റോജി റോയി എന്നു പേരുള്ള ഒരു പെൺകുട്ടി ഇവിടെ ജീവിച്ചിരുന്നു എന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ? ഒരു പാവപ്പെട്ട കുടുംബത്തിന് അത്താണിയായിരുന്ന ആ പെൺകുട്ടി കിംസ് ആശുപത്രിയുടെ മുകളിൽ നിന്നും ചാടി മരിച്ചപ്പോൾ എവിടെയായിരുന്നു ഇവരെല്ലാം? നെഹ്രു കോളേജും ടോംസ് കോളേജും ലക്ഷ്മി നായരുമൊക്കെ ചർച്ചയാകുമ്പോൾ മാദ്ധ്യമങ്ങൾ മുക്കിയ ഒരു അരുംകൊലയുടെ കഥ ഓർമ്മിപ്പിക്കട്ടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോളേജ് അധികൃതരുടെ പീഡനത്തെ തുടർന്ന് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് മരിച്ച സംഭവത്തെ തുടർന്ന് സ്വാശ്രയ കോളേജുകൾക്കെതിരെ ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭം ഇപ്പോഴും അലയടിക്കുകയാണ് കേരളത്തിൽ. ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മറുനാടൻ അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങളും വാർത്തയാക്കിയതോടെയാണ് ജിഷ്ണുവിന്റെ മരണം വലിയ ചർച്ചയായി മാറിയത്. സോഷ്യൽ മീഡിയയിൽ ഇതിന്റെ പ്രകമ്പനങ്ങൾ ഉണ്ടായി. ഒടുവിൽ രക്ഷയില്ലാതെയാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ പരസ്യം സ്വീകരിച്ചിരുന്ന മുൻനിര മാദ്ധ്യമങ്ങളും സംഭവം ഏറ്റുപിടിച്ചത്.
ഈ വിഷയം ചർച്ചയായതിന് പിന്നാലെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വാശ്രയ കോളേജുകളിലെ കൊള്ളരുതായ്മ്മകൾ വാർത്തയായി. വിദ്യാർത്ഥികൾ പലയിടത്തും തെരുവിൽ ഇറങ്ങി. ടോംസ് കോളേജിനെതിരെയും വിമൽജ്യോതി കോളേജിനെതിരെയും പ്രതിഷേധം ഉയർന്നു പൊങ്ങി. ഇപ്പോൾ തലസ്ഥാനത്തെ ലോ അക്കാദമിക്കെതിരെയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം ഇരമ്പുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കം ലോ അക്കാദമിക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് വാർത്തകൾ നൽകുകയും ചെയ്യുന്നു.
ഇങ്ങനെയൊക്കെ പ്രതിഷേധം ഇരമ്പുമ്പോൾ തന്നെ മലയാളികൾ മറന്നുപോയ ഒരു പേര് ഓർമ്മിപ്പിക്കുകയാണ്. മറ്റാരുമല്ല, തലസ്ഥാനത്തെ പ്രമുഖ കോളേജായ കിംസ് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടിമരിച്ച സംഭവമായിരുന്നു അത്. തലസ്ഥാന നഗരത്തിലെ വൻകിട ആശുപത്രിയായ കിംസ് മാനേജ്‌മെന്റ് നടത്തുന്ന കിംസ് നഴ്‌സിങ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ മരണമടഞ്ഞ റോജി റോയി എന്ന 19കാരിയായ പെൺകുട്ടിയായിരുന്നു അത്.
'നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി' എന്ന ഒറ്റക്കോളം വാർത്തയിൽ നമ്മുടെ മുൻനിര മാദ്ധ്യമ സ്ഥാപനങ്ങൾ ഒതുങ്ങിയിരുന്നു റോജി റോയിയുടെ മരണ വാർത്ത. പക്ഷേ, റോജി റോയിയുടെ മരണം സാമൂഹ്യ മാദ്ധ്യമങ്ങൾ ഏറ്റെടുത്തു. മറുനാടൻ തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് പ്രക്ഷോഭവുമായി രംഗത്തുണ്ടായിരുന്ന ഒരു വിദ്യാർ്ത്ഥി സംഘടനയും ഈ പ്രശ്‌നം ഉയർത്തി രംഗത്തുവന്നില്ല. കിംസ് ആശുപത്രിയുടെ നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവർ ആരോപണ വിധേയരായെങ്കിലും ഇന്നത്തേതു പോലെ പ്രതിഷേധം ഉയർന്നില്ല. ഇപ്പോഴും അവർക്കെതിരെ പ്രതിഷേധിക്കാൻ ആരും തയ്യാറാകുന്നില്ലെന്നതാണ് വാസ്തവം.
