മോഹൻലാൽ തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തിൽ ലയിച്ചു ചേർന്ന നടനും; ലാലിന് അഭിനയിക്കാനറിയില്ല ബിഹേവ് ചെയ്യാൻ മാത്രമേ അറിയൂ; പ്രണവിലും പ്രതിഭയുടെ മാന്ത്രികതയുണ്ട്; അച്ഛനേയും മകനേയും വാനോളം പുകഴ്ത്തി കമൽഹാസൻ
കോഴിക്കോട്: മോഹൻലാലിനെ വാനോളം പുകഴ്ത്തി കമൽഹാസൻ. മോഹൻലാൽ തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തിൽ ലയിച്ചു ചേർന്ന നടനുമാണെന്ന് കമൽഹാസൻ പറയുന്നു. മോഹൻലാലിന് അഭിനയിക്കാനറിയില്ല. ബിഹേവ് ചെയ്യാൻ മാത്രമേ അറിയൂ. ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്താൽ അതിൽ ഒരാൾ മോഹൻലാൽ ആയിരിക്കുമെന്നും കമൽഹസൻ പറഞ്ഞു. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന മോഹൻലാലിന്റെ ഓർമക്കുറിപ്പുകളായ ഗുരുമുഖങ്ങൾക്കുള്ള അവതാരികയിലാണ് ഇങ്ങനെ കുറിക്കുന്നത്. മാതൃഭൂമിയാണ് ഈ അവതാരിക പുറത്തുവിട്ടത്.
പല സിനിമകളിലെയും മോഹൻലാലിന്റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. 'വാനപ്രസ്ഥ'ത്തിലെ കഥകളി നടൻ തന്നെ ഒരു ഉദാഹരണം. അഭിനയത്തിൽ മോഹൻലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ വേഷം മാത്രം മതി. വിരലുകളിൽ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് മോഹൻലാൽ കഥാപാത്രമായി മാറുന്നത്. കമൽഹാസൻ ലാലിന്റെ അഭിനയത്തെ വിലയിരുത്തുന്നു.
മോഹൻലാലിനെപ്പോലെ മകൻ പ്രണവും കമൽഹാസനെ അതിശയിപ്പിച്ചിട്ടുണ്ട്. ലാൽ അഭിനയിച്ച 'ദൃശ്യം' എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത നേരിട്ടറിഞ്ഞതെന്നും ഒരു സൂപ്പർ താരത്തിന്റെ മകനാണെന്ന ഭാവം പ്രണവിന്റെ മുഖത്തുണ്ടായിരുന്നില്ലെന്നും കമൽഹാസൻ പറയുന്നു.
ഗുരുമുഖത്തിന്റെ അവതാരികയിൽ ഇങ്ങനെ
സൗഹൃദങ്ങൾ പലപ്പോഴും സംഭവിക്കുകയാണ്. എവിടെ എപ്പോൾ എങ്ങനെ എന്ന് കൃത്യമായി ഓർത്തെടുക്കാനാവാത്തവിധം അത് ജീവിതം മുഴുവൻ നമ്മളെ വാരിപ്പുണരും. മോഹൻലാലുമായി എനിക്കുള്ള സൗഹാർദ്ദം അത്തരത്തിലുള്ള ഒന്നാണ്. എങ്ങനെയാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് എനിക്കു പറയാനാവില്ല. പക്ഷേ സ്നേഹപൂർവ്വം ഞാൻ ലാൽസാർ എന്നു സംബോധനചെയ്യുന്ന മോഹൻലാൽ അത്രമാത്രം എന്റെ ഹൃദയതാളത്തിൽ ലയിച്ചുചേർന്നിട്ടുണ്ട്.
മലയാളത്തിൽ ഞാൻ സജീവമായിരുന്ന കാലത്താണ് മോഹൻലാലിന്റെ രംഗപ്രവേശം. ആക്ടിങ്ങിലെ ആ സ്പാർക്ക് അന്നേ അദ്ദേഹത്തിൽ ദൃശ്യമായിരുന്നു. വില്ലൻവേഷങ്ങളിൽ തുടങ്ങിയ ആ നടന സഞ്ചാരം ഇന്ത്യൻ സിനിമയിലെ എത്രയോ വലിയ നടന്മാർക്കൊപ്പം യാത്രചെയ്തു. എന്നിട്ടും ഞങ്ങൾക്ക് ഒരു സിനിമയിൽ ഒന്നിക്കാൻ മുപ്പതുവർഷത്തോളം കാത്തിരിക്കേണ്ടിവന്നു. 'ഉന്നൈപ്പോൽ ഒരുവനി'ലായിരുന്ന ആ സംഗമം. ആ സിനിമയിൽ ഞങ്ങളുടെ കോമ്പിനേഷൻ സീൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ അനുഭവത്തിൽ മോഹൻലാൽ അഭിനിയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയൂ.
