അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തെ തടഞ്ഞ് കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ മണിമല സിഐ പീഡനക്കേസിൽ റിപ്പോർട്ട് എതിരായിട്ടും ഉന്നതരുടെ പിന്തുണയോടെ തുടരുന്ന ഉദ്യോഗസ്ഥൻ; സാങ്കേതിക വാദം ഉയർത്തി സിഐ ശ്രമിച്ചത് വിശ്വാസത്തെ അവഹേളിക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
എരുമേലി: എരുമേലി പേട്ടതുള്ളലിനെത്തിയ അമ്പലപ്പുഴ അയ്യപ്പഭക്തജനസംഘത്തിന്റെ രഥഘോഷയാത്ര എരുമേലിയിൽ പൊലീസ് തടഞ്ഞത് വലിയ വിവാദത്തിലേക്ക്. പൊലീസ്നടപടിയിൽ പ്രതിഷേധിച്ച് അമ്പലപ്പുഴ സംഘവും വിശ്വാസികളും റോഡിൽ കുത്തിയിരുന്നു. മണിമല സി ഐയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഭക്തരെ സഹായിക്കാനെത്തിയ ഹൈന്ദവസംഘടനാ പ്രതിനിധികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധമുയർന്നതോടെ ഡിവൈ.എസ്പി. കെ.എം.ജിജിമോൻ സ്ഥലത്തെത്തി അയ്യപ്പഭക്തരുമായി ചർച്ച നടത്തി രഥഘോഷയാത്രയ്ക്ക് അനുമതി നൽകിയതോടെയാണ് പ്രശ്നം തീർന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
മൂന്നുദിവസം മുൻപ് അമ്പലപ്പുഴയിൽനിന്നാണ് രഥഘോഷയാത്ര ആരംഭിച്ചത്. ചൊവ്വാഴ്ച എരുമേലിയിലെത്തിയപ്പോൾ നൈനാർമസ്ജിദിൽ സ്വീകരണം നല്കി. ടി.ബി.റോഡുവഴി കെ.എസ്.ആർ.ടി.സി. ജങ്ഷനുസമീപം അയ്യപ്പസേവാസമാജത്തിന്റെ സ്വീകരണത്തിനെത്തിയപ്പോൾ മണിമല സിഐ ഇ.പി.റെജിയുടെ നേതൃത്വത്തിൽ പൊലീസ് തടയുകയായിരുന്നു. രഥഘോഷയാത്ര സമാപിക്കാൻ ഇരുനൂറു മീറ്റർമാത്രം ഉള്ളപ്പോഴാണു തടഞ്ഞത്. രഥഘോഷയാത്ര നടത്താൻ അനുമതിയില്ലെന്നായിരുന്നു പൊലീസ്നിലപാട്. ശബരിമലതീർത്ഥാടനത്തിൽ പ്രമുഖസ്ഥാനവും നാടിന്റെ ആദരവുമുള്ള അമ്പലപ്പുഴസംഘത്തെ തടഞ്ഞതിലൂടെ, വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാൻ അവിശ്വാസികളായ പൊലീസ് കൂട്ടുനിൽക്കുകയാണെന്ന് അയ്യപ്പഭക്തർ ആരോപിച്ചു.
ഭർത്താവ് നൽകിയ പരാതി അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതിയെ കിടപ്പറയിലേക്ക് ക്ഷണിച്ചുവെന്ന പരാതിയിന്മേൽ പ്രതിയായ വ്യക്തിയാണ് മണിമല സിഐ ഇ.പി റെജി. സിഐക്കെതിരേ നടപടിക്ക് ശിപാർശ ചെയ്ത് ഇന്റലിജൻസ് എഡിജിപി ആർ ശ്രീലേഖ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ സിഐയുടെ സ്ഥാനചലനം ഒഴിവാക്കാൻ സിപിഐ-എമ്മിന്റെ പ്രാദേശിക നേതാക്കളും രംഗത്തിറങ്ങി. യുവതിയുടെ ഭർത്താവിനെ സ്വാധീനിച്ച് പരാതി കൊടുപ്പിക്കാതിരിക്കാനാണ് ശ്രമം. എന്നാൽ, ഇവരുടെ സമ്മർദത്തിന് വഴങ്ങാതിരുന്ന ഭർത്താവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു. എന്നാൽ സിഐയ്ക്കെതിരെ ആരും ഒന്നും ചെയ്തില്ല. പൊലീസിലെ ഉന്നതരും സഹായിച്ചു. ഇത്തരത്തിൽ ആരോപണ വിധേയനായ സി ഐയാണ് എരുമേലിയിൽ പ്രശ്നങ്ങളുണ്ടാക്കിയത്.
