മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം
മുരളി തുമ്മാരുകുടി
എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ വരുന്ന ഇരുപത്തിമൂന്നാം തിയതി പതിനൊന്നുമണിക്ക് മൂട്ടപരിശോധനക്ക് ആളെത്തും. ഇത് സൗജന്യമാണ് സഹകരിക്കുക.''
ജനീവയിലെ കാര്യമായതുകൊണ്ട് സഹകരിച്ചില്ലെങ്കിൽ പിന്നെ രണ്ടാമത് മൂട്ട ഓഫീസറെ ഞാൻ പോയി പടികെട്ടി കൊണ്ടുവരേണ്ടിവരും. പത്തായിരം ഫ്രാങ്ക് ചെലവാകും. അതുവേണ്ട, ഇരുപത്തിമൂന്നാം തിയതി പതിനൊന്ന് മണിക്ക് ഞാൻ വീട്ടിൽ കാവൽ. പത്തുമണി അന്പത്തിയൊന്പത് മിനുട്ടിൽ ഡോർ ബെല്ലടിച്ചു. ഞാൻ വാതിൽ തുറന്നു. ഒരു ഭീകരൻ പട്ടിയെയും പിടിച്ച് ഒരു സായിപ്പ്.
''May I come in?' ഭാഗ്യം! സായിപ്പിന് ഇംഗ്ലീഷ് അറിയാം.
''Yes, please.'
'Can I keep this dog in your bathroom for a minute?'
എന്തിനാണ് മൂട്ട ഓഫീസർ ഒരു പട്ടിയുമായി വന്നതെന്നോ, ആ പട്ടിയെ എന്റെ ബാത്റൂമിൽ വിടുന്നതെന്നോ എനിക്ക് മനസ്സിലായില്ല.
''Yes, of course'
പട്ടിയെ ബാത്റൂമിൽ കെട്ടിയിട്ട് സായിപ്പ് സിറ്റിങ് റൂമിലെത്തി.
''ഞാൻ മൂട്ട പരിശോധിക്കാൻ വന്നതാണ്. മൂട്ടയെ കണ്ടുപിടിക്കാൻ വേണ്ടി പ്രത്യേകം പരിശീലനം നേടിയ ഒരു അമേരിക്കൻ പട്ടിയാണിത്. ഈ പട്ടിക്ക് മൂട്ട എവിടെ ഉണ്ടെങ്കിലും മണത്തറിയാൻ കഴിവുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനായി ഞാൻ ഒരു മൂട്ടയെ ചെറിയ ഡപ്പിയിലാക്കി കൊണ്ടുവന്നിട്ടുണ്ട്. സായിപ്പ് വിക്സ് ഡപ്പി പോലൊന്ന് എന്നെ കാണിച്ചു (അതിന്റെ മുകളിൽ വല പോലൊരു ചെറിയ തുണികൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുന്നു. അതിനകത്ത് ഒരു മൂട്ട).
''നിങ്ങളീ മൂട്ടയെ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചോളൂ, എന്നെ കാണിക്കണ്ട.''
ഞാൻ മൂട്ടയെ അടുക്കളയുടെ അലമാരിയിൽ വച്ച് കതകടച്ചു.
''Are you ready?'
'Yes'
Let the game begin...
സായിപ്പ് പോയി പട്ടിയെ തുറന്നുവിട്ടു. പട്ടി വീടുമുഴുവൻ കുറേനേരം മണത്തുനടന്നിട്ടും ഒരിടത്തുനിന്നും മൂട്ടയെ കിട്ടിയില്ല. അവസാനം ഭാഗ്യത്തിന് അലമാരിയിൽ ഞാനൊളിപ്പിച്ചു വച്ച മൂട്ടഡപ്പി അവൻ തപ്പിയെടുത്തു. ''Well done' എന്നുപറഞ്ഞ് സായിപ്പ് പോക്കറ്റിൽ നിന്നും രണ്ട് പട്ടിഗുളികയെടുത്തുകൊടുത്ത് പട്ടിയുടെ പുറത്തുതട്ടി. എന്റെ വീട്ടിൽ മൂട്ടയൊന്നുമില്ല എന്ന സർട്ടിഫിക്കറ്റും എഴുതിത്ത്ത്ത്തന്ന് സായിപ്പ് സ്ഥലം വിട്ടു.
