റെസ്റ്റോറന്റിൽ നടന്നത് അനാശാസ്യം തന്നെ; തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തിയവരിൽ ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനും; ഡൗൺടൗൺ സംഭവത്തിൽ ജയ്ഹിന്ദ് റിപ്പോർട്ടർ മറുനാടനോട് പറഞ്ഞത്
കോഴിക്കോട്: കോഴിക്കോട് ഡൗൺ ടൗൺ റെസ്റ്റോറന്റിൽ അനാശാസ്യം നടക്കുന്നെന്ന ജയ്ഹിന്ദ് ടിവിയുടെ റിപ്പോർട്ടും പിന്നാലെ യുവമോർച്ച പ്രവർത്തകരെത്തി ആക്രമണം അഴിച്ചുവിടുകയും ചെയ്ത സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. യുവമോർച്ചയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു വിഭാഗം യുവാക്കൾ ചുംബന സമരവുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു. ചുംബനത്തിന്റെ പേരിൽ ഹോട്ടൽ അടിച്ച് തകർത്തതിന്റെ രാഷ്ട്രീയം ഫാസിസത്തിന്റെ മൂർത്തമായ ഭാവമായാണ് കേരളീയ പൊതു സമൂഹം പൊതുവെ വിലയിരുത്തിയത്. കോൺഗ്രസ് നേതാക്കൾ പോലും ഈ റിപ്പോർട്ടിനെ അപലപിക്കുകയും ചെയ്തിരുന്നു. അയല്‍ സംസ്ഥാനമായ കർണ്ണാടകത്തിലെ മംഗലാപുരത്ത് സംഘപരിവാറിന്റെ ശ്രീറാം സേന വഴിയരികിലൂടെ പോകുന്ന ആണിനേയും പെണ്ണിനേയും സദാചാരത്തിന്റെ പേരിൽ കടന്നാക്രമിച്ചതിന്റെ തുടർച്ചയായിപോലും കോഴിക്കോട് സംഭവത്തെ പലരും കണ്ടു.
കേന്ദ്രഭരണത്തിന്റെ മറപറ്റി ഹൈന്ദവ രാഷ്ട്രീയം നടപ്പാക്കാനുള്ള ആർഎസ്എസ് ശ്രമമാണ് കോഴിക്കോട് നടക്കുന്നതെന്ന ആരോപണവുമായി ഇടത്-വലത് യുവജനനേതാക്കൾ രംഗത്ത് വരികയുണ്ടായി. ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം ജയ്ഹിന്ദ് ചാനലിലൂടെ പുറത്ത് വന്ന വാർത്തയിലൂടെയായിരുന്നു. ചാനലിന്റെ കോഴിക്കോട് റിപ്പോർട്ടറായ ധനിത് ലാൽ എസ്. നമ്പ്യാർ എന്ന മാദ്ധ്യമ പ്രവർത്തകനാണ് ഹോട്ടലിലെ അനാശാസ്യമെന്ന പേരിൽ വാർത്ത റിപ്പോർട്ട് ചെയ്തത്. സദാചാര പൊലീസിംഗിനെതിരെ നവമാദ്ധ്യമങ്ങളിലൂടെ യുവജനങ്ങളെമ്പാടും പ്രതിഷേധിക്കുമ്പോഴും ഫെയ്സ് ബുക്ക് പ്രതിഷേധം കിസ് ഓഫ് ലവ് എന്ന പേരിൽ തെരുവിലേക്ക് വ്യാപിക്കുമ്പോഴും തങ്ങളുടെ ഭാഗം കേൾക്കാൻ ആരും തയ്യാറായില്ലെന്ന വിമർശനത്തോടെ ധനിത് ലാൽ എസ്. നമ്പ്യർ പങ്കുവച്ചത്. വിഷയത്തിൽ തങ്ങൾക്കും പറയാനുണ്ടെന്നാണ് ധനിത് ലാലിന്റെ പക്ഷം. അനാശാസ്യമെന്ന വാർത്ത റിപ്പോർട്ട് ചെയ്തതും അതിലേക്ക് നയിച്ച സംഭവങ്ങളും ധനിത്ലാൽ മറുനാടൻ മലയാളിയോട് വിശദീകരിക്കുന്നു...
