അന്ത്യാത്താഴത്തിൽ മാറിടം കാട്ടിയ സ്ത്രീയുടെ ചിത്രം വിശ്വാസികൾക്ക് രോഷമുണ്ടാകുന്നത് സ്വാഭാവികം; പ്രതിസന്ധികളിൽ നടക്കേണ്ടത് സംഭാഷണമാണ്; സംവാദവും വാക്കു തർക്കവുമല്ല; മനോരമയുടെ മാതാഹരി ചിത്രത്തിന് എതിരെയുള്ള പ്രതിഷേധം ക്രൈസ്തവ രീതിയിലുള്ള ഇടപെടൽ അല്ലെന്ന് തിയോളജിക്കൽ സഭ: ഫാ ജേക്കബ് നാലുപറയിലിന്റെ വിലയിരുത്തൽ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇയ്യോബിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്ത് സി ഗോപൻ കുപ്രസിദ്ധ ചാരവനിത മാതാഹരിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ' മൃദ്യംഗിയുടെ ദുർമൃത്യു' എന്ന നാടകത്തിനു വേണ്ടി ടോം വട്ടക്കുഴി വരച്ച ചിത്രം ഉണ്ടാക്കിയ പൊല്ലാപ്പ് ഇനിയും മനോരമയെ വിട്ടുമാറിയിട്ടില്ല. മനോരമയുടെ ഭാഷാപോഷണിയിലാണ് ഈ ചിത്രം അടിച്ചു വന്നത്. മാസിക പിൻവലിച്ചെങ്കിലും മനോരമയോട് പൊറുക്കാൻ ക്രൈസ്തവ വിശ്വാസികൾക്കായില്ല. പ്രശ്നം ഏറ്റെടുത്ത് വഷളാക്കാൻ ദീപിക കൂടിയെത്തിയതോടെ വിശ്വാസികൾ തെരുവിലിറങ്ങി. ജ്വലിക്കുന്ന സൗന്ദര്യമുള്ള ചാരസുന്ദരിമാരുടെ കഥകൾ ലോകം കേട്ടിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു യൂറോപ്പിനെ ഒന്നടങ്കം തന്റെ മാദക ശരീരം കൊണ്ടും നഗ്നനൃത്തം കൊണ്ടും പുളകം കൊള്ളിച്ച സ്ത്രീ ആയിരുന്നു മാതാഹരി. യേശുദേവന്റെ അന്ത്യത്താഴ ചിത്രത്തെ മാതാഹരിയുമായി സാമ്യപ്പെടുത്തിയത് അവർക്ക് അംഗീകരിക്കാനായില്ല. മനോരമ ബഹിഷ്കരിച്ചും പ്രതിഷേധം തുടർന്നു.
എന്നാൽ പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്ക് നീളുന്ന അവസ്ഥയുണ്ടാക്കി. ഇതിന് ചില പുരോഹിതന്മാരുടെയും പിന്തുണയുണ്ടാരുന്നു. വിശ്വാസത്തെ കത്തി്ജ്വലിപ്പിച്ച് തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോ എന്ന സംശയം പല കോണിൽ നിന്നും ഉയർന്നു. ഇക്കാര്യത്തിൽ സഭ നേതൃത്വം നിലപാട് വിശദീകരിച്ചതുമില്ല. ഈ വിഷയത്തിലാണ് കേരളാ തിയോളജിക്കൽ അസോസിയേഷൻ നിലപാട് വിശദീകരിക്കുന്നത്. ക്രൈസ്തവ ഏറെ സ്വാധീനമുള്ള പുരോഹിതനാണ് ഫാ. ഡോക്ടർ ജേക്കബ് നാലുപറയിൽ. സരസ്സമായി തന്നെ നാടകത്തോടും
ചിത്രകാരനോടും മാസികയോടും എടുക്കേണ്ട നിലപാട് ഫാദർ വിശദീകരിക്കുന്നുണ്ട്. പ്രതിഷേധമാകാം, പക്ഷേ അത് ക്രിസ്തുവിന് നിരക്കുന്ന തരത്തിലാകണമെന്ന ആഹ്വാനമാണ് ഫാദർ നടത്തുന്നത്. കാരുണ്യകൻ എന്ന മാസികയും അച്ചന്റെ നേതൃത്വത്തിൽ പുറത്തിറങ്ങുന്നുണ്ട്. ഇതും സഭയിൽ വ്യാപക പ്രചാരമുള്ളതാണ്. അതുകൊണ്ട് തന്നെ നാലുപറയിലിന്റെ വിശദീകരണം സഭാ വിശ്വാസികളെ സ്വാധീനിക്കുമെന്നാണ് സൂചന.
