ഒറ്റ പണം പോലും പുതിയതായി നിക്ഷേപം കിട്ടാത്ത ജില്ലാ സഹകരണ ബാങ്കിൽ നിന്നു കോടികൾ പിൻവലിക്കുന്നു; സഹകരണ ബാങ്കുകളിലെ കണക്കിൽപ്പെട്ട നിക്ഷേപം പിൻവലിച്ചു കൊണ്ടു വരാൻ പ്രോത്സാഹനം നൽകി ന്യൂ ജനറേഷൻ ബാങ്കുകൾ; കേന്ദ്രം എന്തു തീരുമാനിച്ചാലും സഹകരണ ബാങ്കുകൾ ഇനി ഗതികിട്ടാപ്രേതമെന്നു റിപ്പോർട്ടുകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നോട്ട് അസാധുവാക്കൽ പ്രതിസന്ധിയിൽ കുടുങ്ങിയ സഹകരണ ബാങ്കുകൾക്ക് ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമെന്ന സൂചന നൽകി നിക്ഷേപം പിൻവലിക്കൽ തുടരുകയാണ്. സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ 30,000 കോടി രൂപയുടെ കണക്കിൽപെടാത്ത നിക്ഷേപമുണ്ടെന്നാണ് വലിയിരുത്തൽ ആകെ ഉണ്ടായിരുന്ന നിക്ഷേപത്തിന്റെ പകുതിയോളം വരും ഇത്തരം പണമെന്നാണ് വിവരം. 1605 ലേറെ വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലായി 60,000 കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. ഇതിലെ കള്ളപ്പണത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നതാണ് വസ്തുത. തുടക്കത്തിൽ ഈ വിവാദം കേരളത്തിൽ മാത്രമൊതുങ്ങി. പതിയെ ഗുജറാത്തിലേയും പഞ്ചാബിലേയും ബംഗാളിലേയും സഹകരണ പ്രസ്ഥാനങ്ങളും പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞു. ഇതിൽ നിന്ന് കരകയറാൻ കേന്ദ്രം നിലപാടിൽ തിരുത്തൽ വരുത്തണമെന്ന് ഏവരും ആവശ്യപ്പെടുന്നു. എന്നാൽ ഈ വിവാദം സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയാണ് തകർത്തത്. അതുകൊണ്ട് തന്നെ നിക്ഷേപകർ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ഇനി ആകർഷിക്കപ്പെടില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സഹകരണ ബാങ്കുകളുടെ വിശ്വാസ തകർച്ച മുതലെടുക്കാൻ ന്യൂജെൻ ബാങ്കുകളും സജീവമായുണ്ട്. അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങുകയും ചെയ്തു. അസാധു നോട്ടുകളുടെ വിനിമയം അനുവദിക്കാത്തതിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഒരാഴ്ച കൊണ്ട് 20 കോടിരൂപയുടെ നിക്ഷേപങ്ങളാണ് പിൻവലിച്ചത്. ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് പിൻവലിക്കപ്പെട്ട നിക്ഷേപങ്ങളിലേറെയും പോകുന്നത് പുതുതലമുറ ബാങ്കുകളിലേക്കാണെന്നും പോകുന്നത്. നിക്ഷേപങ്ങൾ പിൻലിക്കപ്പെടുമ്പോൾ പുതിയതൊന്നും ആകർഷിക്കാനും കഴിയുന്നില്ല. നിലവിൽ പ്രാഥമിക സഹകരണബാങ്കുകളിൽ അത്യാവശ്യം കരുതൽ നിക്ഷേപമുണ്ട്. ഇത് പഴയ നോട്ടുകളാണ്. ഈ നോട്ടുകൾ പോലും വാങ്ങി നിക്ഷേപം പിൻവലിക്കുകയാണ് ഇടപാടുകാർ. ഇതിന് പിന്നിൽ കള്ളക്കളികളുണ്ടെന്ന് സഹകരണ മേഖല തിരിച്ചറിയുന്നു. പക്ഷേ നിക്ഷേപം പിൻവലിക്കാനെത്തുന്നവർക്ക് അത് നൽകുക മാത്രമാണ് ബാങ്കുകൾക്ക് മുന്നിലുള്ള ഏക വഴി.