കിംസ് കോളേജ് ഓഫ് നേഴ്‌സിംഗിലെ രണ്ടാം വർഷ ബിഎസ്സി നേഴ്‌സിങ് വിദ്യാർത്ഥി ആയിരുന്ന റോജി റോയ് എന്ന 19കാരി 2014 നവംബർ ആറിന് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞു ചാനലുകൾ എത്തി ഷൂട്ട് ചെയ്‌തെങ്കിലും ഒരു ദൃശ്യം പോലും പുറത്തു വന്നില്ല. പക്ഷേ, സോഷ്യൽ മീഡിയയും ഓൺലൈൻ മാദ്ധ്യമങ്ങളും അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറായില്ല. പ്രശ്‌നത്തിൽ ആശുപത്രി അധികൃതരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരും വരെ ശക്തമായി വിഷയം ഉന്നയിക്കാൻ ഒറ്റക്കെട്ടായിത്തന്നെ ശ്രമങ്ങളുണ്ടായി.
എന്നാൽ ഇപ്പോൾ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് ഉണ്ടായതുപോലെ അന്ന് കിംസ് ആശുപത്രിക്കു നേരെ ചെറുവിരലനക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായില്ലെന്നത് എത്രമാത്രമുണ്ട് ഉന്നതങ്ങളിൽ അവരുടെ സ്വാധീനമെന്നതിന് തെളിവായി മാറി. യുഡിഎഫ് ഭരണകാലത്തുണ്ടായ സംഭവത്തിൽ മന്ത്രി വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെയാണ് റോജിയുടെ മരണം സംഭവിച്ചത്. സഹപാഠിയെ റോജി റാഗിങ് നടത്തിയത് പ്രിൻസിപ്പൽ ചോദ്യം ചെയ്‌തെന്നും വിശദീകരണം ആവശ്യപ്പെട്ടെന്നും ഇതിൽ മനംനൊന്താണ് റോജി പത്തുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചതെന്നും ആയിരുന്നു കോളേജ് അധികൃതരുടെ ഭാഷ്യം.
ആശുപത്രിക്കെതിരെ ആകെ മിണ്ടിയത് വി എസ് മാത്രം
ആശുപത്രിക്കാർ പറഞ്ഞ കഥ തൊണ്ടതൊടാതെ വിഴുങ്ങാൻ സോഷ്യൽ മീഡിയ തയ്യാറായില്ല. നിരന്തരം ആശുപത്രിക്കെതിരെ പ്രതികരണങ്ങൾ വന്നുകൊണ്ടിരുന്നു. പക്ഷേ, ഒറ്റ രാഷ്ട്രീയകക്ഷിയും ഇന്ന് ജിഷ്ണുവിന്റെ കാര്യത്തിൽ ഉണ്ടായതുപോലെ കലാപസ്വരമുയർത്തിയില്ല. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദൻ മാത്രമാണ് റോജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നത്. അങ്ങനെയിരിക്കെയാണ് നീതിലഭിക്കാൻ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തന്നെ സമീപിച്ച മാതാപിതാക്കളെ ആശ്വസിപ്പിച്ച വി എസ് അന്വേഷണം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് വാക്കു നൽകി. പിന്നീട് റോജി റോയിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണെന്നും വി എസ് ആവശ്യപ്പെടുകയായിരുന്നു. മറ്റാരും പ്രശ്‌നത്തിൽ ഇടപെട്ടില്ല.
രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ആശുപത്രി അധികൃതർക്ക് കുടപിടിക്കുന്ന സാഹചര്യമാണെന്ന് വ്യക്തമായതോടെ സോഷ്യൽ മീഡിയ കൂടുതൽ സജീവമായി ഉണർന്നു. ഇക്കാര്യം ചർച്ചചെയ്യാനും കൂട്ടായ്മയുണ്ടാക്കാനും ഫേസ്‌ബുക്ക് പേജ് തന്നെ തുടങ്ങി. റോജിയുടെ മരണത്തെ കുറിച്ച് മാതാപിതാക്കളിൽ നിന്ന് ചില ചാനലുകൾ പ്രതികരണമെടുത്തെങ്കിലും അത് സംപ്രേഷണം ചെയ്യാതെ മടിച്ചുനിന്നു. ഇതോടെ ഇക്കാര്യവും സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെടുകയും തുടർന്ന് ചാനലുകൾ വാർത്തകൾ നൽകുകയും ചെയ്തു. തുടർന്ന് കിംസിന് മുന്നിൽ കരിങ്കൊടി പ്രകടനത്തിനും ഫേസ്‌ബുക്ക് ആഹ്വാനമുണ്ടായി.
കരിദിനമാചരിച്ച് ഫേസ്‌ബുക്ക് കൂട്ടായ്മ
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എന്നുതന്നെ പറയാവുന്ന രീതിയിൽ ഫേസ്‌ബുക്ക് കരിദിനാചരണവും നടന്നു. ചുംബന സമരത്തിനും സോളാർ വിവാദത്തിനും മാദ്ധ്യമങ്ങൾ നൽകിയ പ്രാധാന്യം റോജിയുടെ മരണവാർത്തയിൽ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോപിച്ച് മാദ്ധ്യമങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ ശക്മായ വിമർശനം ഉയർന്നു. ഫേസ്‌ബുക്കിൽ ഇതുവരെ ഉയരാത്ത വിധം രൂക്ഷമായ പ്രതിഷേധമാണ് തുടർന്ന് കണ്ടത്. മലയാള മാദ്ധ്യമങ്ങളുടെ വാർത്താ ലിങ്കുകളുടെ കമന്റ് ബോക്‌സിൽ റോജിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൂറുകണക്കിന് കമന്റുകൾ പോസ്റ്റുചെയ്യപ്പെട്ടു.
അനീതിക്ക് എതിരെ പടവാളോങ്ങാൻ , അണിചേരുക ,സ്വാശ്രയ കോർപ്പറേറ്റ് ഭീഷണിക്ക് മുന്നിൽ നിസഹായരായിപ്പോയ മാദ്ധ്യമങ്ങൾ പിന്തള്ളിയ റോജി റോയ് എന്ന പത്തൊമ്പതുകാരിയെ സോഷ്യൽ മീഡിയക്ക് മുന്നിൽ വയ്ക്കുകയാണ്. മിണ്ടാനും കേൾക്കാനും കഴിയാത്ത അച്ഛന്റെയും അമ്മയുടെയും നാവായി മാറാൻ നിങ്ങളെ ക്ഷണിക്കുന്നു എന്ന വിവരണത്തോടെയാണ് നവംബർ 11ന് പ്രത്യേക പേജ് സൃഷ്ടിച്ചാണ് പ്രചരണം നടത്തിയത്. ചുരുങ്ങിയ ദിവസത്തിനകം പതിനായിരങ്ങൾ ഈ കൂട്ടായ്മയിൽ അണിചേർന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേജിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലും അന്വേഷണം ആവശ്യപ്പട്ടുള്ള കമന്റുകൾ വന്നു. ഫേസ്‌ബുക്കിലെ ആയിരക്കണക്കിന് പ്രാഫൈലുകളിൽ റോജിയുടെ ചിത്രം പ്രെഫൈൽ ചിത്രമാക്കിയും പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
റോജിയുടെ മരണത്തെ കുറിച്ച ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലും രൂപീകരിച്ചു. തുടർന്ന് സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും അത് ശരിയായ വഴിയിലല്ല പോയതെന്ന് ആരോപണം ശക്തമായി.