കേരളമിന്നേറെ ചർച്ചചെയ്യപ്പെടുന്ന ചുംബന വിവാദം ഉയർത്തി വിട്ടത് താനും ജയ്ഹിന്ദ് ചാനലുമാണ് എന്ന കാര്യം ഓർമ്മപ്പെത്തിയാണ് ധനിത് ലാൽ എസ്. നമ്പ്യാർ പറഞ്ഞു തുടങ്ങിയത്. ഈ വിഷയത്തെ കേവലമൊരു ചുംബന വിവാദം മാത്രമായി കാണരുത്. ഡൗൺ ടൗൺ ഹോട്ടലിന്റെ വർക്കിങ് ഏരിയയിൽ നടക്കുന്നത് കേവലം ചുംബനം മാത്രമല്ല. തനി അനാശാസ്യമാണെന്ന് ധനിത് മറുനാടൻ മലയാളിയോട് പറഞ്ഞു. 4 മാസത്തോളമായി താൻ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ആയി വന്നിട്ട്. പലർക്കും കേട്ടു പരിചയമുള്ള ഡൗൺ ടൗൺ റസ്റ്റോറന്റിന്റെ തൊട്ടടുത്ത് തന്നെയാണ് ജയ്ഹിന്ദ് ടിവിയുടെ ബ്യൂറോയും പ്രവർത്തിക്കുന്നത്. രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു ഓട്ടോ ഡ്രൈവറുടെ വായിൽ നിന്നാണ് ഇവിടെ ഇത്തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ആദ്യമായി കേൾക്കുന്നത്. സമീപത്തെ ജീവൻ ടി.വിയിലെ പല സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ ഇതു ശരിയാണെന്ന് ബോധ്യപ്പെട്ടു. നാലു പാടും 8 അടിയോളം ഉയരത്തിൽ മറച്ചിട്ടുള്ള കൂറ്റൻ ഫ്ളക്സ് ബോർഡുകൾക്കിടയിൽ നടക്കുന്ന കാഴ്ച്ച ജയ്ഹിന്ദ് ഓഫീസിന്റെ മുകളിൽ നിന്ന് നേരിട്ട് കാണാനും ഇടയായി.
ഇപ്പോഴും കേവലം ഒരു റസ്റ്റോറന്റിൽ അനാശാസ്യമെന്ന ഒരു സാധാരണ വാർത്തയായി താനിതിനെ കാണുന്നില്ല. ആദ്യമൊക്കെ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരെയാണ് ആ സാഹചര്യത്തിൽ കണ്ടിരുന്നെങ്കിൽ പിന്നീട് അത് 18 പോലും തികയാത്ത ആൺകുട്ടിയും പെൺകുട്ടിയുമായി ചുരുങ്ങി വന്നു. അതോടെ വിഷയം പൊതു ജനമധ്യത്തിൽ വാർത്തയാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ പറയുമ്പോൾ കേവലം ഒരു സദാചാര പ്രശ്നം മാത്രമായി വിഷയത്തെ ചുരുക്കിക്കാണാൻ കഴിയില്ലെന്നു കൂടി ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ് ഉദ്ധരിച്ച് ധനിത് പറഞ്ഞ് വയ്ക്കുന്നു. ഹോട്ടലുകാരുടെ അനുമതിയോടെയണ് ഇത്തരത്തിൽ പാർക്കിങ് ഏരിയയിൽ അനാശാസ്യം നടക്കുന്നതെന്ന് വാർത്തയിൽ എവിടേയും പറയുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
ഒളിക്യാമറയിൽ അന്യന്റെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയെന്നും ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നുമുള്ള ആരോപണങ്ങളും പൂർണ്ണമായും ധനിത് ലാൽ എസ് നമ്പ്യാർ തള്ളിക്കളയുന്നു. വീഡിയോ മോർഫ് ചെയ്തതല്ലെന്ന് ആർക്കു വേണമങ്കിലും പരിശോധിച്ച് ബോധ്യപ്പെടാം. വാർത്ത പുറത്ത് വന്നതിന് ശേഷം യുവമോർച്ച് ഹോട്ടലിലേക്ക് പ്രതിഷേധം നടത്തുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു മാദ്ധ്യമ പ്രവർത്തകരെ നേരിൽ വിളിച്ച യുവമോർച്ച നേതാക്കൾ ജയ്ഹിന്ദ് ടി.വിയെ വിവരം അറിയിച്ചിരുന്നില്ല. യുവമോർച്ചയുടെ പ്രതിഷേധരീതി അപലപനീയമാണെന്നും ഒരു തരത്തിലും അതിനെ ന്യായീകരിക്കാനാകില്ലെന്നും ധനിത് ലാൽ പറയുന്നു. വാർത്ത പുറത്ത് വന്നതിന് ശേഷമാണ് തനിക്കും ചാനലിനും എതിരെ കൃത്യമായ ഗൂഡാലോചന നടന്നത്. ഇതിൽ ഏഷ്യാനെറ്റിലെ ഒരു മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമുണ്ട്.
