ഗുണ്ടുകാടു സാബുവിനെ വെല്ലുവിളിച്ചു തുടക്കം; ചട്ടമ്പി സ്വാമിയുടെ ജന്മഗൃഹം പിടിച്ചെടുത്തു താരമായി; സിപിഎമ്മിന്റെ രാഷ്ട്രീയ ഗുണ്ടയായി വിലസി; ഓംപ്രകാശ് എന്ന ഉറ്റ സുഹൃത്തിനെ കിട്ടിയപ്പോൾ പോൾ മുത്തൂറ്റഒവരെ എത്തിയ ബന്ധങ്ങൾ; പുത്തൻപാലം രാജേഷ് കേരളാ പൊലീസിന് തീരാത്തലവേദനയായ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ കുപ്രസിദ്ധരായ ഗുണ്ടകൾക്ക് പിന്നിൽ ഒരു കഥയുണ്ട്. ഈ കഥകൾ മലയാളത്തിലെ പ്രസിദ്ധമായ സിനിമകൾക്ക് പോലും കാരണമായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഗുണ്ടാത്തലവനായി മാറിയ ഗുണ്ടുകാട് സാബുവിന്റെ ജീവിതകഥ മലയാളത്തിത്തിലെ പ്രശസ്തമായ ഒരു സിനിമക്ക് തന്നെ കാരണമായിട്ടുണ്ട്. ഗുണ്ടകാട് സാബുവിനൊപ്പം തന്നെ വളർന്ന മറ്റൊരു ഗുണ്ടാ നേതാവും തലസ്ഥാനത്തുണ്ട്. മറ്റാരുമല്ല, കേരളാ പൊലീസിന് തീരാത്തലവേദന തീർക്കുന്ന പുത്തൻപാലം രാജേഷാണ് ഈ കഥാപാത്രം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തത് ബോംബ് കൈവശം വച്ചതിനാണ്. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജേഷിന് രാഷ്ട്രീയ ബന്ധങ്ങളും ബ്ലേഡ് മാഫിയ ബന്ധങ്ങളും എന്നും ചർച്ചയായിരുന്നു.
പള്ളിത്തുറയിൽ നിന്നാണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന രണ്ട് നാടൻ ബോംബുകളുമായി രാജേഷിനെ പൊലീസ് പിടികൂടിയത്. ഒരു കൊലപാതക കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ രാജേഷ് മറ്റൊരു ക്വട്ടേഷനുമായി പോകുന്നതിന് ഇടെയാണ് പിടിയിലായത്. രാജേഷും സംഘവും തിരുവനന്തപുരത്ത് വീണ്ടും കളത്തിലിറങ്ങുന്നതിൽ പൊലീസിന് തലവേദനയാകുന്നുണ്ട്.
ചെറ്റക്കുടിലിൽ നിന്നും ഗുണ്ടാപ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് പുത്തൻപാലം രാജേഷ്. കണ്ണമ്മൂല സ്വദേശിയായ ഇയാൾ കണ്ണമ്മൂല രാജേഷ് എന്നും അറിയപ്പെടുന്നു. മറ്റേത് ഗുണ്ടാനേതാവിനും പറയാനുള്ളത് പോലം രാജേഷിനും പറയാനുള്ളത് പട്ടണിയുടെ കഥ തന്നയാണ്. ജീവിതത്തിലെ സാഹചര്യങ്ങളാണ് രാജേഷിനെ ഗുണ്ടയാക്കി മാറ്റിയതും. കണ്ണമ്മൂലയിലെ ചെറ്റക്കുടിലിൽ ജനിച്ച രാജേഷിന് സ്കൂൾ വിദ്യാഭ്യാസത്തിന് അപ്പുറത്തേക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. തലസ്ഥാനത്ത് അക്കാലത്തു വിലസിയ ഗുണ്ടാനേതാക്കളെ അറിഞ്ഞതും സംഘടിച്ചു നിന്നു ചെറുത്തുനിന്നും രാജേഷ് പുത്തൻപാലം രാജേഷായി വളരുകയായിരുന്നു.
