കൊലക്കേസിൽ അകത്തായി തുടക്കം; ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോൾ അന്യ മതസ്ഥയെ വിവാഹം കഴിച്ചു; നൂറോളം മോഷണ കേസുകളിൽ പ്രതിയായപ്പോളും നാടുനീളെ നടന്ന് അവിഹിതം തുടർന്നു; പൂക്കാരന്റെ വേഷം കെട്ടി വീണ്ടും പ്രണയലീല തുടർന്ന നാസർ ഒടുവിൽ തോക്കിൻ മുനയിൽ നിർത്തി യുവതിയെ പീഡിപ്പിച്ച കേസിൽ അകത്തായി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: കല്യാണ വീരന്മാർ വിലസുന്ന നാട്ടിൽ ഇതാ ഒരു കള്ളൻ കല്യാണ വീരന്റെ കഥ. കൊല്ലം മൈനാഗപ്പള്ളി പള്ളിവിള വടക്കതിൽ നാസർ ഖാദർ കുട്ടി(48)യാണ് മോഷണവും നാടുനീളെ അവിഹിതവുമായി വിലസിയ കല്യാണ വീരൻ. കൊല്ലത്തുള്ള ഭാര്യയും പ്രായ പൂർത്തിയായ രണ്ട് മക്കളും അറിയാതെ മലപ്പുറം പെരിന്തൽമണ്ണയിൽ പുതിയ വിവാഹം കഴിച്ച സംഭവത്തിൽ വനിത സെല്ലിൽ പരാതി നിലനിൽക്കവെയാണ് പീഡന കേസിലാണ് നാസർ അറസ്റ്റിലായത്. കൊച്ചിയിൽ സുഹൃത്തിന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിറുത്തി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇയാൾ ഒരു സകലകലാ വല്ലഭൻ തന്നെയാണ്.
കൊലപാതക കേസിൽ പ്രതിയായി ജയിലിൽ പോയത് മുതലാണ് നാസറിന്റെ കഥ തുടരുന്നത്. 1995 ൽ കൊല്ലം മൈനാഗപ്പള്ളിയിൽ ഡി.വൈ .എഫ്.ഐ നേതാവ് നാസിമിനെ രാത്രി സെക്കന്റ് ഷോ കഴിഞ്ഞ് വരവെ കുത്തി കൊലപ്പെടുത്തിയ കേസാണ് നാസറിന്റെ ക്രിമിനൽ പുസ്തകത്തിലെ ആദ്യ സംഭവം. ഇതിന് ശേഷം ജയിലിൽ നിന്നിറങ്ങിയ നാസർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും കാര്യങ്ങൾ വീണ്ടും പഴയതു പോലെയായി.
അഞ്ച് വർഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയാണ് അന്യ മതസ്ഥനായ സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനാകുന്നതും അതു വഴി സുഹൃത്തിന്റെ സഹോദരിയുമായി അടുപ്പത്തിലാകുന്നതും, ഈ അടുപ്പം വിവാഹത്തിൽ കലാശിച്ചതും. യുവത്വത്തിന്റെ ചോരത്തിളപ്പിൽ ഒരു കൊലപാതക കേസിൽ പ്രതിയായത് വലിയ കുറ്റമായി സുഹൃത്ത് കാണാതിരുന്നതിന്റെ ദുരന്ത ഫലം ഏറ്റുവാങ്ങിയതാകട്ടെ സഹോദരിയും. ദാമ്പത്യം മുന്നോട്ട് നീങ്ങവേ, നാസർ കേരളത്തിൽ നൂറോളം മോഷണ കേസുകളിൽ പ്രതിയായി. കുടുംബം പുലർത്താനായിരുന്നില്ല ഈ മോഷണ പരമ്പര. ദിവസങ്ങളോളം പല ബിസിനസുകളുടെയും പേരിൽ ഊരു ചുറ്റാറുണ്ടായിരുന്ന നാസർ മോഷണ മുതൽ ഉപയോഗിച്ചു പലയിടത്തും അവിഹിതമായി കല്യാണം കൂടുകയായിരുന്നു. നാടു നീളെ നടന്ന് അവിഹിത ബന്ധം സ്ഥാപിച്ചു നാസർ.
