അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായർ അക്കാഡമി പരിസരത്ത് എത്തില്ലെന്ന് ഉറപ്പിച്ച് ചോദിച്ചതെല്ലാം നേടി വിജയം ആഘോഷിച്ച് എസ്എഫ്ഐ; ഒരു ഞായറാഴ്ചയെത്തി സമരം ഹൈജാക്ക് ചെയ്ത് എസ്എഫ്ഐ കാര്യംനേടിയപ്പോൾ വെട്ടിലായത് സംയുക്തസമിതിയും ബിജെപിയും; രാജിയെന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി സമരം തുടരുന്നതിലെ അനൗചിത്യവും ചർച്ചയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഴ്ചകൾ നീണ്ട സമരത്തിനൊടുവിൽ പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയെന്ന സാങ്കേതികത്വമൊഴിച്ച് എല്ലാ ആവശ്യങ്ങളും നേടിയെടുത്ത് എസ്എഫ്ഐ ലോ അക്കാഡമിക്കെതിരെ നടത്തിയ സമരത്തിൽ നിന്ന പിന്മാറുമ്പോൾ കൂടെ സമരം നടത്തിവന്ന വിദ്യാർത്ഥി സംഘടനകളുടെയും സമരമുഖത്തുള്ള ബിജെപിയുടേയും നിലപാടുകൾ ചർച്ചയാവുന്നു.
ആവശ്യങ്ങൾ നേടിയെടുത്ത് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ സമരത്തിൽ നിന്ന് പിന്മാറുമ്പോൾ ലോ അക്കാദമി പ്രിൻസിപ്പാൾ ലക്ഷ്മി നായരുടെ രാജിയിൽ കുറഞ്ഞൊരു പരിഹാരമില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ ഒഴിച്ചുള്ള വിദ്യാർത്ഥി സംഘടനകൾ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
ലോ അക്കാദമിയിൽ സംയുക്ത വിദ്യാർത്ഥി സമരം തുടങ്ങിയതിന് ശേഷം സമരത്തിലേക്ക് എത്തിയ എസ്എഫ്ഐ വിദ്യാർത്ഥി സമൂഹത്തെ വഞ്ചിച്ചുവെന്ന് ആണ് എഐഎസ്എഫ് ആരോപിക്കുന്നത്. അഞ്ച് വർഷത്തേക്ക് ലക്ഷ്മി നായരെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് നീക്കുന്നതല്ല, രാജിവെക്കണമെന്നതാണ് വിദ്യാർത്ഥി ഐക്യം ആവശ്യപ്പെട്ടതെന്ന് എഐഎസ്എഫും കെഎസ്യുവും പ്രതികരിച്ചു. രാജി ആവശ്യത്തിൽ നിന്ന് അഞ്ച് വർഷത്തെ പ്രിൻസിപ്പാളിന്റെ ഒഴിവാക്കലെന്ന ഒത്തുതീർപ്പ് ഫോർമുലയിലേക്ക് എസ്എഫ്ഐ മലക്കം മറിഞ്ഞുവെന്നും മറ്റ് വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.
എസ്എഫ്ഐ സമരത്തിൽ നിന്ന് പിന്മാറുകയും വിദ്യാർത്ഥികളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായി നാളെ അക്കാഡമിയിൽ കഌസുകൾ തുടങ്ങുമെന്ന് മാനേജ്മെന്റ് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ. ഇതോടെ ഇനിയും സമരം തുടരുമെന്ന പ്രഖ്യാപിച്ച സംഘടനകളുടേയും വി മുരളീധരനിലൂടെ നിരാഹാരം തുടരുകയും ചെയ്യുന്ന ബിജെപിയുടേയും നിലപാടുകളും ചർച്ചയായി മാറുകയാണ്.
സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെഎസ് യു. കെഎസ് യുവും എഐഎസ്എഫും അടക്കം വിദ്യാർത്ഥി സംഘടനകളാണ് സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചതെന്നും ഇതിനിടയിലേക്ക് പാതിയിൽ വന്നു കയറിയ എസ്എഫ്ഐ എന്തധികാരത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് അറിയില്ലെന്നായിരുന്നു സമരമുഖത്തുള്ള എഐഎസ്എഫ് പ്രതിനിധിയുടെ പ്രതികരണം. എസ്എഫ്ഐ സമരം അവസാനിപ്പിച്ചതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ബിജെപിയും സത്യഗ്രഹം നടത്തുന്ന വി മുരളീധരനും വ്യക്തമാക്കി. മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരം അവസാനിപ്പിക്കുന്നത് വരെ ബിജെപിയും സമരത്തിന് പിന്തുണ നൽകുമെന്നാണ് മുരളീധരൻ വ്യക്തമാക്കിയത്.
എന്നാൽ സാങ്കേതികമായി രാജി എന്ന കാര്യം നേടിയില്ലെന്നതൊഴിച്ച് മറ്റെല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചെന്നും അതുകൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്നും എസ്എഫ്ഐ നേതാക്കൾ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി എല്ലാ വിഭാഗം വിദ്യാർത്ഥി സംഘടനകളുമായും മാനേജ്മെന്റ് ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികൾ മുന്നോട്ടുവച്ച 17 ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ലക്ഷ്മിനായർ പ്രിൻസിപ്പൽ പദവി രാജിവയ്ക്കണമെന്ന ആവശ്യം മാത്രമാണ് അതേപടി അംഗീകരിക്കാതിരുന്നത്. ഇതിന് മാനേജ്മെന്റിന് സാങ്കേതികമായി തടസ്സവുമുണ്ട്.
കാരണം പദവി രാജിവയ്ക്കുകയെന്നത് അവർ വിചാരിച്ചാലേ നടക്കൂ. അവർ രാജിവയ്ക്കില്ലെന്ന് തീർത്തു പറയുന്നതുകൊണ്ടാണ് സമരം ഇത്രയും നീണ്ടതും. എന്നാൽ അവരെ അഞ്ചുവർഷത്തേക്ക് പ്രിൻസിപ്പൽ പദവിയിൽ നിന്ന് നീക്കാനുള്ള തീരുമാനമാണ് മാനേജ്മെന്റ് കൈക്കൊണ്ടിട്ടുള്ളത്. ഈ അഞ്ചുവർഷം അവർ ക്യാമ്പസിൽ വരാത്തവിധം ഫാക്കൾട്ടിയായി പോലും ലക്ഷിനായർ തുടരില്ലെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ഇതിനൊരു മറുവശവുമുണ്ട്. ഒരു സ്റ്റാഫ് സ്വയം രാജിവച്ച് മാറുന്നില്ലെങ്കിൽ അവരെ മാറ്റാൻ ഇത്തരമൊരു നടപടി മാത്രമേ മാനേജ്മെന്റിന് സാധ്യമാകൂ. ലക്ഷ്മിനായരെ പുറത്താക്കുകയെന്നതല്ലാതെ പിരിച്ചുവിടുകയെന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് മാനേജ്മെന്റ് കൈക്കൊണ്ടത്. ഇത് ലക്ഷ്മിനായർ അഞ്ചുവർഷത്തേക്ക് ക്യാമ്പസിൽ ഉണ്ടാവില്ലെന്ന ഉറപ്പ് പരിഗണിച്ച് എസ്എഫ്ഐ അംഗീകരിക്കുകയായിരുന്നു.
പ്രിൻസിപ്പലായി മാത്രമല്ല, ഫാക്കൾട്ടിയായി പോലും ലക്ഷ്മിനായർ അക്കാഡമിയിലെത്തിയാൽ തങ്ങൾക്കെതിരെ പ്രതികാര നടപടിയുണ്ടായേക്കുമെന്ന ആശങ്കയും കുട്ടികൾക്കുണ്ടായിരുന്നു. എന്നാൽ അഞ്ചുവർഷത്തേക്ക് ഒരു സ്ഥാനത്തും അക്കാഡമിയിൽ ലക്ഷ്മിനായർ ഉണ്ടാവില്ലെന്ന ഉറപ്പ് ലഭിച്ചത് എസ്എഫ്ഐ മുഖവിലയ്ക്കെടുത്ത് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, ലക്ഷ്മിനായരുടെ രാജിയെന്ന കടുംപിടിത്തവുമായി നിന്നത് മാത്രമല്ല എസ്എഫ്ഐ ഒഴികെയുള്ള സംഘടനകളേയും ബിജെപിയേയും സമരരംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. സമരംതുടങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് എസ്എഫ്ഐ സമരത്തിന് എത്തുന്നത്. എന്നാൽ അവരുമായി നടന്ന ചർച്ചയിൽ അനുകൂല തീരുമാനമുണ്ടാകുകയും ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് അവർക്ക് മാനേജ്മെന്റ് ഉറപ്പുനൽകുകയും ചെയ്തത് മറുപക്ഷത്തെ ശരിക്കും വെട്ടിലാക്കി.
