സർക്കുലേഷൻ ദീപിക തട്ടിയെടുക്കാതിരിക്കാൻ പിതാക്കന്മാരുടെ കാലു പിടിച്ച് കരഞ്ഞ് മാപ്പ് പറഞ്ഞ് മനോരമ; സഭക്കെതിരെ ഇനി ഒരക്ഷരം എഴുതരുതെന്ന് എഡിറ്റോറിയൽ ജീവനക്കാർക്ക് മുതലാളിയുടെ കർശന നിർദ്ദേശം; അന്ത്യഅത്താഴ ചിത്രത്തിലെ നഗ്ന കന്യാസ്ത്രീ വിവാദത്തിൽ വെള്ളം കുടിച്ച പത്രമുത്തശ്ശിക്കെതിരെ പ്രതിഷേധം ഇനി വേണ്ടെന്ന് വിശ്വാസികളോട് കത്തോലിക്കാ മെത്രാന്മാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷണിയിൽ ചിത്രീകരിച്ച അന്ത്യഅത്താഴ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നഗ്നകന്യാസ്ത്രീയുടെ ചിത്രം വരച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കേരളക്കരയെ ഞെട്ടിക്കുന്നതായിരുന്നു. ഒരു വിഭാഗം വിശ്വാസികളും മെത്രാന്മാരും സ്പോൺസർ ചെയ്ത സമരം കണ്ട് പേടിച്ചു വിറച്ച മലയാള മനോരമ മാനേജ്മെന്റ് ഒടുവിൽ സർവപാപങ്ങളും ക്ഷമിക്കണമെന്ന് പറഞ്ഞ് മെത്രാന്മാരുടെ കാലു പിടിച്ചു. എന്നിട്ടും പ്രതിഷേധം തുടർന്നതോടെ ഇനി മേലിൽ കത്തോലിക്കാ സഭയ്ക്കെതിരെ മനോരമ ഒരക്ഷരം മിണ്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രക്ഷോഭങ്ങൾ മതിയാക്കാമെന്ന് കാണിച്ച് കെസിബിസി വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ഡാവിഞ്ചി വരച്ച ചിത്രത്തെ പെസഹ ആചരണ ശുശ്രൂഷ ചിത്രീകരിക്കുന്ന ചിത്രത്തെ അവഹേൡച്ചു എന്ന് തന്നെ വ്യക്തമാക്കി കൊണ്ടാണ് കെസിബിസി പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്. മനപ്പൂർവ്വമല്ലാത്ത വീഴ്ച്ചകളാണ് പത്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും അതുകൊണ്ട് ക്ഷമിക്കാമെന്നും പറഞ്ഞാണ് കെസിബിസി രംഗത്തുവന്നത്. ദീപികയുടെ സർക്കുലേഷൻ പരമാവധി കൂട്ടാൻ ഈ വിവാദം കൊണ്ട് സാധിച്ചിരുന്നു. മലയോര മേഖലയിൽ അടക്കം മനോരമയുടെ സർക്കുലേഷൻ കുത്തനെ കുറഞ്ഞതോടെ കരുഞ്ഞു കാലുപിടിക്കാൻ വേണ്ടി അരമനകൾ തോറും കയറി ഇറങ്ങുകയായിരുന്നു മനോരമ എക്സിക്യൂട്ടീവുമാർ. ഇനി ഒരിക്കലും ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു നൽകിയാണ് മനോരമ പ്രതിഷേധങ്ങളിൽ നിന്നും പിന്തിരിപ്പിച്ചത്.
'' തങ്ങൾക്ക് പറ്റിയ വീഴ്ച്ച തിരിച്ചറിഞ്ഞ മലയാള മനോരമ, പ്രതിഷേധർഹമായ പെയിന്റിങ് പിൻവലിച്ച് ഖേദം രേഖപ്പെടുത്തുകയും പത്രത്തിലൂടെ മാപ്പു ചോദിക്കുകും ചെയ്തു. കൂടാതെ കേരളത്തിലെ വ്യക്തിഗത സഭകളുടെ തലവന്മാരായ പിതാക്കന്മാരുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. ഭാഷാപോഷിണി പ്രസിദ്ധീകരിച്ച അന്ത്യഅത്താഴ വിരുന്നിലെ വികല ചിത്രീകരണത്തിൽ സഭയ്ക്കുള്ള വേദനയും പ്രതിഷേധവും കെസിബിസി മനോരമയെ രേഖാമൂലം അറിയിച്ചിരുന്നു. കെസിബിസി മുന്നോട്ടു വച്ച നിർദ്ദേശ പ്രകാരം ജനുവരി 10ന് പിഒസിയിൽ വച്ച് മനോരമ പ്രസിദ്ധീകരണങ്ങളുടെ മുഖ്യ ചുമതലക്കാരും കെസിബിസി ഭാരവാഹികളുമായി നടന്ന ചർച്ചയിൽ കുറേക്കാലമായി മനോരമ അനുവർത്തിച്ചു പോരുന്ന സഭാവിരുദ്ധതയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. മനോരമ തിരുത്തലിനും പുനപരിശോധനക്കും തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു''- കെസിബിസി പുറപ്പെടുവിച്ച് കുറിപ്പിൽ പറയുന്നു.