ഇന്ത്യൻ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മോഹൻലാലായിരിക്കും. ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങൾ കണ്ടിട്ടുണ്ട്. എപ്പോഴും വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. 'വാനപ്രസ്ഥ'ത്തിലെ കഥകളി നടൻ ഒരു ഉദാഹരണം. അഭിനയത്തിൽ മോഹൻലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാൻ ആ വേഷം മാത്രം മതി. വിരലുകളിൽ പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.
ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂർത്തങ്ങളിലൂടെയും ആർദ്രമായ ജീവിതവീഥിയിലൂടെയും മോഹൻലാൽ നടത്തുന്ന സഞ്ചാരമാണ് 'ഗുരുമുഖങ്ങൾ'. ലാലിന്റെ ബൃഹത്തായ ജീവചരിത്രരചനയുടെ ഭാഗമായി ഭാനുപ്രകാശ് തയ്യാറാക്കിയ ഈ പുസ്തകത്തിലൂടെ മോഹൻലാൽ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യം തൊട്ടറിയുന്നു. തനിക്കു മുൻപേ കടന്നുപോയതും തനിക്കൊപ്പം സഞ്ചരിച്ചതുമായ നടന്മാരെയും സംഗീതജ്ഞരേയും എഴുത്തുകാരെയും സംവിധായകരെയും ഗുരുമുഖങ്ങളിലൂടെ അദ്ദേഹം നമുക്കുമുമ്പിൽ ദൃശ്യപ്പെടുത്തുന്നു.
സേതുമാധവൻ സാറിന്റെ 'കണ്ണും കരളും' എന്ന ചിത്രത്തിലൂടെ സത്യൻ മാസ്റ്റർക്കൊപ്പമാണ് മലയാളത്തിൽ എന്റെ തുടക്കം. മറക്കാനാവില്ല ആ ഓർമ്മകൾ. ആറു വയസ്സു പ്രായമുള്ള എന്നെ കൈപിടിച്ച് അഭിനയിപ്പിച്ചു ആ മഹാനടൻ. ഇന്നോർക്കുമ്പോൾ സത്യനെന്ന മഹാനടനൊപ്പമായിരുന്നല്ലോ അരങ്ങേറ്റം എന്നതിൽ അഭിമാനമുണ്ട്. മോഹൻലാലിന്റെ ഗുരുമുഖങ്ങൾ ആരംഭിക്കുന്നതും സത്യന്മാസ്റ്ററിലാണ്. വെളുത്ത അംബാസിഡർ കാറിന്റെ പിൻസീറ്റിൽ കറുത്ത കണ്ണട ധരിച്ച് സത്യൻ മാസ്റ്റർ കടന്നുപോകുന്ന ദൃശ്യം.
