അനീഷിന്റെ ജീവനെടുത്തിട്ടും കരുനാഗപ്പള്ളി പൊലീസിന് സദാചാരക്കാരോട് ഇപ്പോഴും വലിയ സ്നേഹം; സമാനമായ സംഭവത്തിൽ പരാതി നൽകാൻ എത്തിയ പെൺകുട്ടിയേയും സുഹൃത്തിനേയും കേസിന്റെ പൊല്ലാപ്പ് പറഞ്ഞ് പിൻതിരിപ്പിച്ചു; കൂടെ ചെന്ന പത്രപ്രവർത്തകനെതിരെ വ്യാജപ്പരാതി ഉണ്ടാക്കി പ്രതികാരം തീർക്കാൻ കള്ളക്കേസും; സത്യാവസ്ഥ വെളിപ്പെടുത്തി ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകി അപമാനിതയായ പെൺകുട്ടി
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: വാദിയെ പ്രതിയാക്കുന്ന പരിപാടി പൊലീസിലെ ചിലർക്കെങ്കിലും ഇന്നും വിനോദമാണ്. തങ്ങൾക്കെതിരെ നീങ്ങുന്നവരെ എന്തെങ്കിലും കള്ളക്കേസിൽ കുടുക്കാൻ അവർ ശ്രമിക്കുകയും ചെയ്യും. ഇതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം വിദ്യാർത്ഥികളായ ആൺകുട്ടികളുടേയും ഫോട്ടോ എടുത്ത് സദാചാര പൊലീസ് കളിക്കാൻ ശ്രമിച്ചവരെ രക്ഷിക്കാൻ വിഷയം പൊലീസിൽ അറിയിക്കാൻ കൂടെ ചെന്ന മാധ്യമ പ്രവർത്തനേയും പ്രതിയാക്കി പൊലീസ് കേസെടുക്കാൻ ശ്രമിച്ച സംഭവം.
കരുനാഗപ്പള്ളി എ.എം. ഹോസ്പിറ്റലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനികളുടെയും വിദ്യാർത്ഥിയുടേയും ചിത്രങ്ങൾ ഒരാൾ പകർത്തിയത് വിഷയമായതോടെ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകൻ ആർ പീയൂഷ് ഇവരുമായി സ്റ്റേഷനിൽ എത്തുകയായിരുന്നു. എന്നാൽ കുറ്റക്കാരായ സദാചാര പൊലീസ് ചമഞ്ഞവർക്കെതിരെ കേസെടുക്കുന്നതിന് പകരം പീയൂഷിനെ കള്ളക്കേസ് ചമച്ച് പ്രതിയാക്കുകയാണ് പൊലീസ് ചെയ്തത്. ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു സംഭവം. നേരത്തെ മംഗളം ലേഖകനായിരുന്ന പീയൂഷ് ഇപ്പോൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്ക് കരുനാഗപ്പള്ളിയിൽ നിന്ന് വാർത്ത നൽകുന്ന വ്യക്തിയാണ്.
എന്നാൽ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി പെൺകുട്ടി തന്നെ പീയൂഷ് തങ്ങളെ സഹായിക്കാനാണ് വന്നതെന്നും അദ്ദേഹത്തിനെതിരെ വ്യാജ കേസെടുത്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി ഡിജിപിക്കും പൊലീസ് കംപ്ളൈന്റ്സ് അഥോറിറ്റിക്കും സംസ്ഥാന യുവജന കമ്മീഷനും പരാതി നൽകിയിരിക്കുകയാണിപ്പോൾ. ഇതോടെ കള്ളക്കേസ് ചമച്ച് ലേഖകനെ കുടുക്കാൻ ശ്രമിക്കുകയും പെൺകുട്ടിയേയും സുഹൃത്തിനേയും അപമാനിക്കാൻ ശ്രമിച്ചവരെ കേസെടുക്കാതെ രക്ഷിക്കുകയും ചെയ്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്നും ഉറപ്പായി. മാത്രമല്ല, പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയെന്നു പറഞ്ഞ് ലേഖകനെ അറസ്റ്റ് ചെയ്തത് വ്യക്തിവൈരാഗ്യം തീർക്കാനായിരുന്നും വ്യക്തമായിട്ടുണ്ട. നിരന്തരം പൊലീസിനെതിരെ വാർത്തയെഴുതിയതിന്റെ പകപോക്കലാണ് കള്ളക്കേസിന് പിന്നിലെന്നാണ് സൂചന.
ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ആർ.പീയൂഷിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടത്. അനുവാദമില്ലാതെ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി എന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കെട്ടിചമച്ച ഈ കള്ളക്കഥയുടെ പിന്നിൽ മാധ്യമ പ്രവർത്തകനോടുള്ള പകതീർക്കലായിരുന്നു ലക്ഷ്യം. കരുനാഗപ്പള്ളി എ.എം. ഹോസ്പിറ്റലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനികളുടെയും വിദ്യാർത്ഥിയുടേയും ചിത്രങ്ങൾ ഒരാൾ പകർത്തി എന്നറിഞ്ഞാണ് ലേഖകൻ സ്ഥലത്തെത്തുന്നത്. വിദ്യാർത്ഥികളോട് കാര്യങ്ങൾ അന്വേഷിച്ചു. ചിത്രങ്ങൾ പകർത്തിയത് ഐ.എൻ.ടി.യു.സി യുടെ ഒരു ചുമട്ട് തൊഴിലാളിയും ഒരു ഓട്ടോക്കാരനും ചേർന്നാണെന്ന് മനസ്സിലാക്കി.