ആർട്ടിസ്റ്റുകളുടെ ന്യായമായ ആഷിഷ്ക്കാര സ്വാതന്ത്ര്യത്തെ കത്തോലിക്കാ സഭ മാനിക്കുന്നുവെന്നും എന്നാൽ കാലങ്ങളായി മനോരമയിൽ ജനങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസത്തിനും പ്രതീക്ഷയ്ക്കും നിരക്കാത്ത പ്രവൃത്തി ഭാഷാപോഷിണിയിലൂടെ ഉണ്ടായെന്നുമാണ് സഭയുടെ വിലയിരുത്തൽ. ഇക്കഴിഞ്ഞ ജനുവരി 11ന് എല്ലാ യൂണിറ്റുകളിലെയും എഡിറ്റോറിയൽ വിഭാഗത്തിന്റെ മീറ്റിങ് വിളിച്ച മനോരമ കത്തോലിക്കാ സഭയെയും വിശ്വാസികളുടെയും വികാരത്തെ വ്രണപ്പെടുത്തുന്ന യാതൊന്നും പാടില്ലെന്ന കർശന നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. ഇക്കാര്യം സഭയെ അറിയിച്ചതോടെയാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്ന് കെബിസിസി പ്രസിഡന്റ് ആർച്ചുബിഷപ്പ് എം സൂസപാക്യം വിശ്വാസികളോടായി കുറിപ്പ് പുറപ്പെടുവിച്ചത്.
അന്ത്യ അത്താഴ വിരുന്നിന്റെ ചിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുന്ന തരത്തിൽ ചിത്രകാരൻ വരച്ചതും ഭാപോഷിണി പ്രസിദ്ധീകരിച്ചതുമായ ചിത്രത്തിന്റെ പേരിലുള്ള വിവാദം ബോധപൂർവ്വം സൃഷ്ടിച്ചതായിരുന്നു. ഈ നീക്കത്തിന് പിന്നിൽ ദീപികയുടെ മാനേജ്മെന്റായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ചുമതലയേറ്റ ദീപികയുടെ മാനേജിങ് എഡിറ്ററുടെ ആശയമായിരുന്നു ഇത്. എന്തായാലും വിവാദം കത്തിക്കയറിയതോടെ ദീപികയുടെ സർക്കുലേഷൻ വർധിക്കുകയും ചെയ്തു.
ടോം വട്ടക്കുഴിയുടെ വിവാദ ചിത്രം പുറം ലോകം അറിയും മുൻപ് തന്നെ മനോരമ പിൻവലിച്ചിരുന്നു. ഭാഷാപോഷിണി ഇറങ്ങിയ ദിവസം തന്നെ പിശക് കണ്ടെത്തിയ മനോരമ ടീം സർവ്വ കോപ്പികളും വിപണിയിൽ നിന്നും പിൻവലിച്ചിരുന്നു. തപാൽ വഴി വീടുകളിലേക്ക് അയച്ച കുറച്ചു കോപ്പികൾ മാത്രമായിരുന്നു പിൻവലിക്കാൻ സാധിക്കാതെ വന്നത്. അപ്പേഴേക്കും ദേശീയ പത്രമായ ഇന്ത്യൻ എക്സ്പ്രസ്സ് ഇതേ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് മറുനാടനും ഇതു വാർത്തയാക്കി. അതിനു ശേഷം രണ്ട് ദിവസം കൊണ്ടാണ് വിവരം പുറം ലോകം അറിഞ്ഞത്. വിവരം പുറത്ത് വന്ന ഉടനെ വൈദികൻ കൂടിയായ ദീപികയുടെ മാനേജിങ് എഡിറ്റർ ഇത് അവസരമായി കരുതുക ആയിരുന്നു.
തിരുവനന്തപുരം ലൂർദ്ദ് ഫെറോന പള്ളി വികാരിയും തീപ്പൊരി പ്രാസംഗികനുമായ ഡോ. മാണി പുതിയിടമാണ് ദിപികയുടെ മാനേജിങ് എഡിറ്റർ. ഏതാനും മാസങ്ങൾക്ക് മുൻപ് ദീപികയുടെ എംഡിയായി ചുമതലയേറ്റ ഈ വൈദികൻ അന്ന് മുതൽ പള്ളികൾ കേന്ദ്രീകരിച്ചു മനോരമയ്ക്ക് ബദലായി ദീപിക വളർത്താൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത്തരം ശ്രമങ്ങൾ ഒക്കെ പണ്ടും ഉണ്ടായിരുന്നെങ്കിലും മനോരമയുടെ കുതന്ത്രങ്ങളിൽ പെട്ട് അവയെല്ലാം പരാജയപ്പെടുക ആയിരുന്നു. എന്നാൽ തൊട്ടതെല്ലാം പൊന്നാക്കി പാരമ്പര്യമുള്ള മാണിയച്ചൻ ഈ ദൗത്യം ഏറ്റെടുത്തതോടെ ദീപികയുടെ സർക്കുലേഷനിൽ കാര്യമായ വളർച്ചയും ഉണ്ടായിരുന്നു.