ലാലിന്റെ പതിനൊന്നാമത്തെ വയസ്സിലെ ആ അനുഭവം വളരെ ഹൃദയസ്പർശിയാണ്. തുടർന്ന് എംജിആറിലേക്കും ഡോ. രാജ്കുമാറിലേക്കും നാഗേശ്വരറാവുവിലേക്കും ശിവാജി ഗണേശനിലേക്കും ലാൽ നടത്തുന്ന ആത്മസഞ്ചാരം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഗുരുമുഖങ്ങളിലെ ഓരോ താളുകളിലൂടെയും കടന്നുപോകുമ്പോൾ ഓർമ്മകൾ എന്നെ വന്നു പൊതിയുകയാണ്. 'ആനന്ദജ്യോതി'യുടെ ലൊക്കേഷനിൽവച്ച് എം.ജി.ആർ സാറിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു: 'നിനക്ക് ആരാകണം?' വലിയ നടനാകണം എന്നായിരുന്നില്ല എന്റെ മറുപടി. 'എനിക്ക് സയന്റിസ്റ്റ് ആകണം',
പെട്ടെന്നുതന്നെ ഞാനതു മാറ്റിപ്പറഞ്ഞു. 'അല്ല സാർ, ഡോക്ടറാകണം.' കൃത്യമായി ഒരു ഉത്തരം നൽകാൻ എനിക്കു കഴിഞ്ഞില്ല. എം.ജി.ആർ സാറാണ് എന്നെ നീന്തൽ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്. 'പാർത്താൽ പശിക്കിറത്' ആയിരുന്നു ശിവാജി ഗണേശൻ സാറിനൊപ്പം വേഷമിട്ട ആദ്യചിത്രം. സ്വന്തം മകനോടുള്ള സ്നേഹമായിരുന്നു സാറിനെന്നോട്. അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളിലെ ഡയലോഗുകൾ അന്നേ എനിക്ക് കാണാപാഠമായിരുന്നു. ലോക്കേഷനിൽവച്ച് ഞാൻ അതു പറയുമ്പോൾ സാറും ഏറെ ആസ്വദിക്കാറുണ്ട്. എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിസന്ധികളിലും തണലായി നിന്ന വലിയ മനുഷ്യനായിരുന്നു ശിവാജി സാർ.
മോഹൻലാൽ വിവരിക്കുന്നതിന് സമാനമായ അനുഭവങ്ങൾ എന്റെ ജീവിതത്തിലും ധാരാളമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ 'ഗുരുമുഖങ്ങൾ' എന്റെ കൂടി പുസ്തകമല്ലേ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അമിതാഭ്ബച്ചൻ, മധു, ജയൻ, രജനീകാന്ത്, ജോസ്പ്രകാശ്, ബാലൻ കെ നായർ, കുതിരവട്ടം പപ്പു, തിലകൻ, എ. വിൻസെന്റ്, ശശികുമാർ, ത്യാഗരാജൻ, ഐ.വി. ശശി, എം ടി. തുടങ്ങി ഈ പുസ്തകത്തിൽ മോഹൻലാൽ പരാമർശിക്കുന്ന മഹാപ്രതിഭകളിലേറെപ്പേരും എനിക്കും മറക്കാനാവാത്തവരാണ്. അവരുടെ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നതിനേക്കാളൊക്കെ വലിയ നേട്ടം അവർ എനിക്കു നൽകിയ സ്നേഹമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
''മധുസാർ ഷൂട്ടിങ് ലോക്കേഷനിലേക്ക് കടന്നുവരുമ്പോൾ ഒരു നിമിഷം വല്ലാത്തൊരു വൈബ്രേഷനാണ് അനുഭവപ്പെടുക. ആ സമയം ലൊക്കേഷനാകെ മധുസാറിൽ ചൊരിയുന്ന ആദരവ് പറഞ്ഞറിയിക്കാനാവില്ല. ചരിത്രത്തെ തൊട്ടറിയുന്നതുപോലുള്ള ഒരനുഭവമാണത്. മലയാള സിനിമയുടെ അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രം മുന്നിലെത്തിയതുപോലെ ഒരു അനുഭവം. ആ ചരിത്രത്തിനൊപ്പം ചേർന്നുനില്ക്കാനും ജീവിക്കുവാനും കഴിഞ്ഞു എന്നതാണ് നടനെന്ന നിലയിൽ എനിക്കു ലഭിച്ച മഹാഭാഗ്യങ്ങളിലൊന്ന്.'- മധുസാറിനെക്കുറിച്ച് മോഹൻലാൽ പറയുമ്പോൾ അത് എന്റെ കൂടി വികാരമായി മാറുകയാണ്.
