നിങ്ങളുടെ അദ്ധ്വാനം വഴി സമ്പാദിച്ചതെങ്കിൽ എത്ര പവൻ കൈവശം വച്ചാലും പേടിക്കേണ്ട; സ്വർണം വാങ്ങിയ ബില്ലുകൾ ഇല്ലെങ്കിലും വാങ്ങാനുള്ള പണം ഉണ്ടെന്ന് തെളിയിച്ചാൽ നടപടി ഉണ്ടാകില്ല; നികുതി അടക്കാത്ത പണം ഉപയോഗിച്ച് വാങ്ങിയതെങ്കിൽ ഉറവിടം ഉണ്ടെങ്കിലും കനത്ത പിഴ കൊടുക്കേണ്ടി വരും; സ്വർണം നിയമം നിങ്ങളെ എങ്ങനെ ബാധിക്കും?
മറുനാടൻ ഡെസ്ക്
കൊച്ചി: കള്ളപ്പണം വെളുപ്പിക്കാനുള്ള നല്ല മാർഗ്ഗമായിരുന്നു സ്വർണ്ണ നിക്ഷേപം. നോട്ട് അസാധുവാക്കിന് പിറകെ മിക്ക സ്വർണ്ണ കടകളും പാതിരാത്രിയും പ്രവർത്തിച്ചു. ഗ്രാമിന് മൂന്നിരട്ടി വരെ വാങ്ങി സ്വർണം വിറ്റവരുമുണ്ട്. അങ്ങനെ കണക്കിൽ പെടാതെ സ്വർണം വാങ്ങിയവരെല്ലാം ഇനി പെട്ടു പോകും. സ്വർണ്ണത്തിലും കണ്ണ് വയ്ക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ അധ്വാനിച്ചുണ്ടാക്കിയ കാശു കൊണ്ട് വാങ്ങിയ പണം കൊണ്ട് വാങ്ങിയ ആർക്കും സ്വർണം നഷ്ടമാകില്ല. പാരമ്പര്യമായി കിട്ടിയതും സൂക്ഷിക്കാം. എന്നാൽ ഇതൊക്കെ തെളിയിക്കേണ്ടി വരും. നികുതി നൽകാത്ത പണം ഉപയോഗിച്ചുള്ള സ്വർണ്ണ വാങ്ങൽ തടയുകയാണ് ലക്ഷ്യം. ഈ തീരുമാനത്തോടെ സ്വർണ്ണക്കടകളിലെ കള്ളക്കച്ചവടവും നിൽക്കും. ബില്ലു വാങ്ങാതെ സ്വർണം വാങ്ങിയാലുള്ള പ്രശ്നങ്ങൾ ഉപഭോക്താവ് തിരിച്ചറിയുന്നതാണ് ഇതിന് കാരണം.
പൂർവിക സ്വത്തായി ലഭിച്ചതുൾപ്പെടെയുള്ള സ്വർണത്തിന് 75% നികുതിയും സെസും 10% പിഴയും ചുമത്താൻ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ആദായ നികുതി (രണ്ടാം ഭേദഗതി) നിയമത്തിൽ വ്യവസ്ഥയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നു ധനമന്ത്രാലയം വിശദീകരിച്ചു. വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ചു വാങ്ങിയ സ്വർണത്തിനും ആഭരണങ്ങൾക്കും നികുതി ചുമത്തില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. എന്നാൽ, നിശ്ചിത പരിധിക്കു മുകളിൽ സ്വർണം കൈവശം വയ്ക്കുന്നവർക്കു മറ്റെല്ലാ സ്വത്തുക്കളെയും പോലെ നികുതി 30 ശതമാനത്തിൽനിന്ന് 60 ശതമാനമായി വർധിപ്പിക്കാനും 25% സർചാർജും സെസ്സും ഈടാക്കാനും ലോക്സഭ പാസാക്കിയ ആദായനികുതി 115ബിബിഇ വകുപ്പ് ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കൃത്യമായ വിശദീകരണം ലഭിക്കാത്ത ആസ്തികളും പണവുമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. അനുവദനീയ തോതിൽ സൂക്ഷിച്ചിട്ടുള്ള സ്വർണം പിടിച്ചെടുക്കില്ലെന്നു സർക്കാർ വ്യക്തമാക്കി.
കുടുംബത്തിലെ വിവാഹിത - 500 ഗ്രാം (62.5 പവൻ), അവിവാഹിത - 250 ഗ്രാം (31.25 പവൻ), പുരുഷൻ - 100 ഗ്രാം (12.5 പവൻ) എന്നിങ്ങനെയാണ് പരിധി. ഇതേസമയം, വെളിപ്പെടുത്തിയ വരുമാനമുപയോഗിച്ച് എത്ര തോതിൽ സ്വർണം വാങ്ങുന്നതിനും തടസ്സമില്ല. കാർഷികാദായം, ന്യായമായ വീട്ടുസമ്പാദ്യം എന്നിവ ഉപയോഗിച്ചു വാങ്ങിയതോ നിയമപരമായ രീതിയിലുള്ള പൂർവികസ്വത്തായി ലഭിച്ചതോ ആയ സ്വർണത്തിനും ആഭരണങ്ങൾക്കും നികുതി ചുമത്തില്ല. എത്രതോതിൽ സ്വർണവും ആഭരണവും സൂക്ഷിച്ചാലും അതു നിയമപരമായി അനുവദനീയമായ രീതിയിലുള്ള സമ്പാദ്യമാണെന്ന് പരിശോധകരെ ബോധ്യപ്പെടുത്താൻ സാധിക്കണം. സമ്പാദ്യം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം പരിശോധകർക്കു നൽകാത്തപ്പോൾ മാത്രമായിരിക്കും നടപടിയുണ്ടാവുക. അതിനാൽ നിയമ പരമായ സ്വർണം എത്ര അളവിൽ വേണമെങ്കിലും സൂക്ഷിക്കാം.