തുടർന്ന് 2015 ഫെബ്രുവരിയിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോജിയുടെ മാതാപിതാക്കളായ റോയ് ജോർജ്, സജിത റോയ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. റോജിയുടെ മരണശേഷവും കിംസിൽ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിരുന്നതായും അതിന് പിന്നിലെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
ഏറെ പൊരുത്തക്കേടുകളുമായി കിംസിന്റെ വിശദീകരണം
കൊല്ലം നല്ലില പുതിയിൽ റോബിൻ ഭവനിൽ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളായിരുന്നു റോജി റോയി. പതിനാലുകാരനായ റോബിനാണ് സഹോദരൻ. പ്രിയപ്പെട്ട മകൾ വൻകിടക്കാരായ ആശുപത്രി മാനേജ്‌മെന്റിന്റെ മനസ്സാക്ഷിയില്ലായ്മയ്ക്ക് ഇരയായി വിട്ടു പിരിഞ്ഞപ്പോൾ ഒന്നുറക്കെ കരയാൻ പോലും കഴിയാതെ കണ്ണീർവാർത്തു ഈ ദമ്പതികൾ. ബധിരമൂക ദമ്പതികളായ ഇവർക്ക് മനസിലുള്ള കാര്യങ്ങൾ തുറന്നു പറയണമെങ്കിൽ കൂടി ഇവർക്ക് മറ്റൊരാളുടെ സഹായം വേണം. അങ്ങനെയുള്ള ദമ്പതികൾ രാഷ്ട്രീയക്കാർ എല്ലാവരും കൈയൊഴിഞ്ഞതോടെ നീതികിട്ടാൻ അവസാന പ്രതീക്ഷയെന്ന നിലയിൽ കോടതിയെ സമീപിക്കുകയായിരുന്നു.
റോജി റോയിയെ ആരെങ്കിലും ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പിടിച്ചു തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ വാദം. കേൾവിയും സംസാര ശേഷിയുമില്ലാത്ത അച്ഛന്റേയും അമ്മയുടേയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ തറപ്പിച്ച് പറയുന്നു.റോജിയുടെ സംസ്‌കാരത്തിന് കോളേജിൽ നിന്ന് ആരുമെത്താത്തത് എന്തുകൊണ്ടാണെന്നും ബന്ധുക്കൾ ചോദിച്ചിരുന്നു. റോജിയുടെ ദുരന്ത ശേഷം പ്രിൻസിപ്പൾ ലീവെടുത്തു പോയി. റോജിയുടെ ബന്ധുക്കളോട് സംസാരിക്കുന്നതിൽ നിന്ന് സഹപാഠികളേയും വിലക്കിയിരുന്നു. വീഴ്ചയിൽ തന്നെ റോജിക്ക് മരണം സംഭവിച്ചിരുന്നുവെങ്കിലും ആറു മണിക്കൂർ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. എന്തിന് ഇത്ര കാലതാമസം കാണിച്ചുവെന്നാണ് ഉയർന്ന മറ്റൊരു സംശയം. മരണ ശേഷം കൃത്രിമ രേഖയുണ്ടാക്കാനാകാം ഈ കാലതാമസമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ആരോപണം.
