും പണം കൈപ്പാറ്റാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലുണ്ട്. നൂറു കോടിയിലധികം നിക്ഷേപമുള്ള പ്രസ്ഥാനങ്ങളും. ഇത് ആരുടെ പണമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് കൃത്യമായ മറുപടി നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് കേരളത്തിലെ ഇടത് വലത് നേതാക്കളാണ്. ഇതിനെ പിന്തുടർന്ന് ബിജെപിക്കാരും സഹകരണ പ്രസ്ഥാനങ്ങളുമായെത്തി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വം നൽകുന്ന സഹകരണ സൊസൈറ്റികളിലും പണത്തിന്റെ കുത്തൊഴുക്ക് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഈ പണത്തിന്റെ സ്രോതസ്സും ഉറവിടവും അജ്ഞാതമാക്കാൻ ശ്രമിച്ചാൽ റിസർവ്വ് ബാങ്ക് വിട്ടുവീഴ്ച ചെയ്യില്ലെന്ന് തന്നെയാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്