രാജ്യംമുഴുവൻ റുപേ കിസാൻകാർഡ് നടപ്പാക്കിയപ്പോൾ നോക്കിനിന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ ഇപ്പോൾ വെള്ളംകുടിക്കുന്നു; കാഷ്ലെസ് ഇടപാടിലേക്ക് ഉടൻ മാറിയില്ലെങ്കിൽ സഹകരണ സൊസൈറ്റികൾ പത്തുകൊല്ലം കൊണ്ട് ഇല്ലാതാകും; കേന്ദ്രം പറയുന്നവഴിയിൽ ഇനിയും മാറിയില്ലെങ്കിൽ സഹകരണ മേഖലയ്ക്ക് എന്തുപറ്റുമെന്ന് വ്യക്തമാക്കി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന്റെ പഠന റിപ്പോർട്ട്
2016 നവംബർ 8 ലെ ''ചരിത്ര'' പ്രസിദ്ധമായ സാമ്പത്തിക തീരുമാനമായ 500/ 1000 നോട്ട് അസാധുവാക്കൽ നടന്നിട്ട് ഇന്നേക്ക് 50 ദിവസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ 50 ദിവസത്തിനകം
150 ൽ പരം ഉത്തരവുകളാണ് ഈ വിഷയത്തിൽ റിസർവ്വ് ബാങ്കും കേന്ദ്ര ധനകാര്യ വകുപ്പിലെ ഇക്കണോമിക് അഫയേഴ്സ് വകുപ്പും പുറത്തിറക്കിയത്. സംസ്ഥാന തലത്തിൽ നോട്ടു പ്രതിസന്ധിയെ ഒരു രാഷ്ട്രീയ വിഷയമായിട്ടാണ് സംസ്ഥാന സർക്കാർ കണക്കിലെടുത്തതെന്നും പ്രാദേശിക സഹകരണ ബാങ്കുകളിലെ നിക്ഷേപകർ ഇപ്പോഴും പണം കൈമാറ്റം ചെയ്യാനാവാതെ വിഷമിക്കുകയാണെന്നും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളും കർമ്മ പദ്ധതിയും ആവിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ സഹകരണ വകുപ്പാണെന്നും 'നോട്ടു പ്രതിസന്ധിയിലെ പ്രാദേശിക ജനകീയ പ്രശ്നങ്ങൾ' എന്ന പഠന റിപ്പോർട്ടു പുറത്തു വിട്ടു കൊണ്ട് കേരളത്തിലെ പ്രമുഖ ഉപഭോക്തൃ സംഘടനയായ പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ ചൂണ്ടിക്കാണിക്കുന്നു.
നോട്ടു പ്രതിസന്ധി മൂലമുണ്ടായ സ്തംഭാനാവസ്ഥയിൽ ആരും ഒന്നും ചെയ്യാത്ത മേഖലയാണ് കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകൾ. റിസർവ്വ് ബാങ്കിനും കേന്ദ്ര ധനകാര്യ വകുപ്പിനും യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥാപനങ്ങളാണ് പ്രാദേശിക സഹകരണ ബാങ്കുകൾ. സംസ്ഥാന സഹകരണ ബാങ്കുകളും അർബൻ സഹകരണ ബാങ്കുകളും റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നവയാണ്.
നോട്ടു പ്രതിസന്ധിയെ അടിസ്ഥാനമാക്കി സഹകരണ ബാങ്കുകൾ സുപ്രീം കോടതിയിൽ നൽകിയ കേസിൽ പ്രാദേശിക സഹകരണ ബാങ്കുകൾ കക്ഷിയല്ല. അതിനാൽ തന്നെ പ്രാദേശിക സഹകരണ ബാങ്കുകളിലെ നോട്ടു പ്രതിസന്ധിയും അതിലുപരി സഹകരണ ബാങ്കുകളുടെ പ്രസക്തിയും നാളിതുവരെ ഒരു നീതിപീഠത്തിനു മുമ്പിലും അപ്പീലിലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ പ്രാദേശിക സഹകരണ ബാങ്കുകൾക്ക് സുപ്രീം കോടതിയിലെ കേസോ വിധിയോ പ്രസക്തമല്ല.