റോജിക്കെതിരെ ജൂനിയർ വിദ്യാർത്ഥികൾ എഴുതി നൽകിയ മൂന്നു പരാതികളും ഒരേ കൈയക്ഷരത്തിലുള്ളതാണെന്ന് ഹർജിക്കാരുടെ അഭിഭാഷകനായ സി.വി. മനു വിത്സൺ മാതാപിതാക്കളുടെ ഹർജി വിചാരണയ്‌ക്കെടുത്തപ്പോൾ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചുവോയെന്നും ആരാണ് പരാതികൾ എഴുതിയതെന്ന് കണ്ടെത്തിയോയെന്നും ചോദ്യം ചെയ്തിരുന്നുവോയെന്നും കോടതി ആരാഞ്ഞിരുന്നു. തുടർന്ന് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും കോടതി നിർദ്ദേശിച്ചിരുന്നു. അലുമിനിയം ബീഡിംഗുള്ള മൂവിങ് ഗ്ലാസിൽകൂടി റോജി റോയി ചാടി എന്ന കഥ തന്നെ അവിശ്വസനീയമാണെന്ന് ആക്ഷൻ കൗൺസിലിന്റെ ഭാഗമായ സ്വാമി ഹിമവത് മഹേശ്വര ഭദ്രാനന്ദ ആരോപിച്ചിരുന്നു. . റോജിയുടെ മരണസമയത്തു മാത്രം സിസി ക്യാമറകൾ പ്രവർത്തന രഹിതമായതും റോജിയുടെ പഴയ ചെരുപ്പിനു പകരം മറ്റൊരു ചെരുപ്പ് സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
റോജി റോയിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിംസ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. സുപ്രീംകോടതി നിർദ്ദേശ പ്രകാരം റാഗിങ് തടയാനുള്ള ഒരു സമിതി പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. ഹോസ്റ്റലിൽ വച്ച് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു എന്ന പരാതി ലഭിച്ചു എന്നു പറഞ്ഞാണ് കോളേജ് പ്രിൻസിപ്പൽ റോജിയെ ആശുപത്രിയിലേക്ക് വിളിക്കുന്നത്. ഇതു തന്നെ തെറ്റായ കീഴ്‌വഴക്കമായിരുന്നു. ക്യാമ്പസിനുള്ളിൽ പരാതി പരിഹരിക്കുന്നതിനു പകരം വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് പ്രിൻസിപ്പൽ വിളിച്ചു വരുത്തി. നിസാരമായ പരാതി ആയിരുന്നിട്ടും ബധിരരും മൂകരുമായ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്ന് പറഞ്ഞു റോജിക്ക് മാനസ്സിക സമർദ്ദമുണ്ടാക്കുകയായിരുന്നു. റോജിയെ കൂടാതെ മറ്റൊരു വിദ്യാർത്ഥിനിക്കെതിരെയും ഹോസ്റ്റലിലെ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. എന്നാൽ അതിനെക്കുറിച്ച് ഒരു അന്വേഷണവും നടപടിയും ഉണ്ടായതുമില്ല.
ഹൈക്കോടതിയിൽ വാദം പൂർത്തിയായി റോജി റോയ് കേസ്
ഇക്കഴിഞ്ഞ ഡിസംബർ 15ന് റോജി റോയി കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. പക്ഷേ, ഇടക്കാലത്ത് അന്വേഷണത്തിൽ സംഭവിച്ച മാറ്റങ്ങളൊന്നും പുറംലോകം അറിഞ്ഞില്ല. ആശുപത്രി അധികൃതർ പറയുന്നത് മാത്രം കേൾക്കാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനാണ് ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. അന്വഷണ ഉദ്യോഗസ്ഥനായ കെ ഇ ബൈജു കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെന്നാണ് വിവരം. പ്രശ്‌നത്തിൽ ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷനിൽ സമർപ്പിച്ച അന്വഷണ റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ടു നിരത്തുന്നുണ്ട്.
ജൂനിയർ കുട്ടിയുമായുള്ള പ്രശ്‌നം കുട്ടികളുടെ സാന്നിധ്യത്തിൽ ഹോസ്റ്റലിൽ സോറി പറഞ്ഞു അവസാനിപ്പിച്ചിരുന്നു. എന്നാൽ ഹോസ്റ്റലിലെ കുട്ടികളോട് ചോദിച്ചു കാര്യങ്ങൾ മനസിലാക്കാതെ 11 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് റോജിയെ വിളിച്ചു വരുത്തി അകാരണമായി ശാസിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത പ്രിൻസിപ്പൽ സൂസൻ ജോസിന്റെ നടപടിയെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ, അത്തരത്തിൽ അ്‌ന്വേഷണം പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിലെ ഇടപെടൽ തണുത്തു. എല്ലാവരും വിഷയം മറന്നു.
