ഇന്റർപോൾ ലിസ്റ്റിലുള്ള കുറ്റവാളിയെ പിടിച്ചെന്ന ക്രെഡിറ്റ് നേടാൻ പൊലീസ് ആവേശം കാട്ടിയപ്പോൾ യാതന താണ്ടിയത് നിരപരാധിയായ യുവതി; ഒരു പേരിന്റെ പേരിൽ റാന്നിക്കാരിയായ സാറ തടവിൽ കഴിഞ്ഞത് അഞ്ചുദിവസം!
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ, ചോദ്യം റാന്നി അങ്ങാടി പുല്ലുപ്രം കൊടിത്തോപ്പിൽ വീട്ടിൽ സാറ തോമസിനോടാണെങ്കിൽ, ദുഃസ്വപ്നത്തെക്കാൾ ഭീകരമായി അവരുടെ ജീവിതത്തെ വേട്ടയാടിയ അഞ്ചുദിവസത്തെക്കുറിച്ച് അവർ പറയും. തന്റെ അതേ പേരിലുള്ള കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സാറ തോമസിന് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല.
സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പുനലൂർ പത്തേക്കർ ഇത്തിവിള ബംഗ്ലാവിൽ സാറ വില്യംസ് എന്ന സാറ തോമസിനുവേണ്ടിയാണ് പൊലീസ് വലവിരിച്ചിരുന്നത്. ആ വലയിൽ വീണതാകട്ടെ, ദുബായ് ഫ്ളോർസ് ആൻഡ് കാർപെറ്റ്സ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായ സാറ തോമസും. കഴിഞ്ഞ 29-ന് ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് സാറ തോമസിനെ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന മകൻ കെവിൻ സജിത് ജോണിനെ കാണാനാണ് സാറ എത്തിയത്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയല്ല താനെന്ന് അവർ പലതവണ വ്യക്തമാക്കിയിട്ടും ഇമിഗ്രേഷൻ വിഭാഗം വഴങ്ങിയില്ല.
അമ്മയെ കാണാതെ കെവിൻ നടത്തിയ അന്വേഷണത്തിലാണ് അമ്മ കസ്റ്റഡിയിലാണെന്ന് തിരിച്ചറിയുന്നത്. വിമാനത്താവളത്തിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ, കെവിന്റെ ചെന്നൈയിലെ ലോക്കൽ ഗാർഡിയൻ കൂടിയായ പിന്നണിഗായകൻ കൗശിക് മേനോനെ സാറ എസ്.എം.എസ്സിലൂടെ അറിയിച്ചിരുന്നു. രാവിലെ 8.10നാണ് സാറ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. അപ്പോൾത്തന്നെ കസ്റ്റഡിയിലായ അവരെ, വൈകീട്ട് ഏഴരവരെ അവിടെ തടഞ്ഞുവച്ചു. ഇതിനിടെ, കേരളത്തിലെ സി.ബി.സിഐഡി. തിരയുന്ന ഇന്റർപോൾ പട്ടികയിലുള്ള സാറാ തോമസ് തന്നെയാണു താനെന്നു സമ്മതിക്കാനും തമിഴിൽ തയ്യാറാക്കിയ രേഖകളിൽ ഒപ്പിട്ടു നൽകാനും ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും ചെയ്തു.
രാത്രി ഏഴരയോടെ മൊബൈൽ ഫോണും അധികൃതർ വാങ്ങിയതോടെ സാറയ്ക്ക് പുറംലോകവുമായുള്ള ബന്ധവും അറ്റു. ഇതിനിടെ, വനിതാ ഉദ്യോഗസ്ഥർ ബലംപ്രയോഗിച്ച് തമിഴിലെഴുതിയ ചില രേഖകളിൽ ഒപ്പിടുവിച്ചിരുന്നു. തുടർന്ന് എയർപോർട്ട് എസ് ടു പൊലീസ് യുവതിയെ ആലന്തൂർ കോടതിയിൽ ഹാജരാക്കുകയും കോടതി റിമാൻഡ് ചെയ്ത സാറയെ പുഴൽ സെൻട്രൽ ജയിലിൽ അടയ്ക്കുകയും ചെയ്തു.