കേന്ദ്രം പറയുന്നവഴിക്ക് നടന്നില്ലെങ്കിൽ സഹകരണ പ്രസ്ഥാനം ഇല്ലാതാകും
കറൻസി രഹിത ഇന്ത്യ എന്ന പുതിയ സംവിധാനത്തിലേക്ക് രാജ്യം മാറുമ്പോൾ അതിനനുസൃതമായി പ്രാദേശിക സഹകരണ ബാങ്കുകളെ നവീകരിക്കുകയും ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത 10 വർഷത്തിനുള്ളിൽ കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകൾ ഘട്ടം ഘട്ടമായി ഇല്ലാതാകും. സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സഹകരണ നിയമത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന, ബാങ്കിങ് എന്ന വാക്കിന്റെ പരിധിയിൽ പെടാത്ത പണമിടപാടു സ്ഥാപനങ്ങളാണ് പ്രാദേശിക സഹകരണ ബാങ്കുകൾ.
നിയമാനുസൃതം ബാങ്ക് എന്ന വാക്ക് സഹകരണ ബാങ്കുകൾക്ക് അവരുടെ പേരിനോടു ചേർത്ത് ഉപയോഗിക്കാൻ അനുവാദമില്ല. സത്യത്തിൽ നമ്മുടെ നാട്ടിലെ പ്രാദേശിക സഹകരണ ബാങ്കുകൾ അറിയപ്പെടേണ്ടത് പ്രാദേശിക കൃഷി വായ്പാ സംഘങ്ങൾ എന്നർത്ഥമുള്ള പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി (പിഎസിഎസ്) എന്നാണ്. ഇതു കൊണ്ടാണ് പ്രാദേശിക സഹകരണ ബാങ്കുകളെ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിയമത്തിൻ കീഴിൽ കൊണ്ടു വരാത്തത്.
1990 കാലഘട്ടത്തിൽ ജനങ്ങളുമായി പണമിടപാടുകൾ നടത്തുന്ന വാണിജ്യ ബാങ്കുകളല്ലാത്ത എല്ലാ സ്ഥാപനങ്ങളെയും 1997 ൽ റിസർവ്വ് ബാങ്ക് നിയമം പരിഷ്കരിച്ചപ്പോൾ ആർബിഐ അവരുടെ നിയന്ത്രണത്തിലാക്കി. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻബിഎഫ്) നിയന്ത്രണങ്ങളിലൂടെ അത്തരം എല്ലാ സ്ഥാപനങ്ങളെയും ആർബിഐ നിയന്ത്രണത്തിൻ കീഴിലാക്കുകയായിരുന്നു.
കാർഷിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച കാർഷിക വായ്പാ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായാപാ പദ്ധതി കേരളത്തിലെ പ്രാദേശിക സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്യുന്നതായി ഏറ്റവും ഒടുവിലത്തെ സംസ്ഥാന ബാങ്കേഴ്സ് അവലോകന സമിതി രേഖകൾ തെളിയിക്കുന്നു. 2016 സെപ്റ്റംബർ 30ന് പുറത്തിറക്കിയ 119 ാം മത് സംസ്ഥാന തല റിപ്പോർട്ടിൽ കേരളത്തിൽ 2015 ഡിസംബറിൽ ആകെയുള്ള 18,61,083 കെസിസി വായ്പകളിൽ 13,37,858 കെസിസി വായ്പകളും പ്രാദേശിക സഹകരണ ബാങ്കുകൾ ഉൾപ്പെട്ട സഹകരണ മേഖലയിലാണ്. ആകെ കെസിസി വായ്പകളുടെ 72 ശതമാനം വരുമിത്.