സഹോദരന്റെ സമ്മർദ്ദത്തിന് വഴങ്ങി ക്രിമിനലായ സുഹൃത്തിന് താലി ചാർത്താൻ തല നീട്ടി കൊടുത്ത ദുര്യോഗത്തിൽ സ്വയം ശപിച്ച്, സ്വന്തമായി അദ്ധ്വാനിച്ചാണ് നാസറിന്റെ ഭാര്യ രണ്ട് മക്കളെ വളർത്തിയതും അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകിയതും. ഇതിനിടെ പലയിടത്തും കറങ്ങി തിരിഞ്ഞ നാസർ മാനസാന്തരവും പശ്ചാത്തപവുമായി ഒരു നാൾ കൊല്ലത്തെ വീട്ടിലെത്തി. താൻ ഇനി പുതിയ ഒരു മനുഷ്യനാകാൻ തീരുമാനിച്ചെന്ന പ്രതിജ്ഞയുമായി കുടുംബത്തിന്റെ ക്ഷേമത്തിനായി പുതിയ ചില ബിസിനസുകൾ ആസൂത്രണം ചെയ്തു. പൂക്കാരന്റെ വേഷം കെട്ടിയായിരുന്നു ഇത്തവണ രംഗത്തെത്തിയത്.
ചെടികളുടെയും പൂക്കളുടെയും ബിസിനസായിരുന്നു ഇത്. വീടുകൾ തോറും കൊണ്ടു നടന്ന് വിൽക്കാൻ ഭാര്യയെ ജാമ്യം നിറുത്തി ഒരു മിനി വാൻ തരപ്പെടുത്തി. ഒരാൾ നന്നാവുന്നെങ്കിൽ അത് നാടിനും നല്ലതായിരിക്കുമെന്ന് വിശ്വസിച്ച ഭാര്യ തന്റെയും മക്കളുടെയും ഉപജീവന മാർഗമായ കൊച്ചു കച്ചവടത്തിലൂടെ സ്വരുകൂട്ടിയ തുകയും നാസറിന് കൈമാറി.ഇ തിനിടെ നാസറിന്റെ ഒരു സഹായവും ഇല്ലാതെ മകളുടെ വിവാഹം നടന്നു.ആ മകൾ ഇപ്പോൾ മാന്യമായ കുടുംബ ജീവിതം നയിക്കുന്നു.
വളരെ വൈകിയാണ് നാസറിന്റെ പൂക്കാരൻ വേഷം സ്ത്രീകളെ വശീകരിക്കാനുള്ള അടവ് മാത്രമാണെന്ന് ഭാര്യയും മക്കളുമറിയുന്നത്. മുന്തിയ ഇനം പൂക്കൾ പോയിട്ട് ഒരു ചെമ്പരത്തി പൂവിനെ കുറിച്ച് ചോദിച്ചാൽ പോലും ഒന്നും അറിയാത്ത നാസറിന്റെ പുതിയ സംരംഭത്തിൽ ഭാര്യയ്ക്ക് അന്നേ സംശയം ഉണ്ടായിരുന്നു.പൂക്കളും ചെടികളുമായി അധികം ഇടപഴകുന്നത് സ്ത്രീകളായതിനാൽ അവരെ വലയിൽ വീഴ്ത്താനാണ് നാസർ ഈ ബിസിനസ് തിരഞ്ഞെടുത്തത്.