പ്രതിസന്ധികളിൽ നടക്കേണ്ടത് സംവാദമാണ്. മറുപക്ഷത്തെ ക്ഷമയോടെ കേൾക്കുക. ചിത്രകാരനും എഴുത്തുകാരനും നാടകവും പറയുന്നത് എന്തെന്ന് കേൾക്കുക. കേൾവിയിൽ ആരംഭിച്ച് സംഭാഷണത്തിലൂടെ വളരുന്നതാണ് ക്രൈസ്തവ സമീപനം. അക്രമത്തിന്റെ പ്രവണതകളെ തീർത്തും ഒഴിവാക്കണം. ഈ വിവാദത്തിൽ ക്രൈസ്തവ വിശ്വാസികൾ പ്രതികരിച്ചുവെന്നത് നല്ലകാര്യം തന്നെ. എന്നാൽ പ്രതികരണത്തിന്റെ ഗുണവും രീതിയും നിശ്ചയിക്കേണ്ടത് ക്രൈസ്തവ രീതിയിലാകണം. വിശ്വാസികളുടെ ആകുലതയും വേദനയും തിരിച്ചറിഞ്ഞ് മാസിക ചിത്രം പിൻവലിച്ചതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ആലഞ്ചേരി പിതാവ് പറഞ്ഞത് വീട്ടുവീഴ്ചയുടെ നിലപാടാണ്. അതാണ് ഏവരും സ്വീകരിക്കേണ്ടതെന്ന് വിശദീകരിക്കുകയാണ് ഫാദർ ഡോ. ജേക്കബ് നാലുപറയിൽ.
യേശുക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്മാരും അവസാനത്തെ അത്താഴത്തിനിരിക്കുന്ന ചിത്രത്തിന്റെ മാതൃകയിൽ അർധനഗ്നയായ മാതാഹരിയുടെ സമീപം പന്ത്രണ്ട് കന്യാസ്ത്രീകൾ ഇരിക്കുന്ന ടോം വട്ടക്കുഴിയുടെ ചിത്രം അന്ത്യഅത്താഴത്തെയല്ല കുറിക്കുന്നതെന്നായിരുന്നു ഒരു വിഭാഗം കലാകാരന്മാരുടെ വിലയിരുത്തൽ. ജ്വലിക്കുന്ന സൗന്ദര്യമുള്ള ചാരസുന്ദരിമാരുടെ കഥകൾ ലോകം കേട്ടിട്ടുണ്ടെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു യൂറോപ്പിനെ ഒന്നടങ്കം തന്റെ മാദക ശരീരം കൊണ്ടും നഗ്നനൃത്തം കൊണ്ടും പുളകം കൊള്ളിച്ച സ്ത്രീ ആയിരുന്നു മാതാഹരി. അതുകൊണ്ട് തന്നെ ആരെന്ത് പറഞ്ഞാലും ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അപമാനിക്കുന്നതാണ് ഭാഷാപോഷണിയുടെ ചിത്രമെന്ന വികാരവുമായി വിശ്വാസികൾ തെരുവിലെത്തി. മനോരമ പത്രം കത്തിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ചു. ഇത്തരത്തിലെ പ്രതിഷേധം
ക്രൈസ്തവ പാതയിൽ അല്ലെന്നാണ് ജേക്കബ് നാലുപറയിൽ വിശദീകരിക്കുന്നത്.
