വിദ്യാർത്ഥികൾ ആവശ്യം നേടിയ ആശ്വാസത്തിൽ സമരത്തിൽ നിന്നും പിന്മാറിയെങ്കിലും ലോ അക്കാദമിയെ രാഷ്ട്രീയക്കാർ വെറുതേ വിടില്ല; ഭൂമി തിരിച്ചു പിടിക്കാൻ ആവശ്യപ്പെട്ട് 'സിംഗൂർ' മോഡൽ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ബിജെപി; കാമ്പസിൽ വീടുവച്ച് കഴിയുന്ന കോലിയക്കോടിനെ പടിയിറക്കാൻ കച്ചകെട്ടിയ വിഎസും പോരാട്ടം തുടരും; അച്ഛന്റെ പേരിൽ കണക്കു തീർക്കാൻ ഉറപ്പിച്ച് കെ മുരളീധരനും
തീരുവനന്തപുരം: 29 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചുവെങ്കിലും ലോ അക്കാദമി വിഷയം അവസാനിക്കില്ല. പ്രിൻസിപ്പൽ ലക്ഷ്മി നായരെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടങ്ങിയ സമരത്തിന്റെ മാനം പലഘട്ടത്തിലായി മാറിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോ അക്കാദമിക്ക് സർക്കാർ പണ്ട് നല്കിയ ഭൂമിയെ ചൊല്ലിയുള്ള ആരോപണങ്ങളാണ്. ഭൂമി വിഷയം ഏറ്റെടുത്ത് കൂടുതൽ സമരപരിടപാടികൾക്ക് ബിജെപി പദ്ധതിയിടുന്നുണ്ട്. ഇതോടൊപ്പം സിപിഎമ്മിലെ മുതിർന്ന സഖാവും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദനും ഭൂമി സർക്കാർ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽനിന്നു പിന്മാറിയിട്ടില്ല. ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുന്ന ബിജെപിക്കൊപ്പം വിഎസിന്റെ എതിർപ്പും കൂടി ചേരുമ്പോൾ ലോ അക്കാദമി കേരളത്തിലെ സിപിഎമ്മിന്റെ സിംഗൂർ ആകുമോയെന്നാണു കണ്ടറിയേണ്ടത്.
സിപിഎമ്മിനെ സംബന്ധിച്ച് തൊട്ടതെല്ലാം പിഴച്ച മണ്ണാണ് ബംഗാളിലെ സിംഗൂർ. ഫലഭൂയിഷ്ഠമായ ഇരുപ്പൂകൃഷി വയലുകൾ ടാറ്റയ്ക്ക് കാർ നിർമ്മാണശാലയ്ക്കായി തിരഞ്ഞെടുത്തു നൽകി ജനഹിതത്തെ അവഗണിച്ചതായിരുന്നു അവർക്ക് പറ്റിയ വീഴ്ച. പല നേതാക്കളും എതിർത്തെങ്കിലും മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും വ്യവസായമന്ത്രിയായിരുന്ന നിരുപം സെന്നും ഇത് അവഗണിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോയി. മൂന്നര പതിറ്റാണ്ടുകാലം തുടർച്ചയായി അധികാരത്തിലിരുന്ന സിപിഐ(എം) തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് തോൽക്കുന്നതും സംസ്ഥാനത്ത് ക്രമേണ ദുർബലമാകുന്നതുമായ കാഴ്ചയാണ് പിന്നീട് കണ്ടത്.
ലോ അക്കാദമി ഭൂമിയെ ചോല്ലിയുള്ള എതിർപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ്. അച്യുതാനന്ദനും രണ്ടു തട്ടിലാണ്. ഭൂമി തിരിച്ചെടുക്കണമെന്ന് വിഎസും എടുക്കാൻ പറ്റില്ലെന്ന് പിണറായിയും ആവർത്തിക്കുമ്പോൾ പാർട്ടിക്കുള്ളിൽ വീണ്ടും ചേരിപ്പോര് തലപൊക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഇതോടൊപ്പം സിപിഐയും സിപിഎമ്മിനെതിരെ മുറുമുറുപ്പ് ഉയർത്തുകയും സംസ്ഥാന ജനറൽ സെക്രട്ടറി കാനം അടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപിക്കപ്പെട്ടത്. പേരൂർക്കടയിൽ സർക്കാർ പാട്ടത്തിനു നൽകിയ 11 ഏക്കർ 49 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ മന്ത്രിയായിരിക്കുമ്പോഴാണ് ലോ അക്കാദമിക്ക് ഭൂമി പാട്ടത്തിനു നല്‍കിയത്. 30 വർഷം ലോ അക്കാദമി പ്രവർത്തിച്ചത് പാട്ടഭൂമിയിലാണ്. പിന്നീട് 1984ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയും പി.ജെ. ജോസഫ് റവന്യൂ മന്ത്രിയുമായിരുന്ന കാലത്തു ചേർന്ന മന്ത്രിസഭായോഗമാണ് ഭൂമി അക്കാദമിക്ക് പതിച്ചുനൽകാൻ തീരുമാനിച്ചത്.
