ബാബുവിന്റെ തണലിൽ കെട്ടി ഉയർത്തിയ ക്രൗൺ പ്ലാസയ്ക്കു ബാർ ലൈസൻസ് നഷ്ടമാകും; കുവൈറ്റ് വ്യവസായിയുടെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഋഷിരാജ് സിംഗിനോടു ജേക്കബ് തോമസ്; 'കുഡുംബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചതിൽ അഴിമതിയെന്നു തിരിച്ചറിഞ്ഞു വിജിലൻസ്; യുഡിഎഫ് നേതാക്കൾ കുടുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് എക്സൈസ് കമ്മീഷണറോട് വിജിലൻസ് ആവശ്യപ്പെട്ടു. ഹോട്ടലിന് സമീപത്തുള്ള ക്ഷേത്രവും ബാറുമായുള്ള ദൂരപരിധി നിയമവിധേയമല്ലാത്തതിനാലാണ് ബാർ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയതെന്ന് വിജിലൻസിൽ നിന്ന് ലഭിച്ച വിവരവാകാശ രേഖകൾ വ്യക്തമാക്കുന്നു.
ബാർ ലൈസൻസ് റദ്ദ് ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെടാൻ എറണാകുളം പൊലീസ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഡിസംബർ 15-ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും എറണാകുളം പൊലീസ് സൂപ്രണ്ടിന് കൈമാറിയതായും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ഈ വർഷം ജൂണിൽ ലഭിച്ച അടിസ്ഥാനത്തിലാണ് ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. ഈ ത്വരിത അന്വേഷണത്തിലാണ് ദൂരപരിധി ലംഘിച്ചാണ് ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്ന് കണ്ടെത്തിയത്.
സാമൂഹ്യപ്രവർത്തകനായ കെ.എസ്. ജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്. ഹോട്ടലിനോട് ചേർന്നുള്ള കുടുംബ ക്ഷേത്രത്തിൽ നിന്നുള്ള ദൂരപരിധി മറച്ചുവച്ചാണ് ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ബാർ ലൈസൻസ് അനുവദിച്ചതിൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർയക്ക് പിന്നിൽ ക്രൗൺ പ്ലാസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. നഗ്നമായ നിയമ ലംഘനങ്ങളാണ് ക്രൗൺ പ്ലാസ ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നാണ് സൂചനകൾ ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ.
എറണാകുളം മരട് നഗരസഭാ പ്രദേശത്തു തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഹോട്ടൽ നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്ത് 400 വർഷം പഴക്കമുള്ള കുഡുബി ക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് 12 നില ഫൈവ്സ്റ്റാർ ബാർ ഹോട്ടൽ ഉയർന്നത് എങ്ങനെയെന്നതാണ് ചോദ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഉദ്യോഗസ്ഥരും , മന്ത്രിമാരും അടക്കമുള്ളവരുടെ വഴിവിട്ട സഹായം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും, വി എസ് അച്യുതാനന്ദനും പരാതി ജയകുമാർ സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ട് എന്ന് വി എസ് അച്യുതാനന്ദന് ബോധ്യമായിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.
ബാർ ലൈസൻസ് അനുവദിച്ച കേസിൽ ബാബുവിന് ഈ ആരോപണം ഊരാ കുടുക്കായി മാറുമെന്നാണ് സൂചന. എല്ലാ ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേയും ആരോപണമുണ്ട്. ഹോട്ടൽ ഉടമസ്ഥനു കൈവശം 57.19 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. 4.6 ഏക്കർ കൃഷിഭൂമി നികത്തിയും, തീരദേശ പരിപാലന നിയമം കാറ്റിൽ പറത്തിയും നിർമ്മാണം പൂർത്തിയാക്കിയ ഹോട്ടൽ പൊളിച്ചു നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിനാൽ 2013 ൽ പണി പൂർത്തിയാക്കിയ ഹോട്ടലിനും അവരെ സഹായിച്ചവർക്കുമെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും വിജിലൻസിന്റെ പരിഗണനയിലുണ്ട്. ബാർ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുന്നതോടെ ബാബു അടക്കമുള്ളവർ കുടുങ്ങുമെന്നാണ് സൂചന.
പ്രമുഖർ കൊച്ചിയിൽ എത്തിയാൽ താമസിസ്വാകാര്യം ഒരുക്കുന്ന ഹോട്ടലാണ് ക്രൗൺ പ്ലാസ. 2006-2007 ൽ 12 നിലയിൽ 35 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം തുടങ്ങിയ ക്രൗൺ പ്ലാസ ഫൈവ്സ്റ്റാർ ഹോട്ടൽ 2013 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 2008-09 ൽ തീരദേശ നിയമലഘനം നടത്തി ഉയർന്നു വരുന്ന ഹോട്ടൽ ചട്ടം മറികടന്നാണ് ഉയരുന്നതെന്നു കേരളം കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുകയും 2012 ൽ കെട്ടിടം പൊളിച്ചു നിക്കുവാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിയിൽ കേസ് നിൽക്കുമ്പോൾ തന്നെ കെട്ടിടം ഉയർന്നു. ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് പണി പൂർത്തിയാക്കിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കേരളത്തിലെ ന്യുനപക്ഷ സമുദായമായ കുഡുബി സമുദായത്തിന്റെ 400 വര്‍ഷം പഴക്കമുള്ള ഏക ക്ഷേത്രത്തിന്റെ അടുത്താണ് ബാർ ഹോട്ടൽ എന്നതും രഹസ്യമാക്കി വച്ചു. ബാർ ലൈസൻസിനായി കൊടുത്ത അപേക്ഷയിൽ ക്ഷേത്രത്തിന്റെ കാര്യം മറച്ചു വച്ചു എന്നും വിജിലൻസിന് സമർപ്പിച്ച പരാതിയിലുണ്ട്.
കുവൈറ്റ് ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന കെജി എബ്രഹാം എന്ന മലയാളിയുടേതാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ. ഇദ്ദേഹത്തിനുണ്ടായിരുന്ന കോൺഗ്രസ് ബന്ധമാണ് എല്ല ചട്ടങ്ങളും മറികടന്നു ഹോട്ടൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാനുള്ള കാരണമെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നുു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കും, എക്സൈസ് മന്ത്രിയും അന്നത്തെ തൃപ്പുണിത്തറ എംഎൽഎ യും ആയിരുന്ന കെ ബാബുവിനും പങ്കുണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്. കെ ബാബു പലതവണ കുവൈറ്റിൽ ഹോട്ടൽ മുതലാളിയെ സന്ദർശിച്ചു എന്നും പറയുന്നു. ഇതിനു എതിരെ കോൺഗ്രസിലെ ഹരിത എംഎൽഎ രംഗത്ത് വന്നു. ഈ എംഎൽഎയുടെ ബന്ധുവിന് ജോലി നൽകിയാണ് പ്രശ്നം പരിഹരിച്ചതെന്നും ആരോപിക്കുന്നു. കേന്ദ്ര മന്ത്രി ആയിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. ഇതെല്ലാം വിജിലൻസ് ഗൗരവത്തോടെ എടുക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