പിണറായിയുടെ വിശ്വസ്തനായ മെത്രാൻ വിരട്ടിയപ്പോൾ എസ്എഫ്ഐ വാലും ചുരുട്ടി പിൻവാങ്ങി; കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ സമരക്കാരുടെ ആവശ്യങ്ങളെല്ലാം ജലരേഖയായി; അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി കാമ്പസിന് പുറത്തുതന്നെ; കുഴപ്പക്കാരനായ വൈദികൻ ഇപ്പോഴും വിദ്യാർത്ഥികളെ മാനസികമായി തകർത്ത് കാമ്പസിൽ വിലസുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ കാഞ്ഞിപ്പള്ളി മെത്രാന്റെ വിരട്ടലിൽ സമരം അവസാനിപ്പിച്ച് എസ്എഫ്ഐയുടെ പിന്മാറ്റം. അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ സമരരംഗത്തെത്തിയ എസ്എഫ്ഐ സമരം തീർക്കാൻ ഉന്നയിച്ച ആവശ്യങ്ങൾ ഭൂരിഭാഗവും അംഗീകരിക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതോടെയാണ് കരുത്തരായ കത്തോലിക്കാ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കാഞ്ഞിരപ്പള്ളി എൻജിനീയറിങ് കോളേജിനെതിരായ സമരം ആവശ്യങ്ങൾ അംഗീകരിപ്പെടാതെ അവസാനിച്ചത്. കത്തോലിക്കാ സ്ഥാപനമെന്ന നിലയിൽ വിശ്വാസികളുടെ വികാരം കൂടി ഇളക്കിവിട്ടു കൊണ്ടാണ് സമരത്തെ ചെറുക്കാൻ സമരക്കാർ രംഗത്തുവന്നത്.
കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കൽ നേരിട്ടു തന്നെ എൻജിനീയറിങ് കോളേജ് സമരം തീർക്കാൻ ഇടപെട്ടു എന്നാണ് അറിവ്. സിപിഐ(എം) നേതാക്കളെ കൂട്ടുപിടിച്ച് എസ്എഫ്ഐ സമരത്തെ ഒതുക്കുക എന്ന നയമാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇതിനായി വിദ്യാർത്ഥികൾ സമരത്തിന് ഇറങ്ങിയ ദിവസം സമരക്കാരെ ചർച്ചക്ക് വിളിച്ച് നാല് ദിവസത്തെ സാവകാശം ചോദിച്ചു. ഈ നാല് ദിവസങ്ങളിൽ സമരത്തിനിറങ്ങിയ വിദ്യാർത്ഥികളെ വിരട്ടിക്കൊണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ വഴി എസ്എഫ്ഐക്ക് നിർദ്ദേശം നൽകിയും ഒതുക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭൂരിപക്ഷം ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് വാഗ്ദാനം നൽകിയ ശേഷം ഈ വാഗ്ദാനത്തിൽ നിന്നും പിന്തിരിയുന്ന സമീപനമാണ് മാനേജ്മെന്റ് സ്വീകരിച്ചത്. ഇതോടെ തുടർസമരത്തിന് നിൽക്കാതെ ചെറിയ ആവശ്യങ്ങൾ മാത്രം നേടി എസ്എഫ്ഐ സമര രംഗത്തു നിന്നം പിന്മാറുകയും ചെയ്തു.
ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സമരത്തിന്റെ ആവശ്യമെല്ലാം തെറ്റായിരുന്നു എന്ന് പറഞ്ഞ് വിദ്യാർത്ഥികളെ കുറ്റപ്പെടുത്തിയും മാനേജ്മെന്റിനെ വെള്ളപൂശിയുമുള്ള അഭിപ്രായങ്ങളാണ് നടക്കുന്നത്. വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്ന വൈദികനും ഒരു വകുപ്പിന്റെ തലവനുമായ ഫാദർ റൂബനെ നീക്കം ചെയ്യണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഈ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടാണ് കോളേജ് അധികൃതർ കൈക്കൊണ്ടത്. റൂബിനെ മാറ്റാൻ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും നിർബന്ധമായി മാനേജ്മെന്റ് എഴുതി ഒപ്പിട്ടുവാങ്ങിയിരുന്നു. ഇത് മാത്രമല്ല, അമൽജ്യോതിയിലെ വിദ്യാർത്ഥിയായ മാത്യു ഏലിയാസിനെ പുറത്താക്കിയ നടപടി തിരുത്തണമെന്ന മറ്റൊരു പ്രധാന ആവശ്യവും ഇതോടെ നിരാകരിക്കപ്പെട്ടു. മാത്യു ഏലിയാസിനെ തിരിച്ചെടുക്കില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. മറ്റ് ആക്ഷേപങ്ങൾ പരിശോധിക്കാമെന്ന് മാത്രം പറയുകയും ചെയ്തു.