എരുമേലി മുട്ടപ്പള്ളി ഭാഗത്ത്നിന്നുള്ള യുവതിയെയാണ് ഭർത്താവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് മണിമല സിഐ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭർത്താവ് വിദേശത്ത് നിന്നയച്ച പണം, സ്വർണം, നാട്ടിൽ ചിട്ടി പിടിച്ച പണം എന്നിവ പുരുഷ സുഹൃത്തിന് നൽകിയിരുന്നു. ഇതിന് പുറമേ ബ്ലേഡ് കമ്പനിക്കാരിൽ നിന്ന് പലിശയ്ക്കും പണം വാങ്ങി നൽകി. കഴിഞ്ഞ മാസം ഭർത്താവ് നാട്ടിലെത്തിയപ്പോഴാണ് താൻ നൽകിയ പണം മുഴുവൻ യുവതി മറ്റാർക്കോ നൽകി എന്ന വിവരം അറിഞ്ഞത്. എത്ര ചോദിച്ചിട്ടും പണം പോയ വഴി യുവതി വെളിപ്പെടുത്തിയില്ല. ഇതിനെ തുടർന്നാണ് സിഐക്ക് പരാതി നൽകിയത്. പണം പോയ വഴി അന്വേഷിക്കാനാണ് സിഐ യുവതിയെയും പുരുഷസുഹൃത്തിനെയും വിളിപ്പിച്ചത്. സ്റ്റേഷനിൽ എത്തിയപ്പോൾ താൻ പണം നൽകിയത് ഈ യുവാവിന് അല്ലെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞുമാറി. പിന്നീട് സിഐ യുവതിയെയും ഭർത്താവിനെയും പുരുഷസുഹൃത്തിനെയും പ്രത്യേകം ചോദ്യം ചെയ്തു.
ഇതിനിടയിലാണ് യുവതിയെ സി.ഐ കിടപ്പറയിലേക്ക് ക്ഷണിച്ചത്. റാന്നിയിൽ തനിക്ക് ഫ്ളാറ്റുണ്ടെന്നും സഹകരിച്ചാൽ ഭർത്താവിനെ ഒതുക്കിത്തരാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. എന്നാൽ, യുവതി സിഐയുടെ നിർദ്ദേശത്തിന് വഴങ്ങിയില്ല. ഭർത്താവിനൊപ്പം മടങ്ങുകയും ചെയ്തു. ഇതിനിടയിൽ പല തവണ സിഐ. യുവതിയെ വിളിച്ച് ഫ്ളാറ്റിൽ വരാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതു സംബന്ധിച്ച് എസ്എസ്ബി ഡിവൈ.എസ്പിക്ക് കീഴുദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് നൽകിയെങ്കിലും അത് വെളിച്ചം കണ്ടില്ല. ഇതിന് ശേഷം മറ്റൊരു ഉദ്യോഗസ്ഥൻ തയാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ എഡിജിപിക്ക് നൽകിയത്. ഇത് പരിശോധിച്ച് വാസ്തവമുണ്ടെന്ന് മനസിലാക്കിയാണ് ഇപ്പോൾനടപടിക്ക് ശിപാർശ ചെയ്ത് ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. അതും എല്ലാ അർത്ഥത്തിലും അട്ടിമറിക്കപ്പെട്ടു.
അമ്പലപ്പുഴ സംഘത്തെ എന്തിനാണ് റെജി തടഞ്ഞതെന്ന് ആർക്കും മനസ്സിലായിട്ടില്ല. എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴസംഘത്തെ നയിക്കുന്നത് കളത്തിൽ ചന്ദ്രശേഖരൻ നായരാണ്. നായകത്വം പതിനെട്ടുവർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി അമ്പലപ്പുഴ യോഗത്തിന്റെ തീരുമാനപ്രകാരമാണ് രഥഘോഷയാത്രയായെത്തിയതെന്ന് അമ്പലപ്പുഴ ഭക്തജനസംഘം ഭാരവാഹികൾ പറഞ്ഞു. രഥഘോഷയാത്ര തടഞ്ഞതും സ്വീകരിക്കാനെത്തിയവർക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതും അമ്പലപ്പുഴസംഘത്തെ അവഹേളിച്ചതിനു തുല്യമാണെന്ന് അവർ പറഞ്ഞു. പൊലീസ് ക്ഷമപറയുകയും കേസെടുക്കാനുള്ള നടപടി പിൻവലിക്കുകയും ചെയ്താലേ ബുധനാഴ്ച പേട്ടതുള്ളൂവെന്ന നിലപാടിലായിരുന്നു അമ്പലപ്പുഴസംഘം.
പ്രശ്നം പരിഹരിച്ച സാഹചര്യത്തിൽ, ബുധനാഴ്ചത്തെ പേട്ടതുള്ളൽ ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുമെന്നും അമ്പലപ്പുഴസംഘം പറഞ്ഞു. എന്നാൽ, രഥഘോഷയാത്രയ്ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നും സുരക്ഷയുടെ ഭാഗമായാണു തടഞ്ഞതെന്നും മണിമല സർക്കിൾ ഇൻസ്പെക്ടർ ഇ.പി.റെജി പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളുള്ളതിനാൽ എരുമേലിയിലേക്കു രഥഘോഷയാത്ര വരരുതെന്ന് അറിയിച്ചിരുന്നതായും സിഐ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