മൂട്ടയെ മാത്രം മണത്തു പിടിക്കുന്ന പട്ടി എനിക്കൊരു അതിശയമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ റെന്റൽ ഏജൻസിയോട് അതിന്റെ വിവരങ്ങൾ ചോദിച്ചു. സായിപ്പ് പറഞ്ഞത് സത്യമാണ്. അമേരിക്കയിൽ നിന്നും പരിശീലനം നേടി ഇറക്കുമതി ചെയ്ത പട്ടിയാണ്. ഒരു ദിവസം ഒരുലക്ഷം രൂപയുടെ മുകളിലാണ് ഈ പട്ടി-സായിപ്പ് ടീമിന്റെ കൂലി. ഇങ്ങനെ അധികം പട്ടികൾ സ്വിറ്റസർലാണ്ടിൽ ഇല്ല. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താലേ മൂട്ട ടീമിനെ കിട്ടൂ. പട്ടിക്ക് മൂട്ട പിടുത്തത്തിൽ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ട്. (http://www.bedbugs.org/dogs/).
ഈ ലോകത്തിൽ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന, നമുക്കറിയാത്ത, ഏറെ വരുമാനമുള്ള പല പണികളുമുണ്ടെന്ന് അറിയിക്കാനാണ് ഞാനീ കാര്യം പറഞ്ഞത്. നാട്ടിൽ ഈ മൂട്ട ഓപ്പറേറ്റർ വന്നാൽ എല്ലാ തീയേറ്ററിലും ഒടുക്കത്തെ ഡിമാൻഡ് ആയിരിക്കും, ഫ്ളാറ്റുകളിലും.
ഇതൊരു അപൂർവത ഒന്നുമല്ല. എന്റെ തൊഴിൽജീവിതത്തിനകത്ത് ആയിരക്കണക്കിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഞാൻ പങ്കാളിയായിട്ടുണ്ട്. അതിലേറ്റവും ശന്പളം കൊടുക്കേണ്ടിവന്നത് ഡോക്ടർക്കോ എൻജിനീയർക്കോ ഒന്നുമല്ല. ഒരുദിവസം അഞ്ചുലക്ഷം രൂപയിൽ കൂടുതൽ ശന്പളം കൊടുത്തത് എണ്ണക്കിണർ കത്തുന്നത് നിയന്ത്രിക്കാൻ അമേരിക്കയിൽ നിന്നെത്തിയ ആൾക്കായിരുന്നു.
ഡോക്ടറും എൻജിനീയറും എന്ന നിലയിലേക്ക് മാത്രം കരിയർ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴിൽ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാൽ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ടെ ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്പോഴും മാറ്റിയില്ലെങ്കിൽ, 'നല്ല' പെണ്ണ് കിട്ടാനും , 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്മാരെയും ഡോക്ടർമാരെയും ഒക്കെ തേടി പോകും.കടലിനു നടുക്ക് പ്ലാറ്റ്ഫോം പണിയുന്പോഴും അത് റിപ്പയർ ചെയ്യുന്പോഴും കടലിനടിയിൽ മുങ്ങി പണിയെടുക്കുന്ന വെൽഡർമാരുണ്ട്. അവർക്കും കൊടുത്തിരുന്നു ദിവസം ഒന്നരലക്ഷം രൂപയിലധികം ശന്പളം. (ഈ പണിക്കിപ്പോൾ ആളുകൂടി എന്ന് തോന്നുന്നു, ഇന്ന് റേറ്റ് ടെസ്റ്റ് ചെയ്തപ്പോൾ ഇതിന്റെ പതിലൊന്നായി). കടലിലും കരയിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിസൂക്ഷ്മമായി സർവ്വേ നടത്തുന്ന ആളുകൾക്കും, ജാപ്പനീസും അറബിക്കും എല്ലാം ഭംഗിയായി ഇംഗ്ലീഷിലേക്കും തിരിച്ചും തർജ്ജിമ ചെയ്യുന്നവർക്കും ഒക്കെ ദിവസം ഒരു ലക്ഷത്തിന് മുകളിൽ ശന്പളം കിട്ടുന്നുണ്ട്.
