പിന്തുണച്ച് 77 ശതമാനം വായനക്കാരും; 69 ശതമാനം പേരും രഹസ്യമാക്കിയതിനെ ന്യായീകരിക്കുന്നു; വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താതെയാണ് പിൻവലിക്കലെന്ന പരാതിയുമായി 64 ശതമാനം പേർ; സ്വന്തം പണം കൈപ്പറ്റാൻ ക്യൂ നിൽക്കുന്നതിനോട് വിയോജിച്ച് 73 ശതമാനം പേർ: നോട്ട് പിൻവലിക്കലിനെ കുറിച്ചുള്ള മറുനാടൻ സർവേ സൂചിപ്പിക്കുന്നത്
തിരുവനന്തപുരം: 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കേരളത്തിൽ വലിയ തോതിൽ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മറുനാടൻ വായനക്കാരുടെ മനസ് കേന്ദ്ര നടപടിക്കൊപ്പം. രാജ്യത്തിന്റെ നന്മ ലക്ഷ്യമിട്ടുള്ള നടപടിയാണ് നോട്ട് പിൻവലിക്കലെന്ന് മറുനാടൻ മലയാളി നടത്തിയ ഓൺലൈൻ സർവേയിൽ വ്യക്തമായി. കള്ളപ്പണം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ ഈ പദ്ധതി നല്ല തീരുമാനമാണെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ ഭൂരിപക്ഷ അഭിപ്രായം.
നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിച്ചു കൊണ്ട് 77.2 ശതമാനം പേരാണ് സർവേയിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന് ഭൂരിപക്ഷം പേരും സർവേയിൽ അഭിപ്രായപ്പെട്ടു. അതേസമയം സ്വന്തം പണം കൈപ്പറ്റാൻ വേണ്ടി ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് അഭിപ്രായവും ഇതോടൊപ്പം തന്നെ ഉയർന്നുവെന്നതും ശ്രദ്ദേയമാണ്. 69 ശതമാനം പേരും നടപടി രഹസ്യമാക്കിയ നടപടിയെ ന്യായീകരിച്ചു. വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് പിൻവലിക്കലെന്ന പരാതി 64 ശതമാനം രേഖപ്പെടുത്തി. ക്യൂ നിൽക്കാൻ തയ്യാറല്ലെന്ന് 73 ശതമാനം പേരും വ്യക്തമാക്കി.
മൂന്ന് ദിവസങ്ങളിലായാണ് മറുനാടൻ മലയാളി കേന്ദ്ര തീരുമാനത്തിലെ ജനമനസ് അറിയാൻ സർവേ നടത്തിയത്. ഈ സർവേയിൽ 28500 പേരാണ് പങ്കാളികളായി വോട്ട് രേഖപ്പെടുത്തിത്. നോട്ട് പിൻവലിക്കൽ നടപടിയെ അനുകൂലിക്കുന്നുണ്ടോ, നോട്ട് പിൻവലിക്കൽ വഴി കള്ളപ്പണത്തിന് തടയിടാൻ കഴിയുമോ, ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണോ തുടങ്ങി 13 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് മറുനാടൻ സർവേ നടത്തിയത്. രാജ്യത്തിന് അകത്തും പുറത്തുമായുള്ള മലയാളികളാണ് സർവേയിൽ പങ്കെടുത്ത് വോട്ടു ചെയ്തത്.
സർവേയിലെ ഒന്നാമത്തെ ചോദ്യം നോട്ട് പിൻവലിക്കൽ നടപടിയെ നിങ്ങൾ അനുകൂലിക്കുന്നോ എന്നതായിരുന്നു. അനുകൂലിക്കുന്നു എന്ന അഭിപ്രായം 77.2 ശതമാനം രേഖപ്പെടുത്തിയപ്പോൾ 20.6 ശതമാനം പേർ എതിർത്ത് പ്രതികൂലിക്കുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി. 2.3 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
നോട്ട ് പിൻവലിക്കൽ നടപടി കള്ളപ്പണം തടയാൻ കഴിയുമെന്ന് തന്നെയാണ് സർവേയിൽ ബോധ്യമായത്. 65.5 ശതമാനം പേർ നടപടിക്ക് അനുകൂലമായി വോട്ടു ചെയ്തു. കള്ളപ്പണം തടയാൻ സാധിക്കില്ലെന്ന് വിശ്വസിക്കുന്നത് 32.3 ശതമാനം പേരാണ്. അഭിപ്രായമില്ലെന്ന് 2.2 ശതമാനം പേരും വ്യക്തമാക്കി.