തുടർന്ന് ഇവരോട് ഫോട്ടോ എടുത്തതെന്തിനാണെന്നും അത് നശിപ്പിച്ച് കളയാനും ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും തട്ടിക്കയറുകയും ലേഖകനെ അസഭ്യം പറയുകയുമായിരുന്നു. പിന്നീട് ലേഖകൻ വിദ്യാർത്ഥികളോട് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറോട് ഫോണിൽ പരാതി പെടാൻ പറഞ്ഞു. വിവരങ്ങൾ അറിഞ്ഞ കമ്മീഷ്ണർ ഉടൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു വേണ്ട നടപടി സ്വീകരിക്കാൻ നിർദ്ധേശിച്ചു. കമ്മീഷണറുടെ നിർദ്ധേശപ്രകാരം കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്നും പൊലീസെത്തി വിദ്യാർത്ഥികളുടെ ദൃശ്യംപകർത്തിയ ചുമട്ട് തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതിനനുസരിച്ച് ലേഖകൻ ഇവർക്കൊപ്പം കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് പോയി.
സ്റ്റേഷനിലെത്തി പെൺ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴേക്കും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സ്റ്റേഷനിലെത്തി പരാതി പിൻവലിക്കാൻ പെൺകുട്ടിയോടും ലേഖകനോടും ആവശ്യപ്പെട്ടു. എന്നാൽ ഇവർ തയ്യാറാകാതിരുന്നതോടെ രംഗം വഷളായി. കരുനാഗപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.രാജേഷ് പെൺകുട്ടിയുടെ മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പരാതി പിൻവലിക്കാൻ തയ്യാറാകാതിരുന്ന പെൺകുട്ടിയേയും മാതാപിതാക്കളേയും സമ്മർദ്ദത്തിലാക്കുകയും പീയൂഷ് മോശക്കാരനാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയുമായിരുന്നു പൊലീസ്. സദാചാര പൊലീസ് ചമഞ്ഞ് അതിക്രമം നടത്തിയവർക്കെതിരെ കേസെടുക്കുന്നതിന് പകരം പെൺകുട്ടിയേയും വീട്ടുകാരേയും ബ്രെയിൻവാഷ് ചെയ്യാനായി ശ്രമം.
പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോയാൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമെന്നും തെറ്റിദ്ധരിപ്പിച്ചു. ഇതിനെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഫോട്ടോ എടുത്ത സംഭവത്തെപറ്റി പെൺകുട്ടിക്ക് പറയാനുള്ളത് പീയൂഷ് സ്വന്തം മൊബൈൽ ക്യാമറയിൽ പകർത്തി. ഇത് പെൺകുട്ടിയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. ഈ ദൃശ്യങ്ങൾ പീയൂഷ് മലയാള മനോരമ ന്യൂസ് ചാനലിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഇത് അവർ വാർത്തയുമാക്കി.
അതേസമയം, പരാതി പിൻവലിച്ച പെൺകുട്ടിയും മാതാപിതാക്കളും സ്റ്റേഷനിൽ നിന്നും പുറത്തേക്ക് കടക്കുന്നതിനിടെ എസ്.ഐ. സ്റ്റേഷന് പുറത്ത് നിന്ന പീയൂഷിന്റെ ഫോൺ പിടിച്ചു വാങ്ങുകയും നീ പെൺകുട്ടിയുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുമോടാ എന്ന് ആക്രോശിച്ചു കൊണ്ട് ലേഖകനെ ലോക്കപ്പിലടക്കുകയുമാണ് ചെയ്തത്. പിന്നീട് പെൺകുട്ടിയോട് പരാതി എഴുതാൻ നിർബന്ധിപ്പിച്ചു. പെൺകുട്ടി പരാതി എഴുതാൻ വിസമ്മതിച്ചതോടെ പെൺകുട്ടിയുടെ പിതാവിനെക്കൊണ്ട് വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങുകയും ബാക്കി ഞങ്ങൾ എഴുതിച്ചേർത്തോളാമെന്ന് പറയുകയുമായിരുന്നു.
ഈ സമയം എസ്.ഐ ലേഖകനോട് പൊലീസിന്റെ പവറെന്തെന്ന് കാണിച്ച് തരാമെന്നും നീ പൊലീസിനെതിരെ വാർത്തയെഴുതുന്നത് അവസാനിപ്പിച്ച് തരാമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ രക്ഷക്കെത്തിയ ലേഖകനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ ലോക്കപ്പിലടക്കുകയും കുറ്റം ചെയ്തയാളെ വെറുതെ വിടുകയുമായിരുന്നു പൊലീസ് ചെയ്തത്. എന്നാൽ മനോരമ ചാനലിൽ ലേഖകൻ പകർത്തിയ ദൃശ്യങ്ങളടക്കം വാർത്ത വന്നതറിഞ്ഞ എസ്.ഐ. പണി പാളുമെന്ന് ഉറപ്പായതോടെ ലേഖകന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.