ഡൗൺ ടൗൺ ഹോട്ടലിന്റെ 6 പാർട്ണർമാരിൽ ഒരാളുടെ ബന്ധു കൂടിയായ ഇയാൾ ഇടപ്പെട്ടാണ് മറ്റു മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും തങ്ങൾക്കെതിരാക്കി മാറ്റിയത്. കപടസദാചാരവാദികളുടെ പൗരാവകാശത്തിന് മേലുള്ള കടന്ന് കയ്യേറ്റമായും സദാചാര പൊലീസിന്റെ അക്രമമായുംവാർത്തയെ ഗതിമാറ്റി വിടാനും ഈ ഗൂഡാലോചനക്കായി. ഈ മാദ്ധ്യമ പ്രവർത്തകന്റെ പിന്തുണയും ബുദ്ധിയുമാണ് പിന്നീട് നടന്ന ഉടമകളുടെ വാർത്താസമ്മേളനം. വിഷയത്തെ ഹിന്ദുമുസ്ലിം പ്രശ്നമായിപ്പോലും വ്യഖ്യാനിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഭരണ പ്രതിപക്ഷഭേതമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ബന്ധമുള്ളതിനാലും പൊലീസിന്റെയും ഭരണ സംവിധാനത്തിന്റേയും കടുത്ത പിന്തുണയുള്ളതിനാലുമാണ് ഡൗൺടൗൺ ഇപ്പോഴും ഇതുപോലെ പ്രവർത്തിക്കുന്നത്.
ഇപ്പോൾ അക്രമസമരത്തിനും സദാചാര പൊലീസിംഗിനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ ഫെബ്രുവരി മാസത്തിൽ അനാശാസ്യമാരോപിച്ച കോഴിക്കോട്ടെ ലോഡ്ജ് അടിച്ചു തകർത്തതെന്തിനെന്ന് ധനിത് ചോദിക്കുന്നു. വിഷയം സദാചാര പൊലീസിനെതിരാക്കി മാറ്റി ചുംബനത്തിനും ആണിനും പെണ്ണിനും അടുത്തിടപഴകാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയതും ഹോട്ടലുടമകളുടെ ബുദ്ധിയാണ് കിസ് ഓഫ് ലവ് എന്ന സംഘടനയ്ക്ക് പിന്നിൽ അരാജക വാദികളാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയം ഇത്രഗുരുതരമായിട്ടും വാർത്തയിൽ നിന്ന് പിന്നോട്ട് പോകാൻ താൻ തയ്യാറല്ലെന്നും ധനിത് പറയുന്നു. വരാനിരിക്കുന്ന വലിയൊരു വിപത്തിന്റെ സൂചനകൾ വാർത്തയിലൂടെ നൽകാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് ധനിത് ലാൽ എസ്. നമ്പ്യാർ കൂട്ടിച്ചേർത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