ഇരട്ട ചങ്കുള്ള കേരള മുഖ്യൻ പിണറായിക്ക് പഴുതടച്ച സുരക്ഷ ഒരുക്കി ഒറ്റചങ്കൻ സിദ്ധരാമയ്യ! സിസി ടിവികളും ഡ്രോണുകളും തോക്കേന്തിയ കരിമ്പൂച്ചകളും അടക്കം മംഗലാപുരത്ത് അതീവ സുരക്ഷ ഒരുക്കി; എല്ലാറ്റിനും മേൽനോട്ടത്തിന് കാബിനറ്റ് മന്ത്രിയെ അയച്ചു: കർണാടക മുഖ്യൻ ഒറ്റ ദിവസം കൊണ്ട് മലയാളികളുടെ ഹീറോ ആയത് ഇങ്ങനെ
മംഗലാപുരം: മംഗലാപുരം സന്ദർശിക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിറപ്പിച്ചു വിടാമെന്നുള്ള സംഘപരിവാർ സംഘടനകളുടെ മോഹം പാഴായിപ്പോയതിനു പിന്നിൽ സിദ്ധരാമയ്യയെന്ന കർണാടക മുഖ്യന്റെ നിശ്ചയധാർഢ്യവും ദ്രുതഗതിയിലുള്ള നടപടികളും എടുത്തു പറയേണ്ടതാണ്. ഹർത്താലും പ്രതിഷേധങ്ങളും സംഘടിപ്പിച്ച് പിണറായി വിജയനെ ഒരിക്കൽക്കൂടി നാണം കെടുത്താമെന്ന് സംഘപരിവാർ സംഘടനകൾ കണക്കുകൂട്ടിയെങ്കിലും പഴുതടച്ചുകൊണ്ടുള്ള നീക്കങ്ങളിലൂടെ സിദ്ധരാമയ്യ എല്ലാം വെള്ളത്തിലാക്കി.
പിണറായിയുടെ സുരക്ഷയ്ക്കായി സിസി ടിവികളും ഡ്രോണുകളും തോക്കേന്തിയ കരിമ്പൂച്ചകളും അടക്കം മംഗലാപുരത്ത് വിന്യസിച്ച് ഒരുവിധ പ്രശ്നങ്ങളും കൂടാതെ പരിപാടികൾ നടത്താൻ അവസരം ഒരുക്കിയ കർണാടക മുഖ്യൻ ഒറ്റ ദിവസം കൊണ്ട് കേരളത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയ അടക്കം സിദ്ധരാമയ്യയെ പ്രശംസ കൊണ്ടു മൂടുകയാണ്.
മംഗലാപുരത്ത് സിപിഐ(എം) സംഘടിപ്പിച്ച മതസൗഹാർദ്ദ റാലി ഉദ്ഘാടനം ചെയ്യാനാനാണു പിണറായി വിജയൻ എത്തിയത്. പിണറായി വിജയന്റെ സന്ദർശനത്തിനു മുന്നോടിയായി സംഘപരിവാർ സംഘനടകൾ പ്രദേശത്തു മനപ്പൂർവം സംഘർഷാവസ്ഥ സൃഷ്ടിച്ചു തുടങ്ങിയിരുന്നു. സ്ഥിതിഗതികൾ ഗുരുതരമാണെന്നു വരുത്തി പിണറായിയുടെ സന്ദർശനം തടയാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തിയത്.
ഉള്ളാൾ, തോക്കോട്ട് എന്നിവടങ്ങളിൽ സിപിഐ(എം) ഓഫീസുകൾ തീവെക്കപ്പെടുകയും ദക്ഷിണകന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കുന്ന മതസൗഹാർദ റാലിയുടെ പ്രചാരണസാമഗ്രികൾ കരിഓയിൽ ഒഴിച്ചും കീറി നശിപ്പിക്കപ്പെടുകയും ചെയ്തു. എന്തു വില കൊടുത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടി തടസ്സപ്പെടുത്തുമെന്ന വാശിയിലായിരുന്നു സംഘപരിവാറുകാർ.
