ബ്രിട്ടനിൽ വിസ കിട്ടാൻ ചാവക്കാട്ടുകാരൻ അഞ്ചുവയസ്സ് പ്രായക്കൂടുതലുള്ള യുവതിയെ കെട്ടി; മുങ്ങിയ ഭർത്താവിനെ തേടിപ്പിടിച്ച് യുവതി കേരളത്തിൽ എത്തിയപ്പോൾ ഇവിടെനിന്നും കടന്നു; പാക് ചാരയെന്നും വേശ്യയെന്നും മുദ്രകുത്തി ഭർതൃവീട്ടുകാരുടേയും അധിക്ഷേപം; വിവാഹമോചനവും ജീവനാംശവും നേടിയ മറിയത്തിന്റെ പോരാട്ട കഥ
എം പി റാഫി
മലപ്പുറം : ലണ്ടനിൽ നിന്നും യുവതിയെ വിവാഹം കഴിച്ച് കേരളത്തിലേക്കു മുങ്ങിയ മലയാളി യുവാവിനെതിരെ മധുരപ്രതികാരം നടത്തി ബ്രിട്ടീഷ് യുവതി. പ്രണയിച്ച് വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച ചാവക്കാട് അകലാട് ബദർപള്ളി സ്വദേശി നൗഷാദ് ഹുസൈനെതിരെ നിയമപോരാട്ടം നടത്തി ജീവനാംശം നേടിയെടുക്കുകയായിരുന്നു പാക് വംശജയും ബ്രിട്ടീഷുകാരിയായ മറിയം ഖാലിഖ്.
തന്നെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ച നൗഷാദിൽ നിന്ന് മറിയം ഖാലിഖ് എന്ന 34 കാരി വിവാഹ മോചനത്തിനും ജീവനാംശത്തിനും വേണ്ടി വലിയ നിയമ പോരാട്ടം തന്നെയാണ് നടത്തിയത്. പ്രവാസജീവിതത്തിനിടയിൽ പ്രണയിച്ചു വിവാഹം കഴിക്കുകയും പിന്നീട് മടങ്ങിവരാമെന്ന ഉറപ്പു നൽകി പ്രണയിനിയെ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നൗഷാദിനെ കണ്ടെത്താൻ മറിയം നടത്തിയ സാഹസികതയുടേയും ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞ വഞ്ചനയുടേയും കഥയാണിത്.
വിവാഹം കഴിച്ചശേഷം വഞ്ചിച്ച് കടന്നുകളഞ്ഞ ചാവക്കാട് സ്വദേശി കുന്നുമ്പുറത്ത് നൗഷാദ് ഹുസൈനെത്തേടിയാണ് മറിയം ഖാലിഖ എത്തിയത്. ഒരുവർഷം അലഞ്ഞിട്ടും ബ്രിട്ടീഷ് പൗരത്വമുള്ള പാക് വംശജയ്ക്ക് ഭർത്താവിനെ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഏറെ പരിശ്രമിച്ച് കണ്ടെത്തിയപ്പോഴാകട്ടെ ജീവൻ നൽകി സ്നേഹിച്ചവൻ മറ്റൊരാളുടേതാകാൻ തയ്യാറായി കഴിഞ്ഞു.
പഠനത്തിനായാണ് നൗഷാദ് ഹുസൈൻ യുകെയിൽ എത്തിയത്. 2011 ആഗസ്റ്റിൽ ഫേസ്ബുക്ക് വഴിയായിരുന്നു മറിയം ഖലിഖ് നൗഷാദിലേക്ക് എത്തിയത്. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി. ഇത് വിവാഹത്തിലേക്കും നീണ്ടു. 2013 ഏപ്രിലിൽ ഇവർ അവിടെവച്ചു തന്നെ വിവാഹിതരായി.
ഒരു വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം വീട്ടുകാരെ സമ്മതിപ്പിച്ച് നാട്ടിലേക്ക് കൊണ്ടുവരാനായി വരാമെന്ന് പറഞ്ഞ് നൗഷാദ് 2014 ഏപ്രിലിൽ നാട്ടിലേക്ക് മടങ്ങി.പിന്നീട് നൗഷാദിന്റെ ഒരു വിവരവും മറിയത്തിന് കിട്ടിയില്ല. വിളിച്ചാൽ ഫോണെടുക്കില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങി സാമൂഹ്യസൈറ്റുകളിലും നൗഷാദിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. പിന്നീട് സോഷ്യൽ മീഡിയകളിൽ മറിയം ഖലിഖയെ നൗഷാദ് ബ്ലോക്ക് ചെയ്തു.