നിലവിലെ നിയമപ്രകാരം ആർക്കും എത്ര തുകവേണമെങ്കിലും ബാങ്കുകളിൽ നിക്ഷേപിക്കാം. പഴയ 500, 1000 നോട്ടുകൾ പോലും നിക്ഷേപമായി സ്വീകരിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. ഈ പഴുത് സമർത്ഥമായി ഉപയോഗിക്കുകയാണ് ന്യൂ ജെൻ ബാങ്കുകൾ. അതായത് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് കണക്കിൽപ്പെടുന്നതാണെങ്കിൽ പണം പിൻവലിക്കുക. അതിന് ശേഷം അത് ബാങ്കിൽ നിക്ഷേപിക്കുക. ഇതിലൂടെ നിക്ഷേപകന്റെ പണം സുരക്ഷിതമാകും. കണക്കിൽപ്പെടുന്ന തുകയ്ക്ക വീണ്ടും നികുതി നൽകുകയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവുകയില്ല. വലിയ ഓഫറുകൾ നൽകി സഹകരണ ഇടപാടുകാരെ ആകർഷിക്കാൻ ഗ്രാമങ്ങളിൽ പോലും ന്യൂജെൻ ബാങ്കിന്റെ പ്രതിനിധികളുണ്ട്. അങ്ങനെ സഹകരണ ബാങ്കിലെ നിക്ഷേപമെല്ലാം പഴയ നോട്ടുകളുടെ രൂപത്തിൽ പിൻവലിച്ച് ന്യൂജെൻ ബാങ്കുകളിൽ നിക്ഷേപിക്കുകയാണ് സാധാരണക്കാർ. ഇവിടെയാണ് സഹകരണ മേഖല യഥാർത്ഥ പ്രതിസന്ധി തിരിച്ചറിയുന്നത്. അതായത് സഹകരണ പ്രസ്ഥാനത്തിലെ കണക്കിൽപ്പെടുന്ന പണത്തിൽ 90 ശതമാനവും ഉടൻ നഷ്ടമാകും. പിന്നെയുള്ളത് പുറത്തെടുക്കാൻ കഴിയാത്ത കള്ളപ്പണവും. അതുകൊണ്ട് സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടുക മാത്രമേ ഉള്ളൂ.
സംസ്ഥാനത്തൊട്ടാകെ 62,000 കോടിരൂപയുടെ നിക്ഷേപവും 33,000 കോടിരൂപയുടെ വായ്പയും ജില്ലാ സഹകരണ ബാങ്കുകൾക്കുണ്ട്. 40 ലക്ഷത്തോളം ഇടപാടുകാരും. നോട്ടുകൾ അസാധുവാക്കിയതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മാത്രം ജില്ലാ സഹകരണ ബാങ്കുകൾ 300 കോടി രൂപയുടെ വായ്പ വിതരണം ചെയ്തിരുന്നു. വായ്പയെടുത്തവരിൽ മറ്റുബാങ്കുകളിൽ അക്കൗണ്ടില്ലാത്തവർ കടുത്ത ആശങ്കയിലാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ പ്രവർത്തനം ഇത്തരത്തിൽ സ്തംഭിച്ച സാഹചര്യത്തിലാണ്, പല നിക്ഷേപകരും പണം പിൻവലിക്കാൻ തുടങ്ങിയത്. പതിനാലാം തീയതിയാണ് അസാധുനോട്ടുകളുടെ വിനിമയത്തിൽ നിന്ന് ജില്ലാ സഹകരണബാങ്കുകളെ ആർബിഐ വിലക്കിയത്. അതിനു ശേഷമുള്ള ഏഴു ദിവസം കൊണ്ടുതന്നെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് 20 കോടിരൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടു. ഇത് ചില വ്യക്തമായ സൂചനയാണ്. സഹകരണ ബാങ്കുകളിലെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിയടക്കം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നിക്ഷേപങ്ങൾ മറ്റ് ബാങ്കുകളിലേക്ക് പോകുകയാണ്. പ്രാഥമിക സഹകരണ സംഘങ്ങളിൽ പണമെത്തിയാൽ അവിടത്തെ നിക്ഷേപവും ഇത്തരത്തിൽ പിൻവലിക്കപ്പെടും. സഹകരണ ബാങ്കുകളുടെ വിശ്വാസ്യത നഷ്ടമായതാണ് ഇതിന് കാരണം.
ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ അസാധു നോട്ടുകളുടെ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്.
എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പണമാണ് ജില്ല സഹകരണ ബാങ്കിൽ ഇപ്പോഴുള്ളത്. ഇത് വാങ്ങിയാണ് പലരും നിക്ഷേപം ക്ലോസ് ചെയ്ത് മറ്റ് ബാങ്കുകളിലേക്ക് പോകുന്നത്. സ്ഥിരനിക്ഷേപത്തിന് 10.5% വരെ പലിശ നൽകിയിരുന്ന സഹകരണ ബാങ്കുകളിൽ ഇപ്പോൾ 8.5 % ശതമാനമാണ് പലിശ. എന്നാൽ പൊതുമേഖലാ ബാങ്കുകളിൽ ഇത്തരം നിക്ഷേപങ്ങൾക്കു നൽകുന്നത് 7.5%മാത്രമാണ്. പൊതുമേഖലാ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ പണത്തിന്റെ ഉറവിടം കാണിക്കേണ്ടതുണ്ട്. മാത്രമല്ല പാൻ കാർഡ്, ആധാർ കാർഡ് എന്നിവയും നിർബന്ധമാണ്. വർഷം 10,000 രൂപ പലിശ വാങ്ങുന്നുണ്ടെങ്കിൽ അതിന് വേറെ നികുതിയും കെട്ടണം.
