വഴിമുടക്കി സമരം ചെയ്യുന്നവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നത് സിപിഐ(എം) നയമാണോ? വിനുവിന്റെ ഇരുതല മൂർച്ചയുള്ള ചോദ്യത്തിൽ വെള്ളം കുടിച്ച് എ എൻ ഷംസീർ എംഎൽഎ; അവതാരകൻ യുഡിഎഫ് ഏജന്റെന്ന് കുറ്റപ്പെടുത്തി രക്ഷപെടാനുള്ള ശ്രമവും പാഴായി; സുരേന്ദ്രനും ഉണ്ണിത്താനും പങ്കെടുത്ത ഏഷ്യാനെറ്റിലെ വാക്യുദ്ധം ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് നയം തുടക്കം മുതൽ കടുത്ത വിമർശനമാണ് കേൾക്കുന്നത്. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയതും എഴുത്തുകാർക്കെതിരെ വരെ യുഎപിഎ ചുമത്തിയതും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനെയാണ് മുഖ്യമന്ത്രി വീണ്ടും വിവാദ നിർദ്ദേശങ്ങൾ നൽകിയത്. ഇതിൽ പ്രധാനമായ കാര്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നവരുടെ കാല് പിടിക്കാൻ പോകരുത്, പൊലീസ് അറസ്റ്റു ചെയ്തു നീക്കി ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതായിരുന്നു. ഇത് കൂടാതെയുള്ള മറ്റൊരു പ്രധാന നിർദ്ദേശം രാഷ്ട്രീയക്കാർ അത് ഭരിക്കുന്ന പാർട്ടിയിലെ നേതാക്കളായാലും അവർ പറയുന്നത് കേൾക്കരുത് എന്നതുമായി നിർദ്ദേശമായിരുന്നു. പ്രത്യക്ഷത്തിൽ സിപിഎമ്മിനെ തന്നെയാണ് ഈ രണ്ട് നിർദ്ദേശങ്ങളും പ്രധാനമായും ബാധിക്കുന്നത്. ഈ വിഷയത്തെ അധികരിച്ചായിരുന്നു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവർ. വിനു വി ജോൺ നയിച്ച ചർച്ചയിൽ സിപിഎമ്മിന്റെ ഭാഗം വിശദീകരിക്കാൻ എത്തിയ തലശ്ശേരി എംഎൽഎ എ എൻ ഷംസീർ ശരിക്കും വെള്ളം കുടിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ കണ്ടത്.
സർക്കാറിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന മുൻവിധിയോടെ തന്നെയാണ വിനു വി ജോൺ ചർച്ച തുടങ്ങിയത്. ഇതിന് വിനു കൃത്യമായ മുന്നൊരുക്കവും നടത്തിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ണൂരിൽ വച്ച് കല്ലെറിഞ്ഞപ്പോൾ പൊലീസ് സിപിഐ(എം) പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ മോചിപ്പിക്കാൻ കണ്ണൂരിൽ എസ്പി ഓഫീസിൽ എത്തിയ എംവി ജയരാജൻ നടത്തിയ പരാമക്രമങ്ങളുടെ വീഡിയോ സഹിതമാണ് ന്യൂസ് അവർ തുടങ്ങിയത്. എത്രകാലം തിരുവഞ്ചൂർ കൂടെയുണ്ടാകും. ആ ഭരണം പോകാൻ പോകുകയാണെന്ന് പറഞ്ഞ് കൊണ്ട് പൊലീസുകാരോട് പൊട്ടിത്തെറിക്കുകയായിരുന്നു ജയരാജൻ ചെയ്തത്. എൽഡിഎഫിന്റെ ജില്ലാ നേതാക്കളാണ് കാണാൻ വന്നതെന്നും പറഞ്ഞ് ആക്രോശിക്കുന്ന ദൃശ്യങ്ങളായിരുന്നു സംപ്രേഷണം ചെയ്തത്.