ഭാഷാ പോഷണി മാസികയുടെ കവർചിത്രത്തിലെ വിവാദം കെട്ടടങ്ങാതെ പടരുകയാണ്. ഈ വിഷയത്തിലെ ക്രിസ്തീയ പ്രതികരണം എങ്ങനെയായിരിക്കണമെന്ന ആമുഖത്തോടെയാണ് വിശദീകരണം തുടങ്ങുന്നത്. ഡാവിഞ്ചി വരച്ച അന്ത്യാത്താഴത്തെയാണ് ചിത്രം അനുസ്മരിപ്പിക്കുന്നത്. ക്രിസ്തുവിന്റേയും അപ്പോസ്തലന്മാരുടേയും സ്ഥാനത്ത് 12 കന്യാസ്ത്രീകളും മാറിടം അനാവൃതമാക്കിയ സ്ത്രീയും. യേശുവിനെ ദൈവപുത്രനായി ആരോധിക്കുന്നവർക്ക് സങ്കടവും രോക്ഷവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് ചിത്രകാരനും മാസികയ്ക്കും നേരെ നീങ്ങുന്നത് സ്വാഭാവികവുമാണ്. എന്നാൽ പ്രാഥമിക പ്രതികരണം മാത്രമായിരിക്കണം. നാടകത്തിന്റെ വസ്തുതകൾ കൂടി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന ആവശ്യമാണ് ഫാദർ മുന്നോട്ട് വയ്ക്കുന്നത്. വിശദമായി തന്നെ നാടകത്തെ വിശകലനം ചെയ്യുന്നു. ആ നാടകത്തിലൂടെ പോയാൽ പലയിടത്തും ഈ ചിത്രത്തെ കാണാനാകും.
ഒന്നാംലോകമാഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഫ്രഞ്ച് പട്ടാളകോടതി വെടിവച്ചു കൊന്ന നർത്തകിയാണ് മതാഹാരി. വധിക്കപ്പെടുന്നതിന്റെ തലേദിവസം ഒരു കന്യാസ്ത്രീ മഠത്തിൽ അടിയ നൃത്തവുമായി ബന്ധപ്പെട്ടതാണ് നാടകം. ഇതേ നൃത്തവുമായി ബന്ധപ്പെട്ട് വൈലോപ്പള്ളി ശ്രീധരമേനോൻ എഴുതിയ നർത്തകി എന്ന കവിതയേയും അനുസ്മരിക്കുന്നു. ആ കവിതയെ അടിസ്ഥാനമാക്കിയാണ് ഈ നാടകം രചിച്ചിരിക്കുന്നത്. വൈലോപ്പള്ളിയെ പോലും കഥാപാത്രമാക്കി കൊണ്ടു വരുന്നു. നാടകത്തിലെ പ്രധാന ഭാഗം കന്യാസ്ത്രീ മഠത്തിലെ അത്താഴമാണ്. അത് മാതാഹാരിയുടെ അന്ത്യാത്താഴമാണ്. അതിന് ശേഷം നൃത്തം. സൈനികരെത്തുന്നു. ഈയിടയിൽ അവരെ കൊല്ലുന്നു. നർത്തകിയുടെ അവസന ചുവടുപോലെ ശരീരം ഉലച്ച് ഇവിടെ മരിച്ചു വീഴുന്നു.