മിക്ക പള്ളികളിലും എത്തി മനോരമ വിരുദ്ധ പ്രസംഗം നടത്തി മുൻപ് തന്നെ മാണിയച്ചൻ മനോരമയുടെ നോട്ടപ്പുള്ളി ആയിരുന്നു. അതിനിടയിലാണ് ഈ വിവാദം വീണു കിട്ടിയത്. തുടർന്ന് മാണി അച്ചൻ നേരിട്ടിറങ്ങി ഇതു മൂപ്പിച്ചെടുക്കുക ആയിരുന്നു. സഭാ തലവൻ മാർ ആലഞ്ചേരി പ്രശ്നം തീർന്നെന്നു പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ദീപികയുടെ വളർച്ചക്കുള്ള സാധ്യത കണ്ടെത്തി മാണി അച്ചൻ രംഗത്തിറങ്ങിയത്. ഫാ: മാണിക്ക് കേരളം മുഴുവൻ വൻ തോതിൽ ബന്ധങ്ങൾ ഉണ്ട്. മാണിയച്ചൻ തന്നെ നേരിട്ട് വിളിച്ചു വൈദികരെയും കന്യാസ്ത്രീകളെയും രംഗത്ത് ഇറക്കുകയായിരുന്നു.
മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികളും പള്ളികളിൽ പ്രദർശിപ്പിച്ചു വരുന്നുണ്ട്. മിക്ക പള്ളികളിലും പാതിയോളം ഇടവകക്കർ ഇപ്പോൾ ദീപിക വരിക്കാരായി കഴിഞ്ഞു. വിവാദം കൂടിയായതോടെ മനോരമ നിർത്തിയാണ് പലരും ദീപിക വരുത്തുന്നത്. പള്ളി പെരുന്നാളിന്റെയും മറ്റും വാർത്ത കൊടുത്തു ആളുകളെ പറ്റിക്കയാണെന്നും സഭയ്ക്ക് ഒരു ആവശ്യം വന്നാൽ ദീപികയേ ഉള്ളൂ എന്നുമാണ് ഫാ: മാണി പുതിയടത്തിന്റെ പ്രചരണത്തിന്റെ കാതൽ. തിരുവനന്തപുരം പോലെ സീറോ മലബാർ വിശ്വാസികൾ തീരരെ കുറിച്ചുള്ള സ്ഥലങ്ങളിൽ പോലും വൻ തോതിൽ സർക്കുലേഷൻ കൂട്ടാൻ ഫാ: മാണിക്ക് സാധിച്ചു.
ഈ വിവാദത്തോടെ മനോരമയുടെ സർക്കുലേഷൻ സീറോ മലബാർ ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ളിടങ്ങളിൽ എല്ലാം കുറഞ്ഞിരുന്നു. വിവാദത്തെ തുടർന്നു മനോരമയുടെ സർക്കുലേഷനിൽ കാൽ ലക്ഷത്തിലധികം കോപ്പിയുടെ കുറവു രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് 30000 കോപ്പിയുടെ വർദ്ധനയുണ്ട്, ദീപിക ദിനപ്പത്രത്തിന്.
ഭക്ഷണ പദാർത്ഥങ്ങൾ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നിൽ ഇരിക്കുന്ന അർധനനഗ്നയായ കന്യാസ്ത്രീയും അവർക്കും ചുറ്റിൽ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയിൽ അടിച്ചു വന്നത്. ക്രൈസ്തവ വിശ്വാസത്തെ മനോരമ തകർത്തുവെന്ന ആരോപണവുമായി വിശ്വാസികൾ തെരുവിലെത്തി. പത്രത്തിനെതിരെ കത്തോലിക്കാ സഭയും പ്രതിഷേധവുമായി കത്ത് നൽകി. ഇതോടെ ക്രൈസ്തവ ഏജന്റുമാർ പത്രത്തെ കൈവിട്ടു. അവർ നേരിട്ട് പ്രതിഷേധ കത്തെഴുതി.
വിവാദ ഭാഷാപോഷണി പിൻവലിച്ചതിന് അപ്പുറം മനോരമ ഒന്നും ചെയ്തില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭാഷാപോഷണിയുടെ ചുമതലക്കാരനായ കെസി നാരായണനെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മനോരമയുടെ കുടുംബാഗത്തെ പോലെ കരുതി പണിയെടുക്കുന്ന നാരായണനെ കൈവിടാൻ മനോരമ തയ്യാറല്ലെന്ന വസ്തുതയാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ഇതോടെ പ്രതിഷേധം തെരുവിലെത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്