2013ലെ ഈ ദൃശ്യങ്ങൾ കാണിച്ചാണ് പിണറായിയുടെ പൊലീസ് നയത്തെ വിമർശിച്ച് വിനു തുടങ്ങിയത്. കേരളത്തിൽ ഇതൊക്കെ അവസാനിപ്പിക്കാൻ പോകുകയാണെന്നും വിനു വ്യക്തമാക്കി. വഴിയിൽ തടയുന്നവരെ അറസ്റ്റു ചെയ്തു നീക്കുക, രാഷ്ട്രീയക്കാർ പറയുന്നത് കേൾക്കാതിരിക്കുക തുടങ്ങിയ നയങ്ങൾ സിപിഎമ്മിന്റെ പൊലീസ് നയമാണോ? എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. രാഷ്ട്രീയം നോക്കിയല്ല നടപടി വേണ്ടതെന്ന കാര്യത്തെ അംഗീകരിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഈ നിർദ്ദേശം സിപിഎമ്മിന്റെ നയം മാറ്റമാണോ എന്ന ചോദ്യം ഷംസീറിനെതിരായി വിനു ഉന്നയിച്ചു.
വിനുവിന്റെ ചോദ്യം ഇരുതലമൂർച്ഛയുള്ള വാളാണെന്ന് മനസിലാക്കിയ ഷംസീർ ഇതോടെ ശരിക്കും പെട്ടു. പ്രതിപക്ഷത്ത് ഇരുന്ന വേളയിൽ സിപിഐ(എം) വഴിതടയൽ സമരങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ പൊലീസ് സ്റ്റേഷനിൽ കയറി ഓഫീസർമാരെ ഭീഷണിപ്പെടുത്തി പ്രവർത്തകരെ മോചിപ്പിച്ച സംഭവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് എന്തു മറുപടി നൽകണമെന്നറിയാതെ ഷംസീർ കുഴഞ്ഞത്. അതുകൊണ്ട് തന്നെ ചോദ്യത്തിൽ നിന്നും വഴുതിമാറി രക്ഷപെടാൻ തുടക്കം മുതൽ സിപിഐ(എം) എംഎൽഎ ശ്രമിച്ചു. എന്നാൽ, അതുകൊണ്ടു വിനു വിട്ടില്ല. ഇപ്പോഴത്തെ പൊലീസ് നയം സിപിഎമ്മിന്റെ നയമാണോ എന്ന ചോദ്യം ആവർത്തിച്ചു കൂടാതെ എം വി ജയരാജന്റെ മറ്റൊരു പരാക്രമത്തിന്റെ വീഡിയോ കൂടി കാണിക്കുകയും ചെയ്തു.
മലദ്വാരത്തിൽ കമ്പി കയറ്റുമോ സുകുമാരാ എന്നാണ് ചോദിച്ചു കൊണ്ടുള്ള ജയരാജന്റെ ആക്രോശത്തിന്റെ വീഡിയോ ആണ് പിന്നീട് കാണിച്ചത്. ഇതോടെ ഷംസീറിന് മേൽ കൂടുതൽ സമ്മർദ്ദം മുറുകി. എന്നാൽ, ഷംസീർ രാഷ്ട്രീയം നോക്കി നടപടി വേണ്ടെന്ന നിർദ്ദേശം സ്വാഗതം ചെയ്യേണ്ടത് തന്നെയാണ്. എന്നാൽ, സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് പറയാതെ വീണ്ടും ഒഴിഞ്ഞുമാറി. എം വി ജയരാജന്റെ പൊലീസ് സ്റ്റേഷനിലെ ആക്രോശിക്കാൻ ഇടയാക്കിയ സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. ലോക്കപ്പിൽ കൊണ്ടുപോയി കമ്പി കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് ഇങ്ങനെ ചർച്ചയുണ്ടായത്. ലോക്കപ്പ് മർദ്ദനം പാടില്ലെന്നതാണ് സർക്കാർ നയമെന്നും ഷംസീർ വ്യക്തമാക്കി.