കിസാൻ റുപേ കാർഡ് നടപ്പിലാക്കിയപ്പോൾ മാറിനിന്നത് പ്രശ്നമായി
കാർഷിക വായ്പ മേഖലയിലും കറൻസി രഹിത ബാങ്കിങ് നടപ്പിലാക്കന്നതിന്റെ ഭാഗമായി 2014ൽ നബാർഡ് റൂപേ കിസാൻ കാർഡ് നടപ്പിലാക്കി. GIZ-Nabard Rural Financial Institution Programme in Cooperative with NPCI എന്ന പദ്ധതിയിൽ കൊണ്ടുവന്ന റുപേ കിസാൻ കാർഡിൽ കൂടി വാണിജ്യ ബാങ്കുകൾ നടത്തുന്ന ഏതു കറൻസി രഹിത പണം കൈമാറ്റവും സഹകരണ ബാങ്കുകളിലെ ഇടപാടുകാർക്കും നടത്താനാവുമായിരുന്നു.
നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓപ് ഇന്ത്യയുമായി (NPCI) സഹകരിച്ചായിരുന്നു നബാർഡ് ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതിയോട് കേരളത്തിലെ സഹകരണ ബാങ്കുകൾ് സഹകരിക്കാഞ്ഞത് ഇന്ന് ഗ്രാമീണ മേഖലയിൽ തിരിച്ചടിയായിരിക്കുന്നു. ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കിയിരുന്നെങ്കിൽ വാണിജ്യ ബാങ്കുകളിലെ എടിഎം/ഡെബിറ്റ് കാർഡുപോലെ തന്നെ സഹകരണ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയ റുപേ കാർഡുകളിലൂടെ കറൻസി രഹിത പണമിടപാടുകൾ നടത്താമായിരുന്നു.
2013ൽ നബാർഡ് നടപ്പിലാക്കിയ റുപേ കാർഡ് പദ്ധതിയിൽ 100 കോടി രൂപയിലധികം നിക്ഷേപമുള്ളതും അക്കൗണ്ടുകൾ കമ്പ്യൂട്ടറൈസ് ചെയ്തതുമായ പ്രാദേശിക സഹകരണ ബാങ്കുകളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നു. റുപേ കാർഡ് പെയ്മെന്റ് സിസ്റ്റത്തിൽ അംഗമാകാനും, ഇൻസ്റ്റിറ്റിയൂഷണൽ ഐഡന്റിഫിക്കേഷൻ നമ്പർ (Institutional Identification Number -IIN) ലഭിക്കാനും പ്രാദേശിക സഹകരണ ബാങ്കുകളെ കൂടി ഉൾപ്പെടുത്തണമായിരുന്നു. കേരളത്തിലെ കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകളിൽ 72% വായ്പകൾ നൽകിയ സഹകരണ ബാങ്കുകളെ റുപേ കാർഡിൽ നിന്ന് മാറ്റി നിർത്തിയതിന്റെ ഉത്തരവാദിത്തം നബാർഡിനു തന്നെയാണ്.
നോട്ടുറദ്ദാക്കലിന് ശേഷം ഈ മാസം 27ന് പുറത്തിറങ്ങിയ, മുൻ ധനകാര്യ സെക്രട്ടറിയും നീതി ആയോഗിന്റെ മുഖ്യ ഉപദേഷ്ടാവുമായ രത്തൻ പി വടൽ അംഗമായ കമ്മിറ്റി ഓഫ് ഡിജിറ്റൽ പെയ്മെന്റിന്റെ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ നടക്കുമ്പോൾ സഹകരണ ബാങ്കുകളെ കൂടി ക്യാഷ്ലെസ് പെയ്മെന്റ് അല്ലെങ്കിൽ കറൻസി രഹിത സംവിധാനത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടേണ്ടതും സംസ്ഥാന സഹകരണ, ധനകാര്യ വകുപ്പുകളാണ്. F.No 1/6/2016 cy II (Vol II) ആയി രണ്ടുദിവസം മുമ്പ് 27ന് കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് സംസ്ഥാന സർക്കാർ അതീവഗൗരവത്തോടെ പഠിക്കുകയും ചർച്ച ചെയ്യുകയും വേണം.