ചട്ടപ്രകാരം മൂന്ന് ഏക്കർ ഭൂമി മതി കോളേജിന്. എന്നാൽ കോളജ് ഡയറക്ടറായ നാരായണൻ നായർ പതിനൊന്ന് ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്നു. ഇതിൽ എട്ട് ഏക്കറോളം ഭൂമിയിൽ നാരായണൻ നായരുടെ വീടാണ്. ഇതിനോട് ചേർന്ന് അദ്ദേഹത്തിന്റെ സഹോദരനും മുതിർന്ന സിപിഐ(എം) നേതാവും മുൻ എംഎൽഎയുമായ കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങൾ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂർക്കടയിൽ കഴിയുന്നതായാണ് ആരോപണം.
ലോ അക്കാദമി ഭൂമിയിലെ ക്രമക്കേട് സംബന്ധിച്ച് വി എസ്. അച്യുതാനന്ദൻ നല്കിയ പരാതിയിൽ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായാണു കണ്ടെത്തിയത്. അക്കാദമിക്കു മുന്നിൽ നിരാഹാര സമരം നടത്തിയ ബിജെപി നേതാവ് വി.മുരളീധരനും ഭൂമി വിനിയോഗത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.
ഭൂമിയിൽ അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് തഹസിൽദാരും ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറുമടങ്ങുന്ന സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കും ജല അഥോറിറ്റിയുടെ കെട്ടിടവും പ്രവർത്തിക്കുന്നത് അക്കാദമിയുടെ ഭൂമിയിലാണ്. ഇതിന് പിന്നിലായി പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും നടക്കുന്നു. ഡയറക്ടർ, പ്രിൻസിപ്പൽ എന്നിവരുടെ ക്വാർട്ടേഴ്സുകളും ഗവേണിങ് ബോഡിയിലെ ചില അംഗങ്ങളുടെ വീടും ഇതേ ഭൂമിയിലാണ്. വിദ്യാഭ്യാസ ആവശ്യത്തിന് സർക്കാർ പതിച്ചുനൽകിയ സ്ഥലത്ത്, മറ്റു കെട്ടിടങ്ങൾ സ്ഥാപിക്കുന്നത് ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഇത്രയൊക്കെ കണ്ടെത്തലുകൾ ഉണ്ടായെങ്കിലും ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. വി എസ് അച്യുതാനന്ദൻ പരാതി നല്‍കിയതിനു പിന്നാലെ ലോ അക്കാദമി ഭൂമി വിഷയത്തിൽ അന്വേഷണമില്ലെന്നു പിണറായി പ്രഖ്യാപിച്ചിരുന്നു. ലോ അക്കാദമി ഭൂമിയുടെ മുൻ ഉടമസ്ഥനായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്നും പിണറായി വിശേഷിപ്പിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ നിലപാടു തെറ്റാണെന്നും ഭൂമി തിരിച്ചുപിടിക്കേണ്ടത് സർക്കാരിന്റെ കടമായാണെന്നും വി എസ് മറുപടി നല്കി. ഭൂമിവിഷയത്തിൽ അന്വേഷണം നടക്കുമെന്ന് സിപിഐയുടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും തൊട്ടു പിന്നാലെ പ്രഖ്യാപിച്ചു.