എന്നാൽ സിദ്ധരാമയ്യയെന്ന നിശ്ചയധാർഡ്യമുള്ള കർണാടക മുഖ്യമന്ത്രി ഉടനടി നടപടികൾക്ക് ഉത്തരവുകൊടുത്തു. സംഘപരിവാർ സംഘടനകളെ നിലയ്ക്കു നിർത്താനുള്ള നിർദ്ദേശമാണ് അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിന് ആദ്യം നല്‍കിയത്. പിണറായി വിജയന് എല്ലാവിധ സുരക്ഷയും ഒരുക്കാനും ചടങ്ങുകൾ ഒരുവിധ പ്രശ്നങ്ങളുമില്ലാതെ പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും കർണാടക മുഖ്യൻ നിർദ്ദേശം നല്കി.
ഭരണഘടനാ പദവിയിലിരിക്കുന്ന കേരള മുഖ്യന് ആവശ്യമായ എല്ലാവിധ സംരക്ഷണവും തങ്ങൾ ഒരുക്കുമെന്ന് തുടർന്ന് കർണാടക ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് കർണാടകത്തിന്റെ ഉത്തരവാദിത്വമാണെന്നാണ് അവരുടെ ആഭ്യന്തര വകുപ്പ് നിലപാട് എടുത്തത്. മംഗലാപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സംഘപരിവാറിൽപെട്ട 44 പേർക്ക് സുപ്രീംകോടതി വിധി പ്രകാരം പൊലീസ് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനു പുറമേ ഹിന്ദു ജാഗരണവേദി, ബജ്റംഗ് ദൾ, വി.എച്ച്.പി എന്നീ സംഘപരിവാർ സംഘടനകളുടെ സംസ്ഥാനതലത്തിലെയും ജില്ലാതലത്തിലെയും നേതാക്കളെ വിളിച്ചുവരുത്തി കർശന താക്കീതും നല്കുകയുണ്ടായി.
എട്ട് എസ് പിമാർ, 14 ഡിവൈഎസ്പിമാർ, 20 സിഐമാർ, 3500 പൊലീസുകാർ, 10 ആംഡ് റിസർവ്വ് പൊലീസ് ബറ്റാലിയൻ, രണ്ട് റാപ്പിഡ് ഇന്റർവെൻഷൻ ടീം എന്നിവരെയാണ് പിണറായി വിജയന്റെ സുരക്ഷയ്ക്കായി കർണാടക മുഖ്യമന്ത്രി നിയോഗിച്ചത്. 600 സിസിടിവി ക്യാമറകളും 100 ഹാൻഡിക്യാമുകളും ആകാശത്തുനിന്നു നിരീക്ഷണം നടത്താൻ ആറ് ഡ്രോൺ ക്യാമറകളും വിന്യസിച്ചു. ഇതിനെല്ലാം പുറമേ കേരള മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ ഒരുവിധ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനായി മേഖലയിൽ നിരോധനാജ്ഞയും മദ്യനിരോധനവും പ്രഖ്യാപിച്ചു. ഒരുവിധ പ്രശ്നങ്ങളുമില്ലാതെ പിണറായി വിജയന്റെ മംഗലാപുരം സന്ദർശനം പൂർത്തിയാകുകയും ചെയ്തു.