പുതിയ നികുതി ഭേദഗതി നിയമപ്രകാരം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വർണ്ണത്തിന് നികുതി ചുമത്തും എന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വെളിപ്പെടുത്താവുന്ന പണം കൊണ്ടു വാങ്ങിയതോ, പരമ്പരാഗതമായി ലഭിച്ചതോ, കാർഷിക വരുമാനം പോലെ ഒഴിവാക്കിയ പണം കൊണ്ടു വാങ്ങിയതോ, സമ്പാദ്യത്തിലൂടെ വാങ്ങിയതോ ആയ സ്വർണ്ണത്തിന് നികുതി ചുമത്തുകയില്ല. പരിധിക്കുള്ളിലെ സ്വർണം ഒരു റെയ്ഡിലും കണ്ടു കെട്ടാൻ പാടില്ല. ന്യായമായ മാർഗ്ഗത്തിലൂടെ വാങ്ങുകയോ കൈവശം എത്തുകയോ ചെയ്ത സ്വർണ്ണവും ആഭരണങ്ങളും എത്രവരെ സൂക്ഷിക്കുന്നതിനും തടസ്സമില്ല. പുതിയ നികുതി ഭേദഗതി 115 ബി ബി എ പ്രകാരം നിലവിലുള്ള നികുതി 30 ശതമാനത്തിനു പുറമേ 60 ശതമാനം സർച്ചാർജ്ജും 25 ശതമാനം സെസ്സും ഈടാക്കാം എന്നുണ്ട്. ഇത് വെളിപ്പെടുത്താനോ വിശദീകരിക്കാനോ കഴിയാത്ത പണത്തിനും സ്വത്തിനും ആസ്തികൾക്കുമാണ്.
അതേസമയം, ബ്രാൻഡഡ് സ്വർണനാണയങ്ങൾക്ക് വില കുറയും. ഇത്തരം സ്വർണനാണയങ്ങൾക്കുണ്ടായിരുന്ന 1% എക്സൈസ് തീരുവ ഒഴിവാക്കിയതോടെയാണിത്. ബ്രാൻഡഡ് വെള്ളിനാണയങ്ങൾക്ക് എക്സൈസ് തീരുവ ഒഴിവാക്കിയിരുന്നത് തുടരും.
22 കൊല്ലം മുമ്പ് നിർമ്മിച്ച നിയമം നടപ്പിലാക്കുന്നത് ഇപ്പോൾ
സ്വർണം കൈവശം വയ്ക്കാനുള്ള പരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചത് 22 കൊല്ലം മുമ്പാണ്. ഈ നിയമം നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നതേ ഉള്ളൂവെന്നതാണ് വസ്തുത. വർഷങ്ങൾക്ക് മുമ്പുള്ള നിയമം കർശനമായി നടപ്പാക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കുന്നു അത്രമാത്രം. സ്വർണത്തിന് പരിധി നിശ്ചയിച്ചത് 1994ൽ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് നിർദ്ദേശമിറക്കിയത്. കേന്ദ്രം ആ തീരുമാനം വീണ്ടും പ്രഖ്യാപിച്ചെന്നു മാത്രം. ഈ നിയമം കർശനമാക്കുന്നതോടെ കണക്കിൽപെടാത്ത പണം പോലെ തന്നെ സ്വർണത്തിനും നടപടി നേരിടേണ്ടി വരും.
അതിനിടെ ഈ തീരുമാനം സ്വർണ്ണ വിപണയെ ബാധിക്കുമെന്ന് ഉറപ്പാണ്. പരിഭ്രാന്തരായ ജനം സ്വർണം വിറ്റഴിക്കാൻ നോക്കും. വിപണിയിലേക്ക് കൂടുതൽ സ്വർണമെത്തും. സ്വർണ വിൽപ്പന കുത്തനെ ഇടിയും. നടപടി ഭയന്ന്, കയ്യിൽ പണം ഉള്ളവർപോലും സ്വർണം വാങ്ങാത്ത അവസ്ഥയുണ്ടാകും. ഇപ്പോൾ സ്വർണ ഇറക്കുമതി കൂടുതലാണ്. നടപടിവരുമെന്ന് ഉറപ്പാകുന്നതോടെ സ്വർണ ഇറക്കുമതി കുറയും. ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് അവസാനിക്കും. ഇത് രൂപയുടെ മൂല്യം ഉയർത്തും.
കേരളത്തിനെ തീരുമാനം പ്രതികൂലമായി ബാധിക്കും. സ്വർണവിൽപ്പനയിലൂടെ സർക്കാരിന് കിട്ടുന്ന നികുതി ഗണ്യമായി കുറയും. അതായത് സർക്കാരിന്റെ വരുമാനം കുറയും. സ്വർണക്കുറിയിൽ ചേർന്നവരും സ്വകാര്യ കമ്പനികളുടെ ചിട്ടിയിലൂടെ സ്വർണം വാങ്ങിയവരും വെട്ടിലാകും.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