അതിനിർണ്ണായകമായ ഈ തീരുമാനം പ്രധാനമന്ത്രി മോദി രാഷ്ട്രത്തെ അറിയിച്ചത് നാല് മണിക്കൂർ മുമ്പ് മാത്രമാണ്. ഈ തീരുമാനം ഏറെ വിമർശനത്തിന് ഇടയാക്കിയെങ്കിലും സർവേയുടെ ഫലം മറിച്ചായിരുന്നു. 69.9 ശതമാനം പേർ മോദിയുടെ ഈ തീരുമാനത്തെ അനുകൂലിച്ചു. യോജിക്കുന്നില്ലെന്ന് 28 ശതമാനം പേരും അഭിപ്രായമില്ലെന്ന് 2.1 ശതമാനവും പറഞ്ഞു. അംബാനി അടക്കമുള്ള കോർപ്പറേറ്റുകളെ സഹായിക്കാൻ വേണ്ടിയാണ് നോട്ട് പിൻവലിക്കലെന്ന വിമർശനവും ഇതോടൊപ്പം ഉയർന്നിരുന്നു. എന്നാൽ, തീരുമാനം അംബാനിക്ക് വേണ്ടില്ലെന്നാണ് സർവേയിൽ പുറത്തുവന്ന വികാരം. 59 ശതമാനം ഈ വിമർശനം തെറ്റാണെന്ന് പറഞ്ഞു. ശരിയാണെന്ന് 21.2 ശതമാനവും അഭിപ്രായമില്ലെന്ന് 19.8 ശതമാനം പേരും പറഞ്ഞു.
നോട്ട് പിൻവലിക്കൽ തീരുമാനം വേണ്ടത്ര മുൻകരുതലോടെ അല്ലെന്നായിരുന്നു ഒരു വിമർശനം. ഇതുമായി ബന്ധപ്പെട്ട് സർവേയിൽ ഉൾപ്പെടുത്തിയ ചോദ്യത്തിന് ആരോപണം തെറ്റാണെന്ന് 50.8 ശതമാനം രേഖപ്പെടുത്തി. ശരിയാണെന്ന് 34.9 ശതമാനവും അഭിപ്രായപ്പെട്ടു. 14.3 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞില്ല. നോട്ട് പിൻവലിക്കലിന് വേണ്ടത്ര മുൻകരുതൽ നടത്തിയില്ലെന്ന വാദമാണ് സർവേയിൽ ഉയർന്നു വന്നത്. മോദിയുടെ തീരുമാനത്തെ അനുകൂലിച്ചവരും ഇക്കാര്യത്തിൽ കേന്ദ്രത്തിന് വീഴ്ച്ചപറ്റിയെന്ന് സമ്മതിച്ചു. 64.2 ശതമാനം പേർ വീഴ്ച്ച പറ്റിയെന്ന് പറഞ്ഞപ്പോൾ 31.1 ശതമാനം വീഴ്ച്ചയില്ലെന്ന് പറഞ്ഞു. 4.8 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
അതേസമയം സ്വന്തം പണം പിൻവലിക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ നല്ലതല്ലെന്നാണ് സർവേയിലെ ഭൂരിപക്ഷാഭിപ്രായം. 72.9 ശതമാനം പേർ ക്യൂ നിൽക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ചു വോട്ടു ചെയ്തു. അതേസമയം 15.7 ശതമാനം ഈ തീരുമാനത്തെ അനുകൂലിച്ചു. 11.3 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. നോട്ട് പിൻവലിക്കൽ നടപടിയുടെ പേരിലുണ്ടായ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്നാണ് 58.8 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 37.8 ശതമാനം തയ്യാറല്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 3.4 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഏറെ വിവാദങ്ങൾക്ക് വഴിവച്ച തീരുമാനമാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടതെങ്കിലും ഇനി ഈ തീരുമാനം പിൻവലിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം. 