മകനെക്കാണാനെത്തിയ താൻ, ചെന്നൈ സെൻട്രൽ ജയിലിൽ അകപ്പെട്ടതോടെ, സാറയുടെ സർവപ്രതീക്ഷകളും അവസാനിച്ചു. അന്നും പിറ്റേന്നും ജയിലിൽ കഴിയേണ്ടിവന്ന സാറയെ 31-ന് കോടതിയിൽ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇതിനിടെ പുനലൂർ കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ ആലന്തൂർ കോടതി സാറയെ ക്രൈംബ്രാഞ്ചിന് കൈമാറി. മദ്രാസ് ഹൈക്കോടതിയിൽ കെവിൻ ഹേബിയസ് കോർപസ് ഫയൽ ചെയ്തെങ്കിലും ഫലമുണ്ടായില്ല. വെള്ളിയാഴ്ച രാത്രി സാറായുമായി ക്രൈംബ്രാഞ്ച് സംഘം കൊല്ലത്തേയ്ക്ക് പുറപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ഇവർ കൊല്ലത്തെത്തി. രാത്രി ഈസ്റ്റ് സ്റ്റേഷനിലെ വനിതാ ഹെൽപ്പ് ലൈനിലേക്കു മാറ്റിയ അവരെ ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.
താൻ തട്ടിപ്പുകാരി സാറ വില്യംസല്ലെന്ന് പുനലൂർ കോടതിയിലും സാറ വ്യക്തമാക്കിയിരുന്നു. 31-ന് വൈകിട്ട് മുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ സാറാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു. ഇവർ സാറാ താമസ് തന്നെയാണോ എന്ന് വ്യക്തമാകുന്നതിനായി ഇവരെ റാന്നിയിലേയ്ക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനിടെ, കുവൈത്തിലുള്ള സാറയുടെ മാതാപിതാക്കളായ തോമസ് ഏബ്രഹാമും മറിയാമ്മ തോമസും കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി തെളിവുകൾ ഹാജരാക്കി. തുടർന്ന് ക്രൈംബ്രാഞ്ച് സംഘം സാറാ തോമസുമായി റാന്നിയിലേയ്ക്ക് പോയി. അവിടെ പഞ്ചായത്ത് , വില്ലേജ് അധികൃതരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പാക്കി. തുടർന്ന് വൈകിട്ട ഏഴുമണിയോടെ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി(3)-ൽ ഹാജരാക്കി. ഇവർ പിടികിട്ടാപ്പുള്ളിയായ സാറ വില്യംസ് അല്ലെന്നും വിട്ടയക്കണമെന്നുമുള്ള സത്യവാങ്മൂലം ക്രൈംബ്രാഞ്ച് ഹാജരാക്കുകയും സാറ മോചിതയാവുകയുമായിരുന്നു. വെറുമൊരു പേരിന്റെ സാമ്യത്തിൽ നിരപരാധിയായ മകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് പീഡിപ്പിച്ച അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സാറാ തോമസിന്റെ മാതാപിതാക്കളും ബന്ധുക്കളും അറിയിച്ചു. എന്നാൽ, നടുക്കത്തിൽനിന്ന് മോചിതയല്ലാത്തതിനാൽ, സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ സാറ തയ്യാറായില്ല.
പേരുകളിലെ സാമ്യമുൾപ്പെടെയുള്ള കാര്യങ്ങളാണു സാറാ തോമസിന് വിനയായതെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ഇന്റർപോൾ തിരയുന്ന സാറാ വില്യംസിന് സാറാമ്മ തോമസ് എന്നും പേരുണ്ട്്. രണ്ടു പേരും ജനിച്ചതു 1975-ലാണ്. ഇരുവരും മലയാളികളാണെന്നതും ദുബായിലാണു താമസിക്കുന്നതെന്നതും ഇമിഗ്രേഷൻ വിഭാഗത്തിന് അബദ്ധം പറ്റാനിടയാക്കി. എന്നാൽ, സാറാ വില്യംസിന്റെ തിരച്ചിൽ നോട്ടീസിലെ ഫോട്ടോയും സാറാ തോമസിന്റെ പാസ്പോർട്ടിലെ ഫോട്ടോയും വ്യത്യസ്തമാണെങ്കിലും ആവേശംമൂത്ത ഉദ്യോഗസ്ഥർ കണക്കിലെടുത്തില്ല.