ഇതോടെ മറിയം ചതിക്കുഴി മണത്തു തുടങ്ങി. പിന്നീടാണ് ഭർത്താവിനെ കണ്ടെത്താൻ മറിയം പ്രിയതമന്റെ നാട്ടിലേക്ക് വണ്ടികയറിയത്. ആദ്യമെത്തിയത് 2015ൽ. ഒട്ടേറെ ശ്രമങ്ങൾക്കും സുമനസ്സുകളായ മലയാളികളുടെ സഹകരണവും സഹായവും കൊണ്ട് ഒടുവിൽ മറഞ്ഞിരുന്ന പ്രിയതമനെ അവർ കണ്ടുപിടിക്കുക തന്നെ ചെയ്തു. പക്ഷേ കഠിനഹൃദയത്തോടെ അയാൾ തീരെ ദയയില്ലാതെ പെരുമാറിക്കളഞ്ഞതായി മറിയം പറയുന്നു. നൗഷാദ് ഹുസൈനെ കാണാനായി മറിയം ആദ്യമെത്തിയത് തൃശൂരിൽ ആയിരുന്നു.
എന്നാൽ നൗഷാദ് ഹുസൈൻ അപ്പോഴേക്കും അജ്മാനിലേക്ക് കടന്നിരുന്നു. പക്ഷേ, തന്റെ ശ്രമം ഉപേക്ഷിക്കാൻ മറിയം തയ്യാറായിരുന്നില്ല. അവൾ നൗഷാദിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു. അവർ പരുഷമായി പെരുമാറി. അവർ തന്നെ വേശ്യയെന്ന് വിളിച്ചുവെന്നും വളരെ മോശമായി അധിക്ഷേപിച്ചുവെന്നും മറിയം പറയുന്നു. കേണപേക്ഷിച്ചിട്ടും സംസാരിക്കാൻ ബന്ധുക്കൾ തയ്യാറായില്ലെന്നും മറിയം ഖാലിഖ് പറയുന്നു. പിന്നീട് ചില സ്ത്രീപക്ഷ സംഘടനകളുടെ സഹായത്തോടെ മറിയം മറഞ്ഞിരുന്ന നൗഷാദിനെ കണ്ടുപിടിക്കുക തന്നെ ചെയ്തു.
നൗഷാദ് തന്നെ കണ്ടാൽ എല്ലാം ശരിയാകും എന്നായിരുന്നു മറിയത്തിന്റെ പ്രതീക്ഷ. എന്നാൽ സംഭവിച്ചത് മറ്റൊന്ന്. സമ്മർദ്ദം ഏറിയപ്പോൾ മറിയവുമായി സംസാരിക്കാൻ നൗഷാദ് തയ്യാറായി. പക്ഷേ നൗഷാദിന്റെ മറുപടികേട്ട മറിയം ബോധം കെട്ടുവീണു. റസ്റ്റോറന്റുകളിൽ ഒരുമിച്ച് കണ്ടു എന്നതിനപ്പുറത്ത് മറിയം തനിക്കൊരു സുഹൃത്ത് പോലുമല്ലെന്നായിരുന്നു അയാളുടെ പ്രതികരണമെന്ന് മറിയം പറയുന്നു. വിവാഹക്കാര്യം ആദ്യം സമ്മതിക്കാതിരുന്ന നൗഷാദ് പിന്നീട് സമ്മതിച്ചു. ബ്രിട്ടനിൽ സ്ഥിരംവിസ കിട്ടാനാണ് മറിയത്തെ വിവാഹം കഴിച്ചതെന്നായിരുന്നു വാദം.
മറിയത്തേക്കാൾ അഞ്ച് വയസിന് ഇളയതായതിനാൽ മറിയത്തോടൊപ്പം ജീവിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ബ്രിട്ടനിലേക്ക് തിരിച്ചുപോയ മറിയം പിന്നീട് എത്തിയത് കോടതിവിധിയും കൊണ്ടായിരുന്നു ബ്രിട്ടനിൽ വച്ച് നടത്തിയ വിവാഹം നിയമപരമായി നിലനിൽക്കുന്നതാണെന്ന മറിയത്തിന്റെ വാദം കുന്നംകുളം മജിസ്്ട്രേറ്റ് കോടതി അംഗീകരിച്ചു. നൗഷാദിന്റെ കുടുംബത്തിനൊപ്പം ജീവിക്കാൻ മറിയത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു.