ഇതിനിടെ നാസർ ഫിറ്റ്നെസ് സെന്ററിൽ സ്ഥിരമായി പോകാൻ തുടങ്ങി.ശരീര സൗന്ദര്യത്തിൽ ശ്രദ്ധിച്ചു തുടങ്ങിയതോടെ, ഇനി വല്ല കല്യാണത്തിനും പരിപാടിയുണ്ടോ എന്ന് തമാശയ്ക്ക് ഭാര്യ ചോദിച്ചത് നാസർ ചിരിച്ചു തള്ളി. പക്ഷേ, അത് അധികം കഴിയാതെ അറം പറ്റിയതു പോലെ ആയി. പെരിന്തൽമണ്ണയിൽ ഒരു നാൽപ്പതുകാരിയെ നാസർ വിവാഹം കഴിച്ചെന്ന വിവരം ഭാര്യയുടെ കാതിലെത്തി. പുതിയ പെണ്ണിനെ ഫോണിൽ വിളിച്ചു നാസറാണ് പുതിയാപ്പിള എന്ന് സ്ഥിരീകരിച്ചു. അതോടെ ഭാര്യയും മക്കളും ഒരു കാര്യം തീരുമാനിച്ചു.ഇനി ഈ ചതി ആർക്കും സംഭവിക്കരുത്.
അങ്ങനെയാണ് ഭാര്യ കൊല്ലം വനിത സെല്ലിൽ നാസറിനെതിരെ പരാതി നൽകിയത്.വിവിധ സ്ഥലങ്ങളിലായുള്ള കേസുകളും അനധികൃത ബന്ധങ്ങളും തന്നെ ജാമ്യം നിറുത്തി വൻ തുക വായ്പയെടുത്ത് കബളിപ്പിച്ചതും ഭാര്യ നാസറിനെതിരെ മൊഴിയായി നൽകി.ഇതോടെ ആൾ ഒളിവിൽ പോയി.ഒളിച്ചോട്ടത്തിന് മറ്റൊരു കാരണവുമുണ്ടായി. അടുത്ത സുഹൃത്തിന്റെ രണ്ടേ മുക്കാൽ പവന്റെ സ്വർണ്ണമാലയുമായി കടന്നു.
പെരിന്തൽമണ്ണയിൽ ബന്ധപ്പെട്ടപ്പോൾ നാസർ സഹോദരി എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയും അവരുടെ മറ്റ് ബന്ധുക്കളുമായി വന്ന് വിവാഹം ആലോചിച്ചു ഉറപ്പിച്ചെന്നാണ് അറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലവും മതം മാറിയുള്ള വിവാഹവും ഒക്കെയായി മൈനാഗപ്പള്ളിയിലെ സ്വന്തം കുടുംബക്കാരുമായി ഏറെ നാൾ അകന്നു കഴിയുകയായിരുന്ന നാസർ സ്വന്തം വീട്ടുകാരുമായി പെട്ടെന്ന് അടുത്തു. മലപ്പുറം പെരിന്തൽമണ്ണയിൽ രണ്ടാം കെട്ടുകാരിയെ ഭാര്യയാക്കാൻ സ്വന്തം കുടുംബത്തിന്റെ പിൻബലം നാസറിന് കിട്ടി. പെരുന്തൽമണ്ണയിൽ കൂടെ പോയത് സ്വന്തം സഹോദരി അല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. തട്ടിപ്പുകാരായ ആരെയോ സഹോദരി വേഷം കെട്ടിച്ചതാവാം. ഇതിനിടെ ചവറ ഇടപ്പള്ളിക്കോട്ടയിലും നാസർ ഒരു കല്യാണം കൂടി നടത്തിയെന്നാണ് വിവരം.
രണ്ട് കല്യാണങ്ങളുടെയും മധുവിധു നാളുകൾക്കിടെയാണ് കൊച്ചിയിൽ സുഹൃത്തുമൊത്ത് മറ്റൊരു സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതും കൂട്ടു പ്രതി പിടിയാലയതിനെ തുടർന്ന് നിവൃത്തിയില്ലാതെ പൊലീസിന് മുന്നിൽ കീഴടങ്ങിയതും.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