ഒരു കോടി തന്നേക്കാം; കായലും കടലും പുഴയും നികത്തി ഞങ്ങളും പണിതോട്ടെ കോടതീ കുറെ മണിമാളികകൾ: ഒരു ഫ്ലാറ്റിന്റെ വില പോലും ഈടാക്കാതെ ഡിഎൽഎഫിന്റെ കോടികളടെ അനധികൃത നിർമ്മാണത്തിന് ഒത്താശ നൽകിയ ഹൈക്കോടതി വിധി നൽകുന്ന സൂചനകൾ
എഡിറ്റോറിയൽ
ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂന്ന് അടിത്തൂണുകളാണ് നിയമനിർമ്മാണ സഭകളും ഭരണ നിർവ്വാഹണ സമിതികളും കോടതികളും. പാർലമെന്റുകളും നിയമസഭകളും നിർമ്മിക്കുന്ന നിയമങ്ങൾ ഭരണഘടനയ്ക്കും സ്വാഭാവിക നീതിക്കും വിരുദ്ധമാണോ എന്നു പരിശോധിക്കുകയാണ് കോടതികളുടെ പ്രധാന ജോലി. രാജ്യത്തു നിലവിൽ ഉള്ള നിയമങ്ങൾക്ക് വിധേയമായാണോ എക്സിക്യൂട്ടീവ് പ്രവർത്തിക്കുന്നത് എന്നതാണ് കോടതികളുടെ പ്രധാനപ്പെട്ട രണ്ടാമത്തെ ചുമതല. പൗരന്മാർ തമ്മിലും പൗരന്മാരും സ്റ്റേറ്റും തമ്മിലും മറ്റുമുള്ള വ്യവഹാരങ്ങളിൽ എഴുതപ്പെട്ട നിയമത്തിന് വിധേയമായി തീർപ്പു കൽപ്പിക്കുകയാണ് കോടതികളുടെ പ്രധാനപ്പെട്ട ചുമതല.
കോടതികളുടെ പല തീരുമാനങ്ങളും പക്ഷെ അവയുടെ അതിർവരമ്പുകൾ കടന്നതും സാമാന്യ യുക്തിക്കു നിരക്കാത്തതുമാണ്. അത്തരം നീതികേടുകളെ ചോദ്യം ചെയ്യാൻ പോലും നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ സംവിധാനം ഇല്ല. കോടതികൾ അവർക്ക് നിശ്ചയിച്ചു കൊടുത്ത ചുമതലയ്ക്ക് അപ്പുറം കടക്കുന്നതാണ് ഈ അനിശ്ചിതത്വത്തിന് കാരണം. ഇന്നലെ കേരളാ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടത്തിയ ഒരു വിധി പ്രഖ്യാപനം മാത്രം എടുത്തു പരിശോധിക്കുക. ചിലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച റിയൽ എസ്റ്റേറ്റ് ഭീമന്റെ ഫ്ലാറ്റുകൾക്ക് ഒരു കോടി രൂപ പിഴ അടച്ചു അംഗീകാരം നൽകിയ തീരുമാനം ഏതു സാമാന്യ ബുദ്ധിക്കാണ് നിരക്കുന്നത്?
അവിടുത്തെ ഒരു ഫ്ലാറ്റിന് ഒരു കോടിയിൽ ഏറെ രൂപ ഉണ്ടെന്ന് ഓർക്കണം. നിയമം ലംഘിച്ച് അവർ പണി തീർത്ത അനധികൃത ഫ്ളാറ്റുകൾ എല്ലാം ഒരു ഫ്ലാറ്റിന്റെ വില നൽകിയാൽ നിയമപരമാക്കി തീർക്കുന്നു എന്നു സാരം. ഇത് എന്തു തരം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്? നിങ്ങൾക്ക് നിയമം ലംഘിച്ചു എന്തും ചെയ്യാം. പിന്നെ കുറച്ചു പിഴ അടച്ചാൽ അതു സ്വന്തമാക്കാം എന്നല്ലേ? ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്ത് നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്യുന്നതും നാമമാത്രമായ പിഴ അടച്ചു ഇതു ചെയ്യുന്നതും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്.
തെറ്റുകൾക്ക് ശിക്ഷ നൽകുന്നതിന്റെ പ്രധാന ലക്ഷ്യം കുറ്റവാളി അതു ആവർത്തിക്കാതിരിക്കാനും ഈ വിവരം അറിയുന്ന മറ്റാരും അതു ചെയ്യാതിരിക്കാനുമാണ്. എന്നാൽ ഇങ്ങനെ ഒരു ശിക്ഷയാണ് നൽകുന്നതെങ്കിലും കുറ്റവാളി പോലും അതു ആവർത്തിക്കുകയല്ലേയുള്ളൂ. നിയമത്തെ പേടിച്ചു തെറ്റു ചെയ്യാതിരിക്കാനും അനേകം പേർക്ക് നിയമം ലംഘിക്കാനുമുള്ള പ്രചോദനമാവുകയാണ് ഈ വിധി. ഈ വിധി ചൂണ്ടിക്കാട്ടി ഇനി അനധികൃത നിർമ്മാണം നടത്തിയ ആർക്കും അതു നിയമപരമാക്കാൻ ശ്രമിക്കാം. എന്നു വച്ചാൽ ഒരു കോടിതി വിധി വഴി കൂടുതൽ പേർക്ക് നിയമം ലംഘിക്കാൻ അവസരം നൽകുന്നു എന്നർത്ഥം.