മറിയത്തിന് സംരക്ഷണ ഉത്തരവ് നൽകാൻ ചാവക്കാട് പൊലീസിന് കോടതി നിർദ്ദേശവും നൽകി. കോടതി ഉത്തരവുമായി ഒക്ടോബർ 16ന് എത്തിയെങ്കിലും വീട്ടിനുള്ളിൽ കയറാൻ നൗഷാദിന്റെ വീട്ടുകാർ മറിയത്തെ അനുവദിച്ചില്ല. തുടർന്ന് നൗഷാദിന്റെ വീടിന് മുന്നിൽ മറിയം കുത്തിയിരുപ്പ് സമരം തുടങ്ങി. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് മറിയം നടത്തുന്നതെന്ന രൂപത്തിൽ വാട്സ് ആപ്പിൽ സന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി.
മറിയത്തെ മോശമായി ചിത്രീകരിക്കുന്നത് കൂടിയായിരുന്നു സന്ദേശങ്ങൾ. പാക് വംശജയായതിനാൽ പാക്കിസ്ഥാൻ ചാരയാണ് മറിയം എന്നുവരെ പ്രചരണം നടത്തി. ഇതിനിടയിൽ ആലപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച നൗഷാദ് അജ്മാനിൽ സ്ഥിരതാമസമാക്കി. ഇതിനിടയിൽ പ്രശ്നം ഒത്തുതീർക്കാനും ലണ്ടനിലേക്ക് മടങ്ങാനും എട്ട് ലക്ഷം രൂപ നൽകാമെന്ന് നൗഷാദിന്റെ വീട്ടുകാർ വാഗ്ദാനം നൽകി.
എന്നാൽ നഷ്ടപരിഹാരം താൻ കാര്യമാക്കുന്നില്ലെന്നാണ് മറിയം പറയുന്നത്. മടങ്ങിപ്പോയ ശേഷം ആറ് മാസത്തിനുള്ളിൽ തിരിച്ചുവരും. നിയമയുദ്ധം തുടരും. നൗഷാദ് ഹുസൈനിൽനിന്ന് തനിക്ക് നേരിട്ട വഞ്ചന ഇനിയൊരു സ്ത്രീയ്ക്കും വരരുതെന്നും മറിയം ഖാലിഖ് പറയുന്നു. നൗഷാദ് ദുബൈയിൽ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ പിൻതുടർന്നാണ് ഇവർ കേരളത്തിൽ അന്വേഷിച്ചെത്തിയത്. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് നൗഷാദിന്റെ വീടും മാതാപിതാക്കളെയും കണ്ടെത്തിയത്. നൗഷാദിന്റെ സ്നേഹം കാപട്യമാണെന്ന് മറിയം ഇപ്പോഴും വിശ്വസിക്കുന്നില്ല. ആർക്കൊക്കെയോ വേണ്ടി നൗഷാദ് തന്നെ സ്വയം മറക്കുകയായിരുന്നെന്നാണ് ഇവർ പറയുന്നത്.
ഒരു സ്ത്രീക്കും ഈ ഒരു ഗതിവരരുതെന്നും സത്രീ വഞ്ചിക്കപ്പെടാനുള്ളവളല്ലെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നു മറിയം. നൗഷാദിനെതിരെയുള്ള നിയമ പോരാട്ടും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ നിയമത്തിന്റെ സഹായത്തിൽ തന്നെ മറിയം നൗഷാദിൽ നിന്നും വിവാഹ മോചനം തേടി. ലണ്ടനിലെ കോടതിയിൽ നിന്നും വിവാഹബന്ധം വേർപ്പെടുത്തിയെന്ന കരാറുമായി കേരളത്തിൽ എത്തിയ മറിയം ജീവാംശവും വാങ്ങിയെടുത്തു. യു.കെയിലെ ജീവിതരീതിക്ക് അനുപാതമായ തരത്തിൽ ഒറ്റത്തവണ ജീവനാംശം നൽകണമെന്ന മറിയത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Stories you may Like
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- 'ദേശാഭിമാനിയോട് മാപ്പ് പറയാൻ എനിക്ക് സൗകര്യമില്ല': സന്ദീപ് വാര്യർ
- പുതിയ ഒ സി ഐ കാർഡ് നയം ഫിജിയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ
- ഭാര്യയും മറ്റ് ചിലരും ചേർന്ന് തന്നെ മർദ്ദിച്ചിരുന്നു, പേടിച്ചിട്ടാണ് നാടുവിട്ടത്
- പാക് അഭിനേതാക്കളോട് ഇന്ത്യൻ താരങ്ങൾക്ക് ഭയം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്