ഭക്ഷണമേശയ്ക്ക് അടുത്ത് പന്ത്രണ്ട് കന്യാസ്ത്രീകൾ. നടക്ക് മാറിടം പ്രദർശിപ്പിക്കുന്ന മാതാഹരി. നാടകത്തിൽ പറയുന്ന വെള്ളവും അപ്പീളും. പിന്നിൽ തോക്കേന്തിയ പട്ടാളക്കാർ. നാടകത്തിലെ രംഗം ഭാവനാത്മകമായി ചിത്രീകരിക്കാനുള്ള ചിത്രകാരന്റെ ശ്രമമാണ് ഇത്. അതിന് അദ്ദേഹം മാതൃകയാക്കിയത് ഡാവിഞ്ചിയുടെ അന്ത്യാത്താഴവും. നാടകം വായിച്ചു കഴിയുമ്പോൾ ആദ്യമുണ്ടായിരുന്ന പ്രതിഷേധത്തിന്റെ രൂക്ഷത കുറയുമെന്ന് ഉറപ്പാണ്. ചിത്രത്തിനെതിരെയുള്ള പ്രതിഷേധവും നൊമ്പരവും അൽപ്പം കൂടി മയപ്പെടും കുറയും. അന്ത്യാത്താഴത്തെ ഇതിന് ഉപയോഗിക്കണമായിരുന്നോ എന്ന വിശ്വാസികളുടെ ചോദ്യം അപ്പോഴും നിലനിൽക്കുമെന്നും ഫാദർ പറയുന്നു. അതിന് യേശു പറഞ്ഞ മാതൃക സ്വീകരിക്കണമെന്നാണ് ഫാദർ പറയുന്നു.
ഭൂത്തോച്ചോടകനെ എതിർക്കാനൊരുങ്ങുന്ന ശിക്ഷ്യരോട് അവരെ തടയരുതെന്ന് യേശു പറയുന്നു. നമുക്ക് എതിരല്ലാത്തവരെല്ലാം നമുക്ക് ഒപ്പമാണ് എന്ന് പറയുന്നു. നമുക്ക് ഒപ്പം അല്ലാത്തവരുമായും സഹകരിക്കണമെന്ന പാഠമാണ് മുന്നോട്ട് യേശു മുന്നോട്ട് വയ്ക്കുന്നത്. ഒന്നു നോക്കിയാൽ സി ഗോപനും വൈലോപ്പള്ളിയും രണ്ടും വിശ്വാസിയെ സംബന്ധിച്ചടത്തോളം നമ്മുടെ കൂടെയല്ല. എങ്കിൽ പോലും കലാരൂപമായി മാതാഹരിയെ അവതരിപ്പിച്ചത് വിശ്വാസികൾക്ക് എതിരായ ചിന്തയോടോ കാഴ്ചപോടോ കൂടിയല്ല. അതിനാൽ അവർ എതിരല്ല. വത്തിക്കാൻ രണ്ടാം കൗൺസിലിലെ പ്രബോധനവും വിശദീകരിക്കുന്നു. മത മേഖലയും മത ഇതര മേഖലയുമുണ്ട്. ഇവ തമ്മിൽ പരസ്പര സഹകരണം വേണമെന്നും കലഹിക്കുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നുമാണ് പറയുന്നത്.