ഡിഎൽഎഫ് ഫ്ലാറ്റ് പണിതത് രാജ്യത്ത് നിലവിലിരിക്കുന്ന തീരദേശ പരിപാലന അതോരിറ്റി നിയമം നഗ്നമായി ലംഘിച്ചു കൊണ്ടാണ്. പരിസ്ഥിതി അനുമതി പോലും ലഭിച്ചത് നടപടി ക്രമങ്ങളെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത കരങ്ങളെ കുറിച്ചുള്ള വാർത്തകൾ മറുനാടൻ അടക്കുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിസ്ഥിതി അനുമതി അനുവദിച്ചത് പ്രാഥമിക നടപടിക്രമം പോലുമറിയാത്ത ആളുകളാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടുകളിലും വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റിന്റെ നിർമ്മാണം നടന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് നിരീക്ഷിച്ച് സിംഗിൾ ബെഞ്ചിന്റെ വിധി വന്നത്. എന്നാൽ ഇതിന് പിന്നാലെ കമ്പനി ഈ ഉത്തരവിന് സ്റ്റേ വാങ്ങിച്ചു. പിന്നീട് കേസിൽ ഗ്രീൻ ട്രിബ്യൂണലിനെ ഇടപെടുവിച്ചതോടെയാണ് ഇപ്പോൾ കമ്പനിക്ക് തടിയിൽത്തട്ടാത്ത രീതിയിൽ വിധിവന്നത് എ്ന്നത് ശ്രദ്ധേയമാണ്.
സിംഗിൾ ബെഞ്ച് ഉത്തരവിൽ കായൽ തീരത്തോട് ചേർന്ന് ഡിഎൽഎഫ് നിർമ്മിച്ചിരിക്കുന്ന കെട്ടിട സമുച്ചയം തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും കെട്ടിടം പൊളിച്ചു നീക്കാനുമായിരുന്നു ഉത്തരവ്. ചിലവന്നൂരിലെ ഫ്ലാറ്റ് കമ്പനി നിർമ്മിച്ചിരിക്കുന്നത് 135 മീറ്റർ കായൽ കൈയേറിയാണ് എന്ന് കോടതി വിലയിരുത്തുകയുണ്ടായി. തീരപരിപാലന നിയമം മറികടന്ന് നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റാനാണ് കോടതി ഉത്തരവ്. ഉത്തരവ് പ്രകാരം കൊച്ചി ചിലവന്നൂർ 135 മീറ്റർ പരിധിയിലുള്ള നിർമ്മാണമെല്ലാം പൊളിച്ച് മാറ്റണം. 2007ലെ ബിൽഡിങ്ങ് നിർമ്മാണ അനുമതി പ്രകാരമുള്ള എല്ലാ പ്രവൃത്തികളും നിർത്തിവയ്ക്കാനും കോടതി ഉത്തരവിൽ വ്യക്തമായി. ഇത്തരത്തിൽ രാജ്യത്ത് നിലവിലുള്ള നിയമത്തെ ലംഘിച്ചുകൊണ്ട് ഫ്ളാറ്റ് കെട്ടിപ്പൊക്കി എന്ന വസ്തുത പരിഗണിക്കുകയും അതിന് എതിരെ വിധി ഉണ്ടാകുകയുമായിരുന്നു ചെയ്തത്.
എന്നാൽ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത് ഫ്ലാറ്റിന് വേണ്ടി പണം മുടക്കിയവരുടെ കാര്യം മാറ്റമായിരുന്നു. കേന്ദ്രസർക്കാറിന്റെ നിലപാടും ഈ വിഷയത്തിൽ വിധിയെ സ്വാധീനിച്ചു. ഡിഎൽഎഫ് കെട്ടിടങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്ന നിലപാടായിരുന്നു കേന്ദ്രസർക്കാർ കോടതിയിൽ സ്വീകരിച്ചത്. ലംഘിച്ചിട്ടില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാനധിയുടെ മരുമകൻ റോബർട്ട് വധേരയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികൂടിയാണ് ഡിഎൽഎഫ്. അതുകൊണ്ട് മുൻ യുപിഎ സർക്കാറിന്റെ കാലത്ത് വലിയ ഇടപാടുകൾ കമ്പനിക്ക് വേണ്ടി ഉണ്ടായിരുന്നുവെന്നും ആരോപണം ഉയർ്ന്നിരുന്നു.