ഈ വിദ്യാർത്ഥിയെ പൊതുജന സമൂഹത്തിൽ അവഹേളിക്കുന്ന വിധത്തിലാണ് ഇപ്പോൾ മാനേജ്മെന്റ് അനുകൂലികളിൽ നിന്നും പ്രതികരണം ഉണ്ടായിരിക്കുന്നത്. മാത്യു ഏലിയാസ് കോളജിലെ അച്ചടക്കം ലംഘിച്ചുവെന്നും മയക്കുമരുന്നിന് അടിമയാണെന്നുമാണ് കോളേജ് മാനേജ്മെന്റ് ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കാൻ വൈദ്യപരിശോധനക്ക് അടക്കം തയ്യാറാണെന്നും മാത്യു വെല്ലുവിളിക്കുന്നു. എന്നാൽ, ഈ വെല്ലുവിളി ഏറ്റെടുക്കാൻ മാനേജ്മെന്റ് തയ്യാറല്ല താനും. ശാസ്ത്ര സർവകലശാല വി സിക്ക് ഏതിരായി പരീക്ഷമാറ്റിവച്ചതിന്റെ പേരിൽ ഫേയിസ് ബുക്കിൽ പോസ്റ്റിട്ടെന്നും ടി സി ബലമായി വാങ്ങിക്കൊണ്ടു പോയെമന്നുമാണ് മറ്റൊരു ആരോപണം. ഈ ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദ്യാർത്ഥി വ്യക്തമാക്കിയത്.
ഓണാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു എന്ന കാരണം കൊണ്ടാണ് വിദ്യാർത്ഥിയെ സ്ഫോടക വസ്തു കൊണ്ടുവന്നുവെന്ന വിധത്തിൽ ക്രിമിനൽ കുറ്റം കോളേജ് ആരോപിച്ചത്. സ്ഫോടക വസ്തു കൊണ്ടുവന്നെങ്കിൽ എന്തുകൊണ്ട് പൊലീസിൽ ഏൽപ്പിക്കാൻ തയ്യാറായില്ലെന്ന ചോദ്യവും അവിടെ നിൽക്കുന്നു. പരീക്ഷ തുടർച്ചയായി മാറ്റിവച്ചതിന്റെ പേരിലാണ് മാത്യു ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഈ പ്രതികരണത്തിന്റെ പേരിൽ എന്തിനാണ് ഇത്രയും കർക്കശ നടപടിയെന്ന ചോദ്യത്തിനും ഉത്തരമില്ലാത്ത അവസ്ഥയാണ്.
ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോട് കൂടി എല്ലാ വിഷയവും പാസായ ഒരു വിദ്യാർത്ഥിയായിരുന്നു മാത്യു ഏലിയാസ്. ഇങ്ങനെയുള്ള വിദ്യാർത്ഥി എങ്ങനെ മൂന്നാ സെമസ്റ്റർ പരീക്ഷയുടെ ഒരു പരീക്ഷ എഴുതിയ ശേഷം ടി.സി. വാങ്ങി പോകുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. എല്ലാ അർത്ഥത്തിലും വിദ്യാർത്ഥിയുടെ ന്യായമായ ആവശ്യങ്ങളെ നിഷേധിക്കുന്ന സമീപനമാണ് മാനേജ്മെന്റ് ന്ടത്തിയത്. എന്നാൽ, സോഷ്യൽ മീഡിയയിൽ അടക്കം കത്തോലിക്കാ സഭയെ തകർക്കാനുള്ള ശ്രമമെന്ന വിധത്തിൽ സഭാ വിശ്വാസികളെ തെറ്റിന് കൂട്ടു പിടിക്കുന്ന ശൈലിയാണ് മാനേജ്മെന്റ് സ്വീകരിച്ചത്.
