ലൈംഗിക പീഡനത്തിനു ശേഷം ശരീരത്തിൽ മുറിവേൽപിച്ച് പീഡനവും; ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി ലക്ഷ്യമിട്ടത് ഹിന്ദു പെൺകുട്ടികളെ മാത്രം; വലയിൽ വീണ മുപ്പതു യുവതികളും ഹിന്ദുക്കൾ; ഡോക്ടർ ചമഞ്ഞ് യുവതികളെ വലയിലാക്കിയ ഷാഫി പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഡോക്ടർ ചമഞ്ഞ് വിവാഹാലോചന നടത്തി, മുപ്പതോളം യുവതികളെ പീഡിപ്പിക്കുകയും അവരിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുക്കുകയും ചെയ്ത ഡോ. സതീഷ് രാഘവൻ എന്ന മുഹമ്മദ് ഷാഫി (30) പ്രത്യേക മാനസികാവസ്ഥയ്ക്ക് ഉടമയെന്ന് പൊലീസ്. വഞ്ചിക്കപ്പെട്ട പത്തനംതിട്ട സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വച്ച കെണിയിൽ വീണ മുഹമ്മദ് ഷാഫി നടത്തിയ കുറ്റസമ്മതം അന്വേഷണ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചു കളഞ്ഞു.
മലപ്പുറം പാലോത്ത് പൂവത്തിങ്കൽ ഇരുമ്പടശേരിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷാഫിയാണ് ദുബായിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജനായ ഡോ. സതീഷ് രാഘവൻ എന്ന പേരിൽ മാട്രിമോണിയൽ സൈറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പും പീഡനവും നടത്തിയത്. മുപ്പതോളം യുവതികളിൽ നിന്നായി 50 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. എട്ടാം ക്ലാസ് വിദ്യാഭ്യാസവും കാഞ്ഞ ബുദ്ധിയും കൈമുതലായുള്ള ഷാഫി കമ്പ്യൂട്ടർ വിദഗ്ധൻ കൂടിയാണെന്ന് പൊലീസ് വിലയിരുത്തുന്നു. രണ്ടരലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയിലാണ് ഷാഫി പിടിയിലായത്. നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഷാഫിയെ തന്ത്രപൂർവം പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഇരകളെല്ലാം ഹിന്ദു യുവതികളാണ്. ഇത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇയാൾക്ക് വ്യക്തമായ മറുപടിയുണ്ട്. തന്റെ മതത്തെ താൻ ദ്രോഹിക്കില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. കെണിയിൽ വീഴുന്ന പെൺകുട്ടികളെ ബംഗളൂരുവിലെ നക്ഷത്രഹോട്ടലുകളിൽ എത്തിച്ച് ലൈംഗികമായി ബന്ധപ്പെടും. ഇതിന് ശേഷം യുവതികളുടെ നഗ്നചിത്രം പകർത്തുകയും ചെയ്യും. ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ ഓരോ ഫോൾഡറിലാക്കി കമ്പ്യൂട്ടറിൽ സൂക്ഷിക്കും. പണം നഷ്ടമായവർ പരാതിപ്പെടാതിരിക്കാൻ ഇതും ഒരു കാരണമായി. പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം ഇപ്പോൾ നീ കന്യകയല്ല, നിന്റെ കന്യകാത്വം നഷ്ടമായി എന്ന് ആക്രോശിച്ചു കൊണ്ട് മർദിക്കുകയും തീ കൊണ്ട് പൊള്ളിക്കുകയും ചെയ്യുമായിരുന്നു.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ മുഹമ്മദ് ഷാഫി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് അടക്കം വ്യാജമായി നിർമ്മിച്ചുവെന്ന് ഡിവൈ.എസ്പി പറഞ്ഞു. അതീവ ബുദ്ധിശാലിയായ ഇയാൾ എല്ലാ നീക്കങ്ങളും നടത്തിയത് ഡോ. സതീഷ് രാഘവൻ എന്ന പേരിലായിരുന്നു. ദുബായിലെ സ്വകാര്യ ആശുപത്രിയിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജൻ ആണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി സിനിമയിലെ വില്ലന്റെ രീതികളാണ് ഇയാൾ വ്യാജപ്രൊഫൈൽ സൃഷ്ടിക്കാൻ ഉപയോഗിച്ചത്. ഡോ. സതീഷ് രാഘവൻ എന്ന പ്രൊഫൈലുണ്ടാക്കി വിവാഹസൈറ്റിൽ കയറി പെയ്ഡ് രജിസ്ട്രേഷൻ നടത്തിയായിരുന്നു തട്ടിപ്പ്.