എന്നാൽ, ചെന്നൈയിൽ അറസ്റ്റിലായത് യഥാർഥ പ്രതിയല്ലെന്ന് ഉറപ്പായതോടെ, സാറ വില്യംസിനെത്തേടി അധികൃതർ വീണ്ടും നെട്ടോട്ടം തുടങ്ങി. മയ്യനാടു കാക്കോട്ടുമൂല സ്വദേശിയായ സാറ വില്യംസ് ആദ്യ ഭർത്താവിന്റെ മരണത്തിനുശേഷം അറബിയെ വിവാഹം കഴിച്ചു ദുബായിൽ ഒളിവിലാണെന്നു സൂചനയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.
പുനലൂരിൽ നിന്നു സ്വന്തം പേരിൽ മരണസർട്ടിഫിക്കറ്റു ചമച്ചു ബ്രിട്ടനിലെ ഇൻഷുറൻസ് കമ്പനിയിൽ ഹാജരാക്കി രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിനു 2002-ലാണ് പുനലൂർ പൊലീസ് സാറാ വില്യംസിനെതിരെ കേസെടുത്തത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇന്റർപോളിന്റെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നവർക്കുള്ള റെഡ് കോർണർ വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറിൽ സാറയ്ക്കു വേണ്ടിയുള്ള തിരച്ചിൽ നോട്ടീസിന്റെ കാലാവധി ഇന്റർപോൾ നീട്ടിയിരുന്നു. സാറാമ്മ തോമസ്, സാറാ വില്യംസ് എന്നിങ്ങനെ രണ്ടു പേരുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഭർത്താവ് വിൻസന്റ് വിനോ വില്യമിന്റെ മരണശേഷം പിതാവ് വർഗീസ് തോമസിന്റെ പേരു സ്വന്തം പേരിനൊപ്പം ചേർത്തുവെന്നു കരുതുന്നു. ഇതിലെ സാറ തോമസ് എന്ന പേരാണ്, പാവം സാറയ്ക്ക് വിനയായത്.
അതേസമയം, സാറാ വില്യംസിനെക്കുറിച്ചു ദുരൂഹത ഏറുകയാണ്. ഭർത്താവിന്റെ സ്വദേശമായ കാക്കോട്ടുമൂലയിൽ സാറയുടെ പേരിൽ ഒന്നര ഏക്കർ സ്ഥലമുണ്ടെന്നാണു വിവരം. സാധാരണ കുടുംബത്തിൽപ്പെട്ട സാറ സമ്പത്തു മോഹിച്ചാണു വിൻസന്റിനെ വിവാഹം കഴിച്ചത്. ഇയാളുടെ മാതാപിതാക്കൾ ലണ്ടനിലായിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭർതൃസഹോദരന്റെ പേരിലുണ്ടായിരുന്ന ഒന്നരയേക്കർ സാറ സ്വന്തം പേരിലാക്കി. ഭർത്താവിന്റെ മാതാപിതാക്കൾ വൈകാതെ മരിച്ചതുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങളുണ്ട്.
ലണ്ടനിലായിരുന്ന സാറയും വിൻസന്റും 2000-ൽ നാട്ടിലെത്തിയ ശേഷമാണു മരണസർട്ടിഫിക്കറ്റു ചമച്ചത്. സാറ കാക്കോട്ടുമൂലയിൽ തങ്ങുകയും ഭർത്താവ് ഇംഗ്ലണ്ടിലെത്തി ഇൻഷുറൻസ് കമ്പനിയിൽ മരണസർട്ടിഫിക്കറ്റു ഹാജരാക്കി നഷ്ടപരിഹാരത്തിന് അപേക്ഷിക്കുകയായിരുന്നു. എന്നാൽ, കമ്പനി പ്രതിനിധികൾ നാട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ സാറ മരിച്ചിട്ടില്ലെന്ന് വ്യക്തമായി. കമ്പനിയുടെ പരാതിപ്രകാരം പുനലൂർ പൊലീസ് കേസെടുക്കുന്നതിനു മുൻപു ദമ്പതികൾ ഇംഗ്ലണ്ടിലേക്കു മടങ്ങി. ഇതിനിടെ, ലണ്ടനിൽവച്ച് വിൻസന്റ് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. ഈ മരണം സംബന്ധിച്ചും ദുരൂഹതകളേറെയാണ്. ബന്ധുക്കളോ ലണ്ടനിലുള്ള പരിചയക്കാരോ വിൻസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ ഏക മകൾ ഇസബെല്ല (17) എവിടെയാണെന്നും ആർക്കുമറിയില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്