വർഗീയ വിഷം തുപ്പുന്ന സലഫി പ്രഭാഷകൻ ഒളിവിലിരുന്ന് ലേഖനമെഴുതുന്നു; ശശികല നാടുനീളെ ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നു; കാട്ടിനുള്ളിൽകയറി മാവോവാദികളെ വെടിവച്ചുകൊന്ന പൊലീസ് നാട്ടിൽ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നവരെ കാണാത്തതിന്റെ രാഷ്ട്രീയം ഇങ്ങനെ
എം പി റാഫി
കോഴിക്കോട്: നിലമ്പൂർ വനത്തിനുള്ളിൽ രണ്ട് മാവോവാദികളെ വെടിവച്ചു കൊന്ന പൊലീസ്, വർഗീയ വിഷം തുപ്പിയ രണ്ട് പ്രഭാഷകർക്കതിരെയുള്ള നടപടി അനന്തമായി നീട്ടികൊണ്ടു പോകുകയാണ്. സലഫി പ്രഭാഷകൻ ഷംസുദ്ദീൻ ഫരീദ് പാലത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒന്നര മാസവും ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലക്കെതിരെ കേസെടുത്തിട്ട് ഒരു മാസവും തികയുകയാണ്. ശശികല പ്രസംഗ വേദികളിൽ സജീവമായും ഷംസുദ്ദീൻ ഒളിത്താവളത്തിലിരുന്ന് ലേഖനമെഴുതുമ്പോഴും പൊലീസിന് ചെറുവിരലനക്കാൻ സാധിക്കുന്നില്ല. മാവോവാദികളുമായി ഏറ്റുമുട്ടി വെടിവച്ചെന്നു അവകാശപ്പെടുന്ന അതേ പൊലീസ് തന്നെയാണ് വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ യഥേഷ്ടം വിട്ടിരിക്കുന്നത്.
വലിയ കൊട്ടിഘോഷിച്ചായിരുന്ന രണ്ടു പേർക്കെതിരെയും കേസെടുത്തത്. പൊലീസ് മുഖം നോക്കാതെ കേസെടുത്തപ്പോൾ സർക്കാറിന്റെ ധീരമായ നിലപാടിനു പൊതുസമൂഹം ജാതി മത വ്യത്യാസമില്ലാതെ പ്രശംസിക്കുകയുണ്ടായി. എന്നാൽ പിന്നീടങ്ങോട്ട് വർഗീയ വിഷം നാടുനീളെ തുപ്പിയവർക്കെതിരെ ചെറുവിരലനക്കാൻ പൊലീസും സർക്കാറും തയ്യാറായില്ല. സെപ്റ്റംബർ ഏഴിനായിരുന്നു വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി ലഭിച്ചത്. അന്നു വൈകിട്ടു തന്നെ ജാമ്യമില്ലാ വകുപ്പ് 153 എ ചുമത്തി സലഫി പ്രഭാഷകനെതിരെ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയും ഇവിടെ 933/16 നമ്പർ പ്രകാരം എഫ്.ഐ.ആർ ഇടുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ രാജ്യം നിരോധിച്ച ഐസിസിന്റെ അതേ ആശയങ്ങളാണ് പ്രസംഗത്തിലുടനീളം ഉള്ളതെന്ന് കണ്ടെത്തുകയും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ഒക്ടോബർ ആറിന് ഷംസുദ്ദീനു മേൽ യു.എ.പി.എ ചുമത്തുകയും ചെയ്തു. ഒക്ടോബർ 15നായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയ കെപി ശശികലക്കെതിരെ കാസർകോട് എസ്പിക്കു വീണ്ടും പരാതി ലഭിച്ചത്. ഈ പരാതിന്മേൽ ശശികലക്കെതിരെ ഒക്ടോബർ 26ന് 1091/16 ക്രൈം നമ്പർ പ്രകാരം 153 എ വകുപ്പ് ചുമത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുസ്ലിംലീഗ് നേതാവ് അഡ്വ.സി ഷുക്കൂർ ആയിരുന്നു ഇരു കേസുകളിലും പരാതിക്കാരൻ.