മാതാഹരിയുടെ കഥ പറയുമ്പോൾ ചിത്രകാരന്റെ ഭാവനയിൽ അതിന് മാതൃകയാക്കിയത് അന്ത്യത്താഴമാണ്. ഇവിടെ കലയ്ക്ക് കലയുടെ രീതിയും രീതിശാസ്ത്രവും ന്യായവുമുണ്ട്. മതത്തിനും നീതി ശാസ്ത്രമുണ്ട്. ഇത് മനസ്സിലാക്കാനാണ് സംഭാഷണത്തിലേക്ക് കടക്കേണ്ടത്. ഡാവിഞ്ചിയുടെ മാതൃക സ്വീകരിച്ചു എന്തിന് സ്വീകരിച്ചു. അത് മതത്തിന് എന്ത് ബുദ്ധിമുട്ടുണ്ടാക്കി തുടങ്ങിയ ചർച്ചകൾ നടക്കണം. മതാഹരിയെന്ന് പറയുന്നത് നഗ്ന നർത്തകിയായി ഉണ്ടായിരുന്നു. ഒരിക്കലും മാറിടം അനാവൃതമാക്കിയിരുന്നില്ല. എന്നാൽ അവസാന നടനത്തിൽ മാറിടം അനാവൃതമാക്കിയെന്ന് മിത്ത്. ചിത്രകാരൻ ഇതിനെ വിശദീകരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇത്തരം പ്രതിസന്ധികളിൽ നടക്കേണ്ടത് സംഭാഷണമാണ്. സംവാദവും വാക്കു തർക്കവുമല്ല. സംഭാഷണത്തിന്റെ ആദ്യപടിയായി മറുപക്ഷത്തെ ക്ഷമയോടെ കേൾക്കുകയാണ് വേണ്ടത്. ചിത്രകാരനും ചിത്രത്തിനും നാടകത്തിനും പറയാനുള്ളത് എന്താണ് എന്ന് വിശ്വാസികൾ കേൾക്കാനുള്ള പക്വത വിശ്വാസികൾ കാണിക്കണം. അതു പോലെ മറിച്ചും.
കേൾവിയിൽ ആരംഭിച്ച് സംഭാഷണത്തിലൂടെ വളർന്ന് പരസ്പര മനസ്സിലാക്കലിന്റെ തലത്തിലേക്ക് ഉയരുന്നതാണ് കടക്കുന്നതാണ് ക്രൈസ്തീയ രീതി. ആക്രമണോത്സുകമായ വാക്കും പ്രവർത്തിയും ക്രൈസ്തവ രീതിയല്ല. ഈ വിഷയത്തിലും അത് പാടില്ല. ഈ പ്രശ്നത്തിൽ ഗുണകരായി എടുത്തു കാട്ടാനുള്ളത് ക്രിസ്ത്യാനി പ്രതികരിച്ചു എന്നത് മാത്രമാണ്. എന്നാൽ പ്രതികരണത്തിന്റെ ഗുണവും രീതിയും നിർണ്ണയിക്കേണ്ടത് യേശുവിന്റെ വഴികളിലൂടെയാണം ഈ വിഷയത്തിൽ സ്ഥാപനം മാപ്പു പറഞ്ഞതിനാൽ മറ്റ് പ്രതികരണങ്ങൾ വേണ്ടെന്ന ആലഞ്ചേരി പിതാവിന്റെ പ്രസ്താവനയാണ് ഏവരും മാത്രകയാക്കണം. അപ്രിയകരമായ ആവിഷ്കാരത്തോട് പരസ്പര ബഹുമാനത്തിന്റെ പാതിയിൽ ക്രൈസ്തവ രീതിയിലെ ഇടപെടൽ മതിയെന്നാണ് കേരളാ തിയോളജിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്യുന്നത്.
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ മലയാള മനോരമ പ്രസിദ്ധീകരണായ ഭാഷാപോഷിണിയിൽ ചിത്രം അച്ചടിച്ചു വന്നത് അധികം വിവാദമാകും മുമ്പ് പിൻവലിച്ചത് മാനേജ്മെന്റ് പിൻവലിച്ചത് ക്രൈസ്തവ സഭകളുടെ എതിർപ്പിനെ ഭയന്നൊയിരുന്നു. ഇങ്ങനെയൊരു ചിത്രം മനോരമ പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞപ്പോൾ തന്നെ സഭയുമായി അടുപ്പമുള്ളവർ അത് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ കേരളത്തിലെ ഏറ്റവും അധികം സർക്കുലേഷനുള്ള പത്രം വിവാദം ഒതുക്കാൻ മുൻകൈ സ്വീകരിക്കുകയായിരുന്നു. ഭാഷാപോഷിണി ഡിസംബർ ലക്കമാണ് വിപണിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻവലിച്ചത്. ഇതോടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടഞ്ഞു എന്ന വിധത്തിൽ സോഷ്യൽ മീഡിയയിലും പ്രതികരണങ്ങളുണ്ടായി. ലിയനാഡോ ഡാവിഞ്ചിയുടെ വിഖ്യാതചിത്രമായ അന്ത്യ അത്താഴത്തിന്റെ മാതൃകയിൽ ടോം വട്ടക്കുഴി എന്ന ചിത്രകാരൻ വരച്ചതായിരുന്നു ഈ പെയിന്റിങ്. ചിത്രം വിവാദമായതിനെ തുടർന്ന് വിപണിയിലിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഭാഷാപോഷിണി പിൻവലിച്ചത്.
ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രത്തിൽ. ചിത്രത്തിനെതിരെ കത്തോലിക്കാ സഭാ സമുദായംഗങ്ങളിൽ നിന്നടക്കം അതിരൂക്ഷമായ വിമർശനം നേരിടേണ്ടി വന്നു. ഇതോടെ വിവാദം ശമിപ്പിക്കാൻ മാനോരമ മാനേജ്മെന്റ് ഉടനടി ഇടപെടൽ നടത്തുകയായിരുന്നു. മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് വിശ്വപ്രസിദ്ധ നോവലിസ്റ്റ് പൗലോ കൊയ്ലോ എഴുതിയ ദ സ്പൈ എന്ന നോവൽ തരംഗമായതോടെ മാതാഹരിയുടെ ജീവിതം വീണ്ടും ചർച്ചയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്ക് വേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ചാണ് ഫ്രഞ്ച് പട്ടാളം മാതാഹരിയെ പിടികൂടി വെടിവച്ചുകൊല്ലുന്നത്. എന്നാൽ പൗലോ കൊയ്ലോ ഈ വാദത്തെ പൊളിച്ചാണ് ദ സ്പൈ എന്ന നോവലിൽ മാതാഹരിയെ ചിത്രീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാതാഹരിയുടെ അന്ത്യനിമിഷങ്ങളെ പ്രതിപാദിക്കുന്ന നാടകം സി ഗോപൻ എഴുതിയത്.
മാതാഹരിയുടെ ജീവിതത്തെക്കുറിച്ച് ആദ്യമായി മലയാളത്തിൽ എഴുതിയത് പ്രശസ്ത കവി വൈലോപ്പള്ളി ശ്രീധരമേനോനാണ്. നർത്തകി എന്ന പേരിൽ എഴുതിയ ആ കവിതയെ അടിസ്ഥാനമാക്കിയാണ് സി ഗോപൻ 'മൃദ്വംഗിയുടെ ദുർമൃത്യു' എന്ന നാടകം എഴുതിയത്. വെടിവച്ചുകൊല്ലപ്പെടുന്നതിന് മുമ്പ് ഒരു കന്യാസ്ത്രീ മഠത്തിൽ മാതാഹരി ആടിയ അന്ത്യനൃത്തമാണ് വൈലോപ്പിള്ളിയുടെ നർത്തകിയുടെ പ്രമേയം. വൈലോപ്പിള്ളി അടക്കമുള്ളവർ കഥാപാത്രമായി രംഗത്തുവരുന്ന നാടകത്തിൽ കവിതയുടെ വരികൾ അപ്പാടെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇക്കാര്യം അടക്കം സോഷ്യൽ മീഡിയയിൽ പ്രമുഖർ ചൂണ്ടിക്കാട്ടുകയും ചെയ്തു. മാതാഹരി കന്യാസ്ത്രീകളോടൊത്ത് മരണത്തിന്റെ തലേന്ന് അത്താഴത്തിനെത്തുന്ന പരാമർശമാണ് വിവാദമായ ചിത്രീകരണത്തിന് ആധാരമായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്