മൂന്ന് കൊല്ലം മുമ്പ് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈകൾ ഇന്നലെ റാന്നിയിലെ ശ്രീജയ്ക്ക് മിന്നു ചാർത്തി; നിറഞ്ഞ മനസോടെ രണ്ട് കൈകളും നഷ്ടപ്പെട്ട തൊമ്മൻകുത്തുകാരൻ മനു; ഒരു അപൂർവ്വ ജീവിത വിജയത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
റാന്നി: ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട മനുവിന് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈപ്പത്തികൾ തുന്നിച്ചേർക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇരുകൈപ്പത്തികളും തുന്നിച്ചേർത്ത യുവാവാണ് മനു. മനു ശ്രീജയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഈ കഥ വീണ്ടും ചർച്ചയാവുകയാണ്. ബിനോയ്-ശ്രീജയെ മിന്നുകെട്ടുന്നത് ബിനോയിയുടെ അമ്മ ബേബിയും സഹോദരന്മാരും അത് കണ്ടുനിന്നു. തനിക്ക് കൈപ്പത്തികൾ തുന്നിച്ചേർത്ത ഡോക്ടർ സുബ്രഹ്മണ്യ അയ്യരും വിവാഹത്തിനെത്തി. അങ്ങനെ തിങ്കളാഴ്ച റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ വിവാഹം എല്ലാ അർത്ഥത്തിലും വല്ലാത്തൊരു കൂട്ടായ്മയുടേതായി.
ഇടക്കുളം വട്ടമലമേലേതിൽ ശശിധരൻപിള്ളയുടെ മകൾ ശ്രീജയെയാണ് മനു വിവാഹം കഴിച്ചത്. 2013 ഏപ്രിലിൽ ട്രെയിൻയാത്രക്കിടയിലുണ്ടായ സംഭവമാണ് തൊടുപുഴ തൊമ്മൻകുത്ത് തെങ്ങനാൽ വീട്ടിൽ മനുവിന് ഇരുകൈപ്പത്തികളും നഷ്ടപ്പെടാനിടയാക്കിയത്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ദമ്പതിമാരെ അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്തതിന്റെ വിരോധത്തിൽ നാലുപേർ മനുവിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടു. അപകടത്തിൽ രണ്ടു കൈപ്പത്തികളും മനുവിന് നഷ്ടമായി. പിന്നീട് ബൈക്കപകടത്തിൽ മരിച്ച എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ ബിനോയിയുടെ കൈപ്പത്തികളാണ് മനുവിന് ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തത്. 2015 ജനുവരി 13ന് കൊച്ചി അമൃത ആശുപത്രിയിലാണ് കൈപ്പത്തികൾ തുന്നിച്ചേർത്തത്. ശ്രീജ കൊച്ചി അമൃത ആശുപത്രിയിലെ നഴ്സാണ്. ഇതേ ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കൗൺസലിങ് അസിസ്റ്റന്റായി മനു ജോലി ചെയ്യുന്നു.
2013 ഏപ്രിലിൽ മൂകാംബികയിലേക്കുള്ള യാത്രയായിരുന്നു മനുവിന്റെ ജീവിതഗതിയെ മാറ്റി മറിച്ചത്. ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്തിരുന്ന മനു കൂടെ യാത്ര ചെയ്ത ദമ്പതികളെ ഹിന്ദി സംസാരിക്കുന്ന നാലു പേർ അസഭ്യം പറയുന്നതു ചോദ്യം ചെയ്തു. കണ്ടില്ലെന്നു നടിച്ചു യാത്ര തുടരാമായിരുന്നു മനുവിന്. പക്ഷേ, അങ്ങനെ ചെയ്യാൻ മനുവിന്റെ മനഃസാക്ഷി അനുവദിച്ചില്ല. ആദ്യം പിന്മാറിയ സംഘം രാത്രി വീണ്ടുമെത്തി മനുവിനെ ആക്രമിച്ചു, ട്രെയിനിന്റെ വാതിലിനു സമീപം നിന്നു യാത്ര ചെയ്തിരുന്ന മനുവിനെ ഇവർ തള്ളിപ്പുറത്തേക്കിട്ടു. തൃശൂർ പൈങ്കുളം റയിൽവേക്രോസിനു സമീപം വീണുകിടന്ന മനുവിനെ നാട്ടകാരാണു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്.
രണ്ടു ദിവസത്തെ അബോധാവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ മനു തിരിച്ചറിഞ്ഞു, ഇരു കൈപ്പത്തികളും ഇനി തനിക്കു സ്വന്തമായില്ലെന്ന് തിരിച്ചറിഞ്ഞു. ഒന്നര മാസത്തെ ചികിൽസയ്ക്കുശേഷം മനു വീണ്ടും തൊമ്മൻകുത്തിലെ വീട്ടിലേക്കു തിരിച്ചെത്തി; ജീവിതത്തിൽ മുറുകെപ്പിടിക്കേണ്ട ഇരു കൈപ്പത്തികളും ഇല്ലാതെ. കൃത്രിമ കൈ വയ്ക്കുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഇതിനിടെ ഒരു ടിവി പരിപാടി വഴിയാണു കൈകൾ മാറ്റിവയ്ക്കാൻ സാധിക്കുമെന്ന അറിവു മനുവിനു ലഭിക്കുന്നത്. അങ്ങനെ മനു ആ പരിപാടി അവതരിപ്പിച്ച ഡോക്ടറെത്തേടിയെത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.സുബ്രഹ്മണ്യ അയ്യർ മനുവിന് പുതിയ സാധ്യകളിലേക്കുള്ള വഴി തുറന്നുകൊടുത്തു. പരിശോധനകൾ പൂർത്തിയാക്കി കൈപ്പത്തികൾ മാറ്റിവയ്ക്കാമെന്നുള്ള തീരുമാനത്തിലേക്കു ഡോ. സുബ്രഹ്മണ്യ അയ്യർ എത്തുകയായിരുന്നു. സർക്കാരിന്റെ അവയവ ദാനത്തിനുള്ള ഏജൻസിസായ കേരള നെറ്റ്വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) മനുവിന്റെ പേരു രജിസ്റ്റർ ചെയ്തു.
