പിരിച്ചുവിട്ട 36 ജീവനക്കാരിൽ നാലുപേരെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് പറഞ്ഞതോടെ മീഡിയാ വണ്ണിലെ തൊഴിൽ പ്രശ്നത്തിന് പരിഹാരം! പത്രപ്രവർത്തക യൂണിയൻ വഞ്ചിച്ചെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ആക്ഷേപം; ജമാഅത്തെ ഇസ്ലാമിയുടെ ധാർമ്മികത എവിടെപ്പോയെന്ന് സോഷ്യൽ മീഡിയ
എം ബേബി
തിരുവനന്തപുരം: പത്തുമുപ്പത്താറ് ജീവനക്കാരെ ഒറ്റയടിക്ക് പിരച്ചുവിട്ടിട്ട് നാലുപേരെ തിരച്ചെടുക്കാമെന്ന് പറഞ്ഞാൽ സമരം അവസാനിപ്പിക്കുന്ന ട്രേഡ് യൂണിയനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പക്ഷേ അങ്ങനെയൊന്നാണ് നമ്മുടെ പത്രപ്രവർത്തക യൂണിയൻ. ഒടുവിൽ മീഡിയാ വൺ ടി വി ചാനലിലെ തൊഴിൽ പ്രശ്നം പരിഹരിച്ചത് നോക്കുക. ഏകപക്ഷീയമായി പിരിച്ചു വിട്ട 36 ജീവനക്കാരിൽ നാലുപേരെ തിരിച്ചടെുക്കാമെന്ന്, ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മീഡിയാ വൺ മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് അവസാനിപ്പിച്ചിരിക്കായാണ്. ഒരാളെക്കൂടി തിരിച്ചടെുക്കുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കി. പ്രോഗ്രാം ഡിവിഷൻ നിർത്തലാക്കുന്നതിനാൽ പിരിച്ചുവിടാൻ നോട്ടീസ് കൊടുത്ത ഒരാളെയും തിരിച്ചടെുക്കാനാവില്ലന്നെ കടുത്ത നിലപാടിലായിരുന്നു മാനേജ്മെന്റ്. ഒടുവിൽ ഇതിൽ നിന്ന് മാറി നാലുപേരെ തിരിച്ചടെുക്കാൻ സമ്മതം മൂളിയതിൽ ആശ്വസിക്കുകയാണ് പത്രപ്രവർത്തക യൂണിയൻ. ഇതോടെയാണ് പ്രശ്നം പരിഹരിച്ചതായി കാണിച്ച് യൂണിയൻ പത്രക്കുറിപ്പ് ഇറക്കിയത്.
അതേസമയം പത്രപ്രവർത്തക യൂണിയന്റെ നിലപാടിനെതിരെ മാദ്ധ്യമ പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഇത്രയും ദിവസം ചർച്ച നടത്തിയിട്ടും നിസ്സാരമായ നേട്ടമാണ് ഉണ്ടായതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽപോലും പ്രതിസന്ധിയുണ്ടാവുമ്പോൾ സിഐടി.യുവൊക്കെ ഇടപെട്ടുണ്ടാക്കുന്ന നഷ്ടപരിഹാര പാക്കേജുകൾനോക്കുമ്പോൾ പിരിച്ചുവിട്ടവർക്ക് കാര്യമായൊന്നും കിട്ടിയിട്ടില്ല. ഒരു ട്രേഡ് യൂണിയൻ എന്ന നിലയിൽ പത്രപ്രവർത്തക യൂണിയൻ തികഞ്ഞ പരാജയമാണെന്നും മാദ്ധ്യമപ്രവർത്തകർക്കിടയിൽ അഭിപ്രായമുണ്ട്.
അതേസമയം സദാസമയവും സത്യം ധർമ്മം നീതിയും, ഇരവാദവും പറഞ്ഞു നടക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പും ഈ വിഷയം ചൂണ്ടിക്കാട്ടി നവമാദ്ധ്യമങ്ങളിൽ പലരും വിമർശിക്കുന്നുണ്ട്. ഇപ്പോൾ എവിടെപ്പോയി നിങ്ങളുടെ ധാർമ്മികതയെന്നും, ഇത്രയും തൊഴിലാളി വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന നിങ്ങൾക്ക് മാനവികതയെക്കുറിച്ച് സെമിനാർ നടത്താൻ എന്ത് അവകാശമാണെന്നം നവമാദ്ധ്യമങ്ങളിൽ ചോദ്യമുയരുന്നുണ്ട്.