ചെറുകിട കൂലിത്തല്ലുമായാണ് രാജേഷ് ഗുണ്ടാപ്രവർത്തനം തുടങ്ങിയത്. എന്നാൽ, ആദ്യകാലത്ത് പണത്തിന് വേണ്ടായായിരുന്നില്ല രാജേഷിന്റെ ഗുണ്ടാപ്രവർത്തനം. അടുപ്പക്കാർക്കും സുഹൃത്തുക്കളും ഒരു കാര്യം വന്നു പറഞ്ഞാൽ മുന്നും പിന്നു നോക്കാതെ എടുത്തു ചാടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ഈ ശീലം കൊണ്ട് തന്നെ വളക്കാളിയെന്നാണ് രാജേഷിനെ നാട്ടുകാർ കണ്ടത്. ഇതോടെ പൊലീസ് സ്റ്റേഷനുകളിൽ കയറുന്നത് പതിവായി മാറി. ഇതിനിടെയാണ് രാജേഷിന്റെ തടിമിടുക്കും ശൈലിയും കണ്ട് രാഷ്ട്രീയക്കാരും മുതലെടുപ്പുമായി രംഗത്തെത്തിയത്. സിപിഐ(എം) പ്രാദേശിക നേതാക്കൾ രാജേഷിനെ ശരിക്കും ഉപയോഗിച്ചു.
ഇതോടെ പാർട്ടിക്ക് വേണ്ടിയായി പിന്നീടുള്ള ഗുണ്ടാപ്രവർത്തനം. രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യാൻ ശ്രമിച്ചപ്പോൾ വന്ന കേസുകൾ ഒതുക്കാനും പൊലീസ് സ്റ്റേഷനിലെ കാര്യങ്ങൾ ശരിക്കാനും നേതാക്കൾ കൂടെ നിന്നു. ഇതോടെ രാഷ്ട്രീയ തണലിലെ ഗുണ്ടാപ്രവർത്തനമായി രാജേഷിന്റേത്. ഇതിനിടെയാണ് അന്ന് ശക്തമായിരുന്ന ഗുണ്ടുകാട് സാബുമായി രാജേഷ് മുട്ടിയത്. ഗുണ്ടുകാട് സാബുവിന്റെ സംഘത്തിൽ പെട്ടവരെ ഒപ്പം നിർത്തി തന്റെ ക്വട്ടേഷൻ സംഘത്തെ രാജേഷ് വികസിപ്പിച്ചു. ഇങ്ങനെ ഗുണ്ടുകാട്് സാബുവിനെ വെല്ലുവിളിച്ച് വളർന്ന പുത്തൻപാലം രാജേഷ് പിൽക്കാലത്ത് സാബുവുമായി സൗഹൃദത്തിലുമായി.
വ്യക്തികളുടെയും ബിസിനസുകാരുടെയും പ്രശ്നങ്ങൾ തീർക്കുന്നതിൽ ഇവർ രണ്ട് പേരും ഒരുമിച്ചു നിന്നു. ബ്ലേഡ് കാർക്ക് വേണ്ടിയും രണ്ടു പേരും ഒരിമിച്ചു നിന്നു. ക്വട്ടേഷൻ ഇടപാടുമായി നടക്കുന്നതിനിടെയാണ് ബുദ്ധിമാനായ ഓം പ്രകാശുമായി രാജേഷ് അടുക്കുന്നത്. മികച്ച വിദ്യാഭ്യാസവും ബുദ്ധിയുമുള്ള ഓംപ്രകാശുമായി അടുത്തോടെ ഇവർക്ക് സാധിക്കാൻ പറ്റാത്ത കാര്യങ്ങൾ ഇല്ലാതായി. ഇതുവഴി സിപിഐ(എം) നേതാക്കളിലേക്കും പോൾ മുത്തുറ്റിലേക്കും സൗഹൃദം വളർന്നു. ഈ സമയത്ത് സിപിഎമ്മിന് തന്നെ തലവേദനയുണ്ടാക്കുന്ന വിധത്തിലേക്ക് ഇവരുടെ പ്രവൃത്തികൾ മാറി. പോൾ മുത്തൂറ്റ് വധത്തിലെ ഓംപ്രകാശ്, രാജേഷ് ബന്ധമാണ് വലിയ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
പോൾ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഓം പ്രകാശും രാജേഷും രക്ഷപ്പെട്ട ഫോർഡ് എൻഡവർ കാർ ഉന്നതരുടെ ഇടപെടലിനെ തുടർന്ന് വിട്ടു നൽകിയെന്നും കാറിലുണ്ടായിരുന്ന ഗുണ്ടകളെ നേരത്തെ പോകാൻ അനുവദിച്ചു എന്നുള്ള വാർത്തകൾ പോലും വന്നു. ഗുണ്ടകളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന വിധത്തിലായിരുന്നു വാർത്തകൾ. ഇതെല്ലാമായപ്പോൾ പിന്നീട് രാജേഷിനെ രാഷ്ട്രീയക്കാരും പതിയെ കൈവിട്ടു.