അതേസമയം വിഷയം വിടാതെ വിനു വഴിമുടക്കി സമരം ചെയ്യുന്നവരെ ബലംപ്രയോഗിച്ച് നീങ്ങുന്നത് സിപിഐ(എം) നയമാണോ എന്ന് ആവർച്ചപ്പോൾ ഷംസീർ വീണ്ടും ശരിക്കും വെള്ളംകുടിച്ചു. ഉത്തരം പറഞ്ഞാൽ കുടുങ്ങുമെന്നതിൽ വീണ്ടും വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കാനായി ഷംസീർ പറഞ്ഞത്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വം നൽകാൻ വേണ്ടിയാണ് സർക്കർ ചെയ്യേണ്ടതെന്നും ഷംസീർ പറഞ്ഞു. അവിടം കൊണ്ടു നിന്നില്ല, പാതയോര സമരം വിലക്കിയുള്ള ജയരാജന്റെ പ്രസംഗ വീഡിയോ പ്ലേ ചെയ്തുകൊണ്ടാണ് വിനു വീണ്ടും പ്രതികരിച്ചത്.
ഇതിനിടെ ചർച്ചയിൽ പങ്കെടുത്ത ബിജെപി നേതാവ് കെ സുരേന്ദ്രനും കോൺഗ്രസ് നേതാവ് രാജമോഹൻ ഉണ്ണിത്താനും പിണറായിയുടെ പൊലീസ് നയത്തെ പരിഹസിച്ചു. ജനവികാരങ്ങളെ അടിച്ചമർത്താനുള്ള നയത്തിന്റെ ഭാഗമായാണ് പുതിയ പൊലീസ് നയമെന്നും സുരേന്ദ്രൻ വിശദീകരിച്ചു. പാതയോരങ്ങളിൽ സമരം നടത്തുന്നത് അവകാശമാണെന്ന് വാദിച്ച കോടിയേരിയുടെയും പിണറായിയുടെയും പഴയ അഭിപ്രായങ്ങളറുടെ വീഡിയോയും ഇതിനിതെ പ്ലേ ചെയ്തു. ഇതോടെ വിനു വി ജോൺ യുഡിഎഫിന്റെ ഏജന്റാണെന്ന പറഞ്ഞാണ് ഷംസീർ പ്രതിരോധിക്കാൻ ശ്രമിച്ചത്. അടുത്ത ദിവസങ്ങളിൽ വിനു നടത്തുന്ന ചർച്ചകൾ സിപിഎമ്മിനെ ലക്ഷ്യമിട്ടാണെന്നുമായി ഷംസീറിന്റെ വാദം. ഇതിന്റെ ഭാഗമായാണ് പഴയ വീഡിയോകൾ പ്ലേ ചെയ്തതെന്നുമായി ഷംസീറിന്റെ വാദം. എന്നാൽ, യുഡിഎഫ് സർക്കാറിന്റെ സമയത്ത് താൻ എൽഡിഎഫ് ഏജന്റാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞ കാര്യം ചൂണ്ടിക്കാട്ടി.
ഇതിനിടെ സമരങ്ങൾക്ക് വേണ്ടി മാത്രം തലസ്ഥാനത്ത് പ്രത്യേകം സമരം നടത്താൻ വേദി മുഖ്യമന്ത്രി പിണറായി ആലോചിക്കുന്നുണ്ടെന്ന കാര്യം സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഇതും സമരങ്ങലെ നേരിടാൻ വേണ്ടിയാണെന്ന കാര്യം ചൂണ്ടിക്കാട്ടിയതോടെ ചർച്ചയിൽ തർക്കങ്ങളും ഉടലെടുത്തു. തുടർന്ന് സുരേന്ദ്രനും ഷംസീറും തമ്മിലുള്ള രൂക്ഷ വാഗ്വാങ്ങളാണ് ചർച്ചയിൽ ഉണ്ടായത്. എന്നാൽ, ചർച്ചയുടെ ഒരു ഘട്ടത്തിലും പൊലീസ് നയത്തെ കുറിച്ചുള്ള വിനുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ഷംസീറിൽ നിന്നും ഉണ്ടായില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