നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റകൃത്യമാണ് റാഗിങ്; കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം: റാഗിങ് എന്ന ക്രിമിനൽ കുറ്റം അവസാനിപ്പിക്കാൻ മുരളി തുമ്മാരുകുടി എഴുതുന്ന നിർദ്ദേശങ്ങൾ
മുരളി തുമ്മാരുകുടി
നാട്ടകത്തെ പോളിടെക്നിക്കിൽ റാഗിങ്ങിനിരയായി ഒരു കുട്ടിയുടെ വൃക്ക തകരാറിലായി എന്നത്, ഒരു വ്യക്തി എന്ന നിലയിലും ഒരു അച്ഛൻ എന്ന നിലയിലും എന്നെ നടുക്കുന്നു. പണ്ടൊക്കെ പ്രൊഫഷണൽ കോളേജുകളിൽ മാത്രമുണ്ടായിരുന്ന ഈ രോഗം ഇപ്പോൾ പോളിടെക്നിക്കും ഐ ടി ഐ യും കടന്ന് +2 സ്കൂളുകളിൽ വരെ എത്തിയിരിക്കുന്നു. ഇതിനെ മൂടോടെ പിഴുതു മാറ്റിയില്ലെങ്കിൽ മൂന്നുകാര്യങ്ങളാണ് സംഭവിച്ചേക്കാവുന്നത്. ക്രിമിനൽ വാസനയുള്ള, വികലമനസ്കരായ ഒരു പറ്റം പൗരന്മാരെ നാം സൃഷ്ടിക്കും. അതിലേറെ പേർ പഠനകാലത്ത് ഉണ്ടായ പീഡനത്തിന്റെ മാനസിക പ്രത്യാഘാതങ്ങൾ ജീവിതം മുഴുവൻ പേറിക്കൊണ്ടുനടക്കും. മൂന്നാമത് റാഗിംഗിന്റെ ഫലമായി എവിടെയെങ്കിലും ഒരു മരണമോ ആത്മഹത്യയോ ഉറപ്പായും നടക്കും.
ഇത് കഷ്ടമാണ്. വാസ്തവത്തിൽ നിയന്ത്രിക്കാൻ ഏറ്റവുമെളുപ്പമുള്ള കുറ്റക്ര്യത്യമാണ് റാഗിങ്. ഒന്നാമത് നമ്മുടെ സമൂഹമൊന്നടങ്കം ഇതിനെതിരാണ്. രണ്ടാമത് മയക്കുമരുന്ന് മാഫിയയോ മദ്യമാഫിയയോ ഒക്കെപ്പോലെ റാഗിംഗിൽ നിന്നും സാന്പത്തികലാഭമുണ്ടാകുന്ന ആരുമില്ല. അപ്പോൾ ഇതിനെ നിലനിർത്താൻ സംഘടിതമായ ഒരു ശ്രമമൊന്നും ആരും നടത്തില്ല. മൂന്ന്, സുപ്രീം കോടതി തൊട്ടു താഴേക്കുള്ള നമ്മുടെ കോടതികൾ ശക്തമായ നയങ്ങളാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേസ് കോടതിയിലെത്തിയാൽ മാതൃകാപരമായ ശിക്ഷ വിധിക്കാൻ കോടതികൾ മടി കാണിച്ചിട്ടില്ല.
എന്നിട്ടും എന്തുകൊണ്ടാണ് ഈ രോഗം ക്യാൻസർ പോലെ പടരുന്നത്? ബോധവൽക്കരണത്തിന്റെ കുറവൊന്നുമല്ല. പ്രൊഫഷണൽ കോളേജുകളിലെല്ലാം ആന്റി റാഗിങ് കമ്മിറ്റിയും വർഷാരംഭത്തിൽ പൊലീസുകാരും ജഡ്ജിമാരും ഒക്കെ പങ്കെടുക്കുന്ന സെമിനാറുകളും ഒക്കെയുണ്ട്. അപ്പോൾ അറിവിന്റെ അഭാവം ഒന്നുമല്ല പ്രശ്നം. കുറ്റം ചെയ്താലും തലയൂരി പോരാം എന്ന ധാരണയാണ് പ്രധാന പ്രശ്നം. ഇത് സത്യവുമാണ്. കേരളത്തിലിപ്പോൾ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ ഏതാണ്ട് നാലായിരം കോളേജുകളുണ്ട്. അതിൽ പത്തു ശതമാനത്തിലെങ്കിലും വർഷത്തിൽ ഒന്നെങ്കിലും ഇങ്ങനെയുള്ള സംഭവം ഉണ്ടായി എന്നു കരുതിയാൽ തന്നെ നാനൂറ് റാഗിങ് കേസുകൾ കേരളത്തിലെ കോടതികളിലെത്തേണ്ടതാണ്. സത്യത്തിൽ ഇതിലും എത്രയോ കൂടുതലായിരിക്കണം. എന്നാൽ വാസ്തവത്തിൽ പൊലീസിലെത്തുന്ന കേസുകൾ ഇതിലും പത്തു ശതമാനത്തിൽ താഴെയാണ്.
