ബിസിനസും ചികിത്സയുമായി കുവൈത്ത് ചാണ്ടി കൂടുതൽ സമയം വിദേശത്തു തന്നെ; കുട്ടനാടിന്റെ ഭരണം നടത്തുന്നത് അനിയൻ തോമാച്ചായൻ; അഴിമതി ചോദ്യം ചെയ്യാൻ വിളിച്ച നാട്ടുകാരന് പച്ചത്തെറി; ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട നാട്ടുകാരനെ കുട്ടനാട് എംഎൽഎയുടെ സഹോദരനും നിർത്താതെ തെറി വിളിച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ
ആലപ്പുഴ: കേരള നിയമസഭയിലെ ഏറ്റവും വലിയസമ്പന്നനായ വ്യക്തിയാണ് തോമസ് ചാണ്ടി എംഎൽഎ. എൻസിപി സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ നിന്നും മൂന്നാം തവണയും വിജയിച്ചു കയറിയ തോമസ് ചാണ്ടി ബിസിനസ് ആവശ്യത്തിനായി വിദേശത്താണ് എന്ന ആക്ഷേപം ശക്തമാണ്. അസുഖങ്ങൾ കാരണം വിദേശത്ത് ചികിത്സയും മറ്റുമായി കഴിയുകയാണ് അദ്ദേഹമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇങ്ങനെ പലസമയവും എംഎൽഎ വിദേശത്തായപ്പോൾ നാട്ടിൽ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ അനുജനാണെന്നാണ് ആക്ഷേപം. ഈ ആക്ഷേപം വ്യക്തമാക്കുന്ന ഒരു ഓഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ അനുജനായ തോമാച്ചായനാണ് എംഎൽഎ പോലുമാകാതെ കുട്ടനാട് ഭരിക്കുന്നത്. അനുജനാകട്ടെ സഹോദരന്റെ പ്രൈവറ്റ് സെക്രട്ടറി സോണി പറയുന്നത് മാത്രം കേൾക്കും. അല്ലാത്തവർ വിളിച്ചാൽ പുളിച്ച തെറിയും വിളിക്കുമെന്നാണ് ആക്ഷേപം. കുട്ടനാട്ടെ ഒരു റോഡ് സംബന്ധിച്ച പ്രശ്നത്തിൽ അഴിമതി ചൂണ്ടിക്കാട്ടിയ യുവാവിനെ തോമാച്ചായൻ പച്ചത്തെറി വിളിക്കുന്ന ഓഡിയോയാണ് കുട്ടനാട്ടിൽ പ്രധാന സംസാര വിഷയമായിരിക്കുന്നത്.
ചേനംങ്കരിക്കാരുടെ ജീവിതാഭിലാഷമാണ് കൈനകരി - ചേനംങ്കരി റോഡ്. അനുവദിച്ച് കിട്ടിയ റോഡ് പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുക്കാർ സംഘടിച്ച പ്രതിഷേധ മാർച്ച് പൊലീസിനെ കൊണ്ട് തടിയിച്ച് എംഎൽഎ സ്വന്തം പാർട്ടിക്കാരെ നിരത്തി തനിക്ക് അഭിനന്ദനങ്ങൾ വിളിപ്പിച്ച് ജാഥ നടത്തി. ഇതിനിടെയാണ് എംഎൽഎയുടെ സഹോദരനെ റോഡുമായി ബന്ധപ്പെട്ട് കാര്യത്തിന് ഒരു നാട്ടുക്കാരൻ ഫോണിൽ വിളിച്ചത്. ഫലമോ പുളിച്ച തെറിയായിരുന്നു. എന്നാൽ, ഈ സംഭാഷണം റെക്കോർഡ് ചെയ്ത യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ജാഥ പൊലീസ് തടഞ്ഞെങ്കിലും നാട്ടുക്കാർ കായൽ കരയിൽ പ്രതിഷേധിച്ച് ശക്തി തെളിയിച്ചു. ഇത് എം എൽ എയ്ക്ക് ഇപ്പോൾ കനത്ത തരിച്ചടിയായിട്ടുണ്ട്.
രണ്ടു ദിവസങ്ങൾക്ക് മുമ്പ് റോഡ് നിർമ്മിക്കാനുള്ള മണലിന്റെ വില കൂട്ടി നിശ്ചയിച്ചതായി എംഎൽഎ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം നാട്ടുക്കാരൻ വിളിച്ച കോളിന് മറുപടിയായി എംഎൽഎയുടെ സഹോദരൻ തോമാച്ചായൻ പറഞ്ഞ തെറിവിളി ഇപ്പോൾ കുട്ടനാട്ടിൽ വാട്ട്സ് ആപ്പ് മുഖേന പരക്കുകയാണ്. റോഡ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും പറഞ്ഞ് യുവാവ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റു കൂടി കണ്ടപ്പോഴാണ് തോമാച്ചായൻ പ്രകോപിതനായത്. ഇതോടെ താനാരാടോ ചോദ്യം ചെയ്യാൻ എന്നു ചോദിച്ച് പച്ചത്തെറിയുടെ ബഹളുമായിരുന്നു. നീയെന്താടാ നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നത് എന്ന് പറഞ്ഞു കാലും കൈയും തല്ലിയൊടുക്കുമെന്നും പറഞ്ഞു കൊണ്ടാണ് തെറിവിളി.