നാടുനീളെ വർഗീയത പറഞ്ഞു നടന്നവർക്കെതിരെ ഇടതു സർക്കാറിൽ നിന്നും കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു സമൂഹം പ്രതീക്ഷിച്ചത്. എന്നാൽ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം യഥേഷ്ടം സ്വൈര വിഹാരത്തിനനുവദിച്ചിരിക്കുകയാണിപ്പോൾ പൊലീസ്. വർഗീയതക്കെതിരെ സന്ധിയില്ലെന്നു പരഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാറിന് ശശികലയെയും ഷംസുദ്ദീനെയും തൊടാൻ പേടിയാണെന്നത് ആരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം കെപി ശശികല പതിവു പോലെ സ്കൂളിൽ പോയതും ഉപരോധമുണ്ടായതും ഏറെ ചർച്ച ചെയ്തതായിരുന്നു. ശശികല പതിവു പോലെ വേദികളിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഷംസുദ്ദീൻ പാലത്ത് ഇസ് ലാഹ് മാസികയിൽ ലേഖനവും മുടക്കാതെ എഴുതുന്നുണ്ട്. അൽ ഇസ് ലാഹ് മാസികയുടെ നബംബറിലെ ലക്കത്തിലും ഷംസുദ്ദീന്റെ ലേഖനങ്ങളുണ്ട്. എന്നാൽ, ഇതൊന്നും പൊലീസ് അറിഞ്ഞിട്ടേയില്ല. വർഗീയ വിഷം എത്രവേണമെങ്കിലും തുപ്പിക്കോളോ ഇവിടെ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്ന മനോഭാവമാണ് പൊലീസിനുള്ളത്.
പ്രതികളായ ഷംസുദ്ദീൻനെയും ശശികലയെയും അറസ്റ്റു ചെയ്യാനോ തെളിവു ശേഖരിക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും അപ് ലോഡ് ചെയ്ത വീഡിയോകളായിരുന്നു രണ്ട് പരാതിയിലും പരാതിക്കാരൻ ഹാജരാക്കിയിരുന്നത്. പരാതിയിലുന്നയിച്ച ശബ്ദം ഈ രണ്ടു വ്യക്തികളുടേതു തന്നെയാണോ എന്ന് പരിശോധിക്കേണ്ടതും ഇതു സ്ഥാപിക്കേണ്ടതും പ്രോസിക്യൂഷന്റെ ബാധ്യതയാണ്. ഇതു പരിശോധിക്കണമെങ്കിൽ ആദ്യം അറസ്റ്റു ചെയ്ത് ഇരുവരുടെയും ശബ്ദ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പരാതിയിൽ ഉന്നയിച്ച ശബ്ദവും ഇവരിൽ നിന്നും ശേഖരിച്ച സേമ്പിളുകളും ഒന്നു തന്നെയാണെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ യൂട്യൂബിൽ അപ് ലോഡ് ചെയ്തവരും കേസിൽ പ്രതി ചേർക്കപ്പെടേണ്ടതാണ്. എന്നാൽ രണ്ട് കേസുകളുടെയും അന്വേഷണവും എങ്ങുമെത്താതെ ഇഴയുകയാണ്. പൊലീസ് ഷംസുദ്ദീനെതിരെ യുഎപിഎ ചുമത്തിയും ശശികളക്കെതിരെ ഐപിസി 153 എ ചുമത്തിയും കേസെടുത്തുവെന്നല്ലാതെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
അതേസമയം രാഷ്ട്രീയ പാർട്ടികൾ പ്രതിചേർക്കപ്പെട്ട ഇരുവരെയും രക്ഷിക്കാനുള്ള ശ്രമവും നടത്തി വരുന്നുണ്ട്. നിക്ഷിപ്ത താൽപര്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഈ വിഷയമെങ്കിൽ, ഇത്തരം പ്രഭാഷകർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെ ആവശ്യം. വിദ്വേഷ പ്രസംഗങ്ങളെ പൊതു സമൂഹം അങ്ങേയറ്റം എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. എന്നാൽ ശംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്തതിനു പിന്നാലെ ഷംസുദ്ദീൻ മതപണ്ഡിതനാണെന്നു പറഞ്ഞായിരുന്നു മുസ്ലിം ലീഗ് രംഗത്തെത്തിയത്. ബിജെപിയാകട്ടെ ശശികല പ്രസംഗിച്ചതെല്ലാം ശരിയാണെന്ന മട്ടിലുമാണ്. ലീഗും ബിജെപിയും ഇരുവരെയും പണ്ഡിത വൽക്കരിച്ചു സംരക്ഷിക്കുമ്പോൾ വർഗീയതയോടുള്ള ഈ പാർട്ടികളുടെ നിലപാടാണ് വ്യക്തമാകുന്നത്. ഇരുവരുടെയും പ്രസംഗത്തോട് ഒരു പാർട്ടി അണികളും യോജിക്കുന്നില്ലയെന്നത് മറ്റൊരു യാഥാർത്ഥ്യം.
ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയതിനു പിന്നാലെ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തിയ നടപടിയെ എതിർത്തു കൊണ്ടായിരുന്നു നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഷംസുദ്ദീനെ പണ്ഡിതൻ എന്നു വിളിച്ചു കൊണ്ടായിരുന്നു. ഒരു പണ്ഡിതർക്കെതിരെയും യുഎപിഎ ഉണ്ടാകില്ലെന്ന് അദ്ദേഹം നിയമസഭയിൽ മറുപടിയും പറയുന്നു. എന്നാൽ വിദ്വംസക പ്രസംഗങ്ങൾ നടത്തുന്നവർക്ക് പണ്ഡിത പട്ടം നൽകി സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയ്തത്. ഇതിനു മുൻപുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ അന്വേഷണം ത്വരിതഗതിയിൽ കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ മനോവീര്യവും ചോർന്നു പോയി. കേസ് അന്വേഷണം വൈകിപ്പിക്കുന്നതിനായി കടുത്ത സമ്മർദം ഉണ്ടന്ന് ചില പൊലീസ് ഉദ്യോഗസ്ഥരും മറുനാടൻ മലയാളിയോടു വെളിപ്പെടുത്തുകയുണ്ടായി.
യു.എ.പി.എ വകുപ്പ് ചുമത്തിയാൽ എത്രയും പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്തണമെന്നിരിക്കെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്യുകയാണിപ്പോൾ. യുഎപിഎ യിൽ ഉപവകുപ്പ് 39 പ്രകാരമാണ് ഷംസുദ്ദീനെതരിരെയുള്ള കേസ്. ഇന്ത്യയിൽ നിരോധിച്ച ഐസിസ് സംഘടനക്ക് പ്രോത്സാഹനം നൽകിയെന്നുള്ളതാണ് കുറ്റം. ഇന്ത്യാ രാജ്യം നിരോധിച്ച ഐസിസിന്റെ ആശയം പ്രചരിപ്പിക്കുന്നു എന്നാണ് ഷംസുദ്ദീനെതിരെ പരാതിക്കാരൻ പരാതിയിൽ ഉന്നയിച്ചതും. അതേസമയം, ഷംസുദ്ദീൻ യുഎപിഎ മരവിപ്പിക്കുന്നതിനുള്ള നിയമ നടപടികളുമായി നീങ്ങുകയാണ്. നേരത്തെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ വന്നത്. ആഗോള ഭീഗര സംഘടനയായ ഐസിസിന്റെ അടിസ്ഥാന മൂന്ന് ആശയങ്ങളിലൊന്നായ 'അൽവലാഅ് വൽബറാഅ്' വിഷയത്തിന്മേൽ നടത്തിയ പ്രസംഗമാണ് ഷംസുദ്ദീനെതിരെയുള്ള കേസിനാധാരം. എന്നാൽ ചുമത്തപ്പെട്ട യുഎപിഎ മരവിപ്പിക്കുക അസാധ്യമാണെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കെപി ശശികലയും മുൻകൂർ ജാമ്യത്തിനായുള്ള പരക്കം പാച്ചിലിലാണ്. അറസ്റ്റു ചെയ്യാതെ ഇതിനുള്ള സാവകാശം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിർത്തരുത്, പ്രശംസിക്കരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മതവിദ്വേഷംവളർത്തുന്ന പ്രസംഗമായിരുന്നു സലഫി പ്രഭാഷകൻ ഷംസുദ്ദീൻ നടത്തിയത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണവും പ്രസംഗിച്ച 'അൽ വലാഅ് വൽ ബറാഅ് ' എന്ന ആശയവും ആഗോള ഭീഗര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റുമായുള്ള സാമ്യതകൾ വിശദമായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ മുസ്ലിംങ്ങളല്ലാത്തവരെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ വിദ്വേഷ പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ഷംസുദ്ദീൻ പാലത്ത് പറയുകയുണ്ടായി., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്.
സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതും മതന്യനപക്ഷങ്ങൾക്കെതിരെ വർഗീയ വിഷം ചീറ്റുന്നതായിരുന്നു ശശികലയുടെ പ്രസംഗം. ഗുജറാത്ത് ,ഒഡീഷ, യു.പി തുടങ്ങിയ സ്ഥലങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മതർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗങ്ങളെല്ലാമാണ് ശശികലക്കെതിരെയുള്ള കേസിന്റെ ആധാരം. ശശികല നടത്തിയ വർഗീയ വിദ്വേഷം പരത്തുന്ന 12 പ്രസംഗങ്ങളുടെ ലിങ്കുകളും സിഡികളും സഹിതമായിരുന്നു പരാതി നൽകിയയിരുന്നത്.
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങൾ സോഷ്യൽ മീഡിയകളിലും ഏറെ കാലമായി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇത്തരം പ്രസംഗങ്ങൾ ഷെയർ ചെയ്ത് കൂടുതൽ വിദ്വേഷവും കലഹവും ഉണ്ടാവുകയല്ലാതെ പ്രഭാഷകർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും അതാത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ ഇവർ പൊലീസിനെ നോക്കുകുത്തിയാക്കി വേദികളിൽ സജീവമാവുകയും മാസികയിൽ എഴുതുകയും ചെയ്യുന്നു. കാട്ടിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകളെക്കാൾ അപകടകാരികളാണ് നാട്ടിൽ കഴിയുന്നു വിദ്വേഷ പ്രഭാഷകർ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്