ഇതുപോലെ ഒരു ഡസൻ ജോലികൾ വേറെയുമുണ്ട് നമ്മൾ കേട്ടിട്ടില്ലാത്തതും ശ്രദ്ധിക്കാത്തതും ഒക്കെയായി. ഇതിനൊക്കെ ശേഷമേ എൻജിനീയരുടെയും ഡോക്ടറുടെയുമൊക്കെ ശരാശരി ശമ്പളം വരൂ. കേരളത്തിൽ എന്നാലും ഇപ്പോഴും 'എൻജിനീയറും ഡോക്ടറും' തന്നെ ആണ് തൊഴിലുകൾ മുകളിൽ നിൽക്കുന്നത്. ഇത് സാമ്പത്തിക കാരണങ്ങളാൽ മാത്രമല്ല. കേരളത്തിലെ തൊഴിലുകളുടെ ഗ്രേഡിങ് എന്നത് ചില സാമൂഹ്യധാരണകളിൽ നിന്നും ഉണ്ടായിവന്നതാണ്. ഇത് കുറെയൊക്കെ പഴയ ജാതിവ്യവസ്ഥയുടെയും മറ്റും പിന്തുടർച്ചയുമാണ്. നല്ല തൊഴിൽ, ചീത്ത തൊഴിൽ, ഉയർന്ന തൊഴിൽ, താണ തൊഴിൽ എന്നൊക്കെയുള്ള ചിന്താഗതി നിലനിൽക്കുന്നിടത്തോളം കാലം പ്രൊഫഷണൽ ആയിട്ടുള്ള കരിയർ മാനേജ്മെന്റ് കൊണ്ട് ഗുണമുണ്ടാകാൻ ബുദ്ധിമുട്ടാണ്. തൽക്കാലം ഇത്തരം മണ്ടത്തരങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ എനിക്ക് താല്പര്യവുമില്ല. എന്നാൽ പുതുതായി തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നവരോട് കുറച്ചുകാര്യങ്ങൾ പറയാം.
നല്ല ജോലി, ചീത്ത ജോലി എന്നിങ്ങനെ ജോലികളെ ലോകം ഇപ്പോൾ തരം തിരിക്കുന്നില്ല. പകരം നിങ്ങൾ ചെയ്യുന്ന തൊഴിൽ ഡീസന്റ് വർക്ക് ആണോ എന്നതാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന മാനദണ്ഡമായി എടുക്കുന്നത്. 'Decent work is productive work for women and men in conditions of freedom, equality, security and human dignity. It involves opportunities for work that deliver a fair income; provide security in the workplace and oscial protection for workers and their families.'. ലോകമാണ് നിങ്ങൾ തൊഴിലിടമാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ന് കേരളത്തിൽ ഉള്ള തൊഴിലിനെ പറ്റിയുള്ള ചിന്തകൾ ആദ്യമേ മാറ്റി വക്കുക. നിയമപരമായി അംഗീകരിക്കപ്പെട്ട ഏതൊരു തൊഴിലും ചെയ്യുന്നതിൽ ഒരു വിഷമവും വിചാരിക്കേണ്ട കാര്യമില്ല.
ഏത് ജോലിയാണെങ്കിലും അതിനുവേണ്ട പരിശീലനവും പരിചയവും ആർജ്ജിക്കുക എന്നതാണ് പ്രധാനം. പരിശീലനം വേണ്ടാത്ത ഒരു തൊഴിലുമില്ല. പരിശീലനം കൂടുന്നതോടെ പൊതുവെ നമ്മുടെ എംപ്ലോയബിലിറ്റിയും ശമ്പളവും കൂടും. ഓരോ തൊഴിലിനും അതിന്റേതായ ചില അപകടസാധ്യതകളുണ്ട്. ചിലത് പെട്ടെന്നുണ്ടാകാവുന്ന അപകടമാകാം (തെങ്ങിൽ കയറുന്ന ആൾ അതിൽ നിന്നും താഴെ വീഴാനുള്ള സാധ്യത ). ചിലത് ഏറെ നാളുകൾ കൊണ്ട് ഉണ്ടാകുന്നതാകാം (പെട്രോൾ പന്പിൽ ജോലി ചെയ്യുന്ന ആൾ ദിവസവും പെട്രോളിലെ രാസവസ്തുക്കൾ ശ്വസിക്കേണ്ടി വരുന്നത്). ഇത് നമ്മൾ മനസ്സിലാക്കണം.