എന്നാൽ ഭൂമി തിരിച്ചെടുക്കാനാവില്ലെന്നാണു വീണ്ടും പിണറായി ആവർത്തിച്ചത്. വി എസ്. അച്യുതാനന്ദന്റെയും സിപിഐയുടെയും എതിർപ്പുകൾ കണക്കിലെടുക്കാതെ ഇക്കാര്യത്തിൽ മുന്നോട്ടു പോകാനാണ് പിണറായി തീരുമാനിച്ചത്. സർ സിപിയുടെ കാലത്ത് കണ്ടുകെട്ടപ്പെടുകയും കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ വിലവാങ്ങി പതിച്ചു നല്‍കുകയും ചെയ്ത ഭൂമി തിരിച്ചെടുക്കാനാവില്ലെന്ന ന്യായമാണ് പിണറായി ഉയർത്തിയത്. മുൻ ഉടമസ്ഥനായ നടരാജപിള്ളയുടെ അനന്തിരാവകാശികൾക്ക് ഭൂമി തിരിച്ചു നല്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
ഇത്തരത്തിൽ പുതിയ മാനത്തിലേക്കെത്തിയ വിഷയത്തിൽനിന്ന് വി എസ് പിന്മാറാൻ സാധ്യതയില്ല. അക്കാദമി ഡയറക്ടർ നാരായണൻ നായരുടെ സഹോദരനായ കോലിയക്കോട് കൃഷ്ണൻ നായർ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തന്റെ മടങ്ങിവരവിനെ എതിർത്തതിലുള്ള പകയും വിഎസിന് ഇക്കാര്യത്തിലുണ്ട്. ജനസമ്മതിയുള്ള വിഎസിന് അച്ഛടക്ക ലംഘനത്തിന്റെ പേരിൽ ചെറിയ താക്കീതു മാത്രം നല്കി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ കേന്ദ്രകമ്മിറ്റി നിർദ്ദേശം നല്‍കിയെങ്കിലും പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് അപ്രതീക്ഷിതമായി എതിർപ്പ് ഉന്നയിച്ചിരുന്നു. പിണറായിയുടെ മറ്റു വിശ്വസ്തരായ എം വി ജയരാജനും പി.ജയരാനും ഇതോടൊപ്പം വിമർശനം ഉന്നയിച്ചു.
ഇതിനിടെ അപ്രതീക്ഷിതമായി കോലിയക്കോടിനെ ആക്രമിക്കാൻ വിഎസിനു ലഭിച്ച അവസരമായിരുന്നു ലോ അക്കാദമി ഭൂമി വിഷയം. വിദ്യാർത്ഥി സമരത്തിനു പിന്തുണയുമായി ആദ്യം ലോ അക്കാദമി സമരവേദിയിൽ എത്തിയപ്പോൾ മുതൽ വി എസ് ചൂണ്ടിക്കാട്ടിയത് ഭൂമിയുടെ ദുർവിനിയോഗമായിരുന്നു. കോലിയക്കോടിനെ ലക്ഷ്യമിട്ടു തന്നെയായിരുന്നു വിഎസിന്റെ നീക്കങ്ങൾ.
അക്കാദമി ഡയറക്ടർ നാരായണൻ നായർ ഭൂമിയിൽ നടത്തിയ ചട്ടലംഘനം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നാണ് വിസിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വിഷയത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വീണ്ടും ശക്തമായ ഇടപെടലുകൾ ഉണ്ടാകുമെന്നും സൂചനയുണ്ട്. വി എസ് പാർട്ടിക്കും മുഖ്യമന്ത്രിക്കും എതിരേ ശക്തമായി രംഗത്തെത്തിയാൽ വിഷയം കത്തിപ്പടരാനുള്ള സാധ്യത ഏറെയാണ്.
ഇതോടൊപ്പമാണ് ബിജെപിയും ഭൂമി വിഷയത്തിന്റെ പേരിൽ പുതിയ പോർമുഖം തുറക്കാൻ തയ്യാറെടുക്കുന്നത്. സിപിഎമ്മിൽ ഭിന്നതയുള്ള വിഷയത്തിൽ തങ്ങൾക്ക് ഏറെ ലാഭം കൊയ്യാനാകുമെന്ന കണക്കുകൂട്ടൽ ബിജെപിക്കുണ്ട്. വരും നാളുകളിൽ ആസൂത്രിതമായ സമരപദ്ധതികളിലൂടെ വിഷയം കൂടുതൾ ശക്തമാക്കി പൊതുസമൂഹത്തിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നേതൃത്വം ആലോചിക്കുന്നത്.
ലോ അക്കാദമി നിലനിൽക്കുന്ന പേരൂർക്കട ഉൾപ്പെടുന്ന വട്ടിയൂർക്കാവ് നിയോജമണ്ഡലം എംഎൽഎ കെ. മുരളീധരനും ഭൂമി വിഷയം ശക്തമായി ജനങ്ങളിലേക്കെത്തിക്കാൻ പദ്ധതിയിടുന്നുണ്ട്. മുരളീധരന്റെ അച്ഛൻ കരുണാകരനാണ് ഭൂമി ലോ അക്കാദമിക്ക് പതിച്ചു നല്‍കിയത്. ഇത് അറിയാതെയല്ല മുരളീധരൻ കോളജിനു മുന്നിൽ നിരാഹാര സമരത്തിനിരുന്നത്. അച്ഛന്റെ പേരിലുള്ള കണക്കു തീർക്കാൻ അദ്ദേഹവും ശക്തമായി രംഗത്തുണ്ടാകുമെന്നാണു സൂചനകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