പ്രിൻസിപ്പലിനെ നീക്കിയെന്ന തീരുമാനം എസ്എഫ്ഐ ഒറ്റയ്ക്ക് പ്രഖ്യാപിച്ചതോടെ സമരത്തിന്റെ മൈലേജ് അവർ കൊണ്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അതിനാൽ തന്നെ അതിന്റെ ചുവടുപിടിച്ച് തങ്ങളും സമരം അവസാനിപ്പിച്ചാൽ അത് ക്ഷീണമാകുമെന്ന് കണ്ട് മറ്റുള്ളവർ സമരം തുടരുന്ന സ്ഥിതിയിലേക്ക് എത്തുകയായിരുന്നു.
ഇപ്പോഴത്തേ അവസ്ഥയിൽ ഇനി ലക്ഷമിനായർ അക്കാഡമിയിലേക്ക് എത്തില്ലെന്നതുൾപ്പെടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലക്ഷ്മിനായർ രാജിവയ്ക്കണമെന്ന് ഉറപ്പിച്ച് ആവശ്യപ്പെട്ട് സമരം തുടർന്നാൽ അത് അനന്തമായി നീളുന്ന സ്ഥിതിയിലേക്കാണ് പോകുകയെന്ന സംശയവും ഉയർന്നിട്ടുണ്ട്. കാരണം രാജിവയ്ക്കുകയെന്നത് ലക്ഷ്മിനായരുടെ വ്യക്തിപരമായ തീരുമാനമാണ്.
അവർക്കെതിരെ വിദ്യാർത്ഥി പീഡനത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഒരു സ്വകാര്യ സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കുന്ന അക്കാഡമിയിൽ അവരെ പിരിച്ചുവിടാൻ മാത്രമുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടുകയും വേണം. തനിക്കെതിരെ നടപടിയെടുത്താൽ അത് ചോദ്യംചെയ്ത് ലക്ഷ്മിനായർക്ക് കോടതിയെ സമീപിക്കാനുമാകും.
ഇതെല്ലാം പരിഗണിച്ചാണ് അവർ അക്കാഡമിയിലേക്ക് അഞ്ചുവർഷം എത്തില്ലെന്ന ഉറപ്പിൽ എസ്എഫ്ഐ തൽക്കാലം പ്രശ്നപരിഹാരത്തിന് സമ്മതിച്ചത്. ലക്ഷ്മിനായർ രാജിവയ്ക്കാതെ അഞ്ചുവർഷത്തെ ലീവെടുത്ത് മാറിനിന്നാൽപോലും സമരം തുടരുമെന്ന് പ്രഖ്യാപിച്ച മറ്റു സംഘടനകൾ വെട്ടിലാവുന്ന സ്ഥിതിയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിയിട്ടുള്ളത്.
Stories you may Like
- രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖത്തിന്റെ രണ്ടാംഭാഗം
- ഗണേശിന്റെ വാദങ്ങളെ ശരിവച്ച് കണക്ക് പുറത്തു വിട്ട് കോൺഗ്രസ് എംഎൽഎ
- സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതിന് അദ്ധ്യാപികയെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു
- മോദിപ്പേടിയിൽനിന്ന് പ്രതിപക്ഷം ഇ.ഡിപ്പേടിയിലേക്ക്!
- 'ആത്മഹത്യാ കുറിപ്പെന്ന നിലയിൽ ഉയർത്തിക്കാട്ടിയ തെളിവ് വ്യാജം'; ശ്രദ്ധയുടെ കുടുംബം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