ഒരു തൊഴിലിന്റെ വേതനം നിർണ്ണയിക്കുന്നത് അതിന് എത്രമാത്രം പരിശീലനം ആവശ്യമാണ്, എത്രമാത്രം റിസ്ക്കുണ്ട്, അത് ചെയ്യാനുള്ള ആളുകളുടെ ലഭ്യത, ജോലി ചെയ്യുന്ന സ്ഥലം, ആ വ്യവസായത്തിന്റെ മൊത്തം ലാഭം, സംഘടിത ശക്തിയുള്ള തൊഴിൽ ആണോ അത് ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. പണം കൂടുതൽ ലഭിക്കുന്ന ജോലിയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം. എല്ലാ ജോലികളും ആഗോളതലത്തിൽ സാധ്യതയുള്ളതല്ല. അപ്പോൾ പുറംരാജ്യത്തെ ജോലിക്കാണ് നമുക്ക് താല്പര്യമെങ്കിൽ എവിടെയൊക്കെ എന്തൊക്കെ ജോലികൾ ലഭ്യമാണ്, അവിടെ നമുക്ക് എത്തിച്ചേരാൻ ഉള്ള പ്രതിബന്ധങ്ങൾ ഏതൊക്കെയാണ് എന്ന് നന്നായി മനസ്സിലാക്കിവേണം അതിന് ശ്രമിക്കാൻ.
കേരളത്തിൽ നിന്നും ഏതാനും കുറച്ചു വിഷയങ്ങൾ പഠിച്ചാണ് കുട്ടികൾ പുറത്തിറങ്ങുത്തതെങ്കിലും പതുക്കെപ്പതുക്കെ അനവധി തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന മലയാളികൾ ലോകത്തെന്പാടുമുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക്, അവർ ഐ ടി ഐ പാസായതായാലും പി എച് ഡി ചെയ്തതായാലും, ഈ രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുതരാൻ അവർ തയ്യാറാണ്. അങ്ങനെയുള്ളവരുടെ ഒരു ഡയറക്ടറി ഞാൻ തയ്യാറാക്കുകയാണ്. അപ്പോൾ ഏതെങ്കിലും പ്രത്യേക മേഖലയിൽ ഉള്ള അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് വരും ദിവസങ്ങളിൽ അവർ നിങ്ങളുടെ ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തമായ മറുപടി തരുന്നതാണ്.
ഞാൻ പറഞ്ഞുവരുന്നത് ഡോക്ടറും എൻജിനീയറും എന്ന നിലയിലേക്ക് മാത്രം കരിയർ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴിൽ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാൽ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ടെ ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്പോഴും മാറ്റിയില്ലെങ്കിൽ, 'നല്ല' പെണ്ണ് കിട്ടാനും , 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്മാരെയും ഡോക്ടർമാരെയും ഒക്കെ തേടി പോകും. 'ഒരു പട്ടിയെയും പിടിച്ചുകൊണ്ടു നടക്കുന്ന പയ്യനെ', അയാൾ എത്ര മര്യാദക്കാരനാണെങ്കിലും, എത്ര ലക്ഷപ്രഭു ആണെങ്കിലും പ്രേമിക്കാനോ കല്യാണം കഴിക്കണോ പെൺകുട്ടികൾ തെയ്യാറായില്ലെങ്കിൽ മൂട്ട ഇൻവെസ്റിഗേറ്ററുടെ തൊഴിൽ ഇവിടെ പച്ച പിടിക്കില്ല. കേരളത്തിലെ സ്ത്രീകൾ ഏറെ വരുമാനമുള്ള എത്രയോ ഡിമാൻഡ് ഉള്ള അനവധി ജോലികൾക്ക് പോകാതിരിക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ആൺ കുട്ടികളിലും പെൺകുട്ടികളിലും ഈ മൈൻഡ്സെറ്റ് ചേഞ്ച് ഉണ്ടായാലേ നമ്മൾ പറയുന്ന ഡിഗ്നിറ്റി ഓഫ് ലേബർ അടുത്ത തലമുറയിൽ എങ്കിലും സാധ്യമാകൂ.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്