ഈ രോഗം പടരുന്നതിന്, പല അടിസ്ഥാന കാരണങ്ങളുമുണ്ട്. അവയെ ചികിൽസിച്ചാൽ മാത്രമേ ഇത് മാറൂ. അല്ലാതെ വല്ലപ്പോഴും എവിടെയെങ്കിലും പുറത്തുവരുന്ന കേസുകൾ മാത്രം നോക്കിയിട്ട് കാര്യമില്ല.
സംഘബോധം: കുട്ടികൾ സംഘമായിട്ട് ചെയ്യുന്നതാണ് റാഗിങ്. ഭൂരിഭാഗം സീനിയേഴ്സും ഇതിൽ നേരിട്ട് ഇടപെട്ടില്ലെങ്കിലും എന്തെങ്കിലുമൊരു പ്രശ്നമുണ്ടായാൽ എല്ലാവരും കൂടെയുണ്ടെന്ന ഒരു ബോധം തെറ്റ് ചെയ്യുന്നവർക്കുണ്ട്. അതുകൊണ്ട് ചികിത്സയും ഇവിടെ ഗ്രൂപ്പായിട്ട് തന്നെ വേണം. ഏതെങ്കിലും ഒരു സംഘത്തിലെ ഒരാൾ റാഗിങ് എന്ന കുറ്റം ചെയ്താൽ അപ്പോൾ സ്ഥലത്തുണ്ടായിരുന്ന, അത് തടയുവാൻ കഴിയുമായിരുന്ന സീനിയേഴ്സിനെ എല്ലാം, അവരതിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ പോലും ഒരുമിച്ച് സസ്പെൻഡ് ചെയ്യുക. അപ്പോൾ കുറച്ചു പേരെങ്കിലും ഇതിനെ എതിർക്കും, ഏറെ പേർ മാറി നിൽക്കുകയും ചെയ്യും. കുറ്റവാളികൾക്ക് സംഘബലം ഉണ്ടെന്ന ഹുങ്ക് അതോടെ കുറയും.
അദ്ധ്യാപകരുടെ അനാസ്ഥ: അദ്ധ്യാപകർ റാഗിങ് എന്ന കുറ്റത്തെ ഒരു ക്രിമിനൽ കുറ്റമായി കാണാതെ ഏറെ ഫിസിക്കൽ വയലൻസ് ഉണ്ടായാൽ മാത്രമേ ഇതിലിടപെടൂ. കോളേജിൽ വരുന്ന കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷവും അതിന്റെ പ്രത്യാഘാതവും ശരീരത്തിലെ മുറിവിനേക്കാൾ വലുതും, നീണ്ടുനിൽക്കുന്നതുമാണ്. അതുകൊണ്ട് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന ഏതു റാഗിംഗും ഒരുപോലെ ഗൗരവതരമായിക്കണ്ട് നടപടിയെടുക്കേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാക്കുക. അങ്ങനെ ചെയ്യാതിരിക്കുന്നവരെ പ്രേരണാകുറ്റമായി പരിഗണിച്ച് അവരെയും സസ്പെൻഡ് ചെയ്യുക.
മാതാപിതാക്കളുടെ പരോക്ഷ പിന്തുണ: കോളേജിൽ കുട്ടികൾ റാഗിങ് നടത്തിയാൽ 'അതൊക്കെ കുട്ടികളല്ലേ' എന്ന മട്ടിൽ അതിനെ ന്യായീകരിക്കാനും, കേസിൽ നിന്ന് ഒഴിവാക്കിയെടുക്കാനും മാപ്പു പറയിച്ചോ കാശു കൊടുത്തോ പ്രശ്നം തീർക്കാനുമാണ് കുറ്റവാളികളുടെ മാതാപിതാക്കളും ബന്ധുക്കളും ശ്രമിക്കുന്നത്. മക്കൾക്ക് വേണ്ട നിയമസഹായം ലഭ്യമാക്കുന്നതല്ലാതെ, കേസ് ഒഴിവാക്കാനോ മക്കളെ ഒളിവിൽ താമസിപ്പിക്കാനോ കൂട്ടുനിൽക്കുന്നവരെ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്യണം.
രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മർദ്ദം: കേസിൽ കുട്ടികൾ പെട്ടാൽ ''ഇവരുടെ ഭാവി പോകും, ഇപ്രാവശ്യത്തേക്ക് ഒന്നു ക്ഷമിച്ചുകൂടെ'' എന്ന മട്ടിൽ ഇരയുടെ ബന്ധുക്കളെയും ഇരയേയും സമ്മർദം ചെയ്യുന്ന രീതിയാണ് പൊലീസിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കണ്ടുവരുന്നത്. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയക്കാരും മുൻകൂർ തീരുമാനം എടുക്കണം. റാഗിങ് കേസിൽ ശുപാർശ പറയാൻ ഒരാളും സമ്മതിക്കരുത്. അനുരഞ്ജനത്തിന് ശ്രമിക്കുന്ന പൊലീസുകാർക്ക് യാതൊരു പിന്തുണയും നൽകുകയുമരുത്.
വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ താൽപര്യക്കുറവ്: കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനം ഒറ്റ വർഷം ശരിക്കൊന്നു ശ്രമിച്ചാൽ തീരാവുന്നതേയുള്ളു റാഗിങ് എന്ന പ്രശ്നം. ഇക്കാര്യത്തിന്റെ ഗൗരവം അവർ മനസ്സിലാക്കാത്തതാണ് മറ്റൊരു കുഴപ്പം എന്നു തോന്നുന്നു. നേതാക്കളെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കണം.
വേഗത്തിലും മാതൃകാപരമായും ഉള്ള ശിക്ഷയുടെ അഭാവം: റാഗിങ്ങിന് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് ജാമ്യം കൊടുക്കാതെ തൊണ്ണൂറു ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണം. റാഗിംഗിന് ഒരു മിനിമം നിശ്ചിത ശിക്ഷ ഉണ്ടാകണം. മൂന്നു വർഷം ജയിൽ ശിക്ഷ, അതുകഴിഞ്ഞ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് അതിൽ കൂടുതലാകാം. ഇതുപോലെ തന്നെ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും ആറുമാസമോ മറ്റോ മിനിമം ശിക്ഷ വിധിക്കണം. മുൻപ് പറഞ്ഞത് പോലെ റാഗിങ് നടത്തിയവരെയും, അത് കണ്ടു നിന്നവരെയും, അതറിഞ്ഞിട്ടും നടപടി എടുക്കാത്ത വാർഡന്മാരേയും അദ്ധ്യാപകരെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യണം. കോടതിയുടെ വിധി വരാതെ ഇവരെ ഒന്നും തിരിച്ചെടുക്കരുത്...
പോസിറ്റിവ് ആയി ഒന്നും പറഞ്ഞില്ല എന്ന് വേണ്ട. റാഗിംഗിനെ പറ്റി, അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ പറ്റി, അതിനെതിരായ നിയമങ്ങളെ പറ്റി, അതനുഭവിച്ചവർക്കുണ്ടായ മാനസിക പ്രശ്നങ്ങളെ പറ്റി, അതിന്റെ പേരിൽ കേസിൽ കുടുങ്ങിയവരുടെ ജീവിതം കുഴപ്പത്തിൽ ആയതിനെ പറ്റി ഒക്കെ ഉദാഹരണ സഹിതം പ്രതിപാദിക്കുന്ന ഒരു അര മണിക്കൂർ വീഡിയോ കേരള സർക്കാർ തയ്യാറാക്കണം. എന്നിട്ട് കോളേജിലും +2 സ്കൂളിലും പുതിയ കുട്ടികൾ വരുന്നതിന്റെ തലേ ദിവസം ഇത് എല്ലാ കുട്ടികളും അദ്ധ്യാപകരും നിർബന്ധമായി കാണണം. എന്നിട്ട് ഒരു റാഗിങ് വിരുദ്ധ ഡിക്ലറേഷനിൽ ഒപ്പിടുകയും വേണം. ഇത്രയും ആയിട്ടും പഠിക്കാത്തവർ പിന്നെ കുറച്ചു നാൾ ജയിലിൽ കിടന്നുതന്നെ പഠിക്കട്ടെ.
ഇതൊക്കെ അൽപം കടുപ്പമായി തോന്നുമെങ്കിലും ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ, സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഈ കാൻസർ കരിച്ചുകളയണമെങ്കിൽ അൽപം കടുത്ത പ്രയോഗങ്ങൾ വേണ്ടിവരും. അല്ലെങ്കിൽ ഒരു മരണമോ ആത്മഹത്യയോ എന്തിന്, കൊലപാതകം വരെയോ ഇതിന്റെ പേരിൽ നടന്നേക്കാം. അന്ന് നമ്മൾ തലയിൽ കൈ വച്ചിട്ട് കാര്യമില്ല.
(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്