തന്നെ കൊല്ലുമോ എന്നു ചോദിച്ച യുവാവിനോട് നിന്നെ കൊല്ലാനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് തെറിവിളി തുടർന്നത്. നീ മനുഷ്യനെ പറ്റിച്ചു നടക്കുന്ന ആളാണെന്നാ പറയുന്നത്. റോഡിന്റെ ടെണ്ടർ നടപടിയെ കുറിച്ചും ഇതിനിടെ സംഭാഷണത്തിൽ പറയുന്നത്. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവനാണ് യുവാവെന്നും ആരോപിക്കുന്നുണ്ട്. വിവരങ്ങൾ തിരിക്കിയ ശേഷം അച്ചായന്റെ കണ്ണും പൂട്ടിയുള്ള തെറിവിളി ഇപ്പോൾ കുട്ടനാട്ടെ ഓൺലൈൻ ഗ്രൂപ്പുകളിലെല്ലാം പാറിപ്പറക്കുകയാണ്.
ഇതിനു മുമ്പും ഇയാൾ ഫോണിൽ വിളിക്കുന്നവരെ പുളിച്ച തെറിവിളിക്കാറുണ്ടെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം. പേടിച്ച് പുറത്ത് പറയാതിരുന്നതാണ്. എന്നാൽ യുവാവിനെ തെറിവിളിച്ച കാര്യം വാട്ട്സ് ആപ്പ് വഴി പുറത്തുവന്നപ്പോൾ നേരത്തെ തെറിവിളി കേട്ട നാട്ടുക്കാരിൽ പലരും രംഗത്തുവന്നു കഴിഞ്ഞു. ഇഷ്ടക്കാരെ മാത്രം സഹായിച്ച് നീങ്ങുന്ന തോമസിന്റെ പ്രവർത്തിമൂലം നാട്ടിൽ വികസനം നടക്കുന്നില്ലെന്നാണ് നാട്ടുക്കാരുടെ പരാതി. ജനകീയ സമിതിക്ക് നേതൃത്വം നൽകുന്നത് പാല സ്വദേശിയായ ചേനംങ്കരി പള്ളി വികാർ ജനറൽ ഫാ. സിറിയക്ക് വെളിയിലാണ്. കൈനകരി - ചേനംങ്കരി പ്രദേശത്തെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ റോഡിന് കഴിഞ്ഞ യു ഡി എഫ് സർക്കാർ അംഗീകാരം നൽകിയിരുന്നു.
ഇതിനായി അന്നത്തെ ധനകാര്യമന്ത്രി കെ എം മാണി 25 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക അനുവദിച്ചെങ്കിലും കുട്ടനാട്ടിൽ വന്ന് കാരാറുക്കാർ ആരും തന്നെ ജോലി ഏറ്റെടുക്കത്തതിനാൽ പണി മുടങ്ങുകയായിരുന്നു. സർക്കാർ അനുവദിച്ച തുക നാലു മാസങ്ങൾക്കകം നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് ജനങ്ങൾ സംഘടിച്ച് സമരത്തിന് തയ്യാറായത്. എന്നാൽ നാട്ടിലില്ലാത്ത എം എൽ എ പല കാര്യങ്ങൾക്കും തടസം നിൽക്കുന്നതായി ഫാ. സിറിയക്ക് പറയുന്നു. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്യാൻ ഒരുങ്ങിയാൽ അക്കാര്യം മണത്തറിഞ്ഞ എം എൽ എ തടസം നിൽക്കും ഇതാണ് റോഡ് നിരമ്മാണം ആവശ്യപ്പെട്ടുള്ള മാരിച്ചിലും നടന്നത്.
മാർച്ച് നടത്താൻ പൊലീസ് ആദ്യം അനുമതി നൽകിയെങ്കിലും പിന്നീട് പിൻവലിച്ചത് എം എൽ എയുടെ ഇടപെടൽ മൂലമാണ്. അതേസമയം കുട്ടനാട് എം എൽ എ തോമസ് ചാണ്ടി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാൽ ദുരിതം പേറുകയാണെന്നാണ് അറിയുന്നത്. അതുക്കൊണ്ടുതന്നെ അദ്ദേഹം മുഴുവൻ സമയവും ചികിൽസയുടെ ഭാഗമായി വിദേശത്തുതന്നെ കഴിയുകയാണെന്നും പ്രചരണമുണ്ട്. പിണറായി മന്ത്രി സഭയിൽ ജലസേചന മന്ത്രിയാകുമെന്ന് കരുതിയ തോമസ് ചാണ്ടിക്ക് പാർട്ടി അനുമതി നൽകാതിരുന്നത് വൻതിരിച്ചടിയായിരുന്നു. ഇതോടെ മണ്ഡലത്തിൽനിന്നും പോയ എം എൽ എ ഇപ്പോഴും കുവൈറ്റിൽ തന്നെ കഴിയുകയാണ്.
തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം എംഎൽഎ നാമമാത്ര ദിവസങ്ങളിൽ മാത്രമാണ് മണ്ഡലത്തിൽ എത്തിയിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും എം എൽ എയ്ക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് നാട്ടുക്കാർ പറയുന്നത്. ഈ അവസരം മുതലാക്കിയാണ്
അനുജൻ മണ്ഡലത്തിൽ നിറഞ്ഞാടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