യമുനാതീരത്ത് ശ്രീശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ആഗോളസംഗമത്തിനായി ഒരുക്കിയ താൽക്കാലിക നിർമ്മിതകൾ നദീതീരത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ നശിപ്പിച്ചുവെന്ന് വ്യക്തമാക്കി അവർക്ക് കോടികളുടെ ഫൈൻ പിഴശിക്ഷ വിധിച്ച ഗ്രീൻ ട്രിബ്യൂണൽ കായൽത്തീരം കയ്യേറി ഡിഎൽഎഫ് ഒരുക്കിയ സ്ഥിരം കെട്ടിടം പരിസ്ഥിതി നശിപ്പിക്കില്ലെന്ന് എങ്ങനെ തീരുമാനിച്ചുവെന്ന ചോദ്യവും ഉയരുന്നു. കേരളത്തിൽ ക്വാറി വിഷയത്തിലും ഗ്രീൻ ട്രിബ്യൂണൽ കടുംപിടിത്തം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം റോഡരികിൽ മുഴുവൻ ക്വാറികൾ അനുവദിക്കാനാവില്ലെന്നുൾപ്പെടെ വ്യക്തമാക്കി സുപ്രീംകോടതി വിധിപോലും ഉണ്ടായത്. പരിസ്ഥിതി സംരംക്ഷണമെന്നത് കോടതിയുടെ കൂടി ഉത്തരവാദിത്തം ആണെന്നും ഇത് കോടതിയുടെ ബാധ്യതയാണെന്നും വ്യക്തമാക്കിയായിരുന്നു ദിവസങ്ങൾക്കു മുമ്പുണ്ടായ സുപ്രീംകോടതി വിധി.
പരിസ്ഥിതി സംരക്ഷണമെന്നത് കോടതിയുടെ കൂടി ബാധ്യതയാണെന്ന് രാജ്യത്തെ പരമോന്നത കോടതികൂടി നിരീക്ഷിച്ചതു പരിഗണിക്കുമ്പോൾ അതിനെതിരെ നിലകൊണ്ട ഗ്രീൻ ട്രിബ്യൂണലിന്റെ വിലയിരുത്തൽ ഡിഎൽഎഫിന്റെ ചിലവന്നൂരിലെ ഫ്ലാറ്റ് സമുച്ചയ്തതിന്റെ കാര്യത്തിൽ ഉണ്ടായെന്ന് കാണാം. ഇത്തരം വാദം ഉണ്ടായതോടെയാണ്, കേന്ദ്രത്തിൽ നിന്നുള്ള അനുകൂല നിലപാടിനെ തുടർന്നാണ് ഡിഎൽഎഫ് ഫ്ലാറ്റിന് ഇപ്പോൾ ചെറിയ പിഴ ഈടാക്കി കെട്ടിടം പൊളിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കേണ്ടിവന്ന സാഹചര്യമുണ്ടായത്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഡിഎൽഎഫിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. കേസിൽ സംസ്ഥാന സർക്കാറിനെ എതിർത്ത് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഹൈക്കോടതിയിൽ ഹാജരായത് മാത്രം മതി ഈ വിഷയത്തിലെ രാഷ്ട്രീയ താൽപ്പര്യങ്ങൾ വ്യക്തമാകാൻ.
അടുത്തിടെ അനധികൃത നിർമ്മാണങ്ങൾ പിഴ ഈടാക്കി നിയമാനുശ്രുതമാക്കി മാറ്റാൻ കേരള സർക്കാർ ഒരുങ്ങുകയുണ്ടായി. എന്നാൽ, വിവാദം ഭയന്ന് തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയുണ്ടായി. ഡിഎൽഎഫ് വിഷയത്തിലെ ഇപ്പോഴത്തെ കോടതി വിധി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള അനധികൃത കൈയേറ്റക്കാരെ ബാധിക്കുമെന്നത് ഉറപ്പാണ്. ആർക്കും അനധികൃതമായി കെട്ടിടങ്ങൽ നിർമ്മിക്കാനും പിഴയടച്ച് സാധൂകരിക്കാനും പ്രേരണ നൽകുന്നതു കൂടിയായി ഹൈക്കോടതി വിധിയെന്ന കാര്യം പറയാതെ വയ്യ.
Stories you may Like
- മറുനാടന് പിന്തുണയുമായി ദീപിക; എഡിറ്റോറിയൽ ചർച്ചയാകുമ്പോൾ
- ഈ അമ്മ വീട്ടിൽ ചെല്ലുമ്പോൾ വീടില്ല, മക്കളെയും കാണാനില്ല
- പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ
- ബംഗ്ലൂരു കോടതിയിലെ വിധി എതിരായാൽ അതിവേഗം അപ്പീൽ നൽകും
- പ്രിയ വർഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്