ബി.എസ്സി നഴ്സിങ് കഴിഞ്ഞ യുവതികളുടെ പ്രൊഫൈലുകളിലേക്ക് ഇയാൾ താൽപര്യം പ്രകടിപ്പിച്ച് റിക്വസ്റ്റ് അയയ്ക്കും. പെൺകുട്ടിയും അവരുടെ ബന്ധുക്കളുമായി സൗഹൃദം സ്ഥാപിക്കുകയാണ് അടുത്ത പടി. കൂടെ പഠിച്ച നഴ്സുമാരുണ്ടെങ്കിൽ പരിചയപ്പെടുത്തി നൽകാനും ആവശ്യപ്പെടും. തന്റെ ആശുപത്രിയിൽ ജോലി ഒഴിവുണ്ടെന്നും അവർക്ക് വേണമെങ്കിൽ വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് അവരുമായും ബന്ധം സ്ഥാപിക്കും. നഴ്സിങ് സംബന്ധമായ എല്ലാ സംശയങ്ങളും ഇയാൾ ദൂരീകരിച്ച് നൽകും. ഇതോടെ ഡോക്ടറെ പെൺകുട്ടിയും ബന്ധുക്കളും വിശ്വസിക്കുകയും ചെയ്യും.
കോട്ടും സ്യൂട്ടുമണിഞ്ഞ് ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് കലർത്തി മിതമായി മാത്രം സംസാരിക്കുന്ന മുഹമ്മദ് ഷാഫിയെ കണ്ണുമടച്ച് വിശ്വസിക്കുകയാണ് യുവതികൾ ചെയ്തത്. ഇവരോട് വിസയുടെ ആവശ്യത്തിലേക്കെന്ന് പറഞ്ഞ് ഒന്നര മുതൽ മൂന്നരലക്ഷം രൂപ വരെ വാങ്ങിയിരുന്നു. കൂടുതൽ അടുപ്പമുണ്ടാക്കുന്ന യുവതികളിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി എ.ടി.എം കാർഡ് സ്വന്തമാക്കും. മൊബൈൽഫോൺ സിം കാർഡുമെടുക്കും.
സ്ഥിരമായി ആകാശയാത്ര ചെയ്യുകയും ആഡംബര ഹോട്ടലുകളിൽ താമസിക്കുകയുമാണ് ചെയ്തിരുന്നത്. പെൺകുട്ടികളിൽ നിന്ന് തട്ടിയെടുക്കുന്ന പണമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സ്വന്തം അക്കൗണ്ടിലേക്ക് ഒരിക്കലും ഇയാൾ തട്ടിപ്പു നടത്തിയ പണം ഇട്ടിരുന്നില്ല. ഇതു കാരണം ഇയാളിലേക്ക് ചെന്നെത്താനും പൊലീസിന് ബുദ്ധിമുട്ടായിരുന്നു. മാട്രിമോണിയൽ സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്ന പ്രൊഫൈൽ മാത്രമാണ് പൊലീസിന്റെ മുന്നിലുണ്ടായിരുന്നത്. വേറേ പേരിൽ മാട്രിമോണിയൽ പ്രൊഫൈൽ ഓപ്പറേറ്റ് ചെയ്തിരുന്നതും അന്വേഷകസംഘത്തിന് കീറാമുട്ടിയായി. എസ്പി. ബി. അശോകന്റെ ഷാഡോ പൊലീസുകാരായ എൽ.ടി. ലിജു, രാധാകൃഷ്ണൻ എന്നിവർ നിരന്തരമായി നിരീക്ഷിച്ച് ഇയാളെ പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങി വന്നപ്പോഴാണ് പിടിയിലായത്. ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസിന്റെ പിടിയിലാകുമ്പോൾ കൈവശം മൂന്നരലക്ഷം രൂപ, 1006 ദിർഹം, ആപ്പിളിന്റേതടക്കം നാലു മൊബൈൽ ഫോണുകൾ, വിവിധ കമ്പനിയുടെ 17 സിം കാർഡുകൾ, ക്യാമറ, വിവിധ ആശുപത്രികളുടെ ഓഫറിങ് ലെറ്ററുകൾ, സീലുകൾ, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങൾ, വിലയേറിയ തുണിത്തരങ്ങൾ, രണ്ടു പവൻ സ്വർണാഭരണം എന്നിവയുണ്ടായിരുന്നു.