സംസ്ഥാന സഹകരണ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ
റുപേ കാർഡ് പദ്ധതിയിൽ കേരളത്തിലെ 60 അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾക്കും അംഗങ്ങളാകാൻ സാധിക്കും. ആധുനിക വിവരസാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന 1642 പ്രാദേശിക സഹകരണ ബാങ്കുകളിൽ കമ്പ്യൂട്ടറൈസ് ചെയ്ത 1438 സഹകരണബാങ്കുകളെയും ഈ പദ്ധതിയിൽ പെടുത്താൻ സർക്കാരിന് സാധിക്കും. അതിനാവശ്യമായ ചെലവ് അതത് ബാങ്കുകൾക്ക് തന്നെ വഹിക്കാനാകും.
പാലായിൽ പ്രവർത്തിക്കുന്ന അർബൻ കോർപ്പറേറ്റീവ് ബാങ്കിനെക്കാൾ കൂടുതൽ നിക്ഷേപകരും നിക്ഷേപവുമുള്ളത് രാജ്യത്തെ ഏറ്റവും നല്ല സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വലവൂർ സർവ്വീസ് സഹകരണ ബാങ്കാണ്. 19,603 അംഗങ്ങളും 188.8 കോടി നിക്ഷേപവും 92 ലക്ഷം രൂപ ലാഭമുള്ള ഒരു ബാങ്കിന് റുപേ കാർഡിൽ അംഗമാകാനുള്ള എല്ലാ സംവിധാനങ്ങളുമുണ്ട്. അങ്ങനെ നിരവധി ബാങ്കുകൾ സംസ്ഥാനത്തുണ്ട്. പുതിയ ബാങ്കിങ് കറൻസി നിയന്ത്രണ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ആദ്യ നീക്കം നടത്തേണ്ടത് സംസ്ഥാന സഹകരണ വകുപ്പാണെന്നും സെക്ടറിന്റെ പഠനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആവശ്യത്തിന് കറൻസി ഇല്ലാത്തതാണ് നിലവിൽ പ്രാദേശിക സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്നത്. നോട്ട് പിൻവലിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി ആർബിഐ പുതിയ നോട്ടുകൾ മാർക്കറ്റിൽ ഇറക്കുന്നതോടെ ക്രമേണ അവസാനിക്കുമെന്ന് സഹകരണ ബാങ്ക് പ്രസിഡന്റുമാർ സംയുക്തപ്രസ്താവനയിലൂടെ ജനങ്ങളെ അറിയിച്ചെങ്കിലും ജനങ്ങൾക്ക് അത്യാവശ്യത്തിന് പണം പിൻവലിക്കാനാവാത്ത സ്ഥിതിവിശേഷമാണ് സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്നത്.
ഇതിനുള്ള ഏറ്റവും പ്രായോഗിക നിർദ്ദേശം കേരളത്തിൽ ഏറ്റവും കൂടുതൽ 100 രൂപ കറൻസി നോട്ടുകൾ പ്രതിദിനം ലഭിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ കെഎസ്ആർടിസി, ബിവറേജസ് കോർപ്പറേഷൻ, കൺസ്യൂമർ ഫെഡ്, കോർപറേഷൻ കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളെ കറന്റ് അക്കൗണ്ട് പ്രാദേശിക സഹകരണ ബാങ്കുകളിൽ ആരംഭിച്ച് ദിവസേന കിട്ടുന്ന കളക്ഷൻ ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ച് തൊട്ടടുത്ത ദിവസം തന്നെ ആ പണം ആർടിജിഎസ് ഉപയോഗിച്ച് വാണിജ്യ ബാങ്ക് ആക്കൗണ്ടുകളിലേ്ക്ക് മാറ്റുക എന്ന തന്ത്രമാണ്.