ഇതിനിടെയാണു എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ വീട്ടിൽ ഉത്തമന്റെ മകൻ ബിനോയി എന്ന 26കാരൻ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നത്. ബൈക്കിൽ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ റോഡിലേക്കു തെറിച്ചു വീണാണു ബിനോയി അപകടത്തിൽപ്പെടുന്നത്. മതാപിതാക്കളായ ഉത്തമനും ഭാര്യ ബേബിയും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. കൈകൾകൂടി ദാനം ചെയ്യാൻ ഇവർ സമ്മതം നൽകി. 2015 ജനുവരി 13ന് ബിനോയിയുടെ കൈപ്പത്തികൾ മനുവിലേക്കു മാറ്റിവച്ചു. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണു കൈപ്പത്തികൾ തുന്നിച്ചേർത്തത്. ഒരു വർഷത്തോളം എടുത്തു കൈപ്പത്തികൾ സാധാരണ ഗതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങാൻ.
തുടർന്ന് മനുവിന്റെ ജീവിതത്തിനു പുതിയ വെളിച്ചവുമായി മാതാ അമൃതാനന്ദമയി മഠമെത്തി. ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ മനുവിനു ജോലി നൽകാൻ മഠം തീരുമാനമെടുക്കുകയായിരുന്നു. ട്രാൻസ്പ്ലാന്റ് കൗൺസലറായാണു ജോലിക്ക് എടുത്തതെങ്കിലും മെഡിക്കൽ ഫൊട്ടോഗ്രഫി അടക്കമുള്ളവയിൽ മനു സഹായിക്കുന്നുണ്ടെന്നു ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. വളരെ ഊർജസ്വലനായി മനു ജീവിതം മുന്നോട്ടു നയിക്കുന്നതു മറ്റുള്ളവർക്കു പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശുപത്രി ജോലിയുടെ ഭാഗമായി പുറത്തു പോകുമ്പോൾ പലപ്പോഴും ബൈക്കിലാണു യാത്ര. അമൃതയിൽ നിന്ന് ആദ്യമായി കിട്ടിയ ശമ്പളവുമായി മനു പോയത് ബിനോയിയുടെ വീട്ടിലേക്കാണ്.
ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടപ്പോൾ ജീവിതം അവസാനിച്ചുവെന്നാണ് ആദ്യം തോന്നിയതെന്നു മനു പറയുന്നു. എന്നാൽ തിരിച്ചു വരാമെന്ന ഏതോ ഒരു ഉൾവിളി മനസിൽ ഉണ്ടായിരുന്നു. കൈകൾ നഷ്ടപ്പെട്ടു തൃശൂർ മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു കാണാനെത്തിയ ജെയ്സൺ എന്ന സ്നേഹിതനോടു മനു പറഞ്ഞിരുന്നു. ഞാൻ തിരിച്ചു വരും. എത്രകാലമെന്ന് അറിയില്ല. പക്ഷേ, തിരിച്ചു വരും. നാലു വർഷത്തിനിപ്പുറം ആ വാക്കുകൾ നൂറു ശതമാനം ശരിയെന്നു തെളിയുകയാണ്. ജീവിതത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന് ആദ്യഘട്ടത്തിൽ അറിയില്ലായിരുന്നെന്നു മനു പറയുന്നു. ജീവിതം അവസാനിപ്പിക്കേണ്ടി വരുമോയെന്നു തോന്നിയ നാളുകൾ. എന്നാൽ വീട്ടുകാരും കൂട്ടുകാരും എല്ലാക്കാര്യത്തിലും ഒപ്പം നിന്നപ്പോൾ അവർക്കുവേണ്ടി ജീവിക്കണമെന്നു തോന്നി. അനിയന്മാരായ രാജ്മോഹനും സനുവും എല്ലാക്കാര്യത്തിലും ഒപ്പം നിന്നു.
അമൃത ആശുപത്രിയിൽ നിന്നാണു മനുവിനു ജീവിത സഖിയെയും ലഭിക്കുന്നത്. കല്യാണം കഴിക്കാൻ പോകുന്ന വി. എസ്. ശ്രീജ അമൃതയിലെ നഴ്സാണ്. ഏഴു വർഷമായി അമൃത ആശുപത്രിയിൽ ജോലി നോക്കുന്ന ശ്രീജ റാന്നി വടശേരിക്കര വട്ടമലമേലേതിൽ വീട്ടിൽ ശശിധരൻപിള്ളയുടെയും പരേതയായ പ്രസന്ന കുമാരിയുടെയും മകളാണ്. മനുവിന്റെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വാർത്തകൾ ശ്രദ്ധിച്ചിരുന്നെങ്കിലും അന്നു പരിചയപ്പെട്ടിരുന്നില്ല. പിന്നീട് ഫിസിയോതെറപ്പിക്ക് എത്തിയപ്പോഴാണു മനുവിനെ പരിചയപ്പെടുന്നത്. മനു അമൃതയിൽ ജോലിക്കു പ്രവേശിച്ചപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായി. അത് വിവാഹത്തിലേക്കും കാര്യങ്ങൾ എത്തിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