ഇതുവരെ 12 പരാതികളാണ് മുഹമ്മദ് ഷാഫിക്കെതിരേ വന്നിട്ടുള്ളത്. ഇതിൽ നാലെണ്ണം എറണാകുളത്തും ഒരെണ്ണം പത്തനംതിട്ടയിലും ശേഷിച്ചത് പുത്തൂർ, തൊടുപുഴ ഭാഗങ്ങളിലുമാണ്. മാനക്കേട് ഭയന്ന് ഇനിയും ചിലർ പരാതിപ്പെടാൻ മടിക്കുന്നുണ്ട്. പത്തനംതിട്ടയിലെ പരാതിക്കാരിയുടെ സഹോദരിയുമായും ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ വിവരം പിന്നീടാണ് സഹോദരിമാർ മനസിലാക്കിയത്.
ഇയാൾ പിടയിലാകാൻ കാരണമായത് കല്യാണമാലോചിച്ച പെൺകുട്ടികളാണ്. ദുബായിലെ ആശുപത്രിയുടെ പേരിൽ തയാറാക്കിയ വിസിറ്റിങ് കാർഡ് ഇയാൾ പരിചയപ്പെട്ട നഴ്സുമാർക്കെല്ലാം നൽകി. സുഹൃത്തുക്കളായിരുന്ന നഴ്സുമാർ പരസ്പരം തങ്ങൾക്ക് വന്ന വിവാഹാലോചനയെപ്പറ്റി പറയുകയും വിസിറ്റിങ് കാർഡ് കാണിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകി. ആറു വർഷം മുമ്പ് വിദേശത്ത് പോയ ഇയാൾ തട്ടിപ്പു തുടങ്ങിയിട്ട് അഞ്ചു വർഷമായെന്ന് പൊലീസ് പറഞ്ഞു.
എട്ടാം ക്ലാസിൽ തോറ്റ് പഠിപ്പു നിർത്തിയ മുഹമ്മദ് ഷാഫി പിന്നീട് സ്വകാര്യ ബസുകളിൽ ഡ്രൈവർ, കണ്ടക്ടർ ജോലി ചെയ്തു വരികയായിരുന്നു. അതിന് ശേഷം കോട്ടയത്ത് വന്ന് നഴ്സിങ് ആൻഡ് മിഡ്വൈഫറി സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചു. ഇതിന് കിട്ടിയ സർട്ടിഫിക്കറ്റുമായി വടക്കേ ഇന്ത്യയിലേക്ക് വണ്ടി കയറിയ ഇയാൾ അവിടെ ഒരു ആശുപത്രിയിൽ ജോലിക്ക് കയറി പ്രവൃത്തി പരിചയം നേടി. ഹിന്ദിയും ഇംഗ്ലീഷും വശമാക്കുകയും ചെയ്തു. ഇവിടെ നിന്ന് ആറു വർഷം മുമ്പ് ഇയാൾ ദുബായിലേക്ക് പോയി. അവിടെ ഒരു ഇലക്ട്രോണിക്സ് കടയിൽ ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