നിലവിൽ വാണിജ്യ ബാങ്കുകൾക്കും സംസ്ഥാന-ജില്ലാതല സഹകരണ ബാങ്കുകൾക്കും ആവശ്യമായ കറൻസി നൽകാനുള്ള ഉത്തരവാദിത്തം ആർബിഐയ്ക്കും കേന്ദ്ര സർക്കാരിനും ആണ്. അതുകൊണ്ടുതന്നെ പ്രാദേശിക സഹകണ ബാങ്കുകളിൽ ആവശ്യമായ കറൻസി എത്തിക്കാനുള്ള മുകളിൽ ചൂണ്ടിക്കാട്ടിയ സംവിധാനം രണ്ടു ദിവസത്തിനകം സംസ്ഥാന സർക്കാർ ഏർപ്പെടുത്തണം.
കറൻസി ക്ഷാമം ഒരു വർഷം കഴിഞ്ഞാലും തീരില്ല
സഹകരണ ബാങ്ക് പ്രസിഡന്റുമാർ ചൂണ്ടിക്കാണിക്കുന്ന കറൻസി ക്ഷാമം അടുത്ത വർഷം കഴിഞ്ഞാലും പരിഹരിക്കപ്പെടില്ലെന്ന് ആർബിഐ രേഖകൾ തന്നെ വ്യക്തമാക്കുന്നു. 500/1000 കറൻസി റദ്ദാക്കിയ ദിവസം 14.18 ലക്ഷം കോടി രൂപയുടെ 500/1000 കറൻസികളാണ് മാർക്കറ്റിലുണ്ടായിരുന്നത്. ആകെ വിപണിയിലുണ്ടായിരുന്ന 16.42 ലക്ഷം കോടി രൂപയുടെ കറൻസിയുടെ 86.4% വരുമിത്. ഇങ്ങനെ അസാധുവാക്കിയ 14.18 ലക്ഷം കോടി കറൻസിയിൽ 50% എങ്കിലും നിയമാനുസൃത കറൻസിയാണെന്നു കണ്ടാലും (90%വരെ നിയമാനുസൃതമായിരുന്നുവെന്ന് പിന്നീടുള്ള കണക്കുകൾ തെളിയിക്കുന്നു) 7 ലക്ഷം കോടി രൂപയ്ക്ക് മൂല്യമുള്ള കറൻസികൾ ജനത്തിനു ലഭ്യമാക്കണമായിരുന്നു.
പുതിയതായി പുറത്തിറക്കിയ 2000 രൂപ കറൻസി പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയതുപോലെയായതിനാൽ 7 ലക്ഷം കോടി രൂപയ്ക്ക് സമാനമായ മൂല്യമുള്ള 100 രൂപ / 500 രൂപ നോട്ടുകൾ അച്ചടിച്ചിട്ടു വേണമായിരുന്നു നോട്ട് റദ്ദാക്കൽ നടത്താനെന്നും സെക്ടർ പഠനം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ വരുമ്പോൾ 7010 കോടി 100 രൂപ നോട്ടുകൾ പുതിയതായി അച്ചടിക്കണമായിരുന്നു. ഇതിനുപകരം 500 രൂപാ നോട്ടുകളാണ് അച്ചടിച്ചിരുന്നതെങ്കിൽ 1402 കോടി പുതിയ നോട്ടുകൾ പുറത്തിറക്കണമായിരുന്നു.