എന്നാൽ ഇത്തരം നൂലാമാലകൾ ഒന്നുമില്ലാതെ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കാം. അതിനാൽ പലിശ വർദ്ധന മാത്രമല്ല കാര്യം എളുപ്പമായി നടക്കുമെന്നതാണ് സഹകരണ ബാങ്കുകളിലേക്ക് സാധാരണക്കാരെ ആകർഷിക്കുന്നത്. എന്നാൽ ഈ ആനുകൂല്യങ്ങളുടെ മറവിൽ അനധികൃത സമ്പാദ്യക്കാരും അവരുടെ കുടുംബാംഗങ്ങളും മുഖ്യ ഇടപാടുകാരായി മാറിയെന്നതും വസ്തുതയാണ്. എന്നാൽ ബാങ്കുകളിലെ നൂലാമാലകൾ സഹകരണ പ്രസ്ഥാനങ്ങളിലുമെത്തിക്കാനാണ് റിസർവ്വ് ബാങ്കിന്റെ ശ്രമം. ഇതിനെ കേന്ദ്ര സർക്കാരും പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിൽ ആരും സഹകരണ ബാങ്കുകളിൽ നിക്ഷേപവുമായി ഇനി എത്തില്ല. ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതാണ് സുരക്ഷിതമെന്ന സന്ദേശം ആർബിഐയും കേന്ദ്രസർക്കാരും നോട്ട് അസാധുവാക്കലിലൂടെ നൽകിയത്. കള്ളപ്പണത്തിന്റെ കേന്ദ്രമായി സഹകരണത്തെ ചിത്രീകരിച്ചതും ഈ ലക്ഷ്യത്തിനായിട്ടായിരുന്നു. അങ്ങനെ ഉയർത്തിക്കാട്ടപ്പെട്ട അർത്ഥ സത്യം രാജ്യത്തെ സഹകരണ മുന്നേറ്റത്തെ തകർക്കുമെന്ന് ഉറപ്പാണ്. സഹകരണ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ആർബിഎ എടുത്താൽ പോലും എല്ലാവരും പണം നിക്ഷേപം പിൻവലിച്ച് മറ്റ് ബാങ്കുകളിലേക്ക് പോകുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രാഥമിക സഹകരണ സംഘങ്ങളെ നബാർ്്ഡിന്റെ പിന്തുണയോടെ പിടിച്ചു നിർത്തുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. അതായത് നബാർഡിലൂടെ പണം വായ്പയെടുത്ത് കർഷകർക്കും മറ്റും വിതരണം ചെയ്യുക. അവരിൽ നിന്ന് നാമമാത്ര പലിശ വാങ്ങി ഇടപെടൽ നടത്തണമെന്നതാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഇത് കേരളത്തിലെ സഹകരണ മേഖള ആഗ്രഹിക്കുന്നില്ല. നൂറ് കോടിയിലേറെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകൾ കേരളത്തിലൂണ്ടായിരുന്നു. പൂർണ്ണമായും സ്വയം പര്യാപ്തരായ ഇത്തരം ബാങ്കുകൾക്ക് ഈ മാതൃക ഒരിക്കലും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല. എന്നാൽ ആർബിഐയുടെ നിയന്ത്രണമില്ലാതെ ഇടപാടുകൾ അനുവദിക്കില്ലെന്ന നിലപാട് സഹകരണ മേഖലയെ ആകെ തളർത്തും. 2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ഈ പണമൊഴുക്കാണ് നിലയ്ക്കാൻ പോകുന്നത്.
1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ. പിന്നീട് ഇതിന്റെ സാധ്യത രാഷ്ട്രീയക്കാർ തിരിച്ചറിഞ്ഞു. ഇതോടെ നിക്ഷേപ സമാഹരണ യജ്ഞമെത്തി. സഹകരണ മേഖലയിൽ പത്തുകൊല്ലം മുമ്പ് വരെ നികുതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നികുതി വെട്ടിക്കാനുള്ള അവസരമായി പല ഉന്നതരും സഹകരണമേഖലയെ കണ്ടു. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് നികുതി ഈടാക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയും തുടങ്ങി. കേരളവും ആർബിഐയുമായി ഏറ്റുമുട്ടലും തുടങ്ങി. അത് അവസാനമില്ലാതെ തുടരുന്നതിനിടെയാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപനമെത്തിയത്. ഈ അവസരം സമർത്ഥമായി റിസർവ്വ് ബാങ്ക് ഉപയോഗിക്കുകയും ചെയ്തു. ഇതോടെ സഹകരണ മേഖലയിലെ നിക്ഷേപങ്ങളുടെ വിശ്വാസ്യതയും തകർന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്