76.7 ശതമാനം തീരുമാനം പിൻവലിക്കേണ്ടെന്ന് വ്യക്തമാക്കിയപ്പോൾ 18.4 ശതമാനം പ്രതിപക്ഷ അഭിപ്രായത്തോട് യോജിച്ചു. 4.9 ശതമാനം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല. കേരളത്തിന്റെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത് സഹകരണ ബാങ്കുകളിലെ വിഷയത്തിൽ മോദിയുടെ നിലപാടിന് അനുകൂലമായാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്. കള്ളപ്പമുണ്ടെന്ന് 57.1 ശതമാനം വിശ്വസിക്കുന്നു. മറിച്ച് 31 ശതമാനമാണ് വോട്ടു ചെയ്തത്. 12 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞില്ല.
നോട്ട് മാറ്റി നൽകുന്നതിൽ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയ സർക്കാർ തീരുമാനത്തെയും സർവേ അനുകൂലിച്ചു. 51.1 ശതമാനം ഈ തീരുമാനം ശരിവച്ചു. 41 ശതമാനം ശരിയല്ലെന്ന് പറഞ്ഞു. 8 ശതമാനം പേർ ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയില്ല. അതേസമയം ഏതൊക്കെ തീരുമാനത്തെ അനുകൂലിച്ചാലും സ്വന്തം പോക്കറ്റ ചോരുന്ന നിലപാടിനോട് ആരും യോജിക്കുന്നില്ല. ഈ ശ്രമം വിജയിക്കുന്നതിന്റെ ഭാഗമായി 2000 രൂപ സർക്കാറിന് നൽകണം എന്നാവശ്യപ്പെട്ട തയ്യാറാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേരാമ്. 33. 2 ശതമാനം തീരുനത്െ അനുകൂലിച്ചപ്പോൾ 9 ശതമാനം അഭിപ്രായം പറഞ്ഞില്ല.
പ്രധാനമന്ത്രിയെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു. അതുകൊണ്ട് ഈ തീരുമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചെന്നാണ് സർവേയിലെ വിലയിരുത്തൽ. 52.7 പേർ നരേന്ദ്ര മോദിയുടെ ഇമേജ് ഈ തീരുമാനത്തിലൂടെ വർദ്ധിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. 38.6 ശതമാനം മോദിയുടെ ഇമേജ് വർദ്ധിപ്പിച്ചില്ലെന്നു പറഞ്ഞപ്പോൾ 8.7 ശതമാനം അഭിപ്രായം പറഞ്ഞില്ല.
എത്രയേറെ വിമർശനങ്ങൾ ഉണ്ടായെങ്കിലും പ്രധാനമന്ത്രി മോദിയുടെ തീരുമാനം ശരിയാണെന്നാണ് സർവേയിൽ വ്യക്തമായ കാര്യം. അതേസമയം തന്നെ നടപ്പാക്കുന്നതിലുള്ള പാളിച്ച ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്ന വിമർശനങ്ങൾ ഇത് ശരിവെക്കുകയും ചെയ്യുന്നു. മുൻകാലങ്ങളിൽ മറുനാടൻ മലയാളി നടത്തിയ സർവേകളുടെ മാതൃകയിൽ തന്നെയാണ് നോട്ട് പിൻവലിക്കലിൽ സൈബർ ലോകത്തിന്റെ മനസ് അറിയാൻ ഞങ്ങൾ ശ്രമം നടത്തിയത്. അതിനോട് അനുകൂലമായി തന്നെ വായനക്കാർ പ്രതികരിക്കുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