മധുസാറിന് എന്നോടുള്ള സ്നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല. നേരിൽ കാണുമ്പോൾ 'കമൽ....' എന്ന സ്നേഹത്തോടെയുള്ള അദ്ദേഹത്തിന്റെ വിളിയിൽ എല്ലാമുണ്ട്. ഇന്ത്യൻ സിനിമയുടെ നൂറാം പിറന്നാൾ ആഘോഷത്തിലാണ് ഞങ്ങൾ അവസാനമായി കണ്ടത്. അന്നു മധുസാറിനെ ആദരിച്ചിരുന്നു. എം ടി. സാറിന്റെ തിരക്കഥയിൽ സേതുമാധവൻ സാർ സംവിധാനം ചെയ്ത 'കന്യാകുമാരി'യിലൂടെ മലയാളത്തിൽ നായകനാകാൻ കഴിഞ്ഞത് എന്റെ ഗുരുത്വമാണ്. എം ടി.സാറിനെ ഞാൻ ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്ത 'നിർമ്മാല്യം' ഞാൻ രണ്ടുതവണ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ തിയേറ്ററിൽ എന്നെ കൊണ്ടുപോയി ആ സിനിമ കാണിച്ചത് സുരാസുവാണ്. മലയാളത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചിത്രവും 'നിർമ്മാല്യ'മാണ്. മോഹൻലാൽ എന്നെ വിസ്മയിപ്പിച്ചതുപോല തന്നെ അദ്ദേഹത്തിന്റെ മകൻ പ്രണവ് എന്നെ അതിശയിപ്പിക്കുകയുണ്ടായി. ലാൽ അഭിനയിച്ച 'ദൃശ്യം' എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തിൽ അഭിനയിക്കുമ്പോഴാണ് പ്രണവിലെ പ്രതിഭയുടെ മാന്ത്രികത ഞാൻ നേരിട്ടറിയുന്നത്.
പാപനാശത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രണവ്. ഒരു സൂപ്പർ താരത്തിന്റെ മകനാണെന്ന ഭാവം ആ മുഖത്തുണ്ടായിരുന്നില്ല. സിനിമ പഠിക്കാൻ വരുന്ന ഒരു കുട്ടി എങ്ങനെയായിരിക്കും അതുപോലെയായിരുന്നു പ്രണവും. സെറ്റിൽ ക്ലാപ്പടിച്ചു തുടങ്ങുന്ന അവനെ കാണുമ്പോൾ പലപ്പോഴും ഞാൻ എന്റെ കുട്ടിക്കാലം ഓർത്തിട്ടുണ്ട്. ഇങ്ങനെയൊക്കെയായിരുന്നല്ലോ ഞാനും സിനിമയിലേക്ക് എത്തിയത്. അച്ഛനെപ്പോലെ മകനും ഉയരങ്ങൾ താണ്ടും എന്ന കാര്യത്തിൽ എനിക്ക് ഒട്ടും സംശയമില്ല. പ്രൊഫഷനോടുള്ള പ്രണവിന്റെ സമർപ്പണം അത്ര തീവ്രമാണ്. മോഹൻലാലിന്റെ ഭാര്യാ പിതാവ് ബാലാജി സാറിന്റെ കുടുംബവുമായി എനിക്ക് വ്യക്തിപരമായി വളരെ അടുപ്പമുണ്ട്. സാറിന്റെ പല ചിത്രങ്ങളിലും എനിക്ക് അഭിനയിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
ഒരു ചലച്ചിത്ര നടന്റെ തിരക്കുകളെക്കുറിച്ച് എനിക്ക് വ്യക്തമായറിയാം. ഞാൻ ജീവിച്ചതും ജീവിച്ചുകൊണ്ടിരിക്കുന്നതും സിനിമയുടെ മണ്ണിലാണല്ലോ. അത്തരം തിരക്കുകൾക്കിടയിൽ മലയാളത്തിലെ സൂപ്പർ താരം എഴുത്തിനും വായനയ്ക്കും യാത്രയ്ക്കും സമയം കണ്ടെത്തുകയും തന്റെ ചിന്തകളും സ്വപ്നങ്ങളും എല്ലാ മനുഷ്യർക്കുമായി പകർത്തിവെക്കുകയും ചെയ്യുന്നത് അദ്ഭുതത്തോടെ മാത്രമേ നോക്കിക്കാണാനാവൂ. എഴുത്തുകാരന് മരണമില്ല എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. മോഹൻലാലിന്റെ എഴുത്തിനും മരണമില്ല. അദ്ദേഹത്തിന്റെ വാക്കുകളോരോന്നും ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കാണ് പടർന്നുകയറുന്നത്. തീർച്ചയായും ഈ പുസ്തകം ഗുരുതുല്യരായ മഹാരഥന്മാർക്കുള്ള പ്രണാമം കൂടിയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്