നിലവിൽ രാജ്യത്ത് 3 കറൻസി അച്ചടിക്കൽ പ്രസുകളാണുള്ളത്. നാഡിക് ദേവാസ്, മെസൂർ, എന്നിവയാണവ. ഈ പ്രസുകൾക്കൊക്കെ മാസം 33.34 കോടി നോട്ടുകൾ (അത് ഏത് മൂല്യത്തിലുള്ളതാണെങ്കിലും) അടിക്കാനുള്ള കപ്പാസിറ്റിയെയുള്ളു. അങ്ങനെ നോക്കിയാൽ ആവശ്യമായ 100 രൂപ നോട്ടുകൾ വിപണിയിൽ ലഭ്യമാക്കാൻ 210 മാസങ്ങൾ വേണ്ടിവരും. 500 രൂപ നോട്ടുകളാണെങ്കിൽ 42 മാസങ്ങൾ.
ചുരുക്കത്തിൽ ജനങ്ങൾക്കാവശ്യമായ കറൻസി അടുത്തകാലത്തൊന്നും ലഭ്യമാകില്ല. അതിനാൽ തന്നെ സർക്കാർ സ്ഥാപനങ്ങളും, അക്കൗണ്ടുകൾ പ്രാദേശിക സഹകരണബാങ്കുകളിൽ തന്നെ അടിയന്തിരമായി തുടങ്ങണമെന്നും അങ്ങനെ പ്രാദേശിക സഹകരണ ബാങ്കുകളുടെ നോട്ട് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കാനാകുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
കറൻസി രഹിത പണമിടപാടുകളിലേയ്ക്ക് മാറണമെങ്കിൽ ഇനിയും ഏറെ വിയർപ്പൊഴുക്കേണ്ടിവരുമെന്ന് 2016 ഡിസംബറിലെ ആർബിഐ വൃത്തങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നതായും പാലായിലെ കൺസ്യൂമർ എഡുക്കേഷൻ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ 2,19,578 എടിഎമ്മുകളും, 15,12,064 പോയിന്റ് ഓഫ് കെയിൽ ടെർമിനലുകളും മാത്രമാണുള്ളത്. രാജ്യത്തെ കൊടുക്കൽ വാങ്ങലുകളിൽ 98% നടക്കുന്നത് കറൻസിയിലൂടെയാണ്.
കറൻസി രഹിത ഇടപാടുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ബൽജിയമാണ് (93%), തൊട്ടുപിറകിൽ ഫ്രാൻസ് (92%), കാനഡ 90%. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കറൻസി രഹിത ഇടപാടുകളിൽ ആരാണ് മുന്നിൽ നിൽക്കുന്നതെന്നതിന് വ്യക്തമായ കണക്കുകളില്ല. എന്നാൽ സംസ്ഥാനത്തെ പ്രാദേശിക സഹകരണ ബാങ്കുകളെ കൂടി ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിലേയ്ക്ക് നബാർഡിന്റെ സഹായത്തോടെ റുപേകാർഡ് സംവിധാനത്തിലൂടെ നെറ്റ്വർക്ക് ചെയ്യാനുള്ള അടിയന്തിര നടപടികൾ ആരംഭിക്കണമെന്ന് സെന്ററിന്റെ പഠനം നിർദ്ദേശിക്കുന്നു.
പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷനുവേണ്ടി സഹകരണ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തിയത് ലേഖിക മരിയ എലിസബത്ത് ജെയിംസിന്റെ നേതൃത്വത്തിലാണ്. പഠനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് 9497340829, 9946754558 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Stories you may Like
- ഇന്ത്യാക്കാരുടെ ഭാവിയിലെ തൊഴിൽ സാധ്യതയെയും കുടിയേറ്റത്തെയും പുതിയ നീക്കം ബാധിക്കുമോ?
- വൈദ്യുതക്കമ്പിക്കും സാമഗ്രികൾക്കും ക്ഷാമമോ? മഴ കനത്താൽ കേരളം ഇരുട്ടിലേക്കോ?
- ഫെറേറോ റോച്ചർ ചോക്ലേറ്റിന്റെ ലഭ്യത കുറഞ്ഞത് ഇത്തവണ ലോകമാകെ പ്രതിസന്ധിയാകും
- സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം; വി ഡി സതീശൻ
- ബംഗളൂരുവിൽ ജലം പാഴാക്കിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്