എന്നാൽ പീയൂഷിന്റെ ഫോൺ എസ്.ഐ.അന്യായമായി പിടിച്ചു വച്ചിരിക്കുകയാണ് ഇപ്പോഴും. മാത്രമല്ല, ലേഖകനോടുള്ള വൈരാഗ്യം തീർക്കാൻ ചില ഓൺലൈൻ പത്രങ്ങൾക്ക് പിയൂഷ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതിന് അറസ്റ്റുചെയ്തുവെന്ന വാർത്ത നൽകുകയും ചെയ്തു. ഫോൺ ഉൾപ്പെടെ പിടിച്ചുവച്ചതിനാൽ ഫെബ്രുവരി 20 ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കുന്ന രേഖകൾ ലഭിക്കാൻ കാലതാമസം നേരിട്ടു. ഇതിനിടെ മറുനാടന്റെ പേരിലും വ്യാജ വാർത്ത ചിലർ കൊടുത്തു. പെൺകുട്ടി തന്നെ ഇപ്പോൾ സത്യാവസ്ഥ വ്യക്തമാക്കി ഡിജിപിക്കും പൊലീസ് കംപ്ളൈന്റ്സ് അഥോറിറ്റിക്കും പരാതി നൽകിയതോടെ മറുനാടനും വാർത്തകൾ നൽകുന്ന പിയൂഷിന്റെ നിരപരാധിത്വമാണ് വെളിവാകുന്നത്.
എന്നാൽ ഇത്തരത്തിൽ വാദിയെ പ്രതിയാക്കുന്ന സമീപനം സ്വീകരിക്കുകയും തനിക്കെതിരെ കള്ളക്കേസെടുക്കുകയും ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തതിനെതിരെ മുഖ്യ മന്ത്രിക്കും ഡിജിപിക്കും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് പീയൂഷ്. അടുത്തിടെ കൊല്ലം അഴീക്കലിൽ നടന്ന സദാചാര ഗുണ്ടായിസം പുറത്തുകൊണ്ടുവന്നത് പീയൂഷ് ആയിരുന്നു. പൊലീസ് തക്ക സമയത്ത് ഇടപെട്ടില്ലെന്നത് ഈ വിഷയത്തിലും വലിയ ചർച്ചയായി മാറിയിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത് കരുനാഗപ്പള്ളി പൊലീസിന് വലിയ ക്ഷീണമായി മാറുകയും ചെയ്തിരുന്നു. അന്നും പ്രതികൾക്കുവേണ്ടി കേസൊതുക്കാൻ ശ്രമം നടന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിതന്നെ വാലന്റയിൻസ് ദിനത്തിൽ അഴീക്കലിൽ നടന്ന സദാചാര ഗുണ്ടാവിളയാട്ടത്തിൽ ശക്തമായ നടപടിയെടുക്കും എന്ന് വ്യക്തമാക്കിയതോടെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
ആ സംഭവത്തിൽ കള്ളക്കളി പൊളിഞ്ഞതിന്റെ ക്ഷീണം തീർക്കാനാണ് സമാനമായ മറ്റൊരു സന്ദർഭത്തിൽ പിയൂഷിനെ കുടുക്കാൻ കരുനാഗപ്പള്ളി പൊലീസ് തന്ത്രം മെനഞ്ഞതെന്ന് വ്യക്തമാകുകയാണ്. അഴീക്കൽ ഉണ്ടായ സംഭവത്തിൽ സദാചാര പൊലീസ് ചമഞ്ഞെത്തിയവർ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെ അപമാനിതനായ യുവാവ് അട്ടപ്പാടി അഗളി സ്വദേശി അനീഷ് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ആദ്യംതന്നെ പൊലീസ് ഉണർന്നു പ്രവർത്തിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ പിടികൂടാനും അത് സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നത് തടയാനും പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ആ ജീവൻ പൊലിയില്ലായിരുന്നു.
സമാനമായ രീതിയിൽ ബസ് സ്റ്റോപ്പിൽ നിന്ന ബിരുദ വിദ്യാർത്ഥിനിയുടേയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ പകർത്താനാണ് ചുമട്ടുതൊഴിലാളിയും ഓട്ടോ ഡ്രൈവറും ഫെബ്രുവരി 20ന് ഉണ്ടായ സംഭവത്തിലും ശ്രമിച്ചത്. ഇതിൽ അവർക്കെതിരെ കേസെടുക്കുന്നതിന് പകരം വിവരം പൊലീസിൽ അറിയിച്ച പിയൂഷിനെ കുടുക്കാനാണ് കരുനാഗപ്പള്ളി എസ്ഐ ശ്രമിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്