ഈ വിദ്യാർത്ഥി അമൽജ്യോതിയിൽ തുടർന്നാൽ ആറുമാസത്തിനകം തന്റെ മകന്റെ ശവം കാണേണ്ടിവരും എന്ന് കോളേജ് അധികാരികൾ ഭീഷണിപ്പെടുത്തിയെന്നും മറ്റും പറഞ്ഞാണ് കുട്ടിയുടെ അമ്മ സഹതാപതരംഗം ഇളക്കിവിട്ടെന്നും പറഞ്ഞാണ് മാനേജ്മെന്റ് പ്രതിരോധിക്കുന്നത്. എന്നാൽ, ഇതിനൊന്നും അടിസ്ഥാനമില്ലെന്നാണ് മാത്യു ഏലിയാസ് പറയുന്നത്. കേരളത്തിലെ സ്വയാശ്രയ കോളേജുകളിൽ കയറിപറ്റുക എന്നതും വിദ്യാർത്ഥിരാഷ്ട്രീയ പ്രസ്ത്ഥാനങ്ങൾ രൂപീകരിക്കുക എന്നതും രാഷ്ട്രീയ പാർട്ടികളുടെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇവർ പ്രതിരോധം തീർക്കുന്നത്. തലശ്ശേരി വിമൽ ജ്യോതി കോളേജിനെതിരായ സമരവും അവർ ചൂണ്ടിക്കാട്ടുന്നു.
കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഫാദർ റൂബിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഈ റൂബിനെ കൈവിടാൻ കത്തോലിക്കാ സഭയും മാനേജ്മെന്റും തയ്യാറായില്ല. കോളേജിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ ചുക്കാൻ പിടിക്കുകയും കോളേജിനെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ റൂബിനെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഈ ആവശ്യം കോളേജിന്റെ വളർച്ചയെ തടയാൻ വേണ്ടിയാണെന്നും മാനേജ്മെന്റ് വാദിക്കുന്നു. അതേസമയം വൈദികനെതിരെ പരാതി ഉന്നയിച്ച് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കം എസ്എഫ്ഐ സമരം നടത്തിയപ്പോൾ കാമ്പസിന് അകത്ത് സമര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം മാനേജ്മെന്റിന്റെ പ്രതികാരം ഭയന്നിരിക്കയാണ്.
അതേസമയം മാദ്ധ്യമങ്ങളെയും തങ്ങളുടെ സ്വാധീനം കൊണ്ട് കൈയിലെടുക്കാൻ അമൽ ജ്യോതി മാനേജ്മെന്റിന് സാധിച്ചിരുന്നു. മുഖ്യധാര പത്രങ്ങളൊന്നും അമൽ ജ്യോതിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറായില്ല. ലോ അക്കാദമി വിഷയം കത്തിക്കുന്ന പല മാദ്ധ്യമങ്ങളും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള കോളേജിനെതിരായ സമരം കണ്ടില്ലെന്ന നടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായത്. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പുറത്താക്കിയും അവരുടെ ഭാവി തുലച്ചും വരെയാണ് ഇതുവരെ അമൽ ജ്യോതി മാനേജ്മെന്റ് വിദ്യാർത്ഥി സമരങ്ങളെ നേരിട്ടത്.
വിവിധ ഇനത്തിൽ വിദ്യാർത്ഥികളിൽ നിന്നും ഈടാക്കിയിരുന്ന ഫൈനുകൾ നിർത്തലാക്കാം എന്നതായിരുന്നു എസ്എഫ്ഐയുമായി നടത്തിയ ചർച്ചയിലെ ഒരു പ്രധാന വാഗ്ദാനം. ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കിയിരുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയും ഇവിടെ ഉണ്ടായിരുന്നു. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്മെന്റിന്റെ നിബന്ധന. ഈ സംവിധാനങ്ങളെല്ലാം പുനപ്പരിശോധിക്കാമെന്നാണ് മാനേജ്മെന്റിന്റെ വാഗ്ദാനം. ഈ ആവശ്യങ്ങളിൽ മാത്രം എസ്എഫ്ഐ ഭാഗികമായെങ്കിലും വിജയിച്ചപ്പോൾ അകാരണമായി പുറത്താക്കിയ വിദ്യാർത്ഥി പെരുവഴിയിൽ തന്നെയായി എന്നതാണ് സമരത്തിന്റെ ബാക്കിപത്രം.
Stories you may Like
- 'ഗവർണറാരാ രാജാവോ, ആരിഫ് ഖാനെ തെമ്മാടി, ഇറങ്ങിവാടാ തെമ്മാടി'
- നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ
- കേരളവർമ്മ കോളേജിൽ എസ് എഫ് ഐയെ തുരത്തിയത് അഡ്വ. മാത്യു കുഴൽനാടന്റെ പോരാട്ടവീര്യം
- എസ്എഫ്ഐയെ പരിഹസിച്ചും മുഖ്യമന്ത്രിയെ വിമർശിച്ചും ഗവർണർ
- ഗവർണറുടെ സുരക്ഷാ വീഴ്ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്