ഭോപ്പാലിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സർക്കാർ തിരിച്ചയയച്ച സംഭവം പിണറായി വിജയന്റെ പ്രതിച്ഛായയ്ക്ക് ലേശം മങ്ങലേൽപ്പിച്ചിരുന്നു. മധ്യപ്രദേശ് സർക്കാർ പറഞ്ഞതനുസരിച്ചാണ് അദ്ദേഹത്തിന് മടങ്ങിപ്പോകേണ്ടിവന്നത്. മുഖ്യമന്ത്രിയെന്ന നിലയിൽ മറ്റൊരു സംസ്ഥാനത്തെ സർക്കാർ ആവശ്യപ്പെടുന്നത് തനിക്ക് അനുസരിക്കേണ്ടിയിരുന്നു എന്നതാണ് ഇതിനു കാരണമായി പിണറായി ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇരട്ട ചങ്കൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പിണറായിക്ക് പ്രതിഷേധത്തിനു മുന്നിൽ പേടിച്ച് ഓടിപ്പോകേണ്ടിവന്നുവെന്ന കളിയാക്കൽ സോഷ്യൽ മീഡിയയിലടക്കം ശക്തമായിരുന്നു. ഇക്കുറിയും ഇത്തരം പ്രതിഷേധങ്ങൾ സംഘടിപ്പിച്ച് പിണറായിയെ ഒന്നു കളിയാക്കാനുള്ള അവസരം ഉണ്ടാക്കമെന്നായിരുന്നു സംഘപരിവാർ സംഘടനകൾ കണക്കുകൂട്ടിയത്. എന്നാൽ കർണാടകത്തിലെ കോൺഗ്രസ് സർക്കാരിനെ നയിക്കുന്ന സിദ്ധരാമയ്യ എല്ലാം വിഫലമാക്കി. ഇതിൽ പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
സംഘപരിവാറിന് മൂക്കുകയറിട്ട സിദ്ധരാമയ്യയെ അഭിനന്ദിക്കുന്നതിൽ കേരളത്തിലെ ഇടതുപക്ഷവും കോൺഗ്രസും സോഷ്യൽ മീഡയയിൽ ഒറ്റക്കെട്ടായിരിക്കുകയാണ്. ഇതിനിടെ പൂർണമായി ഒറ്റപ്പെട്ടുപോയത് ബിജെപിയും സംഘികളുമാണ്. കെഎസ് യുവും യൂത്ത് കോൺഗ്രസുമെല്ലാം സിദ്ധരാമയ്യയ്ക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഉട്ടുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം നിഷ്പക്ഷമതികളും സിദ്ധരാമയ്യയെ അഭിനന്ദനങ്ങൾകൊണ്ടു മൂടുന്നു. തടയുമെന്നു പ്രഖ്യാപിച്ച സംഘികളെ അടിച്ചൊതുക്കിയ കർണാടക മുഖ്യന് പലരും ബിഗ് സല്യൂട്ട് നേരുടന്നു.
'8 എസ് പിമാർ, 14 ഡിവൈഎസ്പിമാർ, 20 സിഐമാർ, 3500 പൊലീസുകാർ, 10 ആംഡ് റിസർവ്വ് പൊലീസ് ബറ്റാലിയൻ, 2 റാപ്പിഡ് ഇന്റർവെൻഷൻ ടീം, 600 സിസിടിവി ക്യാമറ, 100 ഹാൻഡിക്യാം, 6 ഡ്രോൺ ക്യാമറ, നിരോധനാജ്ഞ, മദ്യനിരോധനം. നിങ്ങ തകർക്ക് ബ്രോ' - ഇതായിരുന്നു കോൺഗ്രസ് എംഎൽഎ വി.ടി. ബൽറാമിന്റെ പോസ്റ്റ്.
മംഗലാപുരത്ത് പിണറായിയെ തടയുമെന്നു പറഞ്ഞ സുരേന്ദ്രനും ഗോപാലകൃഷ്ണനും ടിവിയുടെ ചാനൽ മാറ്റി പിണറായിയെ തടഞ്ഞുകൊണ്ടിരിക്കുകയാണെന്നതടക്കമുള്ള പരിഹാസ ശരങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. സിദ്ധരാമയ്യ..താങ്കളെ ഓർത്ത് അഭിമാനിക്കുന്നു...! ഞാനും നിങ്ങളും പിടിക്കുന്ന മൂവർണ്ണക്കൊടി എന്നും ഉയർന്നു നിലക്കട്ടെ സംഘിക്കു മുന്നിൽ വളയാത്ത താങ്കളുടെ നട്ടെല്ലു പോലെയെന്നു മറ്റു ചിലർ. ഒടുവിൽ മതേതര പ്രസ്ഥാനത്തിന്റെ സുരക്ഷയിൽ കേരള മുഖ്യമന്ത്രി മംഗളൂരുവിൽ, കർണാടക മുഖ്യമന്ത്രിയുടേത് കട്ട ഹീറോയിസമെന്നും അഭിനന്ദനങ്ങൾ.
പിണറായിക്ക് മരണം വരെ ഓർത്തിരിക്കാൻ ഒരു മധുരിക്കുന്ന സീകരണം നൽകിയിരിക്കുന്നു കർണാടക സർക്കാർ. അതിന് ഹ്രദയത്തിന്റെ ഭാഷയിൽ പിണറായി വിജയൻ നല്ല നന്ദിയും പറഞ്ഞിരിക്കുന്നു. നന്നായി, അന്തസായിട്ടുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