പിന്നാലെ അന്വഷണ ഉദ്യോഗസ്ഥനായ ബൈജു സ്ഥലം മാറ്റപ്പെട്ടു. ഹർട് ആൻഡ് ഹോമിസൈഡ് വിംഗിലെ ഡിവൈഎസ്എസ്‌പി ഷഫീക് അടുത്തഘട്ടം അന്വേഷണം ആരംഭിച്ചു, അദ്ദേഹവും മാറ്റപ്പെട്ടു. തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വഷിക്കുന്നതിൽ വിദഗ്ധനായ എക്കണോമിക് ആൻഡ് ഒഫെൻസ് വിങ് ഡിവൈഎസ് പി സുരേഷ്‌കുമാർ അന്വേഷണം ഏറ്റെടുത്തു. സാമ്പത്തിക കുറ്റകൃത്യവും റോജിയുടെ മരണവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിച്ചില്ല, ആരും അറിഞ്ഞതുമില്ല. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചപ്പോൾ വെറുതെ ജീവനൊടുക്കുന്ന ആളുകളുടെ പട്ടികയിൽ റോജിയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. മരണത്തിൽ സംശയമുണ്ടെന്ന് റോജിയുടെ വല്യച്ഛൻ ഫിലിപ്പിന്റെ പരാതിയിലെ കഴമ്പും ചോദ്യം ചെയ്യപ്പെട്ടു. കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് റോജി റോയിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. മനു വിൽസൺ ആവശ്യപ്പെട്ടിട്ടുള്ളത്. ജസ്റ്റിസ് സുനിൽ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ജിഷ്ണുവിന്റെ അവസ്ഥ ഇനിയൊരു വിദ്യാർത്ഥിക്കും ഉണ്ടാകരുതെന്ന മുദ്രാവാക്യമുയർത്തി ഇപ്പോൾ കേരളക്കരയിലെ വിദ്യാർത്ഥി സമൂഹം സമരത്തിലാണ്. ഇപ്പോൾ തന്നെ പാമ്പാടി കോളേജിലെ സംഭവത്തിന്റെ ഗതിയെന്തെന്ന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ സൂചനകൾ പുറത്തുവരുന്നുണ്ട്. കുറച്ചുകാലം കഴിഞ്ഞ് ഈ സമകാലീന കലാപമെല്ലാം മറവിയിലാകുമ്പോൾ വെറുമൊരു ആത്മഹത്യ മാത്രമായി ഒരു ഹോമിസൈഡ് വിംഗിലെ 'വിദഗ്ധൻ' അന്വേഷിച്ച് ജിഷ്ണുവിന്റെ പേര് റോജി റോയിയുടെ പേരിന് താഴെ എഴുതിച്ചേർക്കുമോ? ഇക്കഴിഞ്ഞ നവംബർ ആറിന് രണ്ടാം ഓർമ്മദിനത്തിൽ നിത്യശാന്തി നേർന്ന് അവളുടെ പപ്പയും മമ്മയും സഹോദരൻ റോയിയും കുടുംബാംഗങ്ങളും നൽകിയ രണ്ടുകോളം പത്രപ്പരസ്യത്തിലും ആക്ഷൻ കൗൺസിൽ നൽകിയ സ്മരണാഞ്ജലി കുറിപ്പിലും മാത്രമായി റോജിയുടെ സ്മരണകൾ ഒതുങ്ങിനിൽക്കുന്നു. ഇപ്പോഴും നീതിക്കായി പ്രതീക്ഷയർപ്പിച്ച് ഒന്നു മിണ്ടാൻപോലും ആകാതെ കാത്തിരിക്കുകയാണ് ആ മാതാപിതാക്കളും. ഈ അവസ്ഥ ഉണ്ടാവരുത് ജിഷ്ണുവിനും അവന്റെ കുടുംബത്തിനും.
Stories you may Like
- ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
- ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്
- ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: എച്ച്. എസ്. പ്രണോയ് ഫൈനലിൽ
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- പ്രതികാരം തീർക്കാൻ ജിഷ്ണു എത്തിയതുകൊലപാതക പദ്ധതിയുമായി; വർക്കല ഞെട്ടലിൽ തന്നെ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