കണ്ണമ്മൂലയിൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥ വാങ്ങിയ വിവാദമായ സ്ഥലത്തിന്റെ കാവൽക്കാരനായും രാജേഷ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സ്ഥലമിടപാടിനെതിരെ പ്രതിഷേധമുയർത്തി പ്രദേശവാസികൾ രംഗത്തുവന്നപ്പോഴാണ് രാജേഷ് കാവൽക്കാരനായത്. ചട്ടമ്പി സ്വാമിയുടെ ജനന ഭൂമിയുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അത്. നിരന്തരം പൊലീസും കേസുമായി കഴിഞ്ഞ രാജേഷിനെ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ടായിരുന്നു. ഇതിന് കാരണം ബ്ലേഡ് ഇടപാടിൽ പലപ്പോഴും ഉദ്യോഗസ്ഥർക്ക് വേണ്ടി ഇടപാടുകാരാനായത് രാജേഷായിരുന്നു എന്നതിനാലാണ്. ഓരോ കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകുമ്പോൾ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകി.
1994 മുതൽ ഇനന് വരെ 50ലേറെ കേസുകളിൽ പ്രതിയായിട്ടുണ്ട് കണ്ണമ്മൂല രാജേഷ് എന്ന പുത്തൻപാലം രാജേഷ്. തിരുവനന്തപുരം സിറ്റി പൊലീസ് ഓപ്പറേഷൻ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഗുണ്ടാ നിയമ പ്രകാരമാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകം, വധശ്രമം, കവർച്ച, ഭവനഭേദനം, കൈയേറ്റം, മാനഭംഗം, ഭീഷണിപ്പെടുത്തൽ, തുടങ്ങിയ ക്രിമിനൽ കേസുകളിലാണ് രാജേഷ് പ്രതിയായിരുന്നത്. എന്നാൽ, വളരെ ചുരുക്കം ചില കേസുകളിൽ മാത്രം ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ കൂട്ടാളികളെ ഉപയോഗിച്ചായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നത്. തിരുവനന്തപുരം നഗരത്തിലെ പേട്ട, വഞ്ചിയൂർ, പേരൂർക്കട, മെഡി.കോളേജ്, കന്റോൺമെന്റ്, ശ്രീകാര്യം, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളീൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
രാജേഷിന്റെ സംഘത്തിന് ബദലായി വളർന്ന സംഘങ്ങളുമായുള്ള ഏറ്റുമുട്ടൽ പലപ്പോഴും പൊലീസിന് തലവേദന സമ്മാനിച്ചിരുന്നു. ഡിനി ബാബുവിന്റേ നേതൃത്വത്തിലുള്ള സംഘമാണ് ക്വട്ടേഷൻ രംഗത്ത് രാജേഷിന്റെ എതിരാളികൾ. ഈ കുടിപ്പകയിലാണ് വിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ടത്. തലസ്ഥാനത്തെ അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും ബ്ളേഡ് മാഫിയ സംഘങ്ങളുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയ കൂട്ടത്തിൽ ഗുണ്ടാത്തലവന്മാരായ പുത്തൻപാലം രാജേഷ്, ഗുണ്ടുകാട് സാബു എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു
പുത്തൻപാലം രാജേഷിന്റെ വീട്ടിൽ നിന്നും വിലപ്പെട്ട പല രേഖകളും പൊലീസ് കണ്ടെടുത്തെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇതേക്കുറിച്ച് യാതൊരു വ്യക്തതയും വന്നില്ല. ബ്ളേഡ് പലിശക്ക് പണം നൽകിയ ശേഷം പലരുടെയും വസ്തുക്കൾ ഭീഷണിപ്പെടുത്തി ബ്ളേഡ് മാഫിയ സംഘങ്ങൾക്കൊപ്പമായിരുന്നു രാജേഷിന്റെ പ്രവർത്തനവും.
Stories you may Like
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- രാജേഷ് പൈലറ്റിനെതിരായ ബിജെപിയുടെ ആരോപണം, പ്രതികരിച്ച് ഗെലോട്ട്
- നടൻ രാജേഷ് മാധവന് പ്രണയസാഫല്യം; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്
- യുവതിയുമായി പ്രണയബന്ധം; 40കാരനെ കൊലപ്പെടുത്തിയ ബന്ധു അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