റീജ്യണൽ ജോയന്റ് ലേബർ കമ്മീഷണറൽ കെ എം സുനിലിന്റെയും ജില്ലാ ലേബർ ഓഫീസർ പി വി വിപിൻ ലാലിന്റെയും സാന്നിധ്യത്തിൽ മീഡിയാ വൺ മാനേജ്മെന്റുമായി യൂണിയൻ ജില്ലാ ഭാരവാഹികൾ നടത്തിയ ചർച്ചകക്ക് ഒടുവിലാണ് തൊഴിൽ തർക്കത്തിന് പരിഹാരം കാണാൻ കഴിഞ്ഞത്. എട്ടോളം ദിവസങ്ങൾ ചർച്ച നടത്തിയാണ് അവസാനം ധാരണയിലത്തൊനായത്. കെ യു ഡബ്യു ജെ സംസ്ഥാന പ്രസിഡന്റും ജനറൽസെക്രട്ടറിയും പങ്കെടുത്ത് മീഡിയാ വൺ മാനേജ്മെന്റുമായും ചർച്ച നടന്നിരുന്നു. മീഡിയാ വണ്ണിൽ തുടരാൻ ആഗ്രഹിക്കുന്നവും പിരിഞ്ഞു പോകാൻ സന്നദ്ധതയുള്ളവരുമായി പല തവണ യൂണിയൻ വിഷയം ചർച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് യൂണിയൻ മുന്നോട്ട് പോയത്. എന്നാൽ നിയമപ്രകാരം അവകാശപ്പെട്ട ആനുകൂല്യം നൽകാമെന്നും ഒരാളെ പോലും തിരിച്ചടെുക്കാവുന്ന സാഹചര്യമല്ല സ്ഥാനത്തിൽ ഉള്ളതെന്നുമായിരുന്നു മാനേജ്മെന്റ് മുൻ നിലപാടെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവർക്കാണ് നിയമപ്രകാരം ഗ്രാറ്റിവിറ്റിക്ക് അർഹതയുണ്ടാവുക. എന്നാൽ പിരിച്ചു വിടുന്ന എല്ലാവർക്കും ഗ്രാറ്റിവിറ്റി നൽകണമെന്ന യൂണിയന്റെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചു. നാല് വർഷവും അതിന് മുകളിലുള്ളവർക്ക് മുഴുവൻ ഗ്രാറ്റിവിറ്റിയും താഴെയുള്ളവർക്ക് ഒരു വർഷം അഞ്ച് ദിവസം എന്ന കണക്കിലും ഗ്രാറ്റിവിറ്റ് അനുവദിക്കും. പിരിച്ചു വിടൽ അലവൻസ് 15 ദിവസമെന്നത് ഓരോ വർഷവും 25 ദിവസം എന്ന കണക്കിൽ ഉയർത്താനും അർഹതപ്പെട്ട 9 മാസത്തെ ബോണസ് ഒരു വർഷത്തേതാക്കി ഉയർത്താനും കഴിഞ്ഞു. ആദ്യം കടുത്ത പിടിവാശി കാട്ടിയെങ്കിലും പിന്നീട് യൂണിയനുമായി സഹകരിച്ച് പ്രശ്നം പരിഹരിക്കാനുള്ള സമീപനമാണ് മീഡിയാ വൺ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കുന്നു.
പത്രപ്രവർത്തക യൂണിയനും മീഡിയ വൺ മാനേജ്മെന്റും ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ നടത്തിയ സമവായ ചർച്ചയിലെ വ്യവസ്ഥകൾ മാനേജ്മെന്റ്നേരത്തെ അട്ടിമറിച്ചിരുന്നു. 36 ജീവനക്കാരെയും ഏകപക്ഷീയമായി പിരിച്ചുവിട്ട് ഡിസംബർ ഒന്നിന് ഉത്തരവിറക്കി. ജനുവരി ഒന്ന് മുതൽ ജോലിക്ക് വരേണ്ടെന്ന് കാട്ടിയാണ് മാനേജ്മെന്റ് ഉത്തരവ് നൽകിയത്. ഡിസംബർ ആറാം തിയ്യതി യൂണിയനും മാനേജ്മെന്റും ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഒരു ചർച്ച നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ യാതൊരു നടപടിയും ഉണ്ടാവരുതെന്ന് ലേബർ ഓഫീസർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഡിസംബർ ഒന്നിന് മാനേജ്മെന്റ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയത്. ഇതോടെയാണ് കെ യു ഡബ്യു ജെ സമരവുമായി രംഗത്തേക്കത്തെിയത്.
ചാനൽ തുടങ്ങും മുമ്പ് നിയമിതരായ അഞ്ച് വർഷം വരെ സർവ്വീസുള്ള ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നാണ് മാനേജ്മെന്റ് വാദം. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നുവെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പിരിച്ചുവിടുന്നവർ ന്യൂസ്, പ്രോഗ്രാം വിഭാഗങ്ങളിൽ ഒരു പോലെ ജോലി ചെയ്തു വരുന്നവരാണ്. നിയമിക്കുമ്പോൾ അവർക്ക് നൽകിയ ഓഫർ ലെറ്ററിൽ വിഷ്വൽ എഡിറ്റർ, ക്യാമറ പേഴ്സൺ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്. വാർത്തയും വിനോദ പരിപാടികളും ചാനൽ ഒരുമിച്ചാണ് സംപ്രേഷണം ചെയ്തിരുന്നത്. കോമൺ പൂളിലുള്ള ജീവനക്കാരാണ് ഈ ജോലികളെല്ലാം ചെയ്തിരുന്നതും. പ്രോഗ്രാം വിഭാഗം നിർത്തലാക്കുന്നു എന്ന കാരണം കാണിച്ച് വ്യക്തമായ ഒരു മാനദണ്ഡവും അടിസ്ഥാനമാക്കാതെ വിഷ്വൽ എഡിറ്റർമാരെയും ക്യാമറാമാന്മാരെയും പുറത്താക്കുന്നത് അന്യായവും ലേബർ നിയമങ്ങൾക്കെല്ലാം വിരുദ്ധവുമാണെന്ന് പത്രപ്രവർത്തക യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു.
വാർത്താധിഷ്ടിത പരിപാടികൾ ചാനലിൽ തുടരുന്നിടത്തോളം ഈ തൊഴിലാളികൾക്ക് തൊഴിലിൽ തുടരാനുള്ള എല്ലാ അർഹതയും നിയമപ്രകാരം ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. പിരിച്ചുവിട്ടതിൽ വെറും നാലുപേരെ മാത്രമാണ് തിരിച്ചടെുത്തതെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നേടിക്കെടുക്കാനായി എന്നതിന്റെ പേരിൽ ആശ്വസിക്കുകയാണ് പത്രപ്രവർത്തക യൂണിയൻ ഇപ